Connect with us

film

ജപ്പാനില്‍ റിലീസിനൊരുങ്ങി തലൈവരുടെ ‘ജയിലര്‍’

ഫെബ്രുവരി 21നാണ് ചിത്രം ജപ്പാനില്‍ റിലീസ് ചെയ്യുന്നത്.

Published

on

തെന്നിന്ത്യന്‍ സൂപ്പര്‍ ഹിറ്റ് രജനീകാന്തിന്റെ ‘ജയിലര്‍’ ജപ്പാനില്‍ റിലീസിനൊരുങ്ങുന്നു. ഫെബ്രുവരി 21നാണ് ചിത്രം ജപ്പാനില്‍ റിലീസ് ചെയ്യുന്നത്. 250 കോടി ബജറ്റില്‍ നെല്‍സണ്‍ സംവിധാനം ചെയ്ത ചിത്രം കോളിവുഡില്‍ ബോക്‌സ് ഓഫീസ് വിജയമായിരുന്നു. സണ്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ കലാനിധി മാരന്‍ ആണ് ചിത്രത്തിന്റെ നിര്‍മാണം.

കൂടുതല്‍ സ്‌ക്രീനുകള്‍ ലഭിക്കുന്നതോടെ ചിത്രത്തിന് സ്വീകാര്യതയേറുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതിനോടകം ആഗോളതലത്തില്‍ 600 കോടിയാണ് ജയിലര്‍ നേടിയിരിക്കുന്നത്. 185 കോടിയാണ് ഓവര്‍സീസ് കളക്ഷന്‍.മുത്തുവേല്‍ പാണ്ഡ്യന്‍ എന്ന കഥാപാത്രമായാണ് ജയിലറില്‍ രജനി എത്തിയത്. മോഹന്‍ലാല്‍, ശിവരാജ് കുമാര്‍ എന്നിവര്‍ അതിഥി വേഷത്തില്‍ എത്തിയ ചിത്രത്തില്‍ ജാക്കി ഷ്രോഫ്, യോഗി ബാബു, രമ്യ കൃഷ്ണന്‍, വസന്ത് രവി, തമന്ന തുടങ്ങിയവരാണ് മറ്റ് താരങ്ങള്‍.

ജയിലറിന്റെ രണ്ടാം ഭാഗത്തിന്റെ അനൗണ്‍സ്മന്റെ് വിഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായിട്ടുണ്ട്. രജനിക്കൊപ്പം സംവിധായകന്‍ നെല്‍സണും സംഗീത സംവിധായകന്‍ അനിരുദ്ധുമാണ് ജയിലറിന്റെ ടീസറിലുള്ളത്. ജയിലര്‍ 2 നെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിട്ടില്ല.

film

മാർക്കോയെ പോലെ കാട്ടാളനിൽ വയലൻസ് ഉണ്ടാകുമോ?; മറുപടിയുമായി സംവിധായകൻ..

Published

on

മാർക്കോയെ പോലെ കാട്ടാളനിൽ വയലൻസ് ഉണ്ടാകുമോ?; മറുപടിയുമായി സംവിധായകൻ..

മാർക്കോ എന്ന ചിത്രത്തിലെ വയലൻസിന്റെ അതിപ്രസരത്തെ കുറിച്ച് സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾ നടക്കുന്ന സാഹച്ചര്യത്തിലാണ് മാർക്കോയുടെ നിർമ്മാതാവ് തന്റെ പുതിയ ചിത്രമായ ‘കാട്ടാളൻ’ പ്രഖ്യാപിച്ചത്. ആന്റണി വർഗീസ് നായകനാവുന്ന ഈ ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതനായ പോൾ ജോർജ് ആണ്. താഴെ വീണു കിടക്കുന്ന മൃതദേഹങ്ങൾക്കും ആനകൊമ്പുകൾക്കും ഇടയിൽ മഴുവുമേന്തി നിൽക്കുന്ന ആന്റണി വർഗീസിന്റെ ചിത്രമാണ് ഇതിന്റെ ഫസ്റ്റ് ലുക്ക് ആയി പുറത്ത് വന്നത്. അതോടെ ഈ ചിത്രത്തിലും മാർക്കോയിലെ പോലെ വയലൻസിന്റെ അതിപ്രസരം ഉണ്ടെന്ന തരത്തിലുള്ള അഭ്യൂഹങ്ങൾ സമൂഹ മാധ്യങ്ങളിൽ പരന്നു. എന്നാൽ ഇതിൽ അത്തരം വയലൻസ് ഉണ്ടാവില്ലെന്ന വാക്കുകളുമായി നിർമ്മാതാവും എത്തിയിരുന്നു. ഇപ്പോൾ അതിനെ കുറിച്ച് വിശദീകരണവുമായി മുന്നോട്ടു വന്നിരിക്കുകയാണ് ചിത്രത്തിന്റെ സംവിധായകനായ പോൾ ജോർജ്.

അദ്ദേഹത്തിന്റെ വാക്കുകളിലേക്ക്…

‘കാട്ടാളൻ’ എന്ന സിനിമയിൽ വയലൻസ്  ഉണ്ടാവില്ല  എന്ന് പ്രൊഡ്യൂസർ ഷെരീഫ് മുഹമ്മദ് പറഞ്ഞിരുന്നല്ലോ ; അതിനെ കുറിച്ച്  കാട്ടാളന്റെ ഡയറക്ടർ എന്നനിലയിൽ താങ്കൾക്ക് എന്താണ്  പറയാനുള്ളത് ? അങ്ങനെ വയലൻസ്  ഒഴിവാക്കാൻ ഉള്ള നിർദേശം പ്രൊഡ്യൂസറിന്റെ ഭാഗത്തു നിന്ന് ലഭിച്ചിരുന്നോ?

തീർച്ചയായിട്ടും..നിർമ്മാതാവുമായി സംസാരിച്ചിരുന്നു..അദ്ദേഹം നമ്മുക്ക് വേണ്ട നിർദേശങ്ങൾ നൽകിയിട്ടുണ്ട്..അത് കാട്ടാളൻ എന്ന സിനിമയിൽ നിന്ന് വയലൻസ് മുഴുവനായി ഒഴിവാക്കണം എന്നല്ല. കാരണം, അങ്ങനെ പൂർണ്ണമായിട്ട് ഒഴിവാക്കി കൊണ്ട് നമ്മുക്ക് ആ സിനിമയുമായിട്ട്‌ മുന്നോട്ടു പോകാനും പറ്റില്ല..അതിന്റെ കഥാപശ്ചാത്തലം കാടിനോട് ചേർന്നൊരു കഥാപശ്‌ചാത്തലമാണ്, അതിലെ കഥാപാത്രങ്ങൾക്ക് ഒരു വയലന്റ് ഷേഡ് ഉണ്ട്..അപ്പോൾ കമ്പ്ലീറ്റ് ആയി വയലൻസ് ഒഴിവാക്കി മുന്നോട്ട് പോകാൻ സാധിക്കില്ല..പക്ഷെ, വയലന്സിന്റെ ഒരു അതിപ്രസരം ഒക്കെ നമ്മൾ തീർച്ചയായും ഒഴിവാക്കും..ഒരു ഓവർ ബ്രൂട്ടാലിറ്റി ഒന്നും നമ്മുടെ സിനിമയിൽ ഉണ്ടാവില്ല, എന്നാൽ സെൻസർ ബോർഡ് കൽപ്പിക്കുന്ന മാനദണ്ഡങ്ങൾക്ക് ഉള്ളിൽ നിൽക്കുന്ന വയലൻസ് തീർച്ചയായിട്ടും കാട്ടാളൻ എന്ന സിനിമയിൽ ഉണ്ടാകും.


‘കാട്ടാളൻ’ സിനിമയുടെ പ്രൊഡ്യൂസർ തന്നെ  തന്റെ മുൻപത്തെ സിനിമ ആയ  ‘മാർക്കോ’യിലെ പോലെ ഉള്ള വയലെന്സ് ഈ സിനിമയിൽ ഉണ്ടാവില്ല  എന്ന  രീതിയിൽ ഒരു കുറ്റസമ്മതം നടത്തിയിട്ടുണ്ടാരുന്നല്ലോ..അതിനെ പറ്റി താങ്കളുടെ അഭിപ്രായം എന്താണ്?

ഇല്ല..അതൊരിക്കലും ഒരു കുറ്റസമ്മതം ആയിട്ട് എനിക്ക് തോന്നുന്നില്ല വ്യക്തിപരമായിട്ട്..കാരണം മാർക്കോ എന്നൊരു ചിത്രം അവർ എടുക്കുമ്പോൾ, അത് ഒരാളെ ക്രൈം ചെയ്യാൻ പ്രേരിപ്പിക്കും എന്ന രീതിയിൽ ഒന്നും അവർ മുന്നിൽ കണ്ടിട്ടില്ലലോ..ഇപ്പോൾ ഹോളിവുഡിലും കൊറിയൻ സിനിമയിലും ഒക്കെ ഇതുപോലെ ഉള്ള ആക്ഷൻ ഉള്ള ചിത്രങ്ങൾ വരുന്നുണ്ടല്ലോ ..അപ്പോൾ അതുപോലെയുള്ള ഒരു ചിത്രം ഇന്ത്യയിൽ അവർ ഒരുക്കി എന്നല്ലേ ഉള്ളു..എന്നാൽ പിന്നീട് നമ്മുടെ സമൂഹത്തിൽ അതിനെ കുറിച്ച് ഒരു ചർച്ച വന്നപ്പോൾ, പൊതുജനത്തിന്റെ പ്രതികരണം വന്നപ്പോൾ, അതിനെ മാനിച്ചു കൊണ്ട് സാമൂഹിക പ്രതിബദ്ധത ഉള്ള ഒരു വ്യക്തി എന്ന നിലയിൽ അദ്ദേഹം പ്രോപ്പർ ആയി പ്രതികരിച്ചു..അപ്പോഴാണ് തന്റെ രണ്ടാമത്തെ ചിത്രത്തിൽ മാർക്കോയിലെ പോലെ ബ്രൂട്ടൽ ആയ വയലൻസ് ഉണ്ടാവില്ല എന്നദ്ദേഹം പറഞ്ഞത്..അത് സമൂഹത്തോടുള്ള ഒരു കമ്മിറ്റ്മെന്റ് ആയിട്ടാണ് എനിക്ക് തോന്നിയത്..അല്ലാതെ ഒരു കുറ്റ സമ്മതം ആയിട്ട് ഒരിക്കലും തോന്നിയിട്ടില്ല..

ഒരു നവാഗത സംവിധായകൻ എന്ന നിലയ്ക് സമൂഹത്തിൽ ഇപ്പോൾ നടക്കുന്ന കുറ്റകൃത്യങ്ങളിൽ സിനിമയുടെ ഇൻഫ്ലുവെൻസ് എത്രത്തോളം ഉണ്ട് എന്നാണ് നിങ്ങൾ വിശ്വസിക്കുന്നത്? സംവിധായകനിലുപരി യുവതലമുറയിൽ ഉൾപ്പെട്ട ഒരാൾ  എന്ന നിലയ്ക് സിനിമ നിങ്ങളെ എത്രത്തോളം സ്വാധിനിക്കുന്നുണ്ട്?

സ്വാധീനിക്കുനുണ്ടോ എന്ന് ചോദിച്ചാൽ, ഒരു സിനിമയിൽ നല്ല കാര്യങ്ങളും ഉണ്ടാകും മോശം കാര്യങ്ങളും ഉണ്ടാകും..നല്ല കാര്യങ്ങളിൽ നിന്ന് നമ്മുക്ക് ഇൻഫ്ളുവൻസ്ഡ് ആവാം..പക്ഷെ സിനിമയിലെ നല്ല കാര്യങ്ങളെയും മോശം കാര്യങ്ങളെയും തമ്മിൽ വേർതിരിച്ചു കാണാനുള്ള ഒരു വിവേക ബുദ്ധി ഇവിടുത്തെ പ്രേക്ഷകർക്ക് ഉണ്ട് എന്നുള്ള വിശ്വാസത്തിലാണല്ലോ നമ്മൾ ഓരോ സിനിമയും അവരുടെ മുന്നിലേക്ക് കൊണ്ട് വരുന്നത്..പിന്നെ ഒരു സിനിമ ഒരു ക്രൈം ചെയ്യാൻ പ്രേരിപ്പിക്കുന്നുണ്ടോ എന്ന് ചോദിച്ചാൽ, എനിക്ക് തോന്നുന്നു, വളരെ കുറവ് ശതമാനം മാത്രമായിരിക്കും അങ്ങനെ സംഭവിക്കുന്നത്..ഒരു ക്രൈമിലേക്കു ഒരാളെ നയിക്കുന്നത് അയാളുടെ ജീവിത സാഹചര്യങ്ങളും, അയാളുടെ നിലവിലെ സാഹചര്യങ്ങളും ഒക്കെയാണല്ലോ..അല്ലാതെ ഒരു സിനിമ കണ്ടിട്ട് മാത്രം ഒരാൾ പോയി ഒരു ക്രൈം ചെയ്യുമെന്ന് ഞാൻ വിശ്വസിക്കുന്നില്ല..

ആദ്യ ചിത്രം കൊണ്ട് തന്നെ പ്രൊഡക്ഷൻ ഹൗസ് എന്ന നിലയിൽ വളരെയധികം ശ്രദ്ധ നേടിയ ക്യൂബ്സ് എന്റർടൈൻമെന്റസ് നിർമ്മിക്കുന്ന ചിത്രത്തിലെ മറ്റു കാസ്റ്റിംഗ് വിവരങ്ങളും അണിയറ പ്രവർത്തകരുടെ പേരുകളും വരും ദിവസങ്ങളിൽ പുറത്തു വരും. വാർത്താ പ്രചരണം – വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ

Continue Reading

film

മാർക്കോ പോലെ വയലൻസ് നിറഞ്ഞ സിനിമകൾ ഇനി ചെയ്യില്ല, സിനിമയെ സിനിമയായി കാണുമെന്നാണ് കരുതിയത്- നിർമാതാവ്

ചിത്രം ഇത്തരം പ്ലാറ്റ് ഫോമുകളില്‍ പ്രദര്‍ശിപ്പിക്കരുതെന്നും അത് തടയണമെന്നുമാണ് ആവശ്യം ബോര്‍ഡിന്റെ ആവശ്യം.

Published

on

മാര്‍ക്കോ സിനിമയ്ക്ക് വിലക്ക്. ടെലിവിഷനിലും, ഒടിടിയിലും ചിത്രം പ്രദര്‍ശിപ്പിക്കുന്നതിനെതിരെ ഫിലിം സര്‍ട്ടിഫിക്കേഷന്‍ ബോര്‍ഡ്. ചിത്രത്തിന് A സര്‍ട്ടിഫിക്കറ്റ് ആയത്‌കൊണ്ടാണ് നടപടി. ചിത്രം ഇത്തരം പ്ലാറ്റ് ഫോമുകളില്‍ പ്രദര്‍ശിപ്പിക്കരുതെന്നും അത് തടയണമെന്നുമാണ് ആവശ്യം ബോര്‍ഡിന്റെ ആവശ്യം. ഇക്കാര്യം ചൂണ്ടികാട്ടി ഫിലിം സര്‍ട്ടിഫിക്കേഷന്‍ ബോര്‍ഡ് കേന്ദ്രത്തിന് കത്തയച്ചു.

സംസ്ഥാനത്ത് അടിക്കടിയുണ്ടാവുന്ന കൊലപാതകങ്ങള്‍ക്ക് പിന്നില്‍ മാര്‍ക്കോ പോലെയുള്ള ചിത്രങ്ങളുടെ സ്വാധീനമാണെന്നുള്ള ധാരാളം വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. എ സര്‍ട്ടിഫിക്കറ്റ് ലഭിച്ച സിനിമ 18 വയസ്സില്‍ താഴെയുള്ള കുട്ടികളെയും കാണിക്കുന്നുവെന്നും പരാതിയുണ്ടായിരുന്നു. ഇന്ത്യന്‍ സിനിമയിലെ തന്നെ ഏറ്റവും അസ്വസ്ഥത ജനിപ്പിക്കുന്ന സന്ദര്‍ഭങ്ങളുള്ള സിനിമയാണ് മാര്‍ക്കോ. ഇത് കുട്ടികളെ തെറ്റായി സ്വാധീനിക്കുമെന്നും വിമര്‍ശനങ്ങള്‍ ഉണ്ട്.

അതേസമയം, സിനിമയെന്നാല്‍ യാഥാര്‍ത്ഥ്യമല്ലെന്നാണ് ചിത്രത്തിന്റെ നിര്‍മാതാവ് ഷരീഫ് മുഹമ്മദ് പറയുന്നത്. മാര്‍ക്കോയിലെ ബ്രൂട്ടല്‍ സീനുകളാണ് സിനിമയുടെ പ്രധാന ഘടകം. കഥയുടെ ഒരു പ്രധാന സവിശേഷതയും അതാണ്. കഥയോട് യോജിച്ച് നില്‍ക്കുന്ന ഒരു സിനിമാറ്റിക് എക്സ്പീരിയന്‍സ് പ്രേക്ഷകര്‍ക്ക് നല്‍കുക എന്നതായിരുന്നു ഞങ്ങളുടെ ഉദ്ദേശ്യമെന്നുമാണ് നിര്‍മാതാവ് പറയുന്നത്.

Continue Reading

film

ഫലസ്തീനികളുടെ കഥ പറയുന്ന ‘നോ അതര്‍ ലാന്‍ഡി’ന് ഓസ്‌കാര്‍

ഇസ്രാഈല്‍ സൈന്യത്തില്‍നിന്ന് തങ്ങളുടെ വീടുകളും കുടുംബത്തെയും സംരക്ഷിക്കാന്‍ പോരാടുന്ന ഫലസ്തീനികളുടെ കഥ പറയുന്ന ഈ ചിത്രത്തിന് മികച്ച ഡോക്യുമെന്ററി ഫീച്ചര്‍ വിഭാഗത്തിനുള്ള ഓസ്‌കര്‍ പുരസ്‌കാരമാണ് ലഭിച്ചത്.

Published

on

ഫലസ്തീനികളുടെ കഥ പറയുന്ന ‘നോ അതര്‍ ലാന്‍ഡി’ന് ഓസ്‌കാര്‍. ഇസ്രാഈല്‍ സൈന്യത്തില്‍നിന്ന് തങ്ങളുടെ വീടുകളും കുടുംബത്തെയും സംരക്ഷിക്കാന്‍ പോരാടുന്ന ഫലസ്തീനികളുടെ കഥ പറയുന്ന ഈ ചിത്രത്തിന് മികച്ച ഡോക്യുമെന്ററി ഫീച്ചര്‍ വിഭാഗത്തിനുള്ള ഓസ്‌കര്‍ പുരസ്‌കാരമാണ് ലഭിച്ചത്.

‘നോ അദര്‍ ലാന്‍ഡി’ന്റെ ചിത്രീകരണം 2019നും 2023നും ഇടയിലാണ് നടക്കുന്നത്. വെസ്റ്റ് ബാങ്കിന്റെ തെക്കേ അറ്റത്ത് സൈനിക പരിശീലന മേഖലയായി ഉപയോഗിക്കാന്‍ ഇസ്രാഈല്‍ സൈന്യം പൊളിച്ചുമാറ്റുന്ന തന്റെ ജന്മനാടായ ‘മസാഫര്‍ യാത്ത’ക്ക് വേണ്ടി ആക്ടിവിസ്റ്റ് ബാസല്‍ അദ്ര നടത്തുന്ന പോരാട്ടമാണ് ഈ ചിത്രത്തിലൂടെ പറയുന്നത്. ഇസ്രാഈലി സൈന്യത്തിന്റെ അറസ്റ്റ് ഭീഷണിയെ മറികടന്നായിരുന്നു അദ്ദേഹത്തിന്റെ പോരാട്ടം. ജൂത-ഇസ്രാഈലി പത്രപ്രവര്‍ത്തകനായ യുവാല്‍ എബ്രഹാമുമായി സൗഹൃദത്തിലാകുന്നതോടെ അദ്രയുടെ പോരാട്ടവും മസാഫര്‍ യാത്തക്കാരുടെ ദുരിതവും ലോകമറിയുന്നു.

‘നോ അദര്‍ ലാന്‍ഡ്’ എന്ന ചിത്രത്തിലൂടെ പതിറ്റാണ്ടുകളായി ഫലസ്തീനികള്‍ അനുഭവിച്ചുവരുന്ന കഠിനമായ യാഥാര്‍ഥ്യത്തെയാണ് വരച്ചുകാണിക്കുന്നതെന്ന് അവാര്‍ഡ് സ്വീകരിച്ച ശേഷം അദ്ര പറഞ്ഞു.

ഫലസ്തീന്‍ ജനതയോടുള്ള വംശീയ ഉന്മൂലനം തടയാനും അനീതി അവസാനിപ്പിക്കാനും ഗൗരവമായ നടപടികള്‍ സ്വീകരിക്കാന്‍ അദ്ര ലോകത്തോട് ആഹ്വാനം ചെയ്തു.

 

Continue Reading

Trending