Connect with us

kerala

ഇത്ര പ്രതികാര ഭ്രാന്ത് ഉള്ള സര്‍ക്കാരിനെ കേരളത്തിലെ ജനാധിപത്യ വിശ്വാസികള്‍ ഇതുവരെ കണ്ടിട്ടില്ല; കെ.എം ഷാജി

നാട്ടില്‍ ഇറങ്ങിയാല്‍ സിപിഎം കൊല്ലും കാട് കയറിയാല്‍ ആന കൊല്ലും അതാണ് അവസ്ഥ

Published

on

കോഴിക്കോട്: ഇത്ര പ്രതികാര ഭ്രാന്ത് ഉള്ള സര്‍ക്കാരിനെ കേരളത്തിലെ ജനാധിപത്യ വിശ്വാസികള്‍ ഇതുവരെ കണ്ടിട്ടില്ലെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ.എം ഷാജി. പി.വി അന്‍വര്‍ എംഎല്‍എയുടെ അറസ്റ്റില്‍ പ്രതികരിക്കുകയായിരുന്നു അദ്ധേഹം. മാന്യമായ രീതിയില്‍ ഒരു അറസ്റ്റ് ഒരു ജനപ്രധിനിധിക്ക് ആവശ്യമാണ്. എന്തിന് വേണ്ടിയാണ് അറസ്റ്റ് എന്ന കാര്യം നമ്മള്‍ ചര്‍ച്ച ചെയ്യാന്‍ മറന്നു പോകരുത്. ഒരു ആദിവാസി യുവാവിനെ ആന ചവിട്ടി കൊന്നപ്പോള്‍ ആണ് പ്രതികരിച്ചത്. നാട്ടില്‍ ഇറങ്ങിയാല്‍ സിപിഎം കൊല്ലും കാട് കയറിയാല്‍ ആന കൊല്ലും അതാണ് അവസ്ഥ. പൊതുമുതല്‍ നശിപ്പിക്കുകയാണെങ്കില്‍ ആദ്യം ആരെയാണ് അറസ്റ്റ് ചെയ്യേണ്ടതെന്നും ഷാജി ചോദിച്ചു.

അന്‍വര്‍ സിപിഎനൊപ്പം നിന്നപ്പോള്‍ വലിയ പ്രശ്‌നം ഉണ്ടായിരുന്നില്ല. അയാള്‍ പാര്‍ട്ടിയില്‍ നിന്ന് ഇറങ്ങിയപ്പോള്‍ ആണ് പ്രശ്‌നം. ഒന്നുകില്‍ ഇടതുപക്ഷത്തിന് വിധേയപ്പെടുക, അല്ലെങ്കില്‍ വീട്ടില്‍ പേരക്കുട്ടിയെ തൊട്ടിലാട്ടി കുത്തിരീക്കുക എന്നല്ലാതെ വായ തുറക്കാന്‍ പാടില്ല എന്നു പറയുന്ന ഒരു തരം അപകടകരമായ ജനാധിപത്യവിരുദ്ധമായ സമീപനമാണ് സിപിഎം ഇവിടെ കാണിച്ചുകൊണ്ടിരിക്കുന്നത്. അന്‍വര്‍ നടത്തിയ ജനാധിപത്യ പ്രവര്‍ത്തനങ്ങളെ മുസ്‌ലിം ലീഗ് പിന്തുണയ്ക്കുന്നു. അന്‍വറിന്റെ രാഷ്ട്രീയ മാറ്റങ്ങള്‍ അല്ല, ഭരണകൂടം അന്‍വറിനോട് കാണിച്ച ക്രൂരതകള്‍ ആണ് ചര്‍ച്ച ചെയ്യേണ്ടത്.

അപകടകരമായ കമ്മ്യൂണിസ്റ്റ് രാജ് നമ്മുടെ നാട്ടില്‍ നടപ്പിലാക്കുന്നു. ഒരു ഇടതുപക്ഷ സര്‍ക്കാരില്‍ നിന്ന് ഒരിക്കലും പ്രതീക്ഷിക്കാത്തത്. അന്‍വറിന് ലഭ്യമാകേണ്ട എല്ലാ ജനാധിപത്യ അവകാശങ്ങള്‍ക്കും ഒപ്പം ലീഗ് ഉണ്ട്. അന്‍വര്‍ ഉയര്‍ത്തിയ പ്രശ്‌നങ്ങളുടെ കൂടെ തങ്ങളുണ്ടെന്നും ഷാജി കൂട്ടിച്ചേര്‍ത്തു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

വയനാട് തുരങ്കപാതക്ക് കേന്ദ്രത്തിന്റെ അനുമതി

കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന് കീഴിലുള്ള വിദഗ്ധ സമിതിയാണ് അനുമതി നല്‍കിയത്.

Published

on

വയനാട് തുരങ്കപാതക്ക് കേന്ദ്രം അനുമതി നല്‍കി. വിശദമായ വിജ്ഞാപനം ഉടന്‍ പുറത്തിറങ്ങും. നേരത്തെ പല തവണ പാരിസ്ഥിതിക പ്രശ്നം ഉന്നയിച്ച് കേന്ദ്രം അനുമതി നിഷേധിച്ചിരുന്നു. കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന് കീഴിലുള്ള വിദഗ്ധ സമിതിയാണ് അനുമതി നല്‍കിയത്. അതിനാല്‍ സംസ്ഥാന സര്‍ക്കാരിന് ഇനി ടെണ്ടര്‍ നടപടിയുമായി മുന്നോട്ട് പോകാം.

കോഴിക്കോട് നിന്നും മലപ്പുറത്ത് നിന്നും കര്‍ണാടകയിലേക്കുള്ള ദൂരം കുറയക്കുന്ന പദ്ധതിയാണ് തുരങ്കപാത. പാതക്കായി കോഴിക്കോട്, വയനാട് ജില്ലകളില്‍ ആവശ്യമുള്ള മുഴുവന്‍ ഭൂമിയും സര്‍ക്കാര്‍ ഏറ്റെടുത്ത് നല്‍കിയിരുന്നു. എന്നാല്‍ ചൂരല്‍മല, മുണ്ടക്കൈ ഉരുള്‍പൊട്ടലിന്റെ പശ്ചാത്തലത്തില്‍ ചില പരിസ്ഥിതി സംഘടനകള്‍ തുങ്കപ്പാത ഉപേക്ഷിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.

1,341 കോടി രൂപക്ക് ദിലീപ് ബില്‍ഡ് കോണ്‍ കമ്പനിയാണ് നിര്‍മാണ കരാര്‍ ഏറ്റെടുത്തത്. ഇരുവഴിഞ്ഞിപ്പുഴക്ക് കുറികെ പണിയുന്ന പാലത്തിന്റെ കരാര്‍ കൊല്‍ക്കത്ത ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന റോയല്‍ ഇന്‍ഫ്ര കണ്‍സ്ട്രക്ഷന്‍ കമ്പനിക്കാണ് ലഭിച്ചത്. 80.4 കോടി രൂപക്കാണ് കരാര്‍.

കോഴിക്കോട് ജില്ലയിലെ ആനക്കാംപൊയിലില്‍ നിന്ന് ആരംഭിച്ച് വയനാട് മേപ്പാടിയിലെ കള്ളാടിയിലാണ് തുരങ്കപ്പാത അവസാനിക്കുന്നത്. പാത വരുന്നതോടെ ചുരത്തിലെ ഗതാഗതക്കുരുക്കിന് പരിഹാരമാവുകയും ആനക്കാംപൊയില്‍-മേപ്പാടി ദൂരം 42 കിലോമീറ്ററില്‍ നിന്ന് 20 കിലോമീറ്റര്‍ ആയി കുറയുകയും ചെയ്യും.

Continue Reading

kerala

സംസ്ഥാനത്ത് രണ്ട് റെയില്‍വെ സ്റ്റേഷനുകള്‍ അടച്ചുപൂട്ടാന്‍ തീരുമാനം

ടിക്കറ്റ് വരുമാനം കുറഞ്ഞതോടെ സ്റ്റേഷന്‍ നിര്‍ത്തലാക്കാമെന്ന തീരുമാനത്തിലേക്ക് എത്തുകയായിരുന്നു

Published

on

കോഴിക്കോട് കണ്ണൂര്‍ ജില്ലകളിലെ റെയില്‍വെ സ്റ്റേഷനുകള്‍ അടച്ചുപൂട്ടാന്‍ തീരുമാനം. കോഴിക്കോട് ജില്ലയിലെ വെള്ളാര്‍ക്കാട് റെയില്‍വെ സ്റ്റേഷനും കണ്ണൂര്‍ ജില്ലയിലെ ചിറക്കല്‍ റെയില്‍വെ സ്റ്റേഷനുമാണ് പൂട്ടാന്‍ തീരുമാനമായത്.

നിരവധി കാലങ്ങളായി ജീവനക്കാരും യാത്രക്കാരും വിദ്യാര്‍ത്ഥികളും ആശ്രയിച്ചിരുന്ന രണ്ട് റെയില്‍വെ സ്റ്റേഷനുകളാണ് വെള്ളാര്‍ക്കാടും ചിറക്കലും. കൊവിഡ് സമയത്ത് തിരക്ക് കുറഞ്ഞപ്പോള്‍ നിരവധി ട്രെയിനുകള്‍ക്ക് ഇവിടെ സ്റ്റോപ്പ് റദാക്കിയിരുന്നു. പിന്നാലെ ടിക്കറ്റ് വരുമാനം കുറഞ്ഞതോടെ സ്റ്റേഷന്‍ നിര്‍ത്തലാക്കാമെന്ന തീരുമാനത്തിലേക്ക് എത്തുകയായിരുന്നു.

Continue Reading

kerala

വടകരയില്‍ ദേശീയ പാത സര്‍വീസ് റോഡില്‍ ഗര്‍ത്തം

റോഡില്‍ കുഴി രൂപപെട്ടതോടെ ദേശീയ പാതയില്‍ കിലോമീറ്ററുകളോളം ഗതാഗത തടസ്സം നേരിട്ടു.

Published

on

വടകരയില്‍ ദേശീയ പാത സര്‍വീസ് റോഡില്‍ ഗര്‍ത്തം രൂപപ്പെട്ടു. വടകര ലിങ്ക് റോഡിന് സമീപം കോഴിക്കോട് ഭാഗത്തേക്ക് പോകുന്ന പാതയിലാണ് ഗര്‍ത്തം രൂപപെട്ടത്. തുടര്‍ന്ന് ദേശീയപാത കരാര്‍ കമ്പനി അധികൃതര്‍ കുഴി നികത്താന്‍ ശ്രമം തുടങ്ങി. ഇന്ന് വൈകീട്ട് 6 മണിയോടെയാണ് സംഭവം. റോഡില്‍ കുഴി രൂപപെട്ടതോടെ ദേശീയ പാതയില്‍ കിലോമീറ്ററുകളോളം ഗതാഗത തടസ്സം നേരിട്ടു.

Continue Reading

Trending