Connect with us

kerala

3000 കോടി കൂടി കടമെടുക്കാന്‍ സംസ്ഥാന സര്‍ക്കാര്‍

വികസന പ്രവര്‍ത്തനങ്ങള്‍ക്കായാണ് കടമെടുക്കുന്നതെന്നാണ് ധനവകുപ്പില്‍റെ വാദം

Published

on

3000 കോടി കൂടി കടമെടുക്കാന്‍ എടുക്കാന്‍ സംസ്ഥാന സര്‍ക്കാര്‍. കടപത്രം വഴി പൊതുവിപണിയില്‍ നിന്നാണ് 3000 കോടി സമാഹരിക്കുന്നത്. വികസന പ്രവര്‍ത്തനങ്ങള്‍ക്കായാണ് കടമെടുക്കുന്നതെന്നാണ് ധനവകുപ്പില്‍റെ വാദം. സാമ്പത്തിക വര്‍ഷം അവസാനിരിക്കെയാണ് കടമെടുപ്പ്. ഇതിനായുള്ള ലേലം ഫെബ്രുവരി നാലിന് റിസര്‍വ് ബാങ്കിന്റെ മുംബൈ ഫോര്‍ട്ട് ഓഫീസില്‍ ഇ-കുബേര്‍ വഴി നടക്കും.

ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളില്‍ സംസ്ഥാന സര്‍ക്കാരിന്റെ ചെലവുകള്‍ വര്‍ധിക്കുന്ന മാസങ്ങളാണ്. ഈ മാസങ്ങളിലേക്കുള്ള ചെലവുകള്‍ കൂടി കണ്ടെത്താനാണ് സര്‍ക്കാര്‍ വായ്പയെടുക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. നേരത്തെ പൊതുവിപണിയില്‍ നിന്ന് 2500 കോടി രൂപ കടമെടുത്തിരുന്നു. സാമ്പത്തിക വര്‍ഷത്തിലെ അവസാന പാദം കടമെടുക്കാന്‍ അനുമതി തേടി കേന്ദ്രത്തിന് കത്ത് അയച്ചിരുന്നു. ഇതിന് അനുകൂല മറുപടി ഉണ്ടായതുകൊണ്ടാണ് കടമെടുക്കുന്നത്.

kerala

വയനാട് പുനരധിവാസം; യുഡിഎഫ് പ്രവര്‍ത്തകര്‍ വയനാട് കളക്ടറേറ്റ് ഉപരോധിക്കും

ദുരന്തബാധിതരും സമരത്തില്‍ പങ്കെടുക്കുന്നുണ്ട്.

Published

on

കല്‍പ്പറ്റ: വയനാട് ദുരന്ത ബാധിതരോടുള്ള കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ അവഗണനയ്‌ക്കെതിരെ യുഡിഎഫ് പ്രവര്‍ത്തകര്‍ വയനാട് കളക്ടറേറ്റ് ഉപരോധിക്കുന്നു. പുനരധിവാസം വൈകുന്നതില്‍ പ്രതിഷേധിച്ച് ദുരന്തബാധിതരും സമരത്തില്‍ പങ്കെടുക്കുന്നുണ്ട്. കളക്ടറേറ്റ് കവാടത്തില്‍ കല്‍പ്പറ്റ എംഎല്‍എ ടി സിദ്ദിഖ് ഇന്നലെ വൈകുന്നേരം രാപകല്‍ സമരം ആരംഭിച്ചിരുന്നു. ദുരന്തബാധിതര്‍ക്ക് 10 സെന്റ് ഭൂമി നല്‍കണമെന്ന് ടി സിദ്ദിഖ് ആവശ്യപ്പെട്ടു.

ഏഴ് സെന്റ് ഭൂമി നല്‍കുകയെന്നത് സര്‍ക്കാറിന്റെ മാത്രം തീരുമാനമാണ്. ദുരന്തബാധിതരോട് ഈ വിഷയം ചര്‍ച്ച ചെയ്തിട്ടില്ല. പത്ത് സെന്റെങ്കിലും നല്‍കണം എന്നായിരുന്നു ദുരന്തബാധിതരുടെ പ്രധാന ആവശ്യം. ദുരന്തം വേട്ടിയാടിയ മനുഷ്യരാണ്. അവര്‍ ഏഴ് സെന്റ് ഭൂമിയില്‍ ഒരു വീട് വെച്ചാല്‍ പിന്നെ എന്താണ് ബാക്കിയുള്ളത്. നിന്ന് തിരിയാന്‍ പോലും സ്ഥലം ഉണ്ടാകില്ല. അത് കൊണ്ടാണ് അവര്‍ പത്ത് സെന്റ് ആവശ്യപ്പെട്ടത്. കോടി കണക്കിന് പണം ക്രിമിനലുകളെ സംരക്ഷിക്കാന്‍ നല്‍കിയല്ലോ.ദുരന്തബാധിതരെ കാണാന്‍ കഴിയുന്നില്ലേ.പിശുക്കന്മാരെ പോലെയാണ് സര്‍ക്കാര്‍ പെരുമാറുന്നത്.’ ടി സിദ്ദിഖ് പറഞ്ഞു.

Continue Reading

kerala

ഓടിക്കൊണ്ടിരിക്കുന്ന കെഎസ്ആര്‍ടിസി ബസില്‍ നിന്നും തെറിച്ച്‌വീണ് യാത്രക്കാരിക്ക് പരിക്ക്

താമരശ്ശേരി ചുടലമുക്കില്‍ രാവിലെ എട്ടുമണിയോടെയാണ് സംഭവം

Published

on

താമരശ്ശേരില്‍ ഓടിക്കൊണ്ടിരിക്കുന്ന കെഎസ്ആര്‍ടിസി ബസില്‍ നിന്നും വീണ് യാത്രക്കാരിക്ക് പരിക്ക്. അമ്പലക്കുന്ന് സ്വദേശി സീനത്തിനാണ് പരിക്കേറ്റത്. താമരശ്ശേരി ചുടലമുക്കില്‍ രാവിലെ എട്ടുമണിയോടെയാണ് സംഭവം.

നിലമ്പൂരില്‍ നിന്നും മാനന്തവാടി വഴി ഇരിട്ടിയിലേക്ക് പോകുന്ന ബസ്സിലാണ് അപകടം നടന്നത്. ഓടിക്കൊണ്ടിരിക്കെ ബസിന്റെ ഡോര്‍ തുറന്ന് യുവതി തെറിച്ച്‌വീഴുകയായിരുന്നു. സീനത്തിനെ ഓമശേരിയിലെ സ്വകാര്യആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഡോര്‍ലോക്ക് ഘടിപ്പിച്ചതില്‍ അപാകതയുണ്ടെന്ന് അപകടത്തിന് പിന്നാലെ ആരോപണം ഉയര്‍ന്നു.

Continue Reading

kerala

തിരുവനന്തപുരം കൂട്ടക്കൊല; ഫര്‍സാനയെ കൊലപ്പെടുത്തിയത് കൂട്ടക്കൊല ഏറ്റു പറഞ്ഞ ശേഷം

ലത്തീഫിന്റെ ഭാര്യയെ കൊല്ലാന്‍ ആഗ്രഹിച്ചില്ല. ലത്തീഫിന്റെ കൊലപാതക വിവരം പുറത്തു പറയുമെന്ന് കരുതിയാണ് കൊലപ്പെടുത്തിയതെന്നും അഫാന്‍ പൊലീസിനോട് മൊഴി നല്‍കി

Published

on

തിരുവനന്തപുരം കൂട്ടക്കൊലക്കേസില്‍ പ്രതി അഫാന്റെ മൊഴി പുറത്ത്. പെണ്‍സുഹൃത്തായ ഫര്‍സാനയെ കൊലപ്പെടുത്തുന്നതിന് മുമ്പ് കൂട്ടക്കൊല നടത്തിയ കാര്യം ഏറ്റു പറഞ്ഞിരുന്നു. ഇതിനു ശേഷമാണ് ഫര്‍സാനയെ കൊന്നത്. പാങ്ങോട് പൊലീസിന് നല്‍കിയ മൊഴിയിലാണ് ഇക്കാര്യങ്ങള്‍ പ്രതി ഏറ്റുപറഞ്ഞത്.

ഇനിയെങ്ങനെ ജീവിക്കുമെന്ന് ഫര്‍സാന ചോദിച്ചപ്പോള്‍ കസേരയിലിരിക്കുകയായിരുന്ന ഫര്‍സാനയെ ചുറ്റികയ്ക്ക് അടിച്ചു വീഴ്ത്തി. കടബാധ്യതയ്ക്ക് കാരണം മാതാവാണെന്ന് സല്‍മാ ബീവി നിരന്തരം കുറ്റപ്പെടുത്തി. ഇതുമൂലമുണ്ടായ വൈരാഗ്യത്തിലാണ് സല്‍മാ ബീവിയെ കൊന്നത്. ലത്തീഫിന്റെ ഭാര്യയെ കൊല്ലാന്‍ ആഗ്രഹിച്ചില്ല. ലത്തീഫിന്റെ കൊലപാതക വിവരം പുറത്തു പറയുമെന്ന് കരുതിയാണ് കൊലപ്പെടുത്തിയതെന്നും അഫാന്‍ പൊലീസിനോട് മൊഴി നല്‍കിയെന്നാണ് വിവരം.

അതേസമയം ഏഴ് വര്‍ഷത്തിന് ശേഷം സാമൂഹ്യ പ്രവര്‍ത്തകന്റെ ഇടപെടലില്‍ അഫാന്റെ പിതാവ് അബ്ദുറഹീം നാട്ടിലെത്തി. സാമ്പത്തിക പ്രതിസന്ധിയും താമസ രേഖയില്ലാത്തതും റഹീമിന്റെ യാത്ര പ്രതിസന്ധിയിലാക്കിയിരുന്നു. അതിനിടെ കൂട്ടക്കൊലപാതകത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന പ്രതി അഫാന്റെ മാതാവ് ഷെമിയില്‍ നിന്ന് ഇന്ന് അന്വേഷണസംഘം മൊഴിയെടുക്കും. കഴിഞ്ഞ മൂന്നു ദിവസങ്ങളിലും പൊലീസ് മൊഴിയെടുക്കാന്‍ ശ്രമിച്ചിരുന്നെങ്കിലും ഷെമിയുടെ ആരോഗ്യസ്ഥിതി അനുവദിച്ചിരുന്നില്ല.

Continue Reading

Trending