Connect with us

india

‘നോൺ-വെജ് ഭക്ഷണം വിറ്റഴിക്കാൻ മുസ്‍ലിംകൾ കടകൾക്ക് ഹിന്ദു പേരുകൾ നൽകുന്നു’; വിദ്വേഷ വാദവുമായി യു.പി മന്ത്രി കപില്‍ ദേവ് അഗര്‍വാള്‍

കന്‍വാര്‍ യാത്രയ്ക്ക് മുന്നോടിയായി മുസ്‌ലിംകള്‍ ഹിന്ദു പേരുകള്‍ വച്ച് തീര്‍ഥാടകര്‍ക്ക് നോണ്‍ വെജിറ്റേറിയന്‍ ഭക്ഷണങ്ങള്‍ വില്‍ക്കുന്നു എന്നാണ് മന്ത്രിയുടെ വാദം.

Published

on

നോണ്‍-വെജ് ഭക്ഷണങ്ങളും ഉല്‍പ്പന്നങ്ങളും വിറ്റഴിക്കാന്‍ മുസ്‌ലിംകള്‍ തങ്ങളുടെ കടകള്‍ക്ക് ഹിന്ദു പേരുകള്‍ നല്‍കുന്നതായി ഉത്തര്‍പ്രദേശ് ബി.ജെ.പി മന്ത്രി. നൈപുണ്യ വികസന- തൊഴില്‍ പരിശീലന വകുപ്പ് മന്ത്രിയും മുസാഫര്‍നഗര്‍ എം.എല്‍.എയുമായ കപില്‍ ദേവ് അഗര്‍വാളാണ് വിദ്വേഷ ആരോപണവുമായി രംഗത്തെത്തിയത്.

കന്‍വാര്‍ യാത്രയ്ക്ക് മുന്നോടിയായി മുസ്‌ലിംകള്‍ ഹിന്ദു പേരുകള്‍ വച്ച് തീര്‍ഥാടകര്‍ക്ക് നോണ്‍ വെജിറ്റേറിയന്‍ ഭക്ഷണങ്ങള്‍ വില്‍ക്കുന്നു എന്നാണ് മന്ത്രിയുടെ വാദം. ‘അവര്‍ കടകള്‍ക്ക് വൈഷ്‌ണോ ധാബ ഭണ്ഡാര്‍, ശകുംബരി ദേവി ഭോജനാലയ, ശുദ്ധ് ഭോജനാലയ തുടങ്ങിയ പേരുകള്‍ നല്‍കുകയും നോണ്‍- വെജ് ഭക്ഷണം വില്‍ക്കുകയും ചെയ്യുന്നു’- മന്ത്രി ആരോപിച്ചു.

മുസാഫര്‍നഗര്‍ ജില്ലയിലെ മുസ്‌ലിം വ്യാപാരികള്‍ ഉള്‍പ്പടെയുള്ള കടയുടമകളും ധാബകളും പഴ വില്‍പനക്കാരും ചായക്കടകളും അതാതു സ്ഥാപനങ്ങള്‍ക്ക് മുന്നില്‍ ഉടമകളുടെയോ ജീവനക്കാരുടേയോ പേരടങ്ങിയ ബോര്‍ഡുകള്‍ സ്ഥാപിക്കണമെന്ന യു.പി പൊലീസ് നിര്‍ദേശത്തിനെതിരെ വിമര്‍ശനം ശക്തമായതോടെയാണ് മന്ത്രിയുടെ വിദ്വേഷ പരാമര്‍ശം.

നേരത്തെ, കന്‍വാര്‍ തീര്‍ഥാടന യാത്രയുടെ ഒരുക്കങ്ങള്‍ വിലയിരുത്താന്‍ ഈ മാസം ആദ്യം ചേര്‍ന്ന യോഗത്തില്‍ പങ്കെടുത്ത മന്ത്രി, മുസ്‌ലിംകള്‍ പ്രദേശത്ത് കച്ചവടം നടത്തുന്നതിനോട് തനിക്ക് എതിര്‍പ്പില്ലെങ്കിലും സംഘര്‍ഷം ഒഴിവാക്കാനായി തങ്ങളുടെ കടകള്‍ക്ക് ഹിന്ദു ദൈവങ്ങളുടെയോ ദേവതകളുടെയോ പേരിടരുതെന്ന് പറഞ്ഞിരുന്നു. തുടര്‍ന്ന്, മന്ത്രിയുടെ നിര്‍ദേശപ്രകാരമാണ് ജില്ലാ പൊലീസ് പുതിയ നിര്‍ദേശം പുറപ്പെടുവിച്ചത്.

തീര്‍ഥാടകര്‍ക്കിടയില്‍ ആശയക്കുഴപ്പമുണ്ടാകാതിരിക്കാനും ക്രമസമാധാന പ്രശ്നങ്ങള്‍ ഉണ്ടാകാതിരിക്കാനും വേണ്ടിയാണ് ഇത്തരമൊരു നടപടിയെന്നാണ് പൊലീസിന്റെ വിശദീകരണം. സംഭവത്തില്‍ പൊലീസിനും ബിജെപി ഭരണകൂടത്തിനുമെതിരെ പ്രതിഷേധം ശക്തമാവുന്നതിനിടെയാണ് ഇതിനെ ന്യായീകരിച്ച് മന്ത്രി രം?ഗത്തെത്തിയത്.

ഈ ധാബകള്‍ നടത്തുന്നവരുടെ പേരുകള്‍ പ്രദര്‍ശിപ്പിക്കണമെന്നായിരുന്നു ജില്ലാ ഭരണകൂടത്തോടുള്ള തന്റെ ആവശ്യമെന്നും അതില്‍ എന്താണ് പ്രശ്‌നമെന്നും മന്ത്രി ചോദിച്ചു. കഴിഞ്ഞദിവസമാണ് യു.പി പൊലീസ് വിവാദ ഉത്തരവ് പുറപ്പെടുവിച്ചത്. ഇത് മുസ്‌ലിംവിരുദ്ധമാണെന്ന വിമര്‍ശനവുമായി പ്രതിപക്ഷം രംഗത്തെത്തിയിരുന്നു.

ഹൈദരാബാദ് എം.പിയും എ.ഐ.എം.ഐ.എം തലവനുമായ അസദുദ്ദീന്‍ ഒവൈസി ഉത്തര്‍പ്രദേശിന്റെ യു.പി പൊലീസ് തീരുമാനത്തെ ദക്ഷിണാഫ്രിക്കയിലെ വര്‍ണവിവേചനത്തോടും ജര്‍മനിയില്‍ ഹിറ്റ്‌ലര്‍ ഏര്‍പ്പെടുത്തിയ ജൂത ബഹിഷ്‌കരണത്തോടും താരതമ്യം ചെയ്തു. ഇത്തരം ഉത്തരവുകള്‍ സാമൂഹിക കുറ്റകൃത്യങ്ങളാണെന്നും സമാധാന അന്തരീക്ഷം നശിപ്പിക്കാനാണ് സര്‍ക്കാര്‍ ആഗ്രഹിക്കുന്നതെന്നും സമാജ് വാദി പാര്‍ട്ടി അധ്യക്ഷനും കനൗജ് എം.പിയുമായ അഖിലേഷ് യാദവ് കുറ്റപ്പെടുത്തി.

ജൂലൈ 22 തിങ്കളാഴ്ചയാണ് കന്‍വാര്‍ യാത്ര ആരംഭിക്കുന്നത്. ഉത്തരാഖണ്ഡുമായി അതിര്‍ത്തി പങ്കിടുന്ന മുസാഫര്‍നഗര്‍ ജില്ലയിലൂടെ യു.പി, ഡല്‍ഹി, രാജസ്ഥാന്‍, ഹരിയാന എന്നിവിടങ്ങളില്‍ നിന്നുള്ള ലക്ഷക്കണക്കിന് ഭക്തരാണ് ഹരിദ്വാറിലെ ഗംഗയില്‍ നിന്ന് പുണ്യജലം ശേഖരിച്ച് കടന്നുപോകുന്നത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

മധ്യപ്രദേശിലെ ജബൽപൂരിൽ സോംനാഥ് എക്‌സ്പ്രസ് പാളം തെറ്റി; ആളപായമില്ല

രണ്ട് കോച്ചുകളാണ് പാളത്തിൽ നിന്ന് വേർപെട്ടത്

Published

on

മധ്യപ്രദേശിലെ ജബൽപൂരിൽ സോംനാഥ് എക്‌സ്പ്രസ്‌ ട്രെയിൻ പാളം തെറ്റി. രണ്ട് കോച്ചുകളാണ് പാളത്തിൽ നിന്ന് വേർപെട്ടത്. ഇന്ന് പുലർച്ചെ ആറ് മണിയോടെയായിരുന്നു അപകടം. ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.

ഇൻഡോറിൽ നിന്ന് വന്ന ട്രെയിൻ ജബൽപൂർ സ്റ്റേഷന്റെ ആറാം നമ്പർ പ്ലാറ്റ്‌ഫോമിലേക്ക് എത്താനിരിക്കെയാണ് രണ്ട് കോച്ചുകൾ പാളം തെറ്റിയത്. യാത്രക്കാരെല്ലാം സുരക്ഷിതരാണ്.
ഉത്തർപ്രദേശിൽ സബർമതി എക്‌സ്പ്രസ് പാളം തെറ്റി ഒരു മാസത്തിനുള്ളിലാണ് വീണ്ടും മറ്റൊരുപകടം. ആഗസ്റ്റ് 17ന് അഹമ്മദാബാദ്-വാരണാസി സബർമതി എക്‌സ്പ്രസിന്റെ 20 കോച്ചുകളാണ് കാൺപൂർ സ്റ്റേഷന് സമീപം പാളം തെറ്റിയത്.

Continue Reading

crime

സൗഹൃദം സ്ഥാപിച്ച് സയനൈഡ് കലക്കിയ പാനിയം നല്‍കി കൊലപ്പെടുത്തും; ആന്ധ്രയേ വിറപ്പിച്ച സീരിയല്‍ കില്ലര്‍ സ്ത്രീകള്‍ അറസ്റ്റില്‍

മൂന്ന് സ്ത്രീകളും ഒരുപുരുഷനുമുള്‍പ്പെടെ നാലുപേരെ കൊലപ്പെടുത്തിയതായി ഇവർ പൊലീസിനോട് സമ്മതിച്ചു

Published

on

അപരിചിതരുമായി സൗഹൃദം സ്ഥാപിച്ച്, സയനൈഡ് കലര്‍ത്തിയ പാനിയം നല്‍കി കൊലപ്പെടുത്തി വിലപിടിപ്പുള്ള വസ്തുക്കള്‍ മോഷ്ടിക്കുന്ന മൂന്ന് സ്ത്രീകൾ പിടിയിൽ. പൊലീസ് ‘സീരിയൽ കില്ലേർസ്’ എന്ന് വിശേഷിപ്പിക്കുന്ന മുനഗപ്പ സ്വദേശിയായ രജനി (40) മഡിയാല സ്വദേശിയായ വെങ്കട്ടേശ്വരി (32), ഗുല്‍റ സ്വദേശിയായ രമണമ്മ (60) എന്നിവരെയാണ് ആന്ധ്രാപ്രദേശ് പൊലീസ് അറസ്റ്റ് ചെയ്തത്. മൂന്ന് സ്ത്രീകളും ഒരുപുരുഷനുമുള്‍പ്പെടെ നാലുപേരെ കൊലപ്പെടുത്തിയതായി ഇവർ പൊലീസിനോട് സമ്മതിച്ചു.

ഇരകൾ സയനൈഡ് കലർന്ന പാനീയങ്ങൾ കഴിച്ച് താമസിയാതെ മരിക്കുകയും അതിനുശേഷം അവരുടെ വിലപിടിപ്പുള്ള വസ്തുക്കൾ മോഷ്ടിക്കുകയും ചെയ്യുമെന്ന് പോലീസ് വെളിപ്പെടുത്തി. ജൂണിൽ നാഗൂർ ബി എന്ന സ്ത്രീയെ സീരിയൽ കില്ലർമാർ കൊലപ്പെടുത്തിയതോടെയാണ് സീരിയൽ കൊലപാതകങ്ങളെക്കുറിച്ച് പോലീസിന് സൂചന ലഭിക്കുന്നത്. മറ്റ് രണ്ട് പേരെ കൊല്ലാൻ ശ്രമിച്ചെങ്കിലും അവർ രക്ഷപ്പെട്ടുവെന്ന് പോലീസ് പറയുന്നു .

സ്വര്‍ണ്ണാഭരണങ്ങളോ പണമോ കൈവശമുള്ളവരെയാണ് പ്രതികള്‍ ലക്ഷ്യമിടുന്നത്. അത്തരക്കാരെ കണ്ടെത്തി അവരുമായി സൗഹൃദം സ്ഥാപിക്കുകയും അവര്‍ക്ക് സനൈഡ് കലര്‍ന്ന പാനിയം നല്‍കുകയും ചെയ്യുമെന്ന് പൊലീസ് പറഞ്ഞു. പാനിയം കുടിച്ച ശേഷം താമസിയാതെ ഇരകള്‍ മരിക്കും, പിന്നാലെ അവരുടെ വിലപിടിപ്പുള്ള സാധനങ്ങള്‍ മോഷ്ടിച്ച് കടന്നുകളയുകയാണ് പ്രതികളുടെ രീതി.

Continue Reading

india

അർജുനായുള്ള തിരച്ചിൽ വ്യാഴാഴ്ച പുനഃരാരംഭിക്കും

ഗോവയിൽനിന്നു ഡ്രജർ കൊണ്ടു വരാൻ ഉള്ള ചെലവ് പൂർണമായും കർണാടക സർക്കാരാണ് വഹിക്കുന്നത്

Published

on

ഷീരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ അർജുന് വേണ്ടിയുള്ള തിരച്ചിൽ വ്യാഴാഴ്ച  പുനഃരാരംഭിക്കും. ഗോവയിൽനിന്നും ഡ്രജർ ബുധനാഴ്ചയോടെ ഗംഗാവലി പുഴയിലെത്തിക്കും. അർജുനെയും ലോറിയെയും കണ്ടെത്താൻ ഡ്രജർ എത്തിക്കുമെന്നു കർണാടക സർക്കാർ നേരത്തെ പറഞ്ഞിരുന്നു.

ഗോവയില്‍ നിന്ന് ഡ്രഡ്ജര്‍ എത്തിക്കാന്‍ സ്വകാര്യ ഷിപ്പിംഗ് കമ്പനിക്ക് ജില്ലാ ഭരണകൂടം നിര്‍ദേശം നല്‍കി. കാര്‍വാര്‍ ആസ്ഥാനമായുള്ള സ്വകാര്യ ഷിപ്പിംഗ് കമ്പനിയാണ് ഡ്രഡ്ജ്ജിംഗ് നടത്തുക. ഓഗസ്റ്റ് പതിനാറിനാണ് അര്‍ജുനായുള്ള തിരച്ചില്‍ അവസാനിപ്പിച്ചത്.

ഒഴുക്കിലും മണ്ണിളക്കി പരിശോധിക്കാവുന്ന ഡ്രജറാണ് ഗോവയിൽനിന്ന് എത്തിക്കുന്നത്. 15 അടി താഴ്ച വരെ മണ്ണ് ഇളക്കാൻ ഈ ഡ്രജറിന് സാധിക്കും. ഗോവയിൽനിന്നു ഡ്രജർ കൊണ്ടു വരാൻ ഉള്ള ചെലവ് പൂർണമായും കർണാടക സർക്കാരാണ് വഹിക്കുന്നത്. ഇതു സംബന്ധിച്ച് അർജുന്റെ കുടുംബത്തിനു മുഖ്യമന്ത്രി സിദ്ധരാമയ്യ ഉറപ്പു നൽകിയിരുന്നു. ഒരു കോടി രൂപയാണ് ഡ്രജറിന് ചെലവ് പ്രതീക്ഷിക്കുന്നത്.

 

Continue Reading

Trending