Connect with us

kerala

കലോല്‍സവത്തിലെ വിവാദപ്പെരുമഴയില്‍ മുങ്ങി സി.പി.എമ്മും സര്‍ക്കാരും; പഴയിടത്തിന്റെ തീരുമാനം തിരിച്ചടി

കലോല്‍സവത്തിന്റെ സമാപനപ്പിറ്റേന്ന് പഴയിടം ഇനി കലോല്‍സവത്തിന് പാചകക്കാരനാകാനില്ലെന്ന് പ്രഖ്യാപിച്ചതോടെ ഒരുക്കിവെച്ചതെല്ലാം പാഴാകുന്നതാണ് കണ്ടത്.

Published

on

കെ.പി ജലീല്‍

‘വെടക്കാക്കി തനിക്കാക്കുക’ആണ് ഉദ്ദേശിച്ചത്. സംഭവിച്ചത് ‘വെളുക്കാന്‍ തേച്ചത് പാണ്ടായ’തും !. സംസ്ഥാന സ്‌കൂള്‍ കലോല്‍സവത്തില്‍ ഇത്തവണ സി.പി.എം കളിച്ചത് നെറികെട്ട രാഷ്ട്രീയക്കളിയാണ്. കലോല്‍സവത്തിന്റെ മുന്നോടിയായി അവതരിപ്പിച്ച സംഗീതപരിപാടിയാണ് ആദ്യമേ മേളക്ക് കല്ലുകടിയായത്. ഇതിന് കാരണം സര്‍ക്കാരുമായി ബന്ധപ്പെട്ടവരായിരുന്നു. സംഘപരിവാറുമായി ബന്ധമുള്ള സംഘടനയെയാണ് സംഗീതശില്‍പത്തിന് ഏല്‍പിച്ചത്. പേരാമ്പ്രയിലെ മാതാ എന്നസംഘടനയുടെ സ്ഥാപകന് സംഘപരിവാര്‍ ബന്ധമുള്ളത് സി.പി.എമ്മുകാര്‍ക്ക് മാത്രമല്ല, കോഴിക്കോട്ടുകാരായ എല്ലാവര്‍ക്കും അറിവുള്ളതാണ്. എന്നിട്ടും റിഹേഴ്‌സലില്‍ ബോധ്യപ്പെട്ടശേഷവും പരിപാടി നടത്താനാണ് സര്‍ക്കാര്‍ തീരുമാനിച്ചത്. തീവ്രവാദിയായി മുസ്‌ലിം വേഷധാരിയെ അവതരിപ്പിച്ച പരിപാടി മുഖ്യമന്ത്രിയും മന്ത്രിമാരും കണ്ടിട്ടും അവര്‍ അനങ്ങിയില്ല.
എന്നാല്‍ ഇത് വിവാദമായതോടെ ഇതിനെ മറികടക്കാനുള്ള ആലോചനയിലായിരുന്നു സര്‍ക്കാരും സി.പി.എമ്മും. അങ്ങനെയാണ് പഴയിടം നമ്പൂതിരിയില്‍ പിടിച്ചത്. കലോല്‍സവം കോഴിക്കോട്ടാണെന്നതും മുസ്‌ലിംകള്‍ തിങ്ങിത്താമസിക്കുന്ന പ്രദേശമാണെന്നതുമാണ് ഇതിലേക്ക് ഇക്കൂട്ടരുടെ ശ്രദ്ധ തിരിച്ചുവിട്ടത്.

പഴയിടം നമ്പൂതിരിയുടെപാചകം വെജിറ്റേറിയനാണെന്നത് മലബാറിന്റെ പാരമ്പര്യത്തിന് യോജിച്ചതല്ലെന്ന വിവാദത്തിന് തുടക്കമിട്ടത് സി.പി.എമ്മുമായി ബന്ധപ്പെട്ട കോണില്‍നിന്നായിരുന്നു. ജാതീയത വിളമ്പാനായിരുന്നു പച്ചക്കറി ഭക്ഷണത്തേക്കാള്‍ ചിലരുടെ താല്‍പര്യം. അതിന്റെ പാപഭാരം വലിയൊരു സമുദായത്തില്‍ കെട്ടിവെക്കുകയും ചെയ്യാമെന്നതായിരുന്നു കുരുട്ടുബുദ്ധി. ഇതില്‍ പക്ഷേ മുസ്‌ലിംകള്‍ വീണില്ലെന്ന് മാത്രമല്ല, പാചകം ഏതായാലും ,ആരായാലും ഭക്ഷണം വൃത്തിയുള്ളതാകണമെന്ന് മാത്രമായി വാദം ചുരുങ്ങി. എന്നാല്‍ പഴയിടത്തിന്റെ ജാതീയതയെ ഉയര്‍ത്തിക്കാട്ടിയായിരുന്നു സി.പി.എമ്മുകാരുടെ സൈബര്‍ പോരാട്ടം. ഇത് ശരിവെച്ച് ഇനിമുതല്‍ മാംസഭക്ഷണവും കലോല്‍സവത്തില്‍ നല്‍കുമെന്നായി സി.പി.എം മന്ത്രിമാര്‍. ഇതോടെയാണ് പഴയിടം ചുവടുമാറ്റുന്നത്. മാംസഭക്ഷണം വെക്കണമെങ്കില്‍ അതുമാകാമെന്ന് പറഞ്ഞ പഴയിടത്തിന് പിന്നീട് നേരിട്ടത് സൈബര്‍ ആക്രമണമാണ്. പച്ചക്കറി മാത്രമേ അദ്ദേഹത്തിന് വെക്കാനറിയൂ എന്നായി പിന്നീട്.

ഇതെല്ലാം ആദ്യസംഗീതപരിപാടിയിലെ തിരിച്ചടി മറച്ചുവെക്കാനായിരുന്നു.
ഏതായാലും കലോല്‍സവത്തിന്റെ സമാപനപ്പിറ്റേന്ന് പഴയിടം ഇനി കലോല്‍സവത്തിന് പാചകക്കാരനാകാനില്ലെന്ന് പ്രഖ്യാപിച്ചതോടെ ഒരുക്കിവെച്ചതെല്ലാം പാഴാകുന്നതാണ് കണ്ടത്. സര്‍ക്കാരിനും സി.പി.എമ്മിനുമെതിരെയാണ് പഴയിടത്തിന്റെ പുതിയ തീരുമാനം ശരിക്കും ആഘാതമായിരിക്കുന്നത്. 16 കൊല്ലമായി കലോല്‍സവത്തിലെ പഴയിടം പെരുമക്കാണ് സി.പി.എമ്മിന്റെ സങ്കുചിതരാഷ്ട്രീയംമൂലം തിരിച്ചടി നേരിട്ടത്. ഇതിന് പകരം വെക്കാന്‍ മറ്റാര് എന്ന ചോദ്യമുയരുമ്പോള്‍ സി.പി.എമ്മുമായി ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ക്ക് ഗൂഢആഹ്ലാദവുമുണ്ട്.
കൗമാരക്കാരുടെ ഭക്ഷണത്തില്‍ ജാതികലര്‍ത്തിയത് ആരെന്ന ചോദ്യമാണ് ഉയരുന്നത്. ഇതിനുത്തരം നല്‍കേണ്ടത് സി.പി.എമ്മും സര്‍ക്കാരുമാണ്.

kerala

ഇന്ദിരാഗാന്ധിയെ ഫേസ്ബുക്കിലൂടെ അപമാനിച്ചു; ആര്‍എസ്എസ് പ്രവര്‍ത്തകന്‍ അറസ്റ്റില്‍

Published

on

ഫേസ്ബുക്കിലൂടെ മുൻ ഇന്ത്യൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയെ വികലമായി ചിത്രീകരിച്ച ആർഎസ്എസ് പ്രവർത്തകൻ റിമാൻഡിൽ. ഷൊർണൂർ മുണ്ടായ സ്വദേശി ഉണ്ണികൃഷ്ണനെയാണ് ഷൊർണൂർ പൊലീസ് അറസ്റ്റ് ചെയ്തത്. ഉണ്ണികൃഷ്ണൻ SRR ഉണ്ണി എന്ന ഫേസ്ബുക്ക് അക്കൗണ്ടിലൂടെ മുൻ ഇന്ത്യൻ പ്രധാനമന്ത്രിയെ വികലമായി ചിത്രീകരിച്ച സന്ദേശം പങ്കുവെച്ചതിനാണ് പൊലീസ് ഇയാൾക്കെതിരെ നടപടി സ്വീകരിച്ചത്.

കഴിഞ്ഞ മെയ് 16നാണ് ഇയാൾ ഫേസ്ബുക്ക് അക്കൗണ്ടിലൂടെ ഇന്ദിരാഗാന്ധിയുടെ ചിത്രം വികലമാക്കിക്കൊണ്ടുള്ള സന്ദേശം പങ്കുവെച്ചത്. ഇത് സമൂഹമാധ്യമത്തിൽ പലരും ഷെയർ ചെയ്യപ്പെട്ടിരുന്നു. ജില്ലാ പൊലീസ് മേധാവിയുടെ ഓഫീസിൽ നിന്നും ലഭിച്ച വിവരപ്രകാരം ഷൊർണൂർ പൊലീസ് സ്വമേധയാ കേസ് രജിസ്റ്റർ ചെയ്ത് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.
Continue Reading

kerala

കേരള ഫുട്ബോൾ ടീം മുൻ ക്യാപ്റ്റൻ എ നജ്മുദ്ദീൻ അന്തരിച്ചു

Published

on

കേരള ഫുട്ബോൾ ടീം മുൻ ക്യാപ്റ്റൻ എ.നജ്മുദ്ദീൻ അന്തരിച്ചു. 72 വയസ്സായിരുന്നു. കൊല്ലത്തെ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിൽ ശ്വാസകോശ സംബന്ധമായ രോഗത്തെ തുടർന്നായിരുന്നു അന്ത്യം. 1973 മുതൽ 1981 വരെ കേരളത്തിന് വേണ്ടി സന്തോഷ് ട്രോഫി കളിച്ചിട്ടുണ്ട്.

1973ൽ ആദ്യമായി സന്തോഷ് ട്രോഫി നേടിയ കേരള ടീമിൽ അംഗമായിരുന്നു നജ്മുദ്ദീൻ. അന്ന് ഫൈനലിൽ ക്യാപ്റ്റൻ മണിയുടെ രണ്ട് ഗോളുകൾക്ക് അസിസ്റ്റ് നൽകിയത് നജ്മുദീൻ ആയിരുന്നു. 1975ലെ സന്തോഷ് ട്രോഫിയിൽ മികച്ച താരത്തിനുള്ള പുരസ്കാരവും ലഭിച്ചിരുന്നു.

Continue Reading

kerala

ദലിത് യുവതിയെ കള്ളക്കേസിൽ കുടുക്കിയ സംഭവം; അന്വേഷണം ക്രൈംബ്രാഞ്ചിന്

മനുഷ്യവകാശ കമ്മീഷന്‍ ഉത്തരവ് പ്രകാരമാണ് ജില്ലക്കു പുറത്തുളള ഉദ്യോഗസ്ഥന്‍ അന്വേഷിക്കുന്നത്

Published

on

പേരൂര്‍ക്കട പൊലീസ് സ്റ്റേഷനില്‍ ദളിത് സ്ത്രീയെ കസ്റ്റഡിയില്‍ വെച്ച് മാനസികമായ പീഡിപ്പിച്ച സംഭവം പത്തനംതിട്ട ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി കെ എ വിദ്യാധരന്‍ അന്വേഷിക്കും. മനുഷ്യവകാശ കമ്മീഷന്‍ ഉത്തരവ് പ്രകാരമാണ് ജില്ലക്കു പുറത്തുളള ഉദ്യോഗസ്ഥന്‍ അന്വേഷിക്കുന്നത്.

ബിന്ദു ജോലിക്ക് നിന്ന വീട്ടിൽനിന്ന് സ്വർണ്ണമാല കാണാനില്ലെന്ന് വീട്ടുടമ പരാതി നൽകിയതിനെ തുടർന്നാണ് പേരൂർക്കട പൊലീസ് സ്റ്റേഷനിൽ എത്തിച്ച് എസ്ഐ ഉൾപ്പടെയുള്ളവർ ബിന്ദുവിനോട് ക്രൂരമായി പെരുമാറിയത്. ഒരു ദിവസം സ്റ്റേഷനിൽ പട്ടിണിക്കിട്ടു. കുടിക്കാൻ വെള്ളം പോലും നൽകിയില്ല. നടത്തി. കള്ളന്മാരെ പോലെ നാട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തി. താൻ മോഷണം നടത്തിയിട്ടില്ലെന്ന് കരഞ്ഞു പറഞ്ഞിട്ടും കേൾക്കാൻ തയ്യാറായില്ലെന്ന് ബിന്ദു പരാതി നൽകി.

നേരത്തെ കന്റോണ്‍മെന്റ് എസിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ എഎസ്‌ഐ പ്രസന്നനെയും, സ്‌പെഷ്യല്‍ ബ്രാഞ്ച് എസിയുടെ റിപ്പോര്‍ട്ടിന്മേല്‍ എസ്‌ഐ എസ് ജി പ്രസാദിനെയും സസ്‌പെന്‍ഡ് ചെയ്തിരുന്നു. ബിന്ദുവിനെ ഏറ്റവും കൂടുതല്‍ ഭീഷണിപ്പെടുത്തിയത് എഎസ്‌ഐ പ്രസന്നന്‍ ആണെന്നാണ് കണ്ടോന്മെന്റ് അസിസ്റ്റന്റ് കമ്മീഷ്ണറുടെ റിപ്പോര്‍ട്ടിലുള്ളത്. പ്രസന്നന് ബിന്ദുവിനെ ചോദ്യം ചെയ്യാന്‍ അധികാരം ഇല്ലായിരുന്നു. അന്ന് ജി ഡി ചാര്‍ജ് മാത്രമാണ് പ്രസന്നനു ഉണ്ടായിരുന്നത്.കസ്റ്റഡിയിലുള്ള പ്രതിയുടെ സുരക്ഷ നോക്കേണ്ട ചുമതല മാത്രമാണ് പ്രസന്നന്.

Continue Reading

Trending