Connect with us

kerala

സംസ്ഥാന കലോത്സവം: പ്രധാനവേദിയുടെ മുന്‍വശം മാസങ്ങളായി ചളിയില്‍ മുങ്ങിക്കിടക്കുന്നു കണ്ണടച്ച് അധികൃതരും

ചളിയും വെള്ളക്കെട്ടുമായതിനാല്‍ ബസുകളും ആ ഭാഗം വിട്ടിട്ട് റോഡിന്റെ മധ്യഭാഗത്തേക്കോ അല്ലെങ്കില്‍ ബസ് സ്‌റ്റോപ്പില്‍ നിന്നു മാറിയോ ആണ് ആളുകളെ ഇറക്കുന്നതും കയറ്റുന്നതും

Published

on

കൊല്ലം ആശ്രമത്തെ ബസ് സ്‌റ്റോപ്പിന് മുന്‍വശം ചളിയില്‍ പുതഞ്ഞു നില്‍ക്കുന്നതിനാല്‍ ബസ് കാത്തിരിക്കുന്നവരും കലോത്സവത്തിന്റെ പ്രധാന വേദിയായതിനാല്‍ കാണികളും വലിയ രീതിയില്‍ ബുദ്ധിമുട്ടിലായി. പുനലൂര്‍, കൊട്ടാരക്കര, കുണ്ടറ, ഇളമ്പള്ളൂര്‍ തുടങ്ങിയ ബസുകള്‍ ചിന്നക്കടയില്‍ നിന്ന് ഈ റോഡിലൂടെയാണ് കടന്നുപോകുന്നത്. മഴ ചെറുതായി ഒന്നു പെയ്താല്‍ ബസ്‌സ്‌റ്റേപ്പിന് മുന്‍വശമാകെ വെള്ളക്കെട്ട് രൂപപ്പെടും. വെയില്‍ നേരിട്ടു പതിക്കാത്ത ഇടമായതിനാല്‍ തന്നെ വെള്ളം വറ്റാന്‍ ഏറെ സമയമെടുക്കുകയും ചെയ്യും. ഇതെല്ലാം കുറെ നാളുകളായി ഇവിടെ സംഭവിക്കുന്നതാണ്. എന്നിട്ടും വേണ്ട നടപടികള്‍ സ്വീകരിക്കാത്തത് അധികൃതരുടെ അനാസ്ഥയാണ്.

വെള്ളക്കെട്ടും ചളിയുമായതിനാല്‍ യാത്രക്കാര്‍ക്ക് ഇതില്‍ ചവിട്ടി വേണം ബസിന് അടുത്തേക്കു പോകാനും പ്രധാനവേദിയിലേക്ക് പോകാനും വലിയ ബുദ്ധിമുട്ടാണ്. ബസ് സ്‌റ്റോപിന്റെ മുന്‍വശത്ത് ഏറെ നീളത്തിലാണ് ഇപ്പോള്‍ ചളി നിറഞ്ഞു നില്‍ക്കുന്നത്. ആശ്രമത്ത് വന്നിറങ്ങുന്നവര്‍ക്കും ബസില്‍ നിന്ന് ഈ ചളിയിലേക്കോ വെള്ളക്കെട്ടിലേക്കോ ഇറങ്ങേണ്ട സാഹചര്യമാണ് നിലവിലുള്ളത്. ചളിയും വെള്ളക്കെട്ടുമായതിനാല്‍ ബസുകളും ആ ഭാഗം വിട്ടിട്ട് റോഡിന്റെ മധ്യഭാഗത്തേക്കോ അല്ലെങ്കില്‍ ബസ് സ്‌റ്റോപ്പില്‍ നിന്നു മാറിയോ ആണ് ആളുകളെ ഇറക്കുന്നതും കയറ്റുന്നതും. ഇത് യാത്രക്കാരെ ബുദ്ധിമുട്ടിലാക്കുകയും അപകടങ്ങള്‍ക്ക് കാരണമാവുകയും ചെയ്യുന്നുണ്ട്. ഇപ്പോഴത്തെ സാഹചര്യത്തില്‍ വലിയ തിരക്കാണ് വേദിയിലും പുറത്തും ഇത് കാരണം വലിയ അപകടങ്ങള്‍ക്ക് വഴിവയ്ക്കും.

ബസ് സ്‌റ്റോപ്പില്‍ കയറി ഇരുന്നു വിശ്രമിച്ചു ബസ് കാത്തിരിക്കാമെന്നു കരുതിയാലും ചിലപ്പോള്‍ നടക്കില്ല. ബസിന് നിര്‍ത്താന്‍ കാണിക്കാനോ നിര്‍ത്തുമ്പോഴേക്ക് ചളിയും വെള്ളക്കെട്ടും മറികടന്നു എത്താനോ പെട്ടെന്നു കഴിയില്ല എന്നതാണ് കാരണം. ഇത് യാത്രക്കാര്‍ റോഡില്‍ തന്നെ ബസ് കാത്തിരിക്കുന്നതിലേക്കും നയിക്കുന്നുണ്ട്. നഗരത്തിലെ പ്രധാനപ്പെട്ട ഇടങ്ങളിലൊന്നായ ആശാമത്തെ ബസ്‌സ്‌റ്റോപ്പിന് മുന്‍വശം വെള്ളക്കെട്ടും ചളിയും നിറഞ്ഞു നില്‍ക്കാന്‍ തുടങ്ങിയിട്ട് എത്രയൊ മാസങ്ങള്‍ കഴിഞ്ഞു.

kerala

രാജീവ് ചന്ദ്രശേഖര്‍ ബിജെപി സംസ്ഥാന അധ്യക്ഷൻ; ഔദ്യോഗിക പ്രഖ്യാപനം നടത്തി പ്രഹ്ളാദ് ജോഷി

Published

on

തിരുവനന്തപുരം: ബിജെപി സംസ്ഥാന അധ്യക്ഷനായി രാജീവ് ചന്ദ്രശേഖറിനെ പ്രഖ്യാപിച്ചു. രാജീവ് ചന്ദ്രശേഖറിനെ ബിജെപിയുടെ സംസ്ഥാന അധ്യക്ഷനായി കേരളത്തിന്റെ സംഘടനാ തെരഞ്ഞെടുപ്പ് ചുമതലയുള്ള പ്രഹ്‌ളാദ് ജോഷി ഔദ്യോഗികമായി പ്രഖ്യാപിച്ചു. കേന്ദ്ര നേതൃത്വത്തിന്റെ തീരുമാനം പ്രകാശ് ജാവ്‌ഡേക്കറാണ് കോര്‍ കമ്മിറ്റിയോഗത്തില്‍ മുന്നോട്ട് വെച്ചത്. നേതാക്കളുടെ സാന്നിധ്യത്തില്‍ ഇന്നലെയാണ് രാജീവ് ചന്ദ്രശേഖര്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചത്. തുടര്‍ന്ന് ഇന്ന് തിരുവനന്തപുരത്ത് നടന്ന സംസ്ഥാന കൗണ്‍സിലില്‍ രാജീവ് ചന്ദ്രശേഖറിനെ സംസ്ഥാന അധ്യക്ഷനായി ഔദ്യോഗികമായി പ്രഖ്യാപിക്കുകയായിരുന്നു.

 

 

Continue Reading

kerala

‘താങ്കളെ അടിക്കാന്‍ പാകത്തിലൊരു വടിയായി മാറിയതില്‍ ഖേദിക്കുന്നു’; പൃഥ്വിരാജിനോട് മാപ്പുചോദിച്ച് മൈത്രേയന്‍

Published

on

കൊച്ചി: പൃഥ്വിരാജ് സുകുമാരനെതിരായ പരാമര്‍ശത്തില്‍ മാപ്പ് ചോദിച്ച് എഴുത്തുകാരനും സ്വതന്ത്ര ചിന്തകനുമായ മൈത്രേയന്‍. താങ്കളെ അടിക്കാന്‍ പാകത്തിലൊരു വടിയായി മാറിയതില്‍ ഖേദമുണ്ടെന്നും നിരുപാധികം മാപ്പ് ചോദിക്കുന്നുവെന്നും മൈത്രേയന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു. ഒരഭിമുഖത്തില്‍ പൃഥ്വിരാജിനെതിരെ മൈത്രേയന്‍ പറഞ്ഞ വാക്കുകള്‍ വലിയ വിവാദമായിരുന്നു. പൃഥ്വിരാജ് സുകുമാരനെന്ന സംവിധായകനില്‍ വിശ്വാസമില്ലെന്നും അതുകൊണ്ട് ‘എമ്പുരാന്‍’ സിനിമ കാണില്ലെന്നുമായിരുന്നു മൈത്രേയന്റെ വാക്കുകള്‍.

മൈത്രേയന്റെ കുറിപ്പ്:

ബഹുമാനപൂര്‍വ്വം പൃഥ്വിരാജിന്,

മൂന്നു പേര്‍ എന്നെ അഭിമുഖ സംഭാഷണം ചെയ്യാന്‍ വന്നു എന്നുള്ള കാര്യം സത്യമാണ്. പല വിഷയങ്ങള്‍ സംസാരിച്ചിരുന്നതില്‍ സിനിമ, സംവിധാനം, അഭിനയം എന്നിവ കൂടി ചര്‍ച്ച ചെയ്തു എന്ന കാര്യവും സത്യമാണ്. താങ്കള്‍ സംവിധാനം ചെയ്ത സിനിമകളെപറ്റിയും സംസാരിച്ചിരുന്നു എന്നതും സത്യമാണ്. ഈ പോസ്റ്ററില്‍ ഉള്ളവരി ഞാന്‍ പറഞ്ഞതും സത്യമാണ്. പക്ഷേ, ഇത്തരം ഒരു പോസ്റ്റര്‍ ഇറക്കാനുള്ള ഉദ്ദേശത്തോടെയാണ് അവര്‍ ആ ചോദ്യങ്ങള്‍ ചോദിച്ചതെന്ന കാര്യം അറിയില്ലായിരുന്നു. താങ്കളെ അടിക്കാന്‍ പാകത്തിലൊരു വടിയായി ഞാന്‍ മാറിയതില്‍ ഖേദിക്കുന്നു. നിരുപാധികം മാപ്പ് ചോദിക്കുന്നു. നിങ്ങളുടെ സിനിമ ഞാന്‍ കാണുന്നതായിരിക്കും.

Continue Reading

kerala

പ്ലസ് ടു പരീക്ഷക്കിടെ വിദ്യാര്‍ത്ഥിയുടെ ഉത്തരപേപ്പര്‍ തടഞ്ഞുവെച്ച സംഭവം; ഇന്‍വിജിലേറ്ററെ പുറത്താക്കി വിദ്യാഭ്യാസവകുപ്പ്

മലപ്പുറം കെഎംഎച്ച്എസ്എസ് കുറ്റൂര്‍ സ്‌കൂളിലെ ഹുമാനിറ്റീസ് വിദ്യാര്‍ത്ഥിനിക്കാണ് ഇക്ണോമിക്സ് പരീക്ഷക്കിടെ ദുരനുഭവം ഉണ്ടായത്.

Published

on

പ്ലസ് ടു പരീക്ഷക്കിടെ വിദ്യാര്‍ത്ഥിയുടെ ഉത്തരപേപ്പര്‍ തടഞ്ഞു വെച്ച സംഭവത്തില്‍ ഇന്‍വിജിലേറ്ററെ പരീക്ഷാ നടപടികളില്‍ നിന്ന് പുറത്താക്കി വിദ്യാഭ്യാസവകുപ്പ്. പരീക്ഷാ കമ്മീഷണര്‍ മാണിക്ക് രാജാണ് ഉത്തരവിറക്കിയത്. സംഭവത്തില്‍ മലപ്പുറം ആര്‍ഡിഡി സംസ്ഥാന ഡിജിഇക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. മലപ്പുറം റീജിയണല്‍ ഡെപ്യൂട്ടി ഡയറക്ടര്‍ പി എം അനിലാണ് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ഇന്‍വിജിലേറ്റര്‍ക്ക് വീഴ്ച്ച സംഭവിച്ചതായി അന്വേഷണത്തില്‍ കണ്ടെത്തിയതിനു പിന്നാലെയാണ് നീക്കം. ഇതുമായി ബന്ധപ്പെട്ട് തുടര്‍നടപടികള്‍ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ തീരുമാനിക്കും.

മലപ്പുറം കെഎംഎച്ച്എസ്എസ് കുറ്റൂര്‍ സ്‌കൂളിലെ ഹുമാനിറ്റീസ് വിദ്യാര്‍ത്ഥിനിക്കാണ് ഇക്ണോമിക്സ് പരീക്ഷക്കിടെ ദുരനുഭവം ഉണ്ടായത്. മറ്റൊരു വിദ്യാര്‍ത്ഥിനി പരീക്ഷയ്ക്കിടെ സംസാരിച്ചതോടെ ഇന്‍വിജിലേറ്റര്‍ അനാമികയുടെ ഉത്തരപേപ്പര്‍ പിടിച്ചുവെക്കുകയായിരുന്നു. പരീക്ഷാ ഹാളിലിരുന്ന് വിദ്യാര്‍ത്ഥിനി കരഞ്ഞതോടെയാണ് ഇന്‍വിജിലേറ്റര്‍ ഉത്തരക്കടലാസ് തിരിച്ച് നല്‍കിയത്.

എന്നാല്‍ ഇതോടകം സമയം അവസാനിക്കാനായതോടെ വിദ്യാര്‍ത്ഥിനിക്ക് ഉത്തരങ്ങള്‍ മുഴുവന്‍ എഴുതാന്‍ സാധിച്ചില്ല. അതേസമയം ഉത്തരങ്ങള്‍ തനിക്ക് അറിയാമായിരുന്നുവെന്നും സമയം ലഭിച്ചില്ലെന്നും വിദ്യാര്‍ത്ഥിനി പറഞ്ഞിരുന്നു.

പത്തിലും പ്ലസ് വണ്ണിലും എല്ലാ വിഷയത്തിലും എ പ്ലസ് നേടിയ വിദ്യാര്‍ത്ഥിക്ക് പ്ലസ് ടുവിലും നല്ല മാര്‍ക്ക്് വാങ്ങാന്‍ കഴിയുമെന്ന് പ്രതീക്ഷയിലായിരുന്നു. കുട്ടിയെ വീണ്ടും പരീക്ഷ എഴുതാന്‍ അവസരമൊരുക്കണമെന്ന് കുടുംബം ആവശ്യപ്പെടുന്നു.

 

Continue Reading

Trending