kerala
പുതുപ്പള്ളി ഫലംസി.പി.എമ്മിൻ്റെ അധാർമിക രാഷ്ട്രീയത്തിനേറ്റ പ്രഹരം
ഉമ്മൻചാണ്ടി മരണപ്പെട്ട ഒഴിവിൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ പുതുപ്പള്ളിയിലെ ഇതുവരെ കണ്ട ഏറ്റവും വലിയ ഭൂരിപക്ഷമാണ് പുത്രൻ ചാണ്ടി ഉമ്മന് ലഭിച്ചിരിക്കുന്നത്

കെ.പി ജലീൽ
മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ നിഷ്ക്കരണം വേട്ടയാടിയ കേരളത്തിലെ ഇടതുപക്ഷത്തിന് ഇതിലധികം വലിയ പ്രഹരം ലഭിക്കാനില്ല .സോളാർ കേസിന്റെ പേര് പറഞ്ഞു മുൻ മുഖ്യമന്ത്രിയെ തെരുവുകളോളം വേട്ടയാടുകയും കല്ലെറിയുകയും ചെയ്ത ഇടതുമുന്നണിയും പ്രത്യേകിച്ച് സിപിഎമ്മും അർഹിച്ചത് നേടിയിരിക്കുന്നു.
ഉമ്മൻചാണ്ടി മരണപ്പെട്ട ഒഴിവിൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ പുതുപ്പള്ളിയിലെ ഇതുവരെ കണ്ട ഏറ്റവും വലിയ ഭൂരിപക്ഷമാണ് പുത്രൻ ചാണ്ടി ഉമ്മന് ലഭിച്ചിരിക്കുന്നത് .ഒരു രാഷ്ട്രീയകക്ഷി എത്രകണ്ട് തരംതാഴാമോ എന്നതിന്റെ തെളിവായിരുന്നു ഉമ്മൻചാണ്ടിക്കെതിരായ സിപിഎമ്മിന്റെ കൊടും വേട്ടയാടൽ. ഒരു യുദ്ധപ്രഖ്യാപനം തന്നെയായിരുന്നു ശാരീരികമായി പോലും ആക്രമിച്ച സിപിഎമ്മിന്റെ രീതി. സെക്രട്ടറിയേറ്റ് വളഞ്ഞും കല്ലെറിഞ്ഞും കേസുകൾ കൊടുത്തും ലൈംഗികമായി പോലും അപമാനിക്കും ചെയ്ത സിപിഎം പിന്നീട് ഇതുവരെയും അതിനു മാപ്പ് പറഞ്ഞിട്ടില്ല.
കണ്ണൂരിൽ പിണറായിയുടെ തട്ടകത്തിൽ വെച്ച് നെഞ്ചിനും തലയ്ക്കും ഏറ്റ കല്ലേറിനെ മുഖ്യമന്ത്രിയായിരുന്ന ഉമ്മൻചാണ്ടി അക്ഷോഭ്യനായി നേരിട്ടാണ് തൻറെ സേവനരംഗത്ത് നിറഞ്ഞുന്നത്. പുതുപ്പള്ളിയുടെ മാത്രമല്ല കേരളത്തിൻറെ ആകെ വേദനയായിരുന്നു ഉമ്മൻചാണ്ടിക്കെതിരായ സിപിഎമ്മിന്റെ കാടടച്ചുള്ള ആക്രമണം .എല്ലാത്തിനെയും സൗമനസ്യത്തോടെ, ചെറുപുഞ്ചിരിയോടെ നേരിട്ട വ്യക്തിത്വമായിരുന്നു പുതുപ്പള്ളിക്കാരുടെ സ്വന്തം ‘കുഞ്ഞൂഞ്ഞ് ‘ . സിപിഎം നേതൃത്വം ഇതുവരെയും അദ്ദേഹത്തോട് മാപ്പ് പറഞ്ഞില്ലെന്ന് മാത്രമല്ല മരണത്തിനുശേഷം പോലും അദ്ദേഹത്തിൻറെ കുടുംബത്തെ അതി രൂക്ഷമായ രീതിയിൽ വേട്ടയാടി .സൈബർ സഖാക്കൾക്ക് ഇഷ്ടം പോലെ നികൃഷ്ടമായി വേട്ടയാടാൻ പരോക്ഷമായി അനുമതി കൊടുത്തു . മക്കളെ ഭത്സിക്കാത്ത വാക്കുകളില്ല. ഉമ്മൻചാണ്ടിയുടെ ചികിത്സയെ പറ്റിയും ഭംഗ്യന്തരേണ ആരോപണങ്ങൾ തൊടുത്തുവിട്ടു.
ജീവിച്ചിരിക്കെ ഉമ്മൻചാണ്ടി ഇതിനൊക്കെ മറുപടി നൽകിയിട്ടും രാഷ്ട്രീയ ലാഭത്തിനുവേണ്ടി സിപിഎം ,പിണറായിയുടെ ഭാഷയിൽ ‘ നികൃഷ്ട ജീവി’കളുടെ വേഷം കിട്ടുകയായിരുന്നു .ഭൂരിപക്ഷം 40,000 കടക്കുമ്പോൾ പുതുപ്പള്ളിയുടെ ജനത നൽകുന്ന ശക്തമായ മുന്നറിയിപ്പാണ് ഇടതുമുന്നിക്കും പ്രത്യേകിച്ച് സിപിഎമ്മിനും. ഇതല്ലാതെ സിപിഎമ്മിന്റെ നെറികെട്ട രാഷ്ട്രീയത്തെ നേരിടാൻ അവർക്ക് മറ്റ് ആയുധങ്ങൾ ഇല്ലായിരുന്നു .പിതാവിൻറെ 2011 ലെ 33 667 എന്ന ഭൂരിപക്ഷം പോലും മറികടന്നാണ് പുത്രൻ ചാണ്ടിയും ഉമ്മൻ തന്റെ സ്വതസിദ്ധമായ ശൈലിയിൽ തെരഞ്ഞെടുപ്പ് പ്രചാരണ രംഗത്ത് നിറഞ്ഞുനിന്നത്.
ഇടതുപക്ഷത്തിന് തുറുപ്പുചീട്ടായിരുന്ന സ്ഥാനാർത്ഥി ജെയ്ക്ക് സി തോമസ് വികസനം എന്ന വിഷയം മറികടന്ന് വ്യക്തിപരമായ ആക്ഷേപങ്ങളിലേക്ക് പോയി .മന്ത്രി വി എൻ വാസവ ന് ആയിരുന്നു ഇടതുമുന്നണിയുടെ പ്രചാരണ ചുമതല .അദ്ദേഹത്തിനും പിണറായി മന്ത്രിസഭയ്ക്കും ഇടതുമുന്നണിക്ക് സിപിഎം പാർട്ടിക്കും ഏറ്റ കനത്ത മുന്നറിയിപ്പാണ് ഈ തെരഞ്ഞെടുപ്പ് ഫലം .ഇത് ഉൾക്കൊണ്ട് മര്യാദയോടെ രാഷ്ട്രീയ പ്രവർത്തനം നടത്താനും ജനങ്ങളെ അവരുടെ വിഷമങ്ങൾ തിരിച്ചറിഞ്ഞ് സേവിക്കാനും സിപിഎമ്മും ഇടതുമുന്നണിയും ഇനിയെങ്കിലും തയ്യാറാകുമോ എന്നാണ് കേരള ജനത ഈ നിമിഷത്തിൽ ഉറ്റു നോക്കുന്നത്.
സിപിഎമ്മിന്റെ രാഷ്ട്രീയ ചരിത്രം അ ക്രമത്തിന്റെയും അധാർമികതയുടെയും അഴിമതിയുടെയും ചെളിക്കുണ്ടിലാണ് എന്ന യാഥാർത്ഥ്യം തിരിച്ചറിയുന്നവർക്ക് ഒരു അത്ഭുതവും കാണാൻ കഴിയില്ല .ചാണ്ടി ഉമ്മൻ എന്ന ചെറുപ്പക്കാരനായ രാഷ്ട്രീയ നേതാവിൻ്റെ സകുടഞ്ഞുള്ള മുന്നേറ്റത്തിലൂടെ ഒരു നേതാവിനെ മാത്രമല്ല , യുഡിഎഫിന് വരാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പിലും തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിലും 2026 ലെ നിയമസഭാ തെരഞ്ഞെടുപ്പിലും എന്തായിരിക്കും ലഭിക്കുക എന്നതിന്റെ സൂചനകൂടിയാണ് പുതുപ്പള്ളി ഫലം .കേരളത്തിൻറെ ഫലമാണ് അത് .ഇന്ത്യയുടെ ഭാവിയിലേക്കുള്ള ചൂണ്ടുപലകയും.
kerala
ആശാ വര്‍ക്കര്‍മാരുടെ സമരം; നൂറാം ദിവസത്തില്‍ 100 പന്തം കൊളുത്തി പ്രതിഷേധം
സെക്രട്ടേറിയേറ്റിന് മുന്നിലെ ആശാ വര്‍ക്കര്‍മാരുടെ സമരം നൂറാം ദിവസത്തിലേക്ക് കടന്നു.

സെക്രട്ടേറിയേറ്റിന് മുന്നിലെ ആശാ വര്‍ക്കര്‍മാരുടെ സമരം നൂറാം ദിവസത്തിലേക്ക് കടന്നു. സമരപ്പന്തലില്‍ 100 പന്തം കൊളുത്തിയാണ് ആശാ പ്രവര്‍ത്തകര്‍ പ്രതിഷേധം നടത്തിയത്. ആശമാര്‍ക്ക് പിന്തുണയുമായി കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫും വര്‍ക്കിംഗ് പ്രസിഡണ്ടുമാരായ ഷാഫി പറമ്പില്‍, പിസി വിഷ്ണുനാഥ് എന്നിവര്‍ എത്തി.
അതേസമയം സര്‍ക്കാര്‍ നാലാം വാര്‍ഷികം ആഘോഷമാക്കുമ്പോഴും ആശ വര്‍ക്കര്‍മാര്‍ സമരപ്പന്തലിലാണ്. െൈവകുന്നേരം സെക്രട്ടേറിയറ്റിന് മുന്നില്‍ ആശമാര്‍ അഗ്നി ജ്വാല തെളിച്ചു. ഓണറേറിയം വര്‍ധന, പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ ഉള്‍പ്പടെയുള്ള ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ആശമാരുടെ സമരം. ഓണറേറിയം വര്‍ദ്ധിപ്പിക്കുന്നതിനെ സംബന്ധിച്ച് പഠിക്കാന്‍ സര്‍ക്കാര്‍ സമിതിയെ നിയോഗിച്ചുണ്ട്. മൂന്നുമാസം കൊണ്ട് റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിന് പകരം ഒരുമാസം കൊണ്ട് പഠനം പൂര്‍ത്തിയാക്കാന്‍ ആശമാര്‍ ആവശ്യം ഉന്നയിച്ചെങ്കിലും സര്‍ക്കാര്‍ വഴങ്ങിയിരുന്നില്ല. ചര്‍ച്ച കഴിഞ്ഞ് ഒരു മാസത്തിനുശേഷമാണ് സമിതിയെ പോലും നിയോഗിച്ചത്.
kerala
ഷഹബാസ് വധക്കേസ്; പ്രതികളായ വിദ്യാര്‍ത്ഥികളുടെ പരീക്ഷാഫലം തടഞ്ഞുവെച്ചത് ചോദ്യംചെയ്ത് ഹൈക്കോടതി
പരീക്ഷാഫലം എങ്ങനെയാണ് തടഞ്ഞുവയ്ക്കാന്‍ സാധിക്കുന്നതെന്നും കുറ്റകൃത്യവും പരീക്ഷാഫലവും തമ്മില്‍ ബന്ധമില്ലെന്നും കോടതി

താമരശേരിയില്‍ പത്താംക്ലാസ് വിദ്യാര്‍ത്ഥിയായ ഷഹബാസിനെ സഹപാഠികള്‍ മര്‍ദിച്ചു കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതികളായ ആറ് വിദ്യാര്‍ത്ഥികളുടെ പരീക്ഷാഫലം തടഞ്ഞുവെച്ചത് ചോദ്യംചെയ്ത് ഹൈക്കോടതി. പരീക്ഷാഫലം എങ്ങനെയാണ് തടഞ്ഞുവയ്ക്കാന്‍ സാധിക്കുന്നതെന്നും കുറ്റകൃത്യവും പരീക്ഷാഫലവും തമ്മില്‍ ബന്ധമില്ലെന്നും കോടതി പറഞ്ഞു.
വിദ്യാര്‍ത്ഥികളുടെ ജാമ്യാപേക്ഷ കോടതി നാളെ പരിഗണിക്കും. ഇതിനായി കേസ് ഡയറി ഉള്‍പ്പെടെയുളളവ ഹാജരാക്കാന്‍ ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസ് നിര്‍ദേശിച്ചു.
എസ്എസ്എല്‍സി പരീക്ഷാഫലം പുറത്തുവന്നിട്ടും പ്രതികളായ വിദ്യാര്‍ത്ഥികളുടെ പരീക്ഷാഫലം തടഞ്ഞുവെച്ചതിനെതിരെ പ്രതിഭാഗം അഭിഭാഷകന്‍ കോടതിയെ സമീപിച്ചിരുന്നു.
‘വിദ്യാര്‍ത്ഥികളുടെ പരീക്ഷാഫലം പ്രസിദ്ധീകരിക്കാത്ത നടപടി ആശ്ചര്യകരമാണ്. രാജ്യത്തെ ക്രിമിനല്‍ നിയമസംവിധാനം ലക്ഷ്യമിടുന്നത് കുറ്റവാളികളുടെ പരിവര്‍ത്തനമാണ്. ഒരു കുട്ടി കുറ്റകൃത്യം ചെയ്തെന്ന പേരില്‍ പരീക്ഷ എഴുതുന്നതില്‍ നിന്ന് വിലക്കാനോ പരീക്ഷാഫലം തടഞ്ഞുവയ്ക്കാനോ സാധിക്കുമോ? കുറ്റകൃത്യത്തില്‍ ഏര്‍പ്പെട്ടു എന്നതിന്റെ പേരില്‍ പരീക്ഷയെഴുതുന്നത് വിലക്കാന്‍ അധികാരമുണ്ടോ?-കോടതി ചോദിച്ചു. ഇത്തരം കാര്യങ്ങളില്‍ ഉദ്യോഗസ്ഥര്‍ ഉത്തരവാദികളാകാമെന്ന് വ്യക്തമാക്കിയ കോടതി ബന്ധപ്പെട്ട കോടതിയെ സമീപിക്കാനും ഹര്‍ജിക്കാര്‍ക്ക് നിര്‍ദേശം നല്‍കി.
ട്യൂഷന്‍ സെന്ററിലുണ്ടായ തര്‍ക്കമാണ് പതിനഞ്ചുകാരനായ ഷഹബാസിന് ജീവന്‍ നഷ്ടമാകാന്‍ ഇടയാക്കിയത്. സംഘര്‍ഷത്തില്‍ ഷഹബാസിന് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് ഷഹബാസിന്റെ മരണം. ആന്തരിക രക്തസ്രാവമായിരുന്നു മരണകാരണം.
kerala
സംസ്ഥാന പാത; നവീകരണത്തില്‍ അപാകതയുണ്ടെന്ന പരാതിയില്‍ വിജിലന്‍സ് പരിശോധന
കോഴിക്കോട് കൊയിലാണ്ടി – എടവണ്ണ സംസ്ഥാന പാത നവീകരണത്തില്‍ അപാകതയെന്ന പരാതിയില്‍ വിജിലന്‍സ് പരിശോധന നടത്തി.

കോഴിക്കോട് കൊയിലാണ്ടി – എടവണ്ണ സംസ്ഥാന പാത നവീകരണത്തില്‍ അപാകതയെന്ന പരാതിയില്‍ വിജിലന്‍സ് പരിശോധന നടത്തി. റോഡ് താഴ്ന്ന താമരശ്ശേരി നഗരത്തിലാണ് പരിശോധന നടത്തിയത്. റിപ്പോര്‍ട്ട് ഉടന്‍ പൊതുമരാമത്ത് വകുപ്പിന് കൈമാറുമെന്ന് വിജിലന്‍സ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
200 കോടിയിലധികം രൂപ ചെലവഴിച്ചാണ് കൊയിലാണ്ടി – എടവണ്ണ സംസ്ഥാന പാത നവീകരിച്ചത്. എന്നാല്‍ വാഹനങ്ങള്‍ ഓടിത്തുടങ്ങിയതോടെ റോഡില്‍ പലയിടത്തും ഗര്‍ത്തങ്ങള്‍ രൂപപ്പെടുകയായിരുന്നു. അപകടങ്ങള്‍ പതിവായെന്ന് നാട്ടുകാര്‍ അറിയിച്ചതോടെ താമരശ്ശേരി സ്വദേശി മജീദ് അന്വേഷണം ആവശ്യപ്പെട്ട് പൊതുമരാമത്ത് മന്ത്രിക്ക് പരാതി നല്‍കുകയായിരുന്നു. ഈ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊതുമരാമത്ത് വകുപ്പ് വിജിലന്‍സ് ക്വാളിറ്റി കണ്‍ട്രോള്‍ ഉദ്യോഗസ്ഥര്‍ പരിശോധനക്കെത്തിയത്.
താമരശ്ശേരിയില്‍ നിന്ന് മുക്കം ഭാഗത്തേക്കുള്ള റോഡിലാണ് പലയിടത്തും താഴ്ച രൂപപ്പെട്ടത്.
-
kerala2 days ago
ശശി തരൂരിനെ സര്‍വ്വകക്ഷി പ്രതിനിധി സംഘത്തിലേക്ക് തെരഞ്ഞെടുത്തതില്‍ രാഷ്ട്രീയം നോക്കേണ്ടതില്ല: മുസ്ലിംലീഗ്
-
kerala2 days ago
കോഴിക്കോട് തീപിടിത്തം: രണ്ടുമണിക്കൂര്‍ പിന്നിട്ടിട്ടും തീ അണക്കാനായില്ല; കരിപ്പൂര്‍ വിമാനത്താവളത്തിലെ അഗ്നിശമന സേനയും സ്ഥലത്തെത്തി
-
kerala2 days ago
കോഴിക്കോട് പുതിയ ബസ് സ്റ്റാൻഡിൽ വൻ തീപിടിത്തം; സമീപത്തെ കടകൾ ഒഴിപ്പിച്ചു
-
Film2 days ago
‘മിസ്റ്റര്‍ ആന്‍ഡ് മിസ്സിസ് ബാച്ചിലര്‍’ തിയറ്ററുകളിലേക്ക്
-
kerala2 days ago
കാളികാവിലെ കടുവാ ദൗത്യത്തിനെത്തിച്ച കുങ്കിയാന പാപ്പാനെ ആക്രമിച്ചു
-
kerala2 days ago
വടക്കന്‍ ജില്ലകളില്‍ മഴ കനക്കും; മുന്നറിയിപ്പ് നല്‍കി കാലാവസ്ഥ നിരീക്ഷണകേന്ദ്രം
-
News3 days ago
ലിയോ പതിനാലാമന്‍ മാര്‍പാപ്പ ചുമതലയേറ്റു
-
india3 days ago
പാകിസ്താന് വേണ്ടി ചാരപ്പണി; ഒരാള്‍ അറസ്റ്റില്‍