Connect with us

kerala

സർക്കാറിന് മുസ്‌ലിംലീഗ് ജനപ്രതിനിധികളുടെ താക്കീത്; ഉജ്ജ്വലമായി സെക്രട്ടേറിയറ്റ് മാർച്ച്

ഭരണഘടനയും പഞ്ചായത്ത് രാജ്, നഗരപാലിക നിയമങ്ങളും നൽകിയ അധികാരങ്ങൾ കവർന്നെടുക്കാനുള്ള ശ്രമത്തിനെതിരെ കടുത്ത രോഷമാണ് മാർച്ചിൽ ഉയർന്നത്.

Published

on

തിരുവനന്തപുരം: തദ്ദേശസ്ഥാപനങ്ങൾക്കെതിരായ സർക്കാർ നീക്കത്തിനെതിരെ തലസ്ഥാന നഗരിയിൽ മുസ്‌ലിംലീഗ് ജനപ്രതിനിധികളുടെ ഉജ്ജ്വല പ്രതിഷേധം. ലോക്കൽ ഗവൺമെന്റ് മെമ്പേഴ്‌സ് ലീഗ് സംഘടിപ്പിച്ച മാർച്ച് സർക്കാറിനുള്ള കനത്ത താക്കീതായി. ഭരണഘടനയും പഞ്ചായത്ത് രാജ്, നഗരപാലിക നിയമങ്ങളും നൽകിയ അധികാരങ്ങൾ കവർന്നെടുക്കാനുള്ള ശ്രമത്തിനെതിരെ കടുത്ത രോഷമാണ് മാർച്ചിൽ ഉയർന്നത്.

ബജറ്റ് വിഹിതം തടഞ്ഞു വെച്ചും ട്രഷറി നിയന്ത്രണമേർപ്പെടുത്തിയും തദ്ദേശ സ്ഥാപനങ്ങളെ കുരുക്കുന്നതിനെതിരായ കേരളത്തിന്റെ പൊതുവികാരം ഏറ്റെടുക്കുന്നതായിരുന്നു മാർച്ച്. പ്രാദേശിക ഭരണകർത്താക്കൾ മികച്ച രീതിയിൽ പ്രവർത്തിച്ചിട്ടും സർക്കാർ സമീപനം മൂലം ഭരണസ്തംഭനം രൂപപ്പെടുന്നതിലെ കടുത്ത അമർഷവുമായാണ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും തദ്ദേശ സ്ഥാപന അദ്ധ്യക്ഷൻമാർ ഉൾപ്പെടെയുള്ളവർ എത്തിയത്. സെക്രട്ടേറിയറ്റിലേക്ക് ഇതാദ്യമായാണ് ഇത്രയധികം ജനപ്രതിനിധികൾ അണിനിരക്കുന്ന പ്രതിഷേധം നടക്കുന്നത്.

രുപീകരിക്കപ്പെട്ട് രണ്ട് മാസത്തിനകം നടത്തുന്ന സെക്രട്ടേറിയറ്റ് മാർച്ചിലെ വലിയ പങ്കാളിത്തം എൽ ജി എം എൽ ന്റെ കരുത്ത് അറിയിക്കുന്നത് കൂടിയായി. പാളയം രക്തസാക്ഷി മണ്ഡപത്തിന് സമീപത്ത് നിന്നാരംഭിച്ച മാർച്ചിൽ പതാകയും പ്ലക്കാർഡുമേന്തിയാണ് ജനപ്രതിനിധികൾ അണിനിരന്നത്. സംസ്ഥാന ഭാരവാഹികൾക്കും ജില്ലാ പ്രസിഡണ്ട്, സെക്രട്ടറിമാർക്കും പിന്നിൽ ഇരു വരികളിലായി മാർച്ച് നീങ്ങി.

മാർച്ചിന് എൽ ജി എം എൽ സംസ്ഥാന പ്രസിഡണ്ട് ഇസ്മായിൽ മാസ്റ്റർ പൂക്കോട്ടൂർ, ജനറൽ സെക്രട്ടറി പി.കെ ഷറഫൂദ്ദീൻ, ട്രഷറർ സി. മുഹമ്മദ് ബഷീർ, വൈസ് പ്രസിഡണ്ടുമാരായ മുഹമ്മദ് ബഷീർ വയനാട്, എ.കെ മുസ്തഫ പെരിന്തൽമണ്ണ, ഷമീമ ടീച്ചർ കണ്ണൂർ, ശരീഫ് പറവൂർ കൊല്ലം, അഷ്‌റഫ് അമ്പലത്തിങ്ങൽ, എം.എ കരീം ഇടുക്കി, സെക്രട്ടറിമാരായ ഗഫൂർ മാട്ടൂൽ കണ്ണൂർ, സുജല പയ്യോളി, നവാസ് മുണ്ടകത്ത് ആലപ്പുഴ,റിയാസ് പ്ലാമൂട്ടിൽ കോട്ടയം,കെ.പി വഹീദ കൽപ്പകഞ്ചേരി, ആബിദ ശരീഫ് എറണാകുളം, സുഫൈജ അബൂബക്കർ കാസർകോട് എന്നിവർ നേതൃത്വം നൽകി.

സെക്രട്ടേറിയറ്റ് പടിക്കൽ നടത്തിയ ധർണ്ണ മുസ് ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്തു. എൽ ജി എം എൽ സംസ്ഥാന പ്രസിഡണ്ട് കെ ഇസ്മാഈൽ മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു. മുസ് ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി എം എ സലാം മുഖ്യപ്രഭാഷണം നടത്തി.

എം എൽ എ മാരായ ആബിദ് ഹുസൈൻ തങ്ങൾ, പി കെബഷീർ, കുറുക്കോളി മൊയ്തീൻ, നജീബ് കാന്തപുരം,മുസ് ലിം ലീഗ് സംസ്ഥാന സെക്രട്ടറി യു സി രാമൻ, ജില്ലാ പ്രസിഡണ്ട് ബീമാപ്പള്ളി റഷീദ്, കൊല്ലം ജില്ലാ ജനറൽ സെക്രട്ടറി അഡ്വ സുൽഫിക്കർ സലാം , ആലപ്പുഴ ജില്ലാ ജനറൽ സെക്രട്ടറി എച്ച് ബഷീർ കുട്ടി പ്രസംഗിച്ചു. എൽ ജി എം എൽ സംസ്ഥാന ജനറൽ സെക്രട്ടറി പി കെ ഷറഫുദീൻ സ്വാഗതവും ട്രഷറർ സി. മുഹമ്മദ് ബഷീർ നന്ദിയും പറഞ്ഞു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

നിലമ്പൂരിൽ എൽഡിഎഫിന് പിന്തുണ പ്രഖ്യാപിച്ചത് എ വിജയരാഘവനുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം; ദത്താത്രേയ സായി സ്വരൂപ്നാഥ്

Published

on

അഖിലഭാരത ഹിന്ദു മഹാസഭ എല്‍.ഡി.എഫിന് പിന്തുണ പ്രഖ്യാപിച്ചത് എ വിജയരാഘവനുമായുള്ള കൂടിക്കാഴ്ചക്ക് ശേഷമെന്ന് സംഘടന. കഴിഞ്ഞ ദിവസമാണ് എ. വിജയരാഘവനുമായി കൂടിക്കാഴ്ച നടത്തിയതെന്ന് അഖിലഭാരത ഹിന്ദു മഹാസഭാ സംസ്ഥാന പ്രസിഡന്റ് ദത്താത്രേയ സായി സ്വരൂപ്നാഥ് മാധ്യമങ്ങളോട് പറഞ്ഞു.

അഖിലഭാരത ഹിന്ദു മഹാസഭാ കഴിഞ്ഞ പാര്‍ലമെന്റ്‌റ് തിരഞ്ഞെടുപ്പിലും 20 മണ്ഡലങ്ങളില്‍ എല്‍ഡിഎഫിനായി പിന്തുണ പ്രഖ്യാപിച്ചിരുന്നു. അത് തന്നെയാണ് ഇപ്പോള്‍ പിന്തുടര്‍ന്ന് വരുന്നതെന്നും ദത്താത്രേയ സായി സ്വരൂപ്നാഥ് പറഞ്ഞു.

 

Continue Reading

kerala

കോഹിനൂരിൽ ദേശീയപാതയിൽ വാഹനാപകടം: പോത്തുകല്ല് സ്വദേശിക്ക് ദാരുണാന്ത്യം

Published

on

തേഞ്ഞിപ്പാലം: കാലിക്കറ്റ് യൂണിവേഴ്സിറ്റിക്ക് സമീപം കോഹിനൂരിൽ ദേശീയപാതയിലുണ്ടായ വാഹനാപകടത്തിൽ 32-കാരി മരിച്ചു. ഒരാൾക്ക് പരിക്കേൽക്കുകയും ചെയ്തു. നിലമ്പൂർ പോത്തുകല്ല് സ്വദേശി സ്വപ്നയാണ് മരിച്ചത്. ദേശീയപാതാ നിർമ്മാണ കമ്പനിയായ കെ എൻ ആർ സി-യുടെ ലോറിയിൽ ബൈക്കിടിച്ചാണ് അപകടം. ലോറിയുടെ അടിയിൽപെട്ടാണ് യുവതി മരിച്ചതെന്നാണ് വിവരം. തൃശ്ശൂർ- കോഴിക്കോട്- കോഹിനൂർ പാതയിലാണ് അപകടമുണ്ടായത്. യുവതിയുടെ മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.

Continue Reading

kerala

പ്രവേശനോത്സവത്തില്‍ പോക്‌സോ കേസ് പ്രതി; പ്രധാന അധ്യാപകന് സസ്‌പെന്‍ഷന്‍

Published

on

പ്രവേശനോത്സവത്തിൽ പോക്‌സോ കേസ് പ്രതിയായ വ്‌ളോഗര്‍ മുകേഷ് എം നായരെ പങ്കെടുപ്പിച്ച സംഭവത്തിൽ തിരുവനന്തപുരം ഫോർട്ട് സ്കൂൾ ഹെഡ്മാസ്റ്ററെ സസ്‌പെൻഡ് ചെയ്തു. ഹെഡ്മാസ്റ്റർ പ്രദീപ്കുമാറിനെയാണ് സ്കൂൾ മാനേജ്‌മന്റ് സസ്‌പെൻഡ് ചെയ്തത്. സർക്കാർ നിർദേശത്തെ തുടർന്നായിരുന്നു നടപടി.

പോക്സോ കേസ് പ്രതിയെ പ്രവേശനോത്സവത്തിൽ പങ്കെടുപ്പിച്ചതിൽ ഫോർട്ട് സ്കൂൾ പ്രധാന അധ്യാപകന് വീഴ്ച പറ്റിയെന്ന് വിദ്യാഭ്യാസ വകുപ്പ് നൽകിയ റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു. സ്കൂൾ മാനേജ്മെന്റിനോട് പ്രധാന അധ്യാപകനെതിരെ നടപടി എടുക്കാൻ ആവശ്യപ്പെടുമെന്നും വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി നേരത്തെ വ്യക്തമാക്കിയിരുന്നു.

സ്കൂൾ പ്രവേശന ദിവസം ജെ.സി.ഐ എന്ന സന്നദ്ധ സംഘടനയാണ് കുട്ടികൾക്ക് പഠനോപകരണം വിതരണം ചെയ്യുന്ന പരിപാടി സംഘടിപ്പിച്ചത്. ഉദ്ഘാടകൻ ആരെന്ന് അവർ തീരുമാനിച്ചു.. തനിക്ക് അറിയില്ലായിരുന്നു എന്നുമാണ് സ്കൾ DDE യോട് പ്രധാനാധ്യാപകൻ വിശദീകരിച്ചത്. എന്നാൽ വിശദീകരണം DDE തള്ളിയിരുന്നു.

അതേസമയം, പോക്‌സോ കേസ് പ്രതിയെന്ന് അറിയാതെയാണ് വ്‌ളോഗര്‍ മുകേഷ് എം നായരെ ചടങ്ങില്‍ പങ്കെടുപ്പിച്ചതെന്ന് സംഘാടകര്‍ പറഞ്ഞിരുന്നു. സ്‌കൂളിനും, പ്രധാന അധ്യാപകനുമുണ്ടായ വിഷമത്തില്‍ മാപ്പ് ചോദിക്കുന്നു. പശ്ചാത്തലം പരിശോധിക്കാത്തത് തങ്ങളുടെ ഭാഗത്തുണ്ടായ തെറ്റാണെന്നും ജെ.സി.ഐ. സംഘാടകര്‍ ഖേദം പ്രകടിപ്പിച്ചുകൊണ്ട് നടത്തിയ കത്തില്‍ കൂട്ടിച്ചേർത്തത്.

Continue Reading

Trending