Connect with us

GULF

മലയാളികളെ കോടിപതികളാക്കിയ ബിഗ് ടിക്കറ്റ്; 59 കോടി ഇത്തവണയും മലയാളിക്ക്

ഷാര്‍ജയില്‍ സ്വദേശിയോടൊപ്പം ജോലി ചെയ്യുന്ന ആഷിഖ് പടിഞ്ഞാറത്താണ് 25 ദശലക്ഷം ദിര്‍ഹമിന് (59.29 കോടി രൂപ) അര്‍ഹനായത്.  

Published

on

അബുദാബി: നിരവധി മലയാളികളെ കോടിപതികളാക്കിയ ബിഗ് ടിക്കറ്റ് നറുക്കെടുപ്പ് ഇത്തവണയും മലയാളിക്ക് സ്വന്തം. ഷാര്‍ജയില്‍ സ്വദേശിയോടൊപ്പം ജോലി ചെയ്യുന്ന ആഷിഖ് പടിഞ്ഞാറത്താണ് 25 ദശലക്ഷം ദിര്‍ഹമിന് (59.29 കോടി രൂപ) അര്‍ഹനായത്.
അബുദാബി എയര്‍പോര്‍ട്ട് ആസ്ഥാനമായി നടക്കുന്ന ബിഗ് ടിക്കറ്റ് 271 സീരീസ് നറുക്കെടുപ്പിലാണ്  ഒന്നാം സമ്മാനത്തിന് ആഷിഖ് അര്‍ഹനായത്. കഴിഞ്ഞ കുറെ കാലമായി ആഷിഖ് എല്ലാ മാസവും ബിഗ് ടിക്കറ്റെടുക്കാറുണ്ട്.
 ജനുവരി 29ന് ഓണ്‍ലൈന്‍ വഴി എടുത്ത 456808 നമ്പര്‍ ടിക്കറ്റിനാണ് സമ്മാനം ലഭിച്ചത്. കഴിഞ്ഞ ഇരുപത് വര്‍ഷമായി ഷാര്‍ജയില്‍ ജോലി ചെയ്തുവരികയാണ്. താന്‍ ഒറ്റയ്ക്കാണ് ടിക്കറ്റെടുത്തതെന്ന് ആഷിഖ് പറഞ്ഞു.
271 സീരിസ് പ്രതിവാര നറുക്കെടുപ്പില്‍ പത്ത് ലക്ഷം ദിര്‍ഹമിന് മഞ്ജു അജിതകുമാര്‍, സുന്ദര്‍ മരകള, അബ്ദുല്ല  സുലൈമാന്‍ എന്നീ ഇന്ത്യക്കാരും മുഹമ്മദ് അതീഖുല്‍ ആലം എന്ന ബംഗ്ലാദേശ് പൗരനും  അര്‍ഹരായി. ഡ്രീംകാര്‍ നറുക്കെടുപ്പില്‍ ബിഎംഡബ്ല്യൂ 449 കാറിന് മുഹമ്മദ് അല്‍സറൂനി നേടി.
 അവസാനം നടന്ന 270 സീരീസ് നറുക്കെടുപ്പിലും ഒന്നാം സമ്മാനം മലയാളിയായ മനുമോഹനാണ് ലഭിച്ചത്.   ബഹ്‌റൈനില്‍ നഴ്‌സായി ജോലി ചെയ്യുന്ന മനുമോഹന് മുപ്പത് ദശലക്ഷം ദിര്‍ഹമാണ് നറുക്കെടുപ്പിലൂടെ നേടിയത്. 15 സുഹൃത്തുക്കള്‍ ചേര്‍ന്നാണ് മനു ടിക്കറ്റെടുത്തിരുന്നത്.
 269 സീരീസ് നറുക്കെടുപ്പില്‍ 25 ദശലക്ഷം ദിര്‍ഹം മലയാളിയായ അരവിന്ദ് അപ്പുക്കുട്ടനാണ് ലഭിച്ചത്.

GULF

റമദാനിൽ 237 യാചകരെ അബുദാബി പൊലീസ് പിടികൂടി

പണം കൈക്കലാക്കാൻ തെറ്റിദ്ധരിപ്പിക്കുന്ന കഥകൾ മെനഞ്ഞു സഹതാപം നേടാനാണ് യാചകർ ശ്രമിക്കുന്നതെന്ന് ക്രിമിനൽ സെക്യൂരിറ്റി സെക്ടർ ഡെപ്യൂട്ടി ഡയറക്ടർ അൽആംരി പറഞ്ഞു.

Published

on

അബുദാബി: റമദാനിലെ മൂന്നാഴ്ചക്കിടെ 237 യാചകരെ പിടികൂടിയതായി അബുദാബി പൊലീസ് അറിയിച്ചു.

ഭിക്ഷാടനവും പൊതുജനങ്ങളെ കബളിപ്പിക്കുകയും ചെയ്യുന്നവരെ യാതൊരു പരിഗണനയും നൽകാതെ
അറസ്റ്റ് ചെയ്യുന്നതിനുള്ള തുടർച്ചയായ കാമ്പെയ്‌നുകൾ നടപ്പിലാക്കാൻ തീരുമാനിച്ചതായി പോലീസ് ഡയറക്ടറേറ്റ് അറിയിച്ചു.

പണം കൈക്കലാക്കാൻ തെറ്റിദ്ധരിപ്പിക്കുന്ന കഥകൾ മെനഞ്ഞു സഹതാപം നേടാനാണ് യാചകർ ശ്രമിക്കുന്നതെന്ന് ക്രിമിനൽ സെക്യൂരിറ്റി സെക്ടർ ഡെപ്യൂട്ടി ഡയറക്ടർ അൽആംരി പറഞ്ഞു.

ഗൾഫ് നാടുകളിൽ യാചന കർശനമായി നിരോധിച്ചിട്ടുണ്ട്. വിവിധ ഗൾഫ് നാടുകളിൽ വ്യാപകമായ പരിശോധനയാണ് നടന്നുകൊണ്ടിരിക്കുന്നത്

Continue Reading

GULF

തിരക്കൊഴിയാതെ മക്ക; ആത്മനിര്‍വൃതിയില്‍ ജനലക്ഷങ്ങള്‍

ഇന്നലെ വെള്ളിയാഴ്ച രാവിന്റെ പ്രാധാന്യം കണക്കിലെടുത്ത് ലക്ഷക്കണക്കിനുപേര്‍ ഹറമില്‍ പ്രാര്‍ത്ഥനാ നിര്‍ഭരരായി സംഗമിച്ചു

Published

on

റസാഖ് ഒരുമനയൂര്‍

മക്ക: പരിശുദ്ധ ഉംറ നിര്‍വ്വഹിക്കാന്‍ പുണ്യഭൂമിയിലെത്തിയ ജനലക്ഷങ്ങളാല്‍ ഹറം ഷരീഫും മ ക്കാ നഗരവും നിറഞ്ഞൊഴുകുകയാണ്.
ഏറ്റവും തിരക്കേറിയ  ഇരുപത്തിയേഴാം രാവിന്റെ പുണ്യം തേടിയെത്തിയ രാത്രിയില്‍ 30.4 ലക്ഷം വിശ്വാസികള്‍ എത്തിയതായി അഥോറിറ്റി സിഇഒ എഞ്ചിനീയര്‍ ഗാസി അല്‍ഷഹ്റാനി പറഞ്ഞു.
റമദാനിലെ എല്ലാ സമയത്തെ നമസ്‌കാരങ്ങളിലും വിശ്വാസികള്‍ ഹറമില്‍ നമസ്‌കരിക്കാനെത്തിയിരുന്നുവെങ്കിലും ഇഷാ നമസ്‌കാരത്തിനുപുറമെ തറാവീഹ്, ഖിയാമുല്ലൈല്‍ എന്നീ പ്രത്യേക രാത്രി പ്രാര്‍ത്ഥനകളിലാണ് ഏറ്റവും കൂടുതല്‍പേര്‍ പ്രാര്‍ത്ഥനക്കെത്തിയത്.
 രണ്ട് വിശുദ്ധ പള്ളികളുടെ കാര്യാ ലയങ്ങളുടെ ജനറല്‍ അഥോറിറ്റി തലവനായ ശൈഖ് അബ്ദുറഹ്‌മാന്‍ അല്‍സുദൈസിന്റെ നേതൃത്വത്തില്‍ നടന്ന  പ്രത്യേക പ്രാര്‍ത്ഥനയോടെയാണ് ഖിയാമുല്ലൈല്‍ പ്രാര്‍ത്ഥന അവസാനിച്ചത്. ഉംറ തീര്‍ത്ഥാടകര്‍  പാപമോചനത്തിനായി കണ്ണുനീര്‍ പൊഴിച്ചുകൊണ്ട് പ്രാർത്ഥന നടത്തി. പ്രാർത്ഥനാ നേരത്ത് പെയ്ത നേര്‍ത്ത മഴ അന്തരീക്ഷത്തെ കുളിരണിയിച്ചു.
തീര്‍ത്ഥാടകരുടെ സുഗമവും ക്രമാനുഗതവുമായ ഒഴുക്ക് സുഗമമാക്കുന്നതിന് അധികൃതര്‍ മാ നുഷികവും യാന്ത്രികവുമായ സര്‍വ്വ സൗകര്യങ്ങളും ഏര്‍പ്പെടുത്തിയിരുന്നു. ഇന്നലെ വെള്ളിയാഴ്ച രാവിന്റെ പ്രാധാന്യം കണക്കിലെടുത്ത് ലക്ഷക്കണക്കിനുപേര്‍ ഹറമില്‍ പ്രാര്‍ത്ഥനാ നിര്‍ഭരരായി സംഗമിച്ചു.
ഇന്ന് വെള്ളിയാഴ്ച ജുമുഅ നമസ് കാരം കഴിഞ്ഞശേഷമാണ് പലരും ഇവിടെനിന്നും മടങ്ങുകയുള്ളു. മലയാളി ഉംറ തീര്‍ത്ഥാടകര്‍ ചിലര്‍ മദീനയില്‍ പോയാണ് മക്കയിലെത്തിയത്. എന്നാല്‍ നിരവധി സംഘങ്ങള്‍ ഇന്ന് മക്കയില്‍നിന്നും മദീനയിലേക്ക് പോകും.

Continue Reading

GULF

എറ്റവും സ്വാധീനമുള്ള 100 പേരുടെ പട്ടികയില്‍ ഡോ.ഷംസീര്‍ മൂന്നാമന്‍

മുഹമ്മദ് അല്‍അബ്ബാര്‍, അബ്ദുല്‍ അസീസ് അല്‍ഗുറൈര്‍ എന്നിവരാണ് ഒന്നും രണ്ടും സ്ഥാനങ്ങളിലുള്ളത്

Published

on

ദുബൈ: അറേബ്യന്‍ ബിസ്നസ്സ് തയാറാക്കിയ ദുബൈയിലെ ഏറ്റവും സ്വാധീനമുള്ള 100 പേരുടെ പട്ടികയില്‍ വിപിഎസ് ബുര്‍ജീല്‍ ഹോള്‍ഡിംഗ്സ് സ്ഥാപകനും ചെയര്‍മാനുമായ ഡോ.ഷംസീര്‍ വയലില്‍ മൂന്നാമനായി തെരഞ്ഞെടുത്തു.

ഇമാര്‍ പ്രോപ്പര്‍ട്ടീസ് സ്ഥാപകന്‍ മുഹമ്മദ് അല്‍അബ്ബാര്‍, മഷ്രിഖ് ബാങ്ക് അല്‍ഗുറൈര്‍ ഇന്‍വെസ്റ്റ്മെന്റ് ചെയര്‍മാന്‍ അബ്ദുല്‍ അസീസ് അല്‍ഗുറൈര്‍ എന്നിവരാണ് ഒന്നും രണ്ടും സ്ഥാനങ്ങളിലുള്ളത്.

Continue Reading

Trending