Connect with us

kerala

മുസ്‌ലിം യൂത്ത് ലീഗ് റെയില്‍ സമരം 20ന്‌; തങ്ങള്‍ കോഴിക്കോടും, ഫിറോസ് മലപ്പുറത്തും ഉദ്ഘാടനം ചെയ്യും

ട്രെയിൻ യാത്രക്കാരുടെ എണ്ണത്തിലും വരുമാനത്തിലും ഗണ്യമായ പങ്ക് വഹിക്കുന്ന കേരളത്തോട് കേന്ദ്ര സർക്കാർ കാണിക്കുന്നത് തീർത്തും അവഗണനയാണെന്ന് മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളും ജനറല്‍ സെക്രട്ടറി പി.കെ ഫിറോസും പറഞ്ഞു

Published

on

കോഴിക്കോട് : കേന്ദ്രത്തിന്റെ അവഗണനക്കെതിരിലും സംസ്ഥാന സര്‍ക്കാരിന്റെ പിടിപ്പ്കേടും തുറന്നു കാണിക്കുന്നതിനായും  ശനിയാഴ്ച മുസ്‌ലിം യൂത്ത് ലീഗ് റെയില്‍ സമരം നടത്തും. സംസ്ഥാന കമ്മിറ്റി നിര്‍ദ്ദേശ പ്രകാരം ജില്ല കമ്മിറ്റികളുടെ നേതൃത്വത്തില്‍ സംസ്ഥാനത്തെ വിവിധ റെയില്‍വെ സ്റ്റേഷനുകള്‍ക്ക് മുന്നില്‍ ധര്‍ണ്ണ സമരം നടക്കും. ജില്ല കമ്മിറ്റിയുടെ നേതൃത്വത്തില്‍ ശനിയാഴ്ച വൈകീട്ട് 4മണിക്ക് കോഴിക്കോട് റെയില്‍വെ സ്റ്റേഷന് മുന്നില്‍ നടക്കുന്ന ധര്‍ണ്ണ സമരം മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. മലപ്പുറം ജില്ല കമ്മിറ്റിയുടെ നേതൃത്വത്തില്‍ ശനിയാഴ്ച വൈകീട്ട് 4മണിക്ക് തിരൂര്‍ റെയില്‍വെ സ്റ്റേഷന് മുന്നില്‍ നടക്കുന്ന ധര്‍ണ്ണ സമരം മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ് ഉദ്ഘാടനം ചെയ്യും.

ജില്ല കമ്മിറ്റിയുടെ നേതൃത്വത്തില്‍ ശനിയാഴ്ച വൈകീട്ട് 4മണിക്ക് കണ്ണൂര്‍ റെയില്‍വെ സ്റ്റേഷന് മുന്നില്‍ നടക്കുന്ന ധര്‍ണ്ണ സമരം മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന ട്രഷറര്‍ പി. ഇസ്മായില്‍ ഉദ്ഘാടനം ചെയ്യും. സംസ്ഥാന വൈസ് പ്രസിഡന്റുമാരായ മുജീബ് കാടേരി കാസറകോടും, ഫൈസല്‍ ബാഫഖി തങ്ങള്‍ ആലുവയിലും, അഷ്‌റഫ് എടനീര്‍ ആലപ്പുഴയിലും, കെ.എ മാഹിന്‍ തിരുവല്ലയിലും ഉദ്ഘാടനം ചെയ്യും. സംസ്ഥാന സെക്രട്ടറിമാരായ സി.കെ മുഹമ്മദലി ഇന്ന് (വെള്ളിയാഴ്ച) വൈകീട്ട് 4മണിക്ക് തൃശ്ശൂരില്‍ ഉദ്ഘാടനം ചെയ്യും. നാളെ (ശനിയാഴ്ച) വഴുതക്കാട് റെയില്‍വെ ഡിവിഷണല്‍ ഓഫീസിന് മുന്നില്‍ തിരുവനന്തപുരം ജില്ല കമ്മിറ്റി നടത്തുന്ന ധര്‍ണ്ണ സംസ്ഥാന സെക്രട്ടറി അഡ്വ. കാര്യറ നസീര്‍ ഉദ്ഘാടനം ചെയ്യും. ഒലവക്കോട് റെയില്‍വെ സ്റ്റേഷന് മുന്നില്‍ നടക്കുന്ന ധര്‍ണ്ണ സമരം മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി ഗഫൂര്‍ കോല്‍ക്കളത്തിലും ഉദ്ഘാടനം ചെയ്യും. യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി ടി.പി.എം ജിഷാന്‍ കോഴിക്കോട് നടക്കുന്ന ധര്‍ണ്ണ സമരത്തിന് അഭിവാദ്യങ്ങള്‍ നേരും. കൊല്ലത്ത് സംസ്ഥാന സെക്രട്ടറി അഡ്വ. ഫാത്തിമ തെഹ്‌ലിയയും, കോട്ടയം ജില്ല കമ്മിറ്റി രാവിലെ 10.30ന് ചങ്ങനാശ്ശേരി റെയില്‍വെ സ്റ്റേഷന് മുന്നില്‍ നടത്തുന്ന ധര്‍ണ്ണ സമരം യൂത്ത് ലീഗ് ദേശീയ ഓര്‍ഗനൈസിംഗ് സെക്രട്ടറി ടി.പി അഷ്‌റഫലിയും ഉദ്ഘാടനം ചെയ്യും.

ട്രെയിൻ യാത്രക്കാരുടെ എണ്ണത്തിലും വരുമാനത്തിലും ഗണ്യമായ പങ്ക് വഹിക്കുന്ന കേരളത്തോട് കേന്ദ്ര സർക്കാർ കാണിക്കുന്നത് തീർത്തും അവഗണനയാണെന്ന് മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളും ജനറല്‍ സെക്രട്ടറി പി.കെ ഫിറോസും പറഞ്ഞു. ട്രയിനുകളുടെ എണ്ണം വെട്ടിചുരുക്കിയും സാധാരണ യാത്രക്കാരെ പരിഗണിക്കാതെ സ്ലീപ്പർ, സെക്കൻഡ് ക്ലാസ്സ് കോച്ചുകൾ എടുത്തു മാറ്റിയതും മൂലം ദുരിത യാത്രയായി മാറി. കൊവിഡ് മറവിൽ പാസഞ്ചറിൽ ടിക്കറ്റ് നിരക്ക് കുത്തനെ കൂട്ടിയതും മുതിർന്ന പൗരന്മാരുടെ ഇളവുകൾ ഒഴിവാക്കിയതും തിരിച്ചടിയാണ്. സമയം ക്രമം പാലിക്കാതെ ട്രെയിൻ ഓടുന്നത് കൊണ്ടും വന്ദേഭാരതിന് വേണ്ടി ടെയിനുകൾ പിടിച്ചിടുന്നതും യാത്ര താളം തെറ്റുന്ന സ്ഥിതിയാണ്. കേന്ദ്ര അവഗണക്കെതിരെ ശബ്ദം ഉയർത്താൻ ബാധ്യതയുള്ള സംസ്ഥാന സർക്കാർ ഒരിക്കലും നടക്കാത്ത കെ റെയിലിന് വേണ്ടിയാണ് നിലകൊള്ളുന്നത് നേതാക്കൾ കൂട്ടിച്ചേർത്തു. ധര്‍ണ്ണ സമരം വിജയിപ്പിക്കാന്‍ നേതാക്കള്‍ ആഹ്വാനം ചെയ്തു.

kerala

പഹല്‍ഗാം ഭീകരാക്രമണം: മുസ്ലിം യൂത്ത് ലീഗ് ഭീകര വിരുദ്ധ സായാഹ്നം ഇന്ന്

Published

on

കോഴിക്കോട് : രാജ്യത്തെ നടുക്കിയ പെഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ന്. നിയോജക മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തില്‍ ധര്‍ണ്ണ രൂപത്തിലാണ് ഭീകര വിരുദ്ധ സായാഹ്ന സദസ്സ് സംഘടിപ്പിക്കുക. രാഷ്ട്രീയ,സാമൂഹിക,സാംസ്‌കാരിക മേഖലകളിലെ പ്രമുഖര്‍ ചടങ്ങില്‍ പങ്കാളികളാകും.

പെഹല്‍ഗാമില്‍ നടന്നത് മനുഷ്യത്വവിരുദ്ധ പ്രവര്‍ത്തിയാണ്. ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ ആരായാലും അവര്‍ രാജ്യദ്രോഹികളും മനസാക്ഷിയില്ലാത്തവരുമാണ്. അവരെ നിയമത്തിന് മുന്നില്‍ കൊണ്ട് വന്ന് തക്കതായ ശിക്ഷ നല്‍കേണ്ടതുണ്ട്. രാജ്യം ഞെട്ടി വിറച്ച ഈ ഭീകരാക്രമണത്തിനെതിരെ രാജ്യവ്യാപകമായി പ്രതിഷേധങ്ങള്‍ ഉയര്‍ന്ന് വരികയാണ്. ഭീകരവാദത്തിനും തീവ്രവാദത്തിനുമെതിരെ രാജ്യം ഒറ്റക്കെട്ടായി നിലകൊള്ളണമെന്ന സന്ദേശം ഉയര്‍ത്തിയാണ് മുസ്ലിം യൂത്ത് ലീഗ് ഭീകരവിരുദ്ധ സായാഹ്നം സംഘടിപ്പിക്കുന്നതെന്ന് നേതാക്കള്‍ തുടര്‍ന്നു.

ശ്രദ്ധേയമായ രീതിയില്‍ ഭീകര വിരുദ്ധ സായാഹ്നം സംഘടിപ്പിക്കാന്‍ നിയോജക മണ്ഡലം കമ്മിറ്റികള്‍ മുന്നിട്ടിറങ്ങണമെന്ന് നേതാക്കള്‍ ആഹ്വാനം ചെയ്തു.

 

Continue Reading

kerala

സിഎംആർഎൽ – എക്സാലോജിക് ഇടപാട്: സേവനം നൽകിയിട്ടില്ലെന്ന് വീണ സമ്മതിച്ചതായി എസ്എഫ്ഐഒ

Published

on

തിരുവനന്തപുരം: സിഎംആര്‍എൽ-എക്സാലോജിക് മാസപ്പടി ഇടപാടിൽ സിഎംആർഎല്ലിന് സേവനം നൽകിയിട്ടില്ലെന്ന് ടി.വീണയുടെ മൊഴി.

സേവനം കിട്ടിയിട്ടില്ലെന്ന് സിഎംആർഎൽ ഐടി മേധാവിയും മൊഴി നൽകി. ഇതോടെ സേവനം നൽകിയെന്ന സിപിഎം വാദം പൊളിഞ്ഞു. എസ്എഫ്ഐഒ കുറ്റപത്രത്തിലാണ് നിര്‍ണായക മൊഴിയുടെ വിശദാംശങ്ങള്‍.

എസ്എഫ്ഐഒ റിപ്പോർട്ടിന്റെ പകർപ്പ്, കൂടുതൽ കേന്ദ്ര ഏജൻസികൾക്ക് കൈമാറിയിട്ടുണ്ട്. കേസിലെ അന്തിമ കുറ്റപത്രമാണ് കേന്ദ്ര ഏജന്‍സികള്‍ക്ക് കൈമാറിയത്.

Continue Reading

GULF

വിവാഹത്തിനായി നാട്ടില്‍ പോകാനുള്ള തയാറെടുപ്പിനിടെ തിരൂര്‍ സ്വദേശി ബഹ്‌റൈനില്‍ മരിച്ചു

Published

on

മനാമ: തിരൂര്‍ ആലത്തിയൂര്‍ പൂക്കൈത സ്വദേശി മുഹമ്മദ് നിയാസ് (30) ബഹ്‌റൈനില്‍ നിര്യാതനായി. താമസ സ്ഥലത്ത് കുഴഞ്ഞു വീണതിനെ തുടര്‍ന്ന് ഒരാഴ്ച സല്‍മാനിയ ഹോസ്പിറ്റലില്‍ ചികിത്സയിലായിരുന്നു.

വെന്റിലേറ്ററില്‍ തുടരുന്നതിനിടെയാണ് മരണം. ബഹ്‌റൈനില്‍ സെയില്‍സ് മാനായി ജോലിചെയ്യുകയായിരുന്നു. വിവാഹം ഉറപ്പിച്ചിരുന്നതായും അതിനായി നാട്ടിലേക്ക് പോകാനുള്ള തയ്യാറെടുപ്പുകള്‍ നടത്തി വരികയുമായിരുന്നു. പിതാവ്: മുഹമ്മദ്. മാതാവ്: നദീറ, സഹോദരന്‍: മുഹമ്മദ് നിഷാദ്.

Continue Reading

Trending