Connect with us

kerala

സപ്ലൈകോയിൽ സാധനങ്ങൾ ഇനിയുമെത്തിയില്ല, വിലക്കയറ്റ ഭീതിയിൽ ജനം

സബ്സിഡി ഇനങ്ങള്‍ പ്രതീക്ഷിച്ച് സ്റ്റോറില്‍ എത്തുന്നവരോട് എന്ത് പറയണമെന്ന് അറിയാതെ കുഴപ്പത്തിലായിരിക്കുകയാണ് സപ്ലൈകോ ജീവനക്കാരും

Published

on

സാധാരണക്കാര്‍ക്ക് കൈത്താങ്ങായിരുന്ന സപ്ലൈകോ ഔട്ട്‌ലെറ്റുകള്‍ ജനങ്ങള്‍ക്ക് നല്‍കുന്നത് എട്ടിന്റെ പണി. മാസങ്ങളായി ഔട്ട്ലെറ്റുകളില്‍ സബ്സിഡി ഇനങ്ങള്‍ കിട്ടാനില്ലാത്ത സാഹചര്യമാണുള്ളത്. ഓണം കഴിഞ്ഞ് നാളുകളായിട്ടും ഈ അവസ്ഥ മാറ്റമില്ലാതെ തുടരുകയാണ്. നഗരത്തിലെ മിക്ക സപ്ലൈകോ ഔട്ട്ലെറ്റുകളിലും ആഴ്ചകളായി സബ്സിഡി ഇനങ്ങള്‍ കിട്ടാനില്ല.

കുറഞ്ഞ വിലയില്‍ സാധനങ്ങള്‍ വാങ്ങിയിരുന്ന പലരും സബ്സിഡി ഇനങ്ങള്‍ കിട്ടാനില്ലാതായതോടെ വലിയ പ്രതിസന്ധിയിലായിരിക്കുകയാണ്. ഇതിനിടയില്‍ 13 സബ്‌സിഡി ഇനങ്ങള്‍ക്കും വില വര്‍ദ്ധിപ്പിക്കാന്‍ പോവുകയാണെന്ന വാര്‍ത്തകളും ജനങ്ങളെ ആശങ്കയിലാക്കുകയാണ്

പൊതു വിപണിയെക്കാള്‍ സാധനങ്ങള്‍ക്ക് വില കുറവായതിനാല്‍ പലര്‍ക്കും വലിയ സഹായമായിരുന്നു സപ്ലൈകോയുടെ സബ്‌സിഡി ഇനങ്ങള്‍. അവശ്യസാധനങ്ങള്‍ക്കും ദിനംപ്രതി വില വര്‍ദ്ധിക്കുന്നതിനാല്‍ സ്ബ്‌സിഡി ഇനങ്ങളുടെ വിലവര്‍ദ്ധിപ്പിക്കരുതെന്നാണ് സാധാരണക്കാരുടെ ആവശ്യം

സബ്സിഡി ഇനങ്ങള്‍ പ്രതീക്ഷിച്ച് സ്റ്റോറില്‍ എത്തുന്നവരോട് എന്ത് പറയണമെന്ന് അറിയാതെ കുഴപ്പത്തിലായിരിക്കുകയാണ് സപ്ലൈകോ ജീവനക്കാര്‍. കോഴിക്കോട് ജില്ലാ സപ്ലൈകോ ഡിപ്പോയില്‍ സബ്സിഡി ഇനങ്ങള്‍ എത്താതായിട്ട് ആഴ്ചകള്‍ കഴിഞ്ഞെന്ന് ജീവനക്കാര്‍ പറയുന്നു. ജില്ലാ ഡിപ്പോയുടെ കീഴിലുള്ള നഗരത്തിലെ 28 ഔട്ട്‌ലെറ്റുകളില്‍ മിക്കയിടത്തും സാധനങ്ങള്‍ കാലിയാണ്.

സ്റ്റോക്കില്ലാത്ത സബ്‌സിഡി ഇനങ്ങള്‍ക്കുള്ള ടെന്‍ഡര്‍ നടപടികള്‍ ഇനിയും ആരംഭിച്ചിട്ടുമില്ല. കഴിഞ്ഞ 31ന് പൂര്‍ത്തിയാവേണ്ടിയിരുന്ന ടെന്‍ഡര്‍ സാങ്കേതിക കുരുക്കില്‍പെട്ടതോടെയാണ് ഈ ഇനങ്ങള്‍ ഇപ്പോഴും കിട്ടാക്കനിയായി തുടരുന്നത്. പഴയ ടെന്‍ഡര്‍ പ്രകാരമുള്ള സബ്‌സിഡി ഇനങ്ങള്‍ സമയത്തിന് കിട്ടാതായതോടെയാണ് ടെന്‍ഡര്‍ പുതുക്കാന്‍ തീരുമാനിച്ചത്. എന്നാല്‍ തുടര്‍ നടപടി ഇപ്പോഴും ഇഴയുകയാണ്

ഡിപ്പോയില്‍ സാധനങ്ങള്‍ എത്തിയാല്‍ മാത്രമേ ഔട്ട്‌ലെറ്റുകള്‍ക്ക് കൈമാറാന്‍ കഴിയൂ. ജില്ലയില്‍ എറ്റവും കൂടുതല്‍ കച്ചവടം നടക്കുന്നത് കോവൂര്‍ ഔട്ട്‌ലെറ്റിലാണ്. ആളുകള്‍ എത്താതായതോടെ കോവൂര്‍ ഉള്‍പ്പടെ പല ഔട്ട്‌ലെറ്റുകളും നഷ്ടത്തിലാണെന്ന് ജീവനക്കാര്‍ പറയുന്നു. സാധനങ്ങള്‍ ഇറക്കുമതി ചെയ്ത വകുപ്പില്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ള വിതരണക്കാര്‍ക്ക് വന്‍തുക നല്‍കാനുളളതിനാല്‍ ടെന്‍ഡര്‍ നടപടികള്‍ കഴിഞ്ഞാലും സാധനങ്ങള്‍ ഇനി എന്ന് വരുമെന്ന കാര്യത്തിലും അധികാരികള്‍ക്ക് ഉത്തരമില്ല

സപ്ലൈകോ ഔട്ട്‌ലെറ്റുകളില്‍ സബ്സിഡി സാധനങ്ങള്‍ ഇല്ലാതായതോടെ പായ്ക്കിംഗ് തൊഴിലാളികളും ആശങ്കയിലാണ്. ജോലി നഷ്ടമാകുമോയെന്ന ഭീതിയിലാണ് അവരും.

 

kerala

റാപ്പര്‍ വേടനെതിരെ പരാതി നല്‍കിയ സംഭവം; ‘പാര്‍ട്ടിക്ക് അവമതിപ്പുണ്ടാക്കി’, മിനി കൃഷ്ണകുമാറിനെ അതൃപ്തി അറിയിച്ച് ബിജെപി നേതൃത്വം

റാപ്പര്‍ വേടനെതിരെ എന്‍ഐഎക്ക് പരാതി നല്‍കിയതില്‍ പാലക്കാട് നഗരസഭാ കൗണ്‍സിലര്‍ മിനി കൃഷ്ണകുമാറിനെ അതൃപ്തി അറിയിച്ച് ബിജെപി സംസ്ഥാന നേതൃത്വം.

Published

on

പാലക്കാട്: റാപ്പര്‍ വേടനെതിരെ എന്‍ഐഎക്ക് പരാതി നല്‍കിയതില്‍ പാലക്കാട് നഗരസഭാ കൗണ്‍സിലര്‍ മിനി കൃഷ്ണകുമാറിനെ അതൃപ്തി അറിയിച്ച് ബിജെപി സംസ്ഥാന നേതൃത്വം. പാര്‍ട്ടിയെ അറിയിക്കാതെ പരാതി നല്‍കിയതിലാണ് അതൃപ്തി. പരാതി പാര്‍ട്ടിക്ക് അവമതിപ്പുണ്ടാക്കി. എന്ത് അടിസ്ഥാനത്തിലാണ് എന്‍ഐഎക്ക് പരാതി നല്‍കിയത് എന്ന് വ്യക്തമാക്കണമെന്നും ഇനി ഈ വിഷയത്തില്‍ പരസ്യ പ്രതികരണം നടത്തരുതെന്നും മിനിക്ക് നിര്‍ദേശം നല്‍കി.

പാട്ടിലൂടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അധിക്ഷേപിച്ചുവെന്ന് ആരോപിച്ചാണ് മിനി വേടനെതിരെ എന്‍ഐക്കും ആഭ്യന്തരവകുപ്പിനും പരാതി നല്‍കിയത്. വേടന്റെ ‘വോയ്സ് ഓഫ് വോയ്സ് ലെസ്’ എന്ന പാട്ടില്‍ മോദിയെ അധിക്ഷേപിക്കുന്ന വരികളുണ്ട് എന്നാണ് ആരോപണം. പൊതു വ്യക്തിത്വങ്ങളെ അധിക്ഷേപിക്കല്‍, വിദ്വേഷം വളര്‍ത്തല്‍, ജാതി വിവേചനം പ്രോത്സാഹിപ്പിക്കുന്ന ജാതി അധിഷ്ഠിത അപകീര്‍ത്തിപ്പെടുത്തല്‍, അക്രമവും വിദ്വേഷവും വളര്‍ത്തുന്നതിന് ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകളുടെ ഉപയോഗം തുടങ്ങിയവ ആരോപിച്ചാണ് പരാതി.

Continue Reading

kerala

സയ്യിദ് അബൂബക്കര്‍ ബാഫഖി തങ്ങള്‍ വിടവാങ്ങി

ബാഫഖി തങ്ങള്‍ മെമ്മോറിയല്‍ ട്രസ്റ്റ് ചെയര്‍മാനും ജിദ്ദ കെഎംസിസി പ്രഥമ പ്രസിഡണ്ടുമായിരുന്നു.

Published

on

സയ്യിദ് അബ്ദുറഹ്‌മാന്‍ ബാഫഖി തങ്ങളുടെ മകന്‍ സയ്യിദ് അബൂബക്കര്‍ ബാഫഖി തങ്ങള്‍ (75) വിടവാങ്ങി. ബാഫഖി തങ്ങള്‍ മെമ്മോറിയല്‍ ട്രസ്റ്റ് ചെയര്‍മാനും ജിദ്ദ കെഎംസിസി പ്രഥമ പ്രസിഡണ്ടുമായിരുന്നു. ദീര്‍ഘകാലം ജിദ്ദ കെഎംസിസി ഉപദേശകസമിതി ചെയര്‍മാനുമായിരുന്നു. കോഴിക്കോട് നടക്കാവിലെ ജില്ലാ പള്ളി കമ്മിറ്റിയുടെ ട്രഷററായും പ്രവര്‍ത്തിച്ചു.

ഭാര്യ: ശരീഫ നഫീസ ബീവി (കാരക്കാട്). മക്കള്‍ : സയ്യിദ് സമീര്‍ ബാഫഖി (സൗദി), ശരീഫ ശബീല ബീവി, ശരീഫ സഫീറ ബീവി, പരേതയായ ശരീഫ ഖദീജ ബീവിയാണ് ഉമ്മ. മരുമക്കള്‍: സയ്യിദ് ഇസ്മാഈല്‍ ബാഫഖി (മലേഷ്യ), സയ്യിദ് നൗഫല്‍ ജിഫ്രി തങ്ങള്‍, ശരീഫ അഫ്ലഹ ബീവി. സഹോദരങ്ങള്‍: സയ്യിദ് ഹുസ്സൈന്‍ ബാഫഖി, സയ്യിദ് അബ്ദുള്ള ബാഫഖി, സയ്യിദ് ഇബ്രാഹിം ബാഫഖി, സയ്യിദ് ഹംസ ബാഫഖി, സയ്യിദ് അലി ബാഫഖി, സയ്യിദ് ഹസ്സന്‍ ബാഫഖി, സയ്യിദ് അഹമ്മദ് ബാഫഖി, ശെരീഫ മറിയം ബീവി, ശെരീഫ നഫീസ ബീവി.

മയ്യിത്ത് നമസ്‌കാരം ഇന്ന് രാവിലെ 8 .30 കൊയിലാണ്ടി വലിയകത്ത് പള്ളിയില്‍. മുസ്‌ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, ദേശീയ ജനറല്‍ സെക്രട്ടറി പികെ കുഞ്ഞാലിക്കുട്ടി, ഓര്‍ഗനൈസിങ് സെക്രട്ടറി ഇടി മുഹമ്മദ് ബഷീര്‍, ഡോ.എംകെ മുനീര്‍ എംഎല്‍എ തുടങ്ങിയവര്‍ അനുശോചിച്ചു.

Continue Reading

kerala

ഇടുക്കി കല്ലാര്‍കുട്ടി ഡാമിന്റെ ഒരു ഷട്ടര്‍ തുറന്നു, ജാഗ്രതാ നിര്‍ദ്ദേശം

ഡാമിന്റെ വൃഷ്ടി പ്രദേശത്ത് മഴ തുടരുന്ന സാഹചര്യത്തിലാണ് ഷട്ടര്‍ തുറക്കാനുള്ള നീക്കമുണ്ടായത്.

Published

on

ഇടുക്കി കല്ലാര്‍കുട്ടി ഡാമിന്റെ ഒരു ഷട്ടര്‍ തുറന്നു. ഡാമിന്റെ വൃഷ്ടി പ്രദേശത്ത് മഴ തുടരുന്ന സാഹചര്യത്തിലാണ് ഷട്ടര്‍ തുറക്കാനുള്ള നീക്കമുണ്ടായത്. നിയന്ത്രിത അളവില്‍ ഷട്ടറുകള്‍ തുറന്നാണ് വെള്ളം പുറത്തേക്ക് ഒഴുക്കുന്നത്.

മുതിരപ്പുഴയാറിന്റേയും പെരിയാറിന്റേയും തീരപ്രദേശത്തുള്ളവര്‍ ജാഗ്രത പാലിക്കണമന്നു നിര്‍ദ്ദേശമുണ്ട്. ഇടുക്കിയിലെ അപകട സാധ്യതയുള്ള പ്രദേശങ്ങളിലെ റോഡ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ താത്കാലികമായി നിര്‍ത്തി വയ്ക്കാനും കലക്ടര്‍ ഉത്തരവിട്ടു.

ഇടുക്കിയില്‍ വിനോദ സഞ്ചാരത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തി. ജല വിനോദങ്ങള്‍, ട്രക്കിങ്, സഹസിക വിനോദ സഞ്ചാര പരിപാടികള്‍ എന്നിവയ്ക്കും നിരോധനമുണ്ട്.

Continue Reading

Trending