Connect with us

india

പുഴുക്കലരി ഇല്ല; പിന്നില്‍ വന്‍വ്യവസായ ലോബി; വീഴ്ചക്കുത്തരവാദി ഇടതുസര്‍ക്കാരും

റേഷന്‍സംവിധാനത്തെതന്നെ പടിപടിയായി നിര്‍ത്തലാക്കുന്നതിനുള്ള ഗൂഢാലോചനയും ഇതിന് പിന്നിലുണ്ടെന്നും സംശയിക്കപ്പെടുന്നുണ്ട്. സര്‍ക്കാര്‍ സൗജന്യങ്ങളും സബ്‌സിഡികളും പൂര്‍ണമായി നിര്‍ത്തലാക്കുക എന്ന ലക്ഷ്യവും ഇതിന് പിന്നിലുണ്ട്.

Published

on

കെ.പി ജലീല്‍

സംസ്ഥാനത്തെ റേഷന്‍കടകളില്‍ പുഴുക്കലരി ഇല്ലെന്ന പരാതിക്കിടെ നടക്കുന്നത് വന്‍ഗൂഢാലോചന. പുഴുക്കലരിയാണ് കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ ഉപയോഗിക്കുന്നത് മറന്ന് കേന്ദ്രസര്‍ക്കാര്‍ അത് വെട്ടിക്കുറച്ചതാണ് പ്രതിസന്ധിക്കിടയാക്കിയിരിക്കുന്നത്. കഴിഞ്ഞ രണ്ടുമാസമായി സംസ്ഥാനത്തെ റേഷന്‍കടകളില്‍ പുഴുക്കലരി നല്‍കാത്തതിനാല്‍ സാധാരണക്കാരും പാവങ്ങളും വലിയ പ്രയാസം നേരിടുകയാണ്. സംസ്ഥാനസര്‍ക്കാര്‍ കേന്ദ്രത്തോട് പുഴുക്കലരി ആവശ്യപ്പെടാത്തതും പ്രതിസന്ധിക്ക് കാരണമായി. അതേസമയം വന്‍വ്യവസായ ലോബി പുഴുക്കലരി നിഷേധിക്കുന്നതിന് പിന്നിലുണ്ടെന്ന ആരോപണവും ഉയര്‍ന്നിട്ടുണ്ട്. കഴിഞ്ഞ മാസം സംസ്ഥാനത്ത് പച്ചരി വാങ്ങാന്‍ അമ്പത് ശതമാനംപേരും വന്നിട്ടില്ല. പച്ചരി ബാക്കിയായത് എന്തുചെയ്യണമെന്നറിയാതെ കുഴങ്ങുകയാണ് റേഷന്‍കടയുടമകളും സിവില്‍സപ്ലൈസ് ജീവനക്കാരും.
വരുംമാസങ്ങളില്‍ പടിപടിയായി പുഴുക്കലരി എല്ലാ റേഷന്‍സംവിധാനത്തില്‍നിന്നും ഒഴിവാക്കാനാണ് കേന്ദ്രത്തിന്റെ നീക്കം. അതേസമയം പകരമായി സമ്പുഷ്ടീകരിച്ച അരിയായിരിക്കും വിതരണം ചെയ്യുക. വന്‍കിട സ്വകാര്യമില്ലുകളില്‍ നിലവിലെ പുഴുക്കലരിക്ക് പകരം സമ്പുഷ്ടീകരിച്ച പുഴുക്കലരി നല്‍കാനാണ ്‌കേന്ദ്രത്തിന്റെ നീക്കം. ഇതോടെ നിലവിലെ വിലയിലും മാറ്റം വരും. അരിയില്‍ കൂടുതല്‍ പോഷകാംശം കലര്‍ത്തിയാണ് വിതരണം ചെയ്യുക. ഇതിനായി മില്ലുകള്‍ക്ക് നിര്‍ദേശം നല്‍കിക്കഴിഞ്ഞു.

നിലവില്‍ കേരളത്തിലെയും തമിഴ്‌നാട്ടിലെയും കോടിക്കണക്കിന് കുടുംബങ്ങള്‍ക്കാണ് പുഴുക്കലരിക്ക് പകരം വിപണിയെ ആശ്രയിക്കേണ്ടിവന്നിരിക്കുന്നത്. ഇത് അവരില്‍ വലിയ സാമ്പത്തികപ്രയാസം സൃഷ്ടിച്ചിരിക്കുകയാണ്. വരും കാലത്ത് സമ്പുഷ്ടീകരിച്ച അരി വിതരണം ചെയ്യുന്നത് സ്വീകരിക്കാന്‍ കേരളമടക്കമുള്ള സംസ്ഥാനങ്ങളിലെ ജനങ്ങള്‍ തയ്യാറാകുമോ എന്നും കണ്ടറിയണം. കേരളസര്‍ക്കാരിന്റെ പിടിപ്പുകേടും ഇക്കാര്യത്തിലുണ്ട്. പുഴുക്കലരി യഥേഷ്ടം ഉള്ളതിനാല്‍ പച്ചരി വേണമെന്ന് മാസങ്ങള്‍ക്ക് മുമ്പ് കേന്ദ്രത്തിന് കത്തെഴുതിയ സംസ്ഥാനഭക്ഷ്യവകുപ്പ് പിന്നീട് പുഴുക്കലരി തീര്‍ത്തും നിലച്ചതോടെ മിണ്ടാതായി. ഇതില്‍ മന്ത്രിമാര്‍ക്ക് ഇപ്പോള്‍ പ്രതിഷേധപ്രസ്താവനപോലും ഇറക്കാന്‍ പറ്റാത്ത അവസ്ഥയാണ്. പുഴുക്കലരിക്ക് പകരം റാഗി വേണമെന്നാവശ്യപ്പെട്ട് നല്‍കിയ കത്തും കേന്ദ്രം പിടിവള്ളിയാക്കിയതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണം.

മലപ്പുറം ,പാലക്കാട് ജില്ലകളില്‍ കഴിഞ്ഞമാസം പുഴുക്കലരി ഓരോ കിലോ വീതമാണ ്‌വിതരണം ചെയ്തത്. 83 ലക്ഷം കുടുംബങ്ങളാണ ്‌നിലവില്‍ റേഷന്‍കാര്‍ഡ് ഉടമകളെന്നിരിക്കെ, അതില്‍ പകുതിയിലേറെ പേരും ഇനി റേഷന്‍കടകളിലെത്തുമോ എന്ന് കണ്ടറിയണം. റേഷന്‍സംവിധാനത്തെതന്നെ പടിപടിയായി നിര്‍ത്തലാക്കുന്നതിനുള്ള ഗൂഢാലോചനയും ഇതിന് പിന്നിലുണ്ടെന്നും സംശയിക്കപ്പെടുന്നുണ്ട്. സര്‍ക്കാര്‍ സൗജന്യങ്ങളും സബ്‌സിഡികളും പൂര്‍ണമായി നിര്‍ത്തലാക്കുക എന്ന ലക്ഷ്യവും ഇതിന് പിന്നിലുണ്ട്.

india

യുപിയില്‍ ഹോളി ദിനത്തില്‍ സ്വകാര്യ സര്‍വകലാശാലയുടെ മൈതാനത്ത് നിസ്‌കരിച്ച വിദ്യാര്‍ഥി അറസ്റ്റില്‍

പ്രദേശത്തെ ഹിന്ദുത്വ സംഘടനകളുടെ പ്രതിഷേധത്തിന് പിന്നാലെയായിരുന്നു വിദ്യാര്‍ഥിയുടെ അറസ്റ്റ്

Published

on

ഉത്തര്‍പ്രദേശിലെ മീററ്റില്‍ സ്വകാര്യ സര്‍വകലാശാലയുടെ മൈതാനത്ത് ഹോളി ദിനത്തില്‍ നിസ്‌കരിച്ച വിദ്യാര്‍ഥി അറസ്റ്റില്‍. ഖാലിദ് പ്രധാന്‍ എന്ന വിദ്യാര്‍ഥിയെയാണ് അറസ്റ്റ് ചെയ്തത്. പ്രദേശത്തെ ഹിന്ദുത്വ സംഘടനകളുടെ പ്രതിഷേധത്തിന് പിന്നാലെയായിരുന്നു വിദ്യാര്‍ഥിയുടെ അറസ്റ്റ്. സ്വകാര്യ സര്‍വകലാശാലയായ ഐഐഎംടിയുടെ മൈതാനത്ത് ഹോളി ദിനത്തില്‍ വിദ്യാര്‍ഥി നിസ്‌കരിക്കുന്ന വീഡിയോ പ്രചരിച്ചിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് വിദ്യാര്‍ഥിയെയും മൂന്ന് സുരക്ഷാ ജീവനക്കാരെയും നേരത്തെ സസ്പെന്‍ഡ് ചെയ്തിരുന്നു.

കാര്‍ത്തിക് ഹിന്ദു എന്ന വ്യക്തി നല്‍കിയ പരാതിയിലാണ് കേസ് രജിസ്റ്റര്‍ ചെയ്തതെന്ന് ഗംഗാ നഗര്‍ എസ്എച്ച്ഒ പറഞ്ഞു. ഭാരതീയ ന്യായ സംഹിത സെക്ഷന്‍ 299 ഐടി ആക്ടിലെ വിവിധ വകുപ്പുകള്‍ എന്നിവ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. സാമുദായിക സൗഹാര്‍ദം തകര്‍ക്കാന്‍ ലക്ഷ്യമിട്ടാണ് പൊതുസ്ഥലത്ത് നിസ്‌കരിക്കുകയും അതിന്റെ വീഡിയോ അപ്ലോഡ് ചെയ്യുകയും ചെയ്തതെന്ന് ആഭ്യന്തര അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നതായി സര്‍വകലാശാല വക്താവ് പറഞ്ഞു.

Continue Reading

india

ക്രിസ്ത്യൻ പള്ളിക്ക് നേരെ ആക്രമണം; മാതാവിന്റെ രൂപം തകർത്തു, സംഭവം ഡല്‍ഹിയില്‍

സെന്റ് മേരീസ് സിറോ മലബാർ കത്തോലിക്കാ പള്ളിയിലെ മാതാവിന്റെ പ്രതിമയാണ് തകർത്തത്.

Published

on

ഡൽഹി മയൂർ വിഹാറിലെ ക്രിസ്ത്യൻ പള്ളിക്കു നേരെ ആക്രമണം. മാതാവിന്റെ പ്രതിമ തകർത്തു. സെന്റ് മേരീസ് സിറോ മലബാർ കത്തോലിക്കാ പള്ളിയിലെ മാതാവിന്റെ പ്രതിമയാണ് തകർത്തത്. ബൈക്കിൽ എത്തിയ ആൾ രൂപക്കൂടിനു നേരെ ഇഷ്ടിക എറിയുകയായിരുന്നു.

ഉച്ചയ്ക്ക് 12.30ഓടെയാണ് സംഭവം. ആക്രമണത്തിൽ രൂപക്കൂടിന്റെ ചില്ലും തകർന്നു. ഉള്ളിലിരുന്ന മാതാവിന്റെ പ്രതിമ മറ്റൊരിടത്തേക്ക് മാറ്റിയിട്ടുണ്ട്. ബൈക്കിലെത്തിയ ആളെക്കുറിച്ച് കൃത്യമായ വിവരമൊന്നും ലഭിച്ചിട്ടില്ല. സിസിടിവി ദൃശ്യങ്ങളടക്കം പൊലീസിന് ലഭിച്ചിട്ടുണ്ട്.

എന്നാൽ പള്ളിയുടെ ഭാഗത്തുനിന്നും ഔദ്യോഗിക പരാതി പൊലീസിന് ലഭിച്ചിട്ടില്ല. ഇപ്പോൾ പരാതി നൽകുന്നില്ലെന്നാണ് പള്ളി അധികൃതർ പറയുന്നത്. അക്രമി ഹെൽമറ്റ് ധരിച്ചിരുന്നില്ലെന്നും എന്നാൽ ആരാണെന്ന് അറിയില്ലെന്നുമാണ് ചർച്ചിന് സമീപത്തെ കച്ചവടക്കാർ പറയുന്നത്.

ഇവരിൽനിന്നും സമീപവീടുകളിൽ നിന്നും പൊലീസ് വിവരങ്ങൾ തേടിയിട്ടുണ്ട്. മലയാളികൾ താമസിക്കുന്ന മയൂർ വികാസിൽ സിറോ മലബാർ സഭയുടെ കീഴിലുള്ളതാണ് ആക്രമണത്തിന് ഇരയായ ചർച്ച്. ഉത്തരേന്ത്യയുടെ വിവിധഭാ​ഗങ്ങളിൽ നിരവധി ക്രിസ്ത്യൻ ദേവാലയങ്ങൾക്കു നേരെ മുമ്പും ആക്രമണങ്ങൾ നടന്നിട്ടുണ്ട്.

Continue Reading

india

ഹോളി ആഘോഷത്തിനിടെ മുസ്‌ലിം പള്ളി ആക്രമിച്ച സംഭവം: മഹാരാഷ്ട്രയിൽ യുവാക്കൾക്കെതിരെ കേസ്

മുംബൈയിൽനിന്ന് ഏകദേശം 400 കിലോമീറ്റർ അകലെയുള്ള രജാപുർ ഗ്രാമത്തിലാണ് സംഭവം.

Published

on

മഹാരാഷ്ട്രയിലെ രത്നഗിരി ജില്ലയിൽ ഹോളി ആഘോഷത്തിനിടെ മുസ്‌ലിം പള്ളി ആക്രമിച്ചവർക്കെതിരെ പൊലീസ് കേസെടുത്തു. ഹോളി ദിനത്തിലെ പ്രാദേശിക ആഘോഷത്തിനിടെയാണ് ഒരുകൂട്ടം യുവാക്കൾ പള്ളിക്ക് നേരെ ആക്രമണം നടത്തിയത്. മുംബൈയിൽനിന്ന് ഏകദേശം 400 കിലോമീറ്റർ അകലെയുള്ള രജാപുർ ഗ്രാമത്തിലാണ് സംഭവം.

ധോപേശ്വർ ക്ഷേത്രത്തിലെ പ്രത്യേക ആചാരത്തിന്റെ ഭാഗമായാണ് ഹോളി ദിനത്തിൽ ഷിംഗ എന്ന ആഘോഷം നടത്തിവരുന്നത്. കൊങ്കണി വിഭാഗങ്ങൾക്കിടയിൽ വ്യാപകമായ ആഘോഷത്തിൽ അമ്പലത്തിലേക്ക് മരക്കൊമ്പുമായി പോകുന്ന ഘോഷയാത്രകളാണ് പ്രധാന പരിപാടി.

അതുനടക്കുന്നതിനിടെയാണ്, ഒരുകൂട്ടം ചെറുപ്പക്കാർ സമീപത്തുള്ള പള്ളിയുടെ ഗേറ്റിലേക്ക് മരക്കൊമ്പ് കൊണ്ട് പലതവണ ഇടിച്ചത്. പ്രകോപനപരമായ മുദ്രാവാക്യം മുഴക്കിയാണ് ഗേറ്റിൽ ഇടിച്ചതെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

കൊങ്കൺ മേഖലയിലെ ആചാരത്തിനിടെ ഇത്തരമൊരു സംഭവം ഞെട്ടിച്ചുവെന്ന് പ്രദേശവാസികൾ മാധ്യമങ്ങളോട് പറഞ്ഞു. പള്ളിയുടെ ഗേറ്റ് പൂട്ടിയിരുന്നില്ല. എന്നിട്ടും അവർ പലതവണ മരക്കൊമ്പ് ഉപയോഗിച്ച് ഇടിക്കുകയായിരുന്നുവെന്നും പ്രദേശവാസി പറയുന്നു. യുവാക്കൾ മദ്യം കഴിച്ചിരുന്നുവെന്ന് രത്‌നഗിരി എസ് പി ധനഞ്ജയ് കുൽക്കർണി പറഞ്ഞു. അവർക്കെതിരെ മഹാരാഷ്ട്ര പൊലീസ് ആക്ടിലെ 135-ാം വകുപ്പ് പ്രകാരം കേസെടുത്തിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.

പള്ളിക്കെതിരായ ആക്രമണം ആസൂത്രിയതമല്ലന്നാണ് പ്രാഥമിക നിഗമനം. ചിലർ ഈ ദൃശ്യങ്ങൾ ഉപയോഗിച്ച് സമൂഹത്തിൽ വിഭജനം ഉണ്ടാക്കാൻ ശ്രമിക്കുന്നുണ്ടെന്നും പൊലീസ് പറഞ്ഞിരുന്നു. അത്തരക്കാരെക്കുറിച്ച് അന്വേഷണം നടക്കുന്നതായും ഉദ്യോഗസ്ഥർ അറിയിച്ചു.

Continue Reading

Trending