Connect with us

News

ബ്രിട്ടണിൽ ഋഷി സുനകിന് തിരിച്ചടി; ലേബർ പാർട്ടി അധികാരത്തിലേക്ക്

വര്‍ക്കേഴ്‌സ് പാര്‍ട്ടി ഓഫ് ഗ്രേറ്റ് ബ്രിട്ടന്‍ സ്ഥാനാര്‍ഥിയായി വടക്കന്‍ ഇംഗ്ലണ്ടിലെ റോച്ച്‌ഡെയ്‌ലില്‍ നിന്നാണ് ഗാലോവേ ജനവിധി തേടിയത്.

Published

on

ബ്രിട്ടണിൽ പൊതുതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പുരോഗമിക്കുന്നു. എക്‌സിറ്റ്‌പോൾ ഫലവും ആദ്യ ഫലസൂചനകളും അനുസരിച്ച് ലേബർ പാർട്ടി നാനൂറിലധികം സീറ്റുകൾ നേടി അധികാരത്തിലെത്തുമെന്നാണ് സൂചന. ഇതിനകം ഫലം പ്രഖ്യാപിച്ച 10 സീറ്റിൽ ഒമ്പതിലും പാർട്ടി ഉജ്ജ്വല വിജയമാണ് നേടിയത്. ഇന്ത്യൻ സമയം രാവിലെ 8.30ഓടെ ഫലം ഏറെക്കുറെ വ്യക്തമാവും. പത്തരയോടെ സമ്പൂർണ ഫലം പുറത്തുവരും.

എക്‌സിറ്റ് പോളുകൾ അതുപോലെ ആവർത്തിക്കുന്ന ഒരു രീതിയാണ് കഴിഞ്ഞ കുറേ വർഷങ്ങളാണ് ബ്രിട്ടണിൽ കാണുന്നത്. ഇത്തവണയും അത് ആവർത്തിക്കുന്നതാണ് കാണുന്നത്. ഇപ്പോൾ വിജയിച്ച എട്ട് സീറ്റുകളും ലേബർ പാർട്ടിയുടെ സിറ്റിങ് സീറ്റുകളാണ്. ഒരു സീറ്റ് കൺസർവേറ്റീവ് പാർട്ടിയിൽനിന്ന് പിടിച്ചെടുത്തതാണ്.

ഇംഗ്ലണ്ട്, സ്‌കോട്ട്‌ലൻഡ്, വെയിൽസ്, വടക്കൻ അയർലൻഡ് എന്നിവിടങ്ങളിലായി 4.6 കോടി പേർക്കാണ് വോട്ടവകാശമുള്ളത്. 650 അംഗ പാർലമെന്റിൽ 326 ആണ് സർക്കാരുണ്ടാക്കാൻവേണ്ട ഭൂരിപക്ഷം. 2022 ഒക്ടോബറിൽ പ്രധാനമന്ത്രിയായിരുന്ന ലിസ്ട്രസ് രാജിവച്ചതിന് പിന്നാലെയാണ് സുനക് പ്രധാനമന്ത്രിയായത്. 2019ലെ പൊതുതെരഞ്ഞെടുപ്പിൽ 365 സീറ്റുകളാണ് കൺസർവേറ്റീവുകൾ നേടിയത്.

FOREIGN

യുഎഇ പാസ്പോർട്ട് കാലാവധി 10 വർഷമാക്കി; പൗരത്വം ലഭിച്ച വിദേശികൾക്കും നേട്ടം

യുഎഇ പൗരത്വം ലഭിച്ച മലയാളികൾ ഉൾപ്പെടെയുള്ള വിദേശികളുടെ പാസ്പോർട്ടും തുല്യകാലയളവിലേക്ക് പുതുക്കും.

Published

on

യുഎഇ പൗരന്മാരുടെ പാസ്പോർട്ട് കാലാവധി അഞ്ചിൽനിന്ന് 10 വർഷമാക്കി. ഇന്നു മുതൽ അപേക്ഷിക്കുന്ന 21 വയസ്സ് പൂർത്തിയായ സ്വദേശികൾക്ക് 10 വർഷ കാലാവധിയുള്ള പാസ്പോർട്ട് ലഭിക്കുമെന്ന് എമിറേറ്റ്സ് പാസ്പോർട്ട് അതോറിറ്റി അറിയിച്ചു.

യുഎഇ പൗരത്വം ലഭിച്ച മലയാളികൾ ഉൾപ്പെടെയുള്ള വിദേശികളുടെ പാസ്പോർട്ടും തുല്യകാലയളവിലേക്ക് പുതുക്കും. മബ്റൂക് മാ യാക് എന്ന പ്ലാറ്റ്ഫോമിലൂടെ അപേക്ഷിച്ചാൽ നവജാത ശിശുക്കളുടെ ജനന സർട്ടിഫിക്കറ്റ്, പാസ്പോർട്ട്, എമിറേറ്റ്സ് ഐഡി എന്നിവ ഉടൻ തന്നെ വിതരണം ചെയ്യുമെന്നും അറിയിച്ചു.

Continue Reading

india

കാറിടിച്ച് സ്ത്രീ കൊല്ലപ്പെട്ട സംഭവം; അറസ്റ്റിലായ ശിവസേന ഷിൻഡെ വിഭാഗം നേതാവിന് ജാമ്യം

പാൽഘർ ജില്ലയിലെ ഷി​ൻഡെ വിഭാഗം സേന ഡെപ്യൂട്ടി ലീഡറായ രാജേഷ് ഷായുടെ ഉടമസ്ഥതയിലുള്ള കാർ മകൻ മിഹിർ ഷായാണ് ഓടിച്ചിരുന്നതെന്നും ഇയാൾ മദ്യലഹരിയിലായിരുന്നെന്നുമാണ് ആരോപണം.

Published

on

ബി.എം.ഡബ്ല്യു കാറിടിച്ച് സ്ത്രീ മരിച്ച സംഭവത്തിൽ ശിവസേന ഏക്നാഥ് ഷിൻഡെ വിഭാഗം നേതാവ് രാജേഷ് ഷാക്ക് ജാമ്യം. 15,000 രൂപയുടെ ബോണ്ടിലാണ് മുംബൈയിലെ കോടതി ജാമ്യം അനുവദിച്ചത്. പാൽഘർ ജില്ലയിലെ ഷി​ൻഡെ വിഭാഗം സേന ഡെപ്യൂട്ടി ലീഡറായ രാജേഷ് ഷായുടെ ഉടമസ്ഥതയിലുള്ള കാർ മകൻ മിഹിർ ഷായാണ് ഓടിച്ചിരുന്നതെന്നും ഇയാൾ മദ്യലഹരിയിലായിരുന്നെന്നുമാണ് ആരോപണം.

കാർ വേർളിയിൽ വെച്ച് സ്കൂട്ടർ യാത്രികരായ ദമ്പതികളെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. അപകടത്തിൽ 45കാരിയായ കാവേരി നഖാവ മരിക്കുകയും ഭർത്താവ് പ്രദീപിന് പരിക്കേൽക്കുകയും ചെയ്തു. സംഭവത്തിന് പിന്നാലെ മിഹിർഷാ ഒളിവിൽ പോവുകയും അപകടം സമൂഹമാധ്യമങ്ങളിൽ വൻ പ്രതിഷേധത്തിനിടയാക്കുകയും ചെയ്തിരുന്നു. ഇതോടെ, സംഭവം നിർഭാഗ്യകരമാണെന്നും കുറ്റക്കാർക്കെതിരെ കർശന നടപടിയെടുക്കുമെന്നും നിയമത്തിന് മുന്നിൽ എല്ലാവരും തുല്യരാണെന്നുമുള്ള പ്രതികരണവുമായി മഹാരാഷ്ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ രംഗത്തെത്തി.

ബാറിൽ നിന്നിറങ്ങിയ ശേഷമാണ് മിഹിർഷായും കൂട്ടുകാരും കാർ അമിതവേഗത്തിൽ ഓടിച്ചതെന്ന് സി.സി.ടി.വി ദൃശ്യങ്ങളിൽനിന്ന് വ്യക്തമായിരുന്നു. നാല് സുഹൃത്തുക്കൾക്കൊപ്പമാണ് മിഹിർ ഷാ ബാറിൽ എത്തിയതെന്ന് ബാറുടമ മൊഴി നൽകിയിട്ടുണ്ട്. പുലർച്ചെ 1.40ന് ബില്ലടച്ച ശേഷം അവിടെനിന്ന് തിരിച്ചെന്നും ബാറുടമ വ്യക്തമാക്കി. ബാർ വിട്ട് മണിക്കൂറുകൾക്കകമാണ് അപകടം.

പ്രതി മിഹിർ ഷായെ രക്ഷപ്പെടുത്താൻ സഹായിച്ചതിനായിരുന്നു പിതാവ് രാജേഷ് ഷായെ പൊലീസ് അറസ്റ്റ് ചെയ്തത്. അപകട സമയത്ത് കാറിൽ ഉണ്ടായിരുന്ന രാജേഷ് ഷായുടെ ഡ്രൈവർ രാജഋഷി ബിദാവത്തിനെയും അറസ്റ്റ് ചെയ്തിരുന്നു. മിഹിർഷായെ കണ്ടെത്താനായി ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരിക്കുകയാണ് മുംബൈ പൊലീസ്.

അപകടത്തിൽ പ്രതിസ്ഥാനത്തുള്ളവരെല്ലാം വലിയ ആളുകളാണെന്നും അവർക്കെതിരെ നടപടിയെടുക്കാൻ ആരും തയാറാകില്ലെന്നും കൊല്ലപ്പെട്ട കാവേരിയുടെ ഭർത്താവ് പ്രദീപ് നഖാവ പൊട്ടിക്കരഞ്ഞുകൊണ്ട് മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. ‘കാറിടിച്ചതും ഞാൻ ഇടത് വശത്തേക്ക് തെറിച്ചുവീണു. എന്നാൽ, പിന്നിലിരുന്ന കാവേരിയെ കാർ ഇടിച്ച് വലിച്ചിഴച്ചുകൊണ്ടുപോയി. പുലർച്ചെ 5.30ഓടെയായിരുന്നു സംഭവം. അപകടത്തിലുൾപ്പെട്ടവരെല്ലാം വലിയ ആളുകളാണ്. അവർക്കെതിരെ എനിക്ക് എന്തുചെയ്യാനാകും? എനിക്ക് രണ്ട് കുട്ടികളാണുള്ളത്. ഞങ്ങൾ അനുഭവിക്കേണ്ടിവരും ബാക്കി’ -എന്നിങ്ങനെയായിരുന്നു പ്രദീപിന്റെ പ്രതികരണം.

Continue Reading

india

ബീഹാറിൽ വീണ്ടും പാലം തകർന്നെന്ന് തേജ്വസി; തകർന്നത് താത്കാലിക പാലമെന്ന് ഉദ്യോഗസ്ഥർ

കിഴക്കൻ ചമ്പാരനിൽ നടന്ന സംഭവത്തിന്റെ വീഡിയോ ബീഹാർ പ്രതിപക്ഷ നേതാവ് കൂടിയായ യാദവ് തന്റെ എക്സ് അക്കൗണ്ടിലൂടെ പങ്കുവെച്ചു.

Published

on

ബീഹാറിലെ ചമ്പാരനിൽ പാലം തകരുന്ന ദൃശ്യങ്ങൾ പങ്കുവെച്ച് ആർ.ജെ.ഡി നേതാവ് തേജ്വസി യാദവ്. എന്നാൽ തകർന്നത് പാലമല്ലെന്നും താത്കാലികമായി നിർമിച്ച പാലമാണെന്ന വാദവുമായി ജില്ലാ മജിസ്‌ട്രേറ്റ് രംഗത്തെത്തി. കിഴക്കൻ ചമ്പാരനിൽ നടന്ന സംഭവത്തിന്റെ വീഡിയോ ബീഹാർ പ്രതിപക്ഷ നേതാവ് കൂടിയായ യാദവ് തന്റെ എക്സ് അക്കൗണ്ടിലൂടെ പങ്കുവെച്ചു.
പാലം നിർമിക്കാൻ ഉപയോഗിച്ച വസ്തുക്കളിൽ കൃത്രിമം നടന്നിട്ടുണ്ടെന്ന് ആളുകൾ പറയുന്നതായി വിഡിയോയിൽ കാണാം. സംഭവത്തെക്കുറിച്ച് തനിക്കറിയാമായിരുന്നെന്നും എന്നാൽ തകർന്നത് യഥാർത്ഥ പാലമല്ലെന്നും താത്കാലികമായി നിർമിച്ച പാലമാണെന്നും ജില്ലാ മജിസ്‌ട്രേറ്റ് സൗരഭ് ജോർവാൾ പറഞ്ഞു.
‘ലോഹർഗവാൻ ഗ്രാമത്തിലൂടെ കടന്നുപോകുന്ന ഓടക്ക് കുറുകെ താത്കാലികമായി നിർമിച്ച പാലമാണ് അത്. ജനങ്ങൾക്ക് ഈ ഓവുചാൽ മുറിച്ച് കടക്കാൻ എളുപ്പത്തിനായി കുറച്ച് വർഷങ്ങൾക്ക് മുൻപ് നിർമിച്ചതാണിത്. നീളം കുറഞ്ഞ താത്കാലിക പാലമാണിത്. താത്കാലിക പാലമായതിനാൽ തന്നെ അതിന് അത്ര ഉറപ്പ് ഇല്ലായിരുന്നു. അതുകൊണ്ട് തന്നെ കനത്തമഴയിൽ മണ്ണൊലിപ്പ് ഉണ്ടായപ്പോൾ അതിന്റെ പല ഭാഗങ്ങളും ഒലിച്ച് പോയി. എന്നിരുന്നാലും വിഷയം പരിശോധിച്ച് വരികയാണ്. വിഷയം പരിശോധിച്ച് വേണ്ട നടപടികൾ എടുക്കുകയും ചെയ്യും,’ ജില്ലാ മജിസ്‌ട്രേറ്റ് പറഞ്ഞു.
കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ ബീഹാറിൽ വിവിധ ജില്ലകളിലായി പന്ത്രണ്ടിലധികം പാലങ്ങളും കോസ്‌വേകളും തകർന്നതിന്റെ പശ്ചാത്തലത്തിലാണ് ഈ അപകടം നടക്കുന്നത്. അപകടങ്ങളിൽ ആളപായങ്ങൾ ഒന്നും ഉണ്ടായില്ലെങ്കിലും 15ഓളം എഞ്ചിനീയർമാരെ സസ്‌പെൻഡ് ചെയ്തിട്ടുണ്ടായിരുന്നു.
മധുബനി, അരാരിയ, ഈസ്റ്റ് ചമ്പാരൻ, കിഷൻഗഞ്ച് തുടങ്ങിയ ജില്ലകളിലും സമാനമായ സംഭവങ്ങൾ അടുത്തിടെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇതേ തുടർന്ന് സർക്കാർ അന്വേഷണം നടത്തുകയും എഞ്ചിനീയർമാരെ സസ്‌പെൻഡ് ചെയ്യുകയും ചെയ്തിരുന്നു.

Continue Reading

Trending