Connect with us

EDUCATION

പ്ലസ് വണ്‍ ആദ്യ അലോട്ട്‌മെന്റ്; മലബാറില്‍ 1.24 ലക്ഷം വിദ്യാര്‍ഥികള്‍ പുറത്ത്

ചില ജില്ലകളിൽ നിരവധി സീറ്റുകൾ ഒഴിഞ്ഞുകിടക്കുന്നു

Published

on

പ്ലസ് വണ്‍ ആദ്യ അലോട്ട്‌മെന്റില്‍ മലബാര്‍ ജില്ലകളില്‍ പുറത്തായത് 1.24 ലക്ഷം വിദ്യാര്‍ഥികള്‍. പാലക്കാട് മുതല്‍ കാസര്‍കോട് വരെ ആറു ജില്ലകളില്‍ ഈ വര്‍ഷം 2,46,089 അപേക്ഷകളാണ് ലഭിച്ചത്. ഇതില്‍ 1,21,657 പേര്‍ക്കാണ് അവസരം ലഭിച്ചത്. 1,24,432 വിദ്യാര്‍ഥികള്‍ പുറത്തായി. ജനറല്‍, മുസ്ലിം സംവരണ സീറ്റുകള്‍ 99 ശതമാനവും നിറഞ്ഞു. ജനറല്‍ വിഭാഗത്തില്‍ 1,53,532 സീറ്റുകളില്‍ 1,53,516 സീറ്റിലേക്കാണ് അലോട്ട്‌മെന്റ് നടത്തിയത്. 16 സീറ്റുകളാണ് ഒഴിഞ്ഞു കിടക്കുന്നത്.

മുസ്ലിം സംവരണത്തില്‍ 13,296 സീറ്റില്‍ 13,106 സീറ്റിലും അലോട്ട്‌മെന്റ് നടത്തി. 190 സീറ്റ് ബാക്കി. സംവരണ സീറ്റുകളില്‍ മുസ്ലിം വിഭാഗം ഒഴിച്ച് മറ്റുള്ളവയിലെല്ലാം മിക്ക ജില്ലകളിലും സീറ്റുകള്‍ ഒഴിഞ്ഞുകിടക്കുകയാണ്. മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, വയനാട്, തിരുവനന്തപുരം ജില്ലകളില്‍ ഒരു സീറ്റുപോലും മുസ്ലിം സംവരണത്തില്‍ ബാക്കിയില്ല. ഈഴവ, തിയ്യ വിഭാഗത്തില്‍ 14,482 സീറ്റില്‍ ഒഴിവുള്ളത് 139 സീറ്റുകള്‍ മാത്രം.

ആഗ്ലോ ഇന്ത്യന്‍ വിഭാഗത്തിന് സംവരണം ചെയ്ത 5856 സീറ്റില്‍ 3497 സീറ്റും ഒഴിഞ്ഞു കിടക്കുകയാണ്. ക്രിസ്ത്യന്‍ ഒ.ബി.സിയില്‍ 2386 സീറ്റില്‍ 1191 സീറ്റും ഹിന്ദു ഒ.ബി.സിയില്‍ 5856 സീറ്റില്‍ 693 സീറ്റും ഒഴിഞ്ഞു കിടക്കുകയാണ്. 45,330 പട്ടികജാതി വിഭാഗ സീറ്റില്‍ 32,449 സീറ്റുകളാണ് ഉള്‍പ്പെട്ടത്.

12981 സീറ്റുകള്‍ ഒഴിവുണ്ട്. 30378 പട്ടികവര്‍ഗ വിഭാഗ സീറ്റില്‍ 4044 എണ്ണത്തിലാണ് അലോട്ട്മെന്റ് നടന്നത്. 26,344 സീറ്റുകള്‍ ബാക്കിയുണ്ട്. ശാരീരക വെല്ലുവിളികള്‍ നേരിടുന്നവരുടെ വിഭാഗത്തില്‍ ഉള്‍പ്പെട്ടവര്‍ക്ക് സംവരണം ചെയ്ത 7107 സീറ്റില്‍ 3716 എണ്ണമാണ് ആദ്യ അലോട്ട്‌മെന്റില്‍ ഉള്‍പ്പെട്ടത്. 3391 എണ്ണം ബാക്കിയുണ്ട്.

കാഴ്ചശക്തി കുറഞ്ഞവരുടെ വിഭാഗത്തില്‍ 1092 സീറ്റില്‍ 203 എണ്ണമാണ് അലോട്ട്‌മെന്റ് നടത്തിയത്. 899 സീറ്റും ഒഴിഞ്ഞു കിടക്കുകയാണ്. ഭാഷാ ന്യൂനപക്ഷ വിഭാഗത്തില്‍ 308 സീറ്റില്‍ 265 എണ്ണം അലോട്ട്‌മെന്റില്‍ ഉള്‍പ്പെട്ടു. 43 സീറ്റ് ഒഴിഞ്ഞുകിടക്കുന്നു. ധീവര വിഭാഗത്തിന് 3381 സീറ്റില്‍ 1123 സീറ്റിലേക്ക് അലോട്ട്‌മെന്റ് നടത്തിയപ്പോള്‍ 2258 സീറ്റ് ഒഴിഞ്ഞു കിടക്കുകയാണ്. വിശ്വകര്‍മ വിഭാഗത്തില്‍ 3381 സീറ്റില്‍ 3320 സീറ്റും ആദ്യ അലോട്ട്മെന്റില്‍ ഉള്‍പ്പെട്ടു. 61 എണ്ണമാണ് ശേഷിക്കുന്നത്.

EDUCATION

ബി.ടെക് ലാറ്ററല്‍ എന്‍ട്രി 22 വരെ അപേക്ഷിക്കാം

Published

on

തിരുവനന്തപുരം: സംസ്ഥാനത്തിലെ സര്‍ക്കാര്‍/സ്വാശ്രയ കോളേജുകളിലേക്ക് 2024-25 അദ്ധ്യായന വര്‍ഷത്തെ ബി.ടെക് ലാറ്ററല്‍ (റെഗുലര്‍ ആന്‍ഡ് വര്‍ക്കിംഗ് പ്രൊഫഷണല്‍സ്) കോഴ്‌സിലേക്കുള്ള പ്രവേശനത്തിന് വെബ്സൈറ്റ് വഴി ഓണ്‍ലൈനായി മേയ് 20 വരെ അപേക്ഷാ ഫീസ് അടയ്ക്കാം. മേയ് 22 വരെ ഓണ്‍ലൈനായി അപേക്ഷകള്‍ സമര്‍പ്പിക്കാം.

അപേക്ഷകര്‍ 3 വര്‍ഷം/2 വര്‍ഷം (ലാറ്ററല്‍ എന്‍ട്രി) ദൈര്‍ഘ്യമുള്ള എന്‍ജിനിയറിങ് ടെക്‌നോളജി ഡിപ്ലോമ അല്ലെങ്കില്‍ സംസ്ഥാന സാങ്കേതിക വിദ്യാഭ്യാസ ബോര്‍ഡ്/ഇന്ത്യാ ഗവണ്‍മെന്റിന് കീഴിലുള്ള സ്ഥാപനങ്ങള്‍/ AICTE അംഗീകൃത സ്ഥാപനങ്ങളില്‍ നിന്ന് നേടിയ 3 വര്‍ഷ ഡി.വോക്ക്, അല്ലെങ്കില്‍ 10+2 തലത്തില്‍ മാത്തമാറ്റിക്‌സ് ഒരു വിഷയമായി പഠിച്ച്, യു.ജി.സി. അംഗീകൃത സര്‍വ്വകലാശാലയില്‍ നിന്നും നേടിയ ബി.എസ്.സി ബിരുദം നേടിയവരായിരിക്കണം.

വര്‍ക്കിംഗ് പ്രൊഫെഷനലുകള്‍ക്കു ബി.ടെക് കോഴ്‌സിലെ പ്രവേശനത്തിന് ലാറ്ററല്‍ എന്‍ട്രി പ്രവേശന പരീക്ഷയില്‍ യോഗ്യത നേടേണ്ടത് നിര്‍ബന്ധമാണ്. വിശദവിവരങ്ങള്‍ക്ക് www.lbscentre.kerala.gov.in, 04712324396, 256032.

Continue Reading

EDUCATION

കേരള സര്‍വകലാശാലയില്‍ ഗുരുതര വീഴ്ച; ഉത്തരക്കടലാസുകള്‍ നഷ്ടപ്പെട്ടു

5 കോളജുകളിലെ വിദ്യാർഥികളുടെ ഉത്തരക്കടലാസുകൾ നഷ്ടപ്പെട്ടവയിലുണ്ട്.

Published

on

കേരള സർവകലാശാലയിൽ എംബിഎ വിദ്യാർഥികളുടെ ഉത്തരക്കടലാസുകൾ കാണാതായി. മൂല്യനിർണം നടത്താൻ ഒരു അധ്യാപകനു നൽകിയ ‘പ്രൊജക്ട് ഫിനാൻസ്’ എന്ന വിഷയത്തിന്റെ 71 ഉത്തരക്കടലാസുകളാണ് നഷ്ടമായത്. 5 കോളജുകളിലെ വിദ്യാർഥികളുടെ ഉത്തരക്കടലാസുകൾ നഷ്ടപ്പെട്ടവയിലുണ്ട്.

വിവരം പുറത്തുവിടാതെ വീണ്ടും പരീക്ഷ നടത്താൻ സർവകലാശാല തീരുമാനിച്ചു. ഇതിനുള്ള അറിയിപ്പ് വിദ്യാർഥികൾക്കു ലഭിച്ചപ്പോൾ നടത്തിയ അന്വേഷണത്തിലാണ് സംഭവം പുറത്തു വന്നത്. എംബിഎ അവസാന സെമസ്റ്ററിലെ 71 വിദ്യാർഥികൾക്കാണ് പ്രത്യേക പരീക്ഷ നടത്തുന്നത്.

എംബിഎ വിദ്യാർഥികളുടെ അവസാന സെമസ്റ്റർ പരീക്ഷയുടെ ഉത്തരക്കടലാസുകളാണ് നഷ്ടമായതെന്നാണ് വിവരം. രണ്ട് വർഷത്തിനുള്ളിൽ പൂർത്തിയാക്കേണ്ട കോഴ്സിന്റഎ ഫല പ്രഖ്യാപനം രണ്ടര വർഷമായിട്ടും നടത്തിയിരുന്നില്ല.

പരീക്ഷാ ഫലം വൈകുന്നതിന്റെ കാരണം സർവകലാശാല വിശദീകരിച്ചിരുന്നില്ല. അതിനിടെയാണ് ഏപ്രിൽ ഏഴിനു വീണ്ടും പരീക്ഷ നടത്തുന്നുവെന്നു കാണിച്ചു വെള്ളിയാഴ്ച ഉച്ചയോടെ വിദ്യാർഥികൾക്ക് അറിയിപ്പു ലഭിച്ചത്.

മൂല്യനിർണയം കഴിഞ്ഞ് ഉത്തരക്കടലാസ് നഷ്ടപ്പെട്ടു പോയി എന്നു അധ്യാപകൻ സർവകലാശാലയെ അറിയിച്ചുവെന്നാണ് വിവരം. ഇക്കാര്യം സിൻഡിക്കേറ്റിൽ റിപ്പോർട്ടു ചെയ്തു. സിൻഡിക്കേറ്റ് തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് വീണ്ടും പരീക്ഷ നടത്താൻ നിശ്ചയിച്ചത്.

Continue Reading

EDUCATION

സ്‌കൂള്‍ പ്രവേശന പ്രായം ആറാക്കും; പ്രവേശന പരീക്ഷയും തലവരിപ്പണവും പാടില്ലെന്ന് മന്ത്രി വി. ശിവൻകുട്ടി

വരുന്ന അധ്യയ വർഷത്തിൽ കൂടി ഒന്നാം ക്ലാസിലേക്ക് അഞ്ച് വയസുള്ള കുട്ടികളെ പ്രവേശിപ്പിക്കാം

Published

on

തിരുവനന്തപുരം: 2026-27 അധ്യയ വർഷം മുതൽ ആറു വയസ് പൂർത്തിയായ കുട്ടികൾക്ക് മാത്രം സംസ്ഥാനത്തെ സ്കൂളുകളിൽ ഒന്നാം ക്ലാസ് പ്രവേശനമെന്ന് പൊതു വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി. ഏതാണ്ട് 50 ശതമാനത്തിലധികം കുട്ടികൾ നിലവിൽ ആറു വയസിന് ശേഷമാണ് സ്‌കൂളിൽ എത്തുന്നത്. ഇത് പ്രോത്സാഹിപ്പിക്കപ്പെടണമെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

വരുന്ന അധ്യയ വർഷത്തിൽ കൂടി ഒന്നാം ക്ലാസിലേക്ക് അഞ്ച് വയസുള്ള കുട്ടികളെ പ്രവേശിപ്പിക്കാം. ഒന്നാം ക്ലാസ് പ്രവേശനത്തിന് പരീക്ഷയും തലവരിപ്പണവും അംഗീകരിക്കില്ല. ഒന്നാം ക്ലാസിലേക്ക് പ്രവേശന പരീക്ഷ നടത്തുന്ന കുട്ടികളെ പീഡിപ്പിക്കുന്നതിന് തുല്യമാണ്. നിയമം കാറ്റിൽ പറത്തി ചില വിദ്യാലയങ്ങൾ ഇത് തുടരുന്നതായി ശ്രദ്ധയിൽപെട്ടിട്ടുണ്ട്. രാജ്യത്തെ നിയമം അനുശാസിക്കുന്ന രീതിയിൽ അവർക്കെതിരെ പരാതി ലഭിച്ചാൽ നടപടികൾ സ്വീകരിക്കുന്നതാണെന്നും മന്ത്രി വി. ശിവൻകുട്ടി വ്യക്തമാക്കി.

Continue Reading

Trending