Connect with us

india

നാവ് നിയന്ത്രിക്കണം; ബി.ജെ.പിക്ക് തെരെഞ്ഞെടുപ്പ് കമ്മീഷന്റെ താക്കീത്

കോണ്‍ഗ്രസ് നല്‍കിയിട്ടുള്ള പരാതികളുടെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇപ്പോള്‍ താക്കീത് നല്‍കി രംഗത്തെത്തിയിരിക്കുന്നത്.

Published

on

ന്യൂഡല്‍ഹി: ബി.ജെ.പിക്ക് തെരെഞ്ഞെടുപ്പ് കമ്മീഷന്റെ കര്‍ശന താക്കീത്. താര പ്രചാരകന്‍ നാവ് നിയന്ത്രിക്കണമെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശം. നേതാക്കള്‍ തുടര്‍ച്ചയായി നടത്തുന്ന വിവാദ പരാമര്‍ഷങ്ങള്‍ കണക്കിലെടുത്താണ് താക്കീത്. കോണ്‍ഗ്രസ് നല്‍കിയിട്ടുള്ള പരാതികളുടെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇപ്പോള്‍ താക്കീത് നല്‍കി രംഗത്തെത്തിയിരിക്കുന്നത്.

അടുത്തിടെ, കോണ്‍ഗ്രസ് അധികാരത്തില്‍ എത്തിയാല്‍ സ്വത്ത് അവര്‍ മുസ്ലിങ്ങള്‍ക്ക് നല്‍കുമെന്ന് പ്രധാനമന്ത്രി നിരവധി തെരഞ്ഞെടുപ്പ് വേദികളില്‍ പ്രസംഗിച്ചിരുന്നു. ഇതിനെതിരെയും കോണ്‍ഗ്രസ് തെരഞ്ഞടുപ്പ് കമ്മീഷനില്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ ഈ പരാതികളില്‍ എന്ത് നടപടിയാണ് സ്വീകരിക്കുക എന്ന് തെരഞ്ഞടുപ്പ് കമ്മീഷന്റെ ഉത്തരവില്‍ വ്യക്തമാക്കിയിട്ടില്ല.

ഇത് സംബന്ധിച്ചുളള മാര്‍ഗനിര്‍ദേശങ്ങള്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെക്കും ബി.ജെ.പി ദേശീയ അധ്യക്ഷന്‍ ജെ.പി നദ്ദക്കും തെരഞ്ഞെടുപ്പ് കമ്മീഷന്‍ കൈമാറിയിട്ടുണ്ട്.

താരപ്രചാരകരുടെ പ്രസംഗങ്ങള്‍ പൊതു സമൂഹത്തില്‍ സ്വാധീനം ചെലുത്താന്‍ സാധിക്കും. ഇത് സമൂഹത്തില്‍ വിഭജനം ഉണ്ടാക്കുന്നതിനടക്കം കാരണമായേക്കും. അതിനാല്‍ താരപ്രചാരകരുടെ വാക്കുകള്‍ നിയന്ത്രണിക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ മുന്നറിയിപ്പ് നല്‍കി.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

അര്‍ജുന് വേണ്ടി അവസാനം വരെ പോരാടുമെന്ന് തീരുമാനിച്ചിരുന്നു: സഹോദരന്‍ ജിതിന്‍

എല്ലാര്‍ക്കുമുള്ള ഉത്തരം ലഭിച്ചെന്നും അര്‍ജുന്‍ തിരിച്ചുവരില്ലെന്ന് കുടുംബം ഉറപ്പിച്ചിരുന്നുവെന്നും ജിതിന്‍ പറഞ്ഞു.

Published

on

സഹോദരന്‍ അര്‍ജുന് വേണ്ടി അവസാനം വരെ പോരാടുമെന്ന് തീരുമാനിച്ചിരുന്നുവെന്ന് സഹോദരന്‍ ജിതിന്‍. എല്ലാര്‍ക്കുമുള്ള ഉത്തരം ലഭിച്ചെന്നും അര്‍ജുന്‍ തിരിച്ചുവരില്ലെന്ന് കുടുംബം ഉറപ്പിച്ചിരുന്നുവെന്നും ജിതിന്‍ പറഞ്ഞു.

ഷിരൂരിലെ മണ്ണിടിച്ചില്‍ കാണാതായ അര്‍ജുന്‍ അടക്കം മൂന്ന് പേര്‍ക്ക് വേണ്ടിയുള്ള തിരച്ചിലില്‍ അര്‍ജുന്റെ വാഹനം കണ്ടെത്തിയതിന് പിന്നാലെ പ്രതികരിക്കുകയായിരുന്നു ജിതിന്‍.

ഗംഗാവലി പുഴയിലെ സിപി2 കേന്ദ്രീകരിച്ച് നടത്തിയ തിരച്ചിലിലാണ് അര്‍ജുന്റെ ലോറി കണ്ടെത്തിയത്. ഒരു മാസത്തിലേറെയായി പല ഘട്ടങ്ങളിലായി നടത്തിയ തിരച്ചിലിനൊടുവിലാണ് ലോറി കണ്ടെത്താനായത്. ലോറിയില്‍ അര്‍ജുനണ്ടെന്ന് മനാഫ് പറഞ്ഞു. മനാഫ് ലോറി സ്ഥിരീകരിച്ചിട്ടുണ്ട്.

രാവിലെ നടത്തിയ തിരച്ചിലില്‍ കൂടുതല്‍ ലോഹഭാഗങ്ങള്‍ കണ്ടെത്താന്‍ കഴിഞ്ഞിരുന്നു. വേലിയിറക്ക സമയത്ത് പുറത്തെത്തിക്കാനായിരുന്നു തീരുമാനം. അര്‍ജുന്റെ ലോറിയുടെ ബാക്ക് ബമ്പറിന് സമാനമായ ഭാഗം ഡ്രഡ്ജിങ്ങില്‍ കണ്ടെത്തിയിരുന്നു. അര്‍ജുന്റെ ലോറിയുടെ ക്രാഷ് ഗാര്‍ഡ് ആണെന്ന് സംശയിക്കുന്നതായി ലോറി ഉടമ മനാഫ് പറഞ്ഞിരുന്നു. കഴ്ഞ്ഞ ദിവസങ്ങളിലെ തിരച്ചിലില്‍ അര്‍ജുന്റെ ലോറിയിലേതെന്ന് സംശയിക്കുന്ന കയര്‍ കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെ നടന്ന തിരച്ചിലിലാണ് നിര്‍ണായക കണ്ടെത്തലുണ്ടായത്.

 

Continue Reading

india

തിരുവള്ളുവരെ കാവി വസ്ത്രം ധരിപ്പിച്ച തമിഴ്‌നാട് ഗവര്‍ണര്‍ നാളെ ഭരണഘടനയും സങ്കല്‍പ്പമെന്ന് പറയും: ഇന്ത്യാ സഖ്യം

സംസ്ഥാന ഭരണകക്ഷിയായ ഡി.എം.കെ ഉള്‍പ്പെടെയുള്ള രാഷ്ട്രീയ പാര്‍ട്ടികളാണ് ഗവര്‍ണക്കെതിരെ രംഗത്തെത്തിയിരിക്കുന്നത്.

Published

on

തമിഴ്‌നാട് ഗവര്‍ണര്‍ ആര്‍.എന്‍. രവിയുടെ വിവാദ പരാമര്‍ശത്തിനെതിരെ ഇന്ത്യാ സഖ്യം. ഗവര്‍ണര്‍ ഭരണഘടനയ്ക്ക് അനുസൃതമായാണ് പ്രവര്‍ത്തിക്കേണ്ടതെന്ന് നേതാക്കള്‍ പ്രതികരിച്ചു. സംസ്ഥാന ഭരണകക്ഷിയായ ഡി.എം.കെ ഉള്‍പ്പെടെയുള്ള രാഷ്ട്രീയ പാര്‍ട്ടികളാണ് ഗവര്‍ണക്കെതിരെ രംഗത്തെത്തിയിരിക്കുന്നത്.

മതേതരത്വം (സെക്യുലറിസം) എന്നത് യൂറോപ്യന്‍ ആശയമാണെന്നും ഇന്ത്യയില്‍ അത് ആവശ്യമില്ലെന്നുമാണ് ആര്‍.എന്‍. രവി കഴിഞ്ഞ ദിവസം പറഞ്ഞത്. മതേതരത്വത്തിന്റെ പേരില്‍ ഇന്ത്യയിലെ ജനങ്ങള്‍ വഞ്ചിക്കപ്പെട്ടിട്ടുണ്ടെന്നും ഗവര്‍ണര്‍ പറഞ്ഞിരുന്നു.

ഇതിനെതിരെയാണ് ഇന്ത്യാ സഖ്യം രൂക്ഷമായി പ്രതികരിച്ചിരിക്കുന്നത്. ഗവര്‍ണറുടെ പരാമര്‍ശം അതിരുകടന്നതാണെന്നും അംഗീകരിക്കാനാവാത്തതാണെന്നും കോണ്‍ഗ്രസ് പ്രതികരിച്ചു. ഭരണഘടനയ്ക്ക് അനുസൃതമായി പ്രവര്‍ത്തിക്കേണ്ട ഒരാളാണ് ഇത്തരത്തില്‍ സംസാരിക്കുന്നത്. ഇത് അപമാനകരമാണെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി ജയറാം രമേശ് പറഞ്ഞു.

‘മതേതരത്വത്തെ കുറിച്ചുള്ള തമിഴ്നാട് ഗവര്‍ണറുടെ പ്രസ്താവന അംഗീകരിക്കാനാവില്ല. ഇത് ഇന്ത്യന്‍ ഭരണഘടനയ്ക്കും മഹാത്മാഗാന്ധി, അംബേദ്ക്കര്‍, സര്‍ദാര്‍ വല്ലഭായ് പട്ടേല്‍, ജവഹര്‍ലാല്‍ നെഹ്റു എന്നിവരുടെ ആശയത്തിനും എതിരാണ്,’ എന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും എം.പിയുമായ മാണിക്കം ടാഗോര്‍ പറഞ്ഞു.

ആര്‍.എന്‍. രവിയുടെ പരാമര്‍ശം കാവി ആശയത്തില്‍ പൊതിഞ്ഞതാണെന്ന് കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ പി. ചിദംബരം ചൂണ്ടിക്കാട്ടി. തിരുവള്ളുവരെ കാവി വസ്ത്രം ധരിപ്പിച്ച തമിഴ്നാട് ഗവര്‍ണര്‍ മതേതരത്വം ഒരു യൂറോപ്യന്‍ സങ്കല്‍പ്പമാണെന്നും ഇന്ത്യയില്‍ അതിന് സ്ഥാനമില്ലെന്നുമാണ് കണ്ടെത്തിയിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

മതേതരത്വമെന്ന ആശയം ഇന്ത്യയെ സംബന്ധിച്ച് ഏറ്റവും ആവശ്യമുള്ള ഒന്നാണെന്നും ഭരണഘടനയെ കുറിച്ച് അറിയില്ലെങ്കില്‍ ഗവര്‍ണര്‍ അത് പഠിക്കണമെന്നും ഡി.എം.കെ വക്താവ് ടി.കെ.എസ് ഇളങ്കോവന്‍ പറഞ്ഞു.

മതനിരപേക്ഷത ഇന്ത്യന്‍ ഭരണഘടനയുടെ ഭാഗമാണെന്ന് സി.പി.ഐ.എം നേതാവ് ബൃന്ദ കാരാട്ട് പ്രതികരിച്ചു. നാളെ ഇന്ത്യന്‍ ഭരണഘടനയും ഒരു സങ്കല്‍പ്പമാണെന്ന് ഗവര്‍ണര്‍ പറയുമെന്നും ബൃന്ദ പറഞ്ഞു. ഭരണഘടന ഒരു സങ്കല്‍പ്പം മാത്രമാണെന്നണ് ആര്‍.എസ്.എസിന്റെ ധാരണയെന്നും ബൃന്ദ കാരാട്ട് ചൂണ്ടിക്കാട്ടി.

കന്യാകുമാരിയില്‍ നടന്ന ചടങ്ങില്‍ വെച്ചാണ് തമിഴ്‌നാട് ഗവര്‍ണര്‍ മതേതരത്വത്തെ കുറിച്ച് പരാമര്‍ശം നടത്തിയത്. യൂറോപ്പില്‍ ക്രിസ്ത്യന്‍ പള്ളികളും രാജാവും തമ്മിലുള്ള സംഘര്‍ഷത്തിന്റെ ഫലമായാണ് യൂറോപ്പില്‍ മതേതരത്വം ഉയര്‍ന്നുവന്നതെന്നായിരുന്നു തമിഴ്നാട് ഗവര്‍ണറുടെ വാദം.

ഭാരതം ധര്‍മത്തില്‍ നിന്നാണ് ജന്മംകൊണ്ടിട്ടുള്ളതാണ്. ധര്‍മത്തില്‍ എവിടെയാണ് സംഘര്‍ഷമുണ്ടാവുക, അപ്പോള്‍ ഇന്ത്യയില്‍ മതേതരത്വത്തിന്റെ ആവശ്യകതയെന്താണെന്നും ആര്‍.എന്‍. രവി ചോദിച്ചിരുന്നു.

Continue Reading

india

ഇന്ത്യയുടെ ഏതെങ്കിലും ഭാഗത്തെ പാകിസ്ഥാന്‍ എന്ന് വിളിക്കുന്നത് രാജ്യത്തിന്റെ പ്രാദേശിക അഖണ്ഡതയ്ക്ക് വിരുദ്ധം: സുപ്രീം കോടതി

കര്‍ണാടക ഹൈക്കോടതി ജഡ്ജി നടത്തിയ അഭിപ്രായപ്രകടനങ്ങളുടെ വീഡിയോ ക്ലിപ്പുകള്‍ സ്വമേധയാ ഏറ്റെടുത്ത കാര്യം കേള്‍ക്കുന്നതിനിടെയാണ് അഞ്ചംഗ ബെഞ്ച് അധ്യക്ഷനായ ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് ഇക്കാര്യം പറഞ്ഞത്.

Published

on

കര്‍ണാടക ഹൈക്കോടതി ജഡ്ജി നടത്തിയ പരാമര്‍ശത്തില്‍ വാദം കേള്‍ക്കുന്നതിനിടെ ഇന്ത്യയുടെ ഏതെങ്കിലും ഭാഗത്തെ പാകിസ്ഥാന്‍ എന്ന് വിളിക്കുന്നത് രാജ്യത്തിന്റെ പ്രാദേശിക അഖണ്ഡതയ്ക്ക് വിരുദ്ധമാണെന്ന് സുപ്രീം കോടതി പറഞ്ഞു.

കര്‍ണാടക ഹൈക്കോടതി ജഡ്ജി നടത്തിയ അഭിപ്രായപ്രകടനങ്ങളുടെ വീഡിയോ ക്ലിപ്പുകള്‍ സ്വമേധയാ ഏറ്റെടുത്ത കാര്യം കേള്‍ക്കുന്നതിനിടെയാണ് അഞ്ചംഗ ബെഞ്ച് അധ്യക്ഷനായ ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് ഇക്കാര്യം പറഞ്ഞത്. ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ബി ആര്‍ ഗവായ്, സൂര്യകാന്ത്, ഹൃഷികേശ് റോയ് എന്നിവരടങ്ങിയ ബെഞ്ച് സെപ്തംബര്‍ 20 ന് വിഷയം സ്വമേധയാ ഏറ്റെടുക്കുകയും വിഷയത്തില്‍ ഹൈക്കോടതി രജിസ്ട്രാര്‍ ജനറലിനോട് റിപ്പോര്‍ട്ട് തേടുകയും ചെയ്തു.

സെപ്തംബര്‍ 21 ന് ജഡ്ജി പരസ്യമായി മാപ്പ് പറഞ്ഞതായി പറഞ്ഞ റിപ്പോര്‍ട്ട് ബെഞ്ച് പരിശോധിച്ചു. ”സെപ്തംബര്‍ 21 ന് തുറന്ന കോടതി നടപടിക്കിടെ ഹൈക്കോടതി ജഡ്ജി നല്‍കിയ മാപ്പപേക്ഷ മനസ്സില്‍ വെച്ചുകൊണ്ട് നീതിയുടെയും സ്ഥാപനത്തിന്റെ അന്തസ്സിന്റെയും താല്‍പ്പര്യം കണക്കിലെടുത്ത് ഈ നടപടിക്രമങ്ങള്‍ തുടരേണ്ടതില്ല, ”സുപ്രീം കോടതി ബെഞ്ച് പറഞ്ഞു.

ന്യായാധിപന്‍ തന്റെ സ്വന്തം മുന്‍വിധികളെക്കുറിച്ച് ബോധവാനായിരിക്കണമെന്ന് നിരീക്ഷിച്ച സുപ്രിംകോടതി ലിംഗ ഭേദത്തിനോ, സമുദായത്തിനോ എതിരായ പരാമര്‍ശങ്ങള്‍ പക്ഷപതപരമാകതിരിക്കാന്‍ ജഡ്ജിമാര്‍ ശ്രദ്ധിക്കണമെന്നും പറഞ്ഞു. നിലവില്‍ ഹൈക്കോടതി ജഡ്ജി കക്ഷി അല്ലാത്തത്തിനാല്‍ കൂടുതല്‍ പരാമര്‍ശങ്ങള്‍ നടത്തുന്നില്ല, നടപടികള്‍ അവസാനിപ്പിക്കുന്നു എന്നും സുപ്രിംകോടതി വ്യക്തമാക്കി. കോടതികള്‍ ജാഗ്രത പാലിക്കണമെന്നും സുപ്രിംകോടതി പറഞ്ഞു. സ്ത്രീവിരുദ്ധമോ സമൂഹത്തിലെ ഏതെങ്കിലും വിഭാഗത്തെ മുന്‍വിധിയോടെ വ്യാഖ്യാനിക്കാവുന്നതോ ആയ അഭിപ്രായങ്ങള്‍ കോടതികളില്‍ നിന്നും ഉണ്ടാക്കരുതെന്നും സുപ്രിംകോടതി പറഞ്ഞു.

പടിഞ്ഞാറന്‍ ബെംഗളൂരുവിലെ ഗോരി പാല്യ എന്ന പ്രദേശത്തെ കുറിച്ചായിരുന്നു കര്‍ണാടക ഹൈക്കോടതി ജഡ്ജിയുടെ പരാമര്‍ശം. മൈസൂര്‍ മേല്‍പാലത്തിലേക്ക് പോയാല്‍ ഓരോ ഓട്ടോറിക്ഷയിലും 10 പേരെ കാണാമെന്നും അതിന്റെ വലതു വശത്തുള്ള പ്രദേശം ഇന്ത്യയല്ല പാക്കിസ്ഥാനിലെ ഗോരി പാലിയാണെന്നും കര്‍ണാടക ഹൈക്കോടതി ജഡ്ജി പറഞ്ഞു. ഇവിടെ നിയമം ബാധകമല്ലെന്നും എത്ര കര്‍ശനമായി നിയമം നടപ്പിലാക്കുന്ന പൊലീസുകരാനായാലും അവിടെയുള്ളവര്‍ അദ്ദേഹത്തെ ഉപദ്രവിക്കുമെന്നുമായിരുന്നു പരാമര്‍ശം. സംഭവം വിവാദമായതോടെ സുപ്രീം കോടതി ഇടപെടുകയായിരുന്നു.

 

 

Continue Reading

Trending