Connect with us

kerala

നാരായണിക്ക് അന്ത്യയാത്ര; കണ്ണീരണിയിച്ച് അത്താണിയിലെ പെരുന്നാള്‍

ഉറ്റവരില്ലാത്തവര്‍ക്ക് സ്നേഹത്തിന്റെ സാന്ത്വനമായ ആയിക്കര അത്താണിയില്‍ മരിച്ച കീഴുത്തള്ളി താഴെചൊവ്വ വലിയപുരയില്‍ ഹൗസിലെ സി.വി നാരായണിയെയാണ് അത്താണിയുടെ കരുതലില്‍ അവരുടെ വിശ്വാസാചാരം അനുസരിച്ച് യാത്രയാക്കിയത്.

Published

on

ഫൈസല്‍ മാടായി

കണ്ണൂര്‍: എല്ലാ പെരുന്നാളിനും ഒത്തുചേരലിന്റെ ആഹ്ലാദം നിറയുന്ന അത്താണിയില്‍ സങ്കടം നിറക്കുകയായിരുന്നു
നാരായണിയുടെ മരണം. അഞ്ചാണ്ടായി സ്നേഹ പരിചരണത്തില്‍ ജീവിച്ച ആ കീഴുത്തള്ളിക്കാരിയെ ഒടുവില്‍ യാത്രയാക്കി ആചാരപൂര്‍വം.
ഉറ്റവരില്ലാത്തവര്‍ക്ക് സ്നേഹത്തിന്റെ സാന്ത്വനമായ ആയിക്കര അത്താണിയില്‍ മരിച്ച കീഴുത്തള്ളി താഴെചൊവ്വ വലിയപുരയില്‍ ഹൗസിലെ സി.വി നാരായണിയെയാണ് അത്താണിയുടെ കരുതലില്‍ അവരുടെ വിശ്വാസാചാരം അനുസരിച്ച് യാത്രയാക്കിയത്.

പെരുന്നാള്‍ ദിനത്തിലായിരുന്നു നാരായണിയുടെ മരണം. ഭര്‍ത്താവോ മക്കളോ മറ്റ് ബന്ധുക്കളോ ഇല്ലാത്ത ഇവര്‍ അത്താണിയിലെത്തിയത് അഞ്ച് വര്‍ഷം മുമ്പാണ്. അത്താണി ജനറല്‍ സെക്രട്ടറി പി ഷമീമയുടെ നേതൃത്വത്തിലാണ് പയ്യാമ്പലത്ത് സംസ്കരിച്ചത്. ആരോഗ്യ ശുശ്രൂഷയുള്‍പ്പെടെ അഞ്ച് വര്‍ഷവും അത്താണിയുടെ പരിചരണത്തില്‍ ജീവിച്ച നാരായണിയെ അന്ത്യ സമയത്തും അനാഥയല്ലെന്ന് തെളിയിക്കുന്നതായിരുന്നു സംസ്കാരം.

എല്ലാവരും പെരുന്നാള്‍ ആഘോഷത്തില്‍ മുഴുകിയ വേളയില്‍ അത്താണിയിലെ അത്താണി പ്രവര്‍ത്തകരും അന്തേവാസികളും അന്തിമോപചാരം അര്‍പ്പിക്കുകയായിരുന്നു ആ സ്നേഹക്കൂട്ടില്‍. തുടര്‍ന്ന് മൃതദേഹം പയ്യാമ്പലത്തേക്ക് എടുക്കുകയായിരുന്നു. ഭര്‍ത്താവോ മക്കളോ ഉറ്റവരോയില്ലാത്ത നിരാലംബരായ സ്ത്രീകളെ പരിചരിച്ചുവരുന്ന കേന്ദ്രമാണ് അത്താണി.

കെയര്‍ ആന്റ് കെയറസ് സൊസൈറ്റിക്ക് കീഴില്‍ ആയിക്കര കേന്ദ്രീകരിച്ചാണ് സ്ഥാപനം പ്രവര്‍ത്തിക്കുന്നത്. സ്ത്രീകള്‍ക്ക് വേണ്ടി സ്ത്രീകളാല്‍ നടത്തുന്ന സ്ഥാപനമാണ് അത്താണി. കണ്ണൂര്‍ കോര്‍പ്പറേഷന്‍ സ്ഥിരംസമിതി അധ്യക്ഷയും അത്താണി ജനറല്‍ സെക്രട്ടറിയുമായ പി ഷമീമയ്ക്കൊപ്പം ഭാരവാഹികളായി വിവിധ മേഖലകളിലെ 60 സ്ത്രീകളും അടങ്ങുന്നവരാണ് അത്താണിയുടെ സാന്ത്വന പ്രവര്‍ത്തന രംഗത്തുള്ളത്. സഫിയ മുനീറാണ് പ്രസിഡന്റ്.
ട്രഷറര്‍ താഹിറ അഷ്റഫ്. നാല് കെയര്‍ ഹോമുകളിലായി 18 വയസ് മുതല്‍ 90 വയസ് വരെ പ്രായക്കാര്‍ 70 സ്ത്രീകളാണുള്ളത്.

വിശേഷ ദിവസങ്ങളില്‍ സൗഹൃദപരമായ ആഘോഷവും വിനോദയാത്രകളും ഒത്തുചേരലുകളുമായി അഗതികളായ സ്ത്രീകള്‍ക്ക് മാനസികോല്ലാസവും നല്‍കിയാണ് അത്താണി പ്രവര്‍ത്തനം.

അന്തേവാസികളുടെ മാനസിക ഉല്ലാസത്തോടൊപ്പം ആരോഗ്യ ശുശ്രൂഷയും ഉറപ്പാക്കി നഴ്‌സുമാരുള്‍പ്പെടെ 15 ജീവനക്കാര്‍ നാല് കെയര്‍ ഹോമുകളിലായുണ്ട്. വിവിധ മതവിശ്വാസികളായ സ്ത്രീകള്‍ മരണപ്പെട്ടാല്‍ അവരുടെ വിശ്വാസങ്ങള്‍ക്കനുസരിച്ച് സംസ്‌ക്കാരം ഉറപ്പാക്കി ജീവിതത്തില്‍ ഒറ്റപ്പെട്ടുപോയവരുടെ സന്തോഷത്തിലും കൂടെ നില്‍ക്കുന്ന അത്താണി ഇതിനകം കണ്ണൂരിലും പുറത്തും ശ്രദ്ധനേടിയ സ്ത്രീകളുടെ കൂട്ടായ്മയാണ്.

kerala

വീട്ടില്‍ സൂക്ഷിച്ചിരുന്ന മദ്യം കുടിച്ച മൂന്ന് വിദ്യാര്‍ത്ഥികള്‍ അവശനിലയില്‍

റോഡരികില്‍ അവശനിലയില്‍ കിടക്കുകയായിരുന്നു കുട്ടികളെ മറ്റു വിദ്യാര്‍ത്ഥികള്‍ വെള്ളംതളിച്ച് ഉണര്‍ത്താന്‍ ശ്രമിക്കുന്നത് കണ്ട നാട്ടുകാര്‍ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു.

Published

on

വീട്ടില്‍ സൂക്ഷിച്ചിരുന്ന മദ്യം കുടിച്ച് മൂന്ന് വിദ്യാര്‍ത്ഥികള്‍ അവശനിലയിലായി. പാലക്കാട് മാത്തൂരിന് സമീപം വെള്ളിയാഴ്ച ഒരു മണിയോടെയാണ് സംഭവം. റോഡരികില്‍ അവശനിലയില്‍ കിടക്കുകയായിരുന്ന കുട്ടികളെ മറ്റു വിദ്യാര്‍ത്ഥികള്‍ വെള്ളംതളിച്ച് ഉണര്‍ത്തുന്നത്് കണ്ട നാട്ടുകാര്‍ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു.

സംഭവസ്ഥലത്തെത്തിയ മംഗലം ഡാം പൊലീസ് ഉടന്‍ തന്നെ മൂന്ന് പേരെയും ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരുടെയും നില അപകടകരമല്ലെന്ന് പൊലീസ് അറിയിച്ചു. എല്ലാവരും ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥികളാണ്.

വീട്ടില്‍ സൂക്ഷിച്ചിരുന്ന മദ്യം വീട്ടുകാരറിയാതെ ഏഴ് വിദ്യാര്‍ത്ഥികള്‍ ചേര്‍ന്ന് കുടിക്കുകയായിരുന്നെന്ന് പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തി. മംഗലം ഡാം പൊലീസും ആലത്തൂര്‍ എക്സൈസ് അധികൃതരും കുട്ടികളുടെ രക്ഷിതാക്കളെ സ്‌കൂളിലേക്ക് വിളിച്ചു വരുത്തി ബോധവത്കരണവും താക്കീതും നല്‍കി വിട്ടയച്ചു.

 

Continue Reading

kerala

ബൈക്ക് ലോറിയുമായി കൂട്ടിയിടിച്ച് അപകടം; നവവധുവിന് ദാരുണാന്ത്യം

ഭര്‍ത്താവ് നിസാര പരുക്കുകളോടെ രക്ഷപ്പെട്ടു.

Published

on

ആറ്റിങ്ങല്‍ മാമത്ത് ദേശീയപാതയില്‍ കണ്ടെയ്നര്‍ ലോറി ദേഹത്തിലൂടെ കയറിയിറങ്ങി നവവധുവിന് ദാരുണാന്ത്യം. ഭര്‍ത്താവ് നിസാര പരുക്കുകളോടെ രക്ഷപ്പെട്ടു. വെള്ളിയാഴ്ച വൈകിട്ട് മൂന്നരയോടെയാണ് അപകടം.

കൊട്ടാരക്കര മീയന്നൂര്‍ മേലുട്ട് വീട്ടില്‍ കൃപ മുകുന്ദന്‍ (29) ആണ് മരിച്ചത്. തിരുവനന്തപുരത്തുനിന്നും കൊട്ടാരക്കരയിലേക്ക് പോവുകയായിരുന്ന ദമ്പതികളുടെ ബൈക്കില്‍ ലോറി ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ റോഡിലേക്ക് തെറിച്ചു വീണ കൃപയുടെ ദേഹത്തിലൂടെ ലോറി കയറിയിറങ്ങുകയായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു.

ഗുരുതരമായി പരുക്കേറ്റ കൃപയെ ഉടന്‍ തന്നെ വലിയകുന്ന് താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

കൊട്ടാരക്കര ബാര്‍ അസോസിയേഷനിലെ അഭിഭാഷകയാണ് കൃപ.

 

 

Continue Reading

kerala

സിദ്ധാര്‍ത്ഥന്റെ മരണം; ഡീനിനേയും അസിസ്റ്റന്റ് വാര്‍ഡനേയും തിരിച്ചെടുത്ത നടപടി ഗവര്‍ണര്‍ മരവിപ്പിച്ചു

ഇക്കഴിഞ്ഞ ഫെബ്രുവരി 18നാണ് കോളേജ് ഹോസ്റ്റലിലെ ശുചിമുറിയില്‍ സിദ്ധാര്‍ത്ഥനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

Published

on

പൂക്കോട് വെറ്ററിനറി സര്‍വകലാശാലയിലെ രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥി ജെ എസ് സിദ്ധാര്‍ത്ഥന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ സസ്പെന്‍ഷന്‍ നടപടി നേരിട്ട ഉദ്യോഗസ്ഥരെ തിരിച്ചെടുക്കാനുള്ള നടപടി മരവിപ്പിച്ചു. സര്‍വകലാശാല മുന്‍ ഡീന്‍ എം കെ നാരായണന്‍, മുന്‍ അസിസ്റ്റന്റ് വാര്‍ഡന്‍ കാന്തനാഥന്‍ എന്നിവരെ തിരിച്ചെടുക്കാനുള്ള നടപടിയാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ മരവിപ്പിച്ചത്.

സിദ്ധാര്‍ത്ഥന്റെ മരണത്തില്‍ വീഴ്ച സംഭവിച്ചുവെന്ന് വ്യക്തമായതോടെയായിരുന്നു ഡീനിനെയും മുന്‍ അസിസ്റ്റന്റ് വാര്‍ഡനെയും സസ്പെന്‍ഡ് ചെയ്തത്. ഇരുവരുടേയും സസ്പെന്‍ഷന്‍ കാലാവധി ആറ് മാസം പൂര്‍ത്തിയായിരുന്നു. ഇതിനിടെ ഇരുവരേയും സര്‍വീസില്‍ തിരിച്ചെടുക്കാന്‍ സര്‍വകലാശാലാ മാനേജ്മെന്റ് കഴിഞ്ഞ ദിവസം തീരുമാനമെടുത്തിരുന്നു. ഇരുവരേയും തിരുവാഴംകുന്ന് കോളേജ് ഓഫ് ഏവിയേഷന്‍ സയന്‍സസ് ആന്‍ഡ് മാനേജ്മെന്റില്‍ നിയമനം നല്‍കാനായിരുന്നു തീരുമാനം. ഇതിനെതിരെ സിദ്ധാര്‍ത്ഥന്റെ കുടുംബം ഗവര്‍ണര്‍ക്ക് പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഡീനിനേയും അസിസ്റ്റന്റ് വാര്‍ഡനേയും തിരിച്ചെടുക്കാനുള്ള നടപടി ഗവര്‍ണര്‍ മരവിപ്പിച്ചത്.

ഇക്കഴിഞ്ഞ ഫെബ്രുവരി 18നാണ് കോളേജ് ഹോസ്റ്റലിലെ ശുചിമുറിയില്‍ സിദ്ധാര്‍ത്ഥനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. സഹപാഠിയായ പെണ്‍കുട്ടിയോട് മോശമായി പെരുമാറിയെന്നാരോപിച്ച് എസ്എഫ്ഐ പ്രവര്‍ത്തകര്‍ സിദ്ധാര്‍ത്ഥനെ ആള്‍ക്കൂട്ട വിചാരണയ്ക്ക് വിധേയമാക്കിയെന്നാണ് ആരോപണം. ഇതില്‍ മനംനൊന്ത് സിദ്ധാര്‍ത്ഥന്‍ ആത്മഹത്യ ചെയ്തതായിരുന്നെന്നും പരാതി ഉയര്‍ന്നു. തുടക്കത്തില്‍ ലോക്കല്‍ പൊലീസ് അന്വേഷിച്ച കേസ് പിന്നീട് സിബിഐ ഏറ്റെടുത്തു.

Continue Reading

Trending