Connect with us

kerala

മുജാഹിദ് സംസ്ഥാന സമ്മേളനം 29 മുതല്‍ കോഴിക്കോട്

ആറ് വേദികള്‍, 56 സെഷനുകള്‍ മുന്നൂറ് പ്രബന്ധം

Published

on

കോഴിക്കോട് : ‘നിര്‍ഭയത്വമാണ് മതം അഭിമാനമാണ് മതേതരത്വം’ എന്ന പ്രമേയത്തില്‍ സംഘടിപ്പിക്കുന്ന മുജാഹിദ് പത്താം സംസ്ഥാന സമ്മേളനം ഡിസംബര്‍ 29 മുതല്‍ (വ്യാഴം) കോഴിക്കോട് സ്വപ്ന നഗരിയില്‍ ഒരുങ്ങിയ സലഫി നഗറില്‍ നടക്കുമെന്ന് കെ എന്‍ എം സംസ്ഥാന പ്രസിഡന്റ് ടി പി അബ്ദുല്ലകോയ മദനി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. സ്വപ്നനഗരിയില്‍ വിപുലമായ ഒരുക്കങ്ങളാണ് നടന്നുവരുന്നത്. പ്രധാന പന്തലിന് പുറമെ മദീന, ബുഖാറ, ക്വുര്‍തുബാ, സമര്‍ക്വന്ദ്, ക്വയ്റുവാന്‍ എന്നിങ്ങനെ നാമകരണം ചെയ്ത ആറ് വേദകളിലായാണ് ചതുര്‍ദിന മഹാസമ്മേളനം. ആകെ 56 സെഷനുകളിലായി മുന്നൂറ് പ്രബന്ധങ്ങള്‍ അവതരിപ്പിക്കും. ഒരു ലക്ഷം സ്ഥിരം പ്രതിനിധികള്‍ ഉള്‍പ്പെടെ അഞ്ചുലക്ഷത്തോളം പേര്‍ നാലു ദിവസങ്ങളിലായി എത്തിച്ചേരുമെന്നാണ് സംഘാടകരുടെ പ്രതീക്ഷ.

29 ന് വ്യാഴാഴ്ച രാവിലെ 11 മണിക്ക് സംയുക്ത സംഘടന കൗണ്‍സില്‍ ചേരും. 2 മണിക്ക് വളണ്ടിയര്‍ സംഗമവും നടക്കും. 4 മണിക്ക് പ്രധാന പന്തലില്‍ സൗദി എംബസി അറ്റാഷെ ശൈഖ് ബദ്ര് നാസ്വിര്‍ അല്‍അനസി ചതുര്‍ദിന മഹാസമ്മേളനം ഉദ്ഘാടനം ചെയ്യും. ഗോവ ഗവര്‍ണര്‍ അഡ്വ.പി.എസ് ശ്രീധരന്‍ പിള്ള മുഖ്യാതിഥിയാകും. സമ്മേളന സുവനീര്‍ കോഴിക്കോട് ജില്ലാ കലക്ടര്‍ ഡോ.തേജ് ലോഹിത് റെഡ്ഢി , മലബാര്‍ ഗ്രൂപ്പ് ചെയര്‍മാന്‍ എം പി അഹമ്മദിന് കോപ്പി നല്‍കി പ്രകാശനം ചെയ്യും. തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ പുസ്തക പ്രകാശനം നിര്‍വ്വഹിക്കും. കെ എന്‍ എം ജനറല്‍ സെക്രട്ടി എം മുഹമ്മദ് മദനി അധ്യക്ഷത വഹിക്കും. മന്ത്രി എം ബി രാജേഷ്, ആള്‍ഇന്ത്യ അഹ്ലേ ഹദീസ് പ്രസിഡന്റ് മൗലാനാ അസ്ഗര്‍ അലി ഇമാം മഹ്ദി അസ്സലഫി, രമേശ് ചെന്നിത്തല, തോട്ടത്തില്‍ രവീന്ദ്രന്‍ എംഎല്‍എ, പി.മോഹനന്‍ മാസ്റ്റര്‍, അഡ്വ. കെ.പ്രവീണ്‍ കുമാര്‍ തുടങ്ങിയവര്‍ സംസാരിക്കും. വൈകീട്ട് 6.45 ന് ഇസ്ലാമിക് സമ്മിറ്റ് മലേഷ്യയിലെ ഹുസൈന്‍ യീ ഉദ്ഘാടനം ചെയ്യും.

രണ്ടാം ദിവസമായ വെള്ളിയാഴ്ച രാവിലെ 10 മണിക്ക് ഖുര്‍ആന്‍ സെമിനാര്‍, 12.40 ന് പ്രധാന പന്തലില്‍ ജുമുഅ നമസ്‌കാരം നടക്കും. 2 മണിക്ക് ലഹരി വിരുദ്ധ സമ്മേളനം കേന്ദ്ര മന്ത്രി വി.മുരളീധരന്‍ ഉദ്ഘാടനം ചെയ്യും. എക്സൈസ് കമ്മീഷണര്‍ ഋഷിരാജ് സിംഗ് ഐപിഎസ് അതിഥിയാവും. 4 മണിക്ക് നവോത്ഥാന സമ്മേളനം കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എം പി ഉദ്ഘാടനം ചെയ്യും. മുന്‍ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ എസ് വൈ ഖുറേഷി മുഖ്യാതിഥിയാവും. 6.45 ന് സെക്യുലര്‍ കോണ്‍ഫറന്‍സ് നിയമസഭാ സ്പീക്കര്‍ അഡ്വ. എ എന്‍ ഷംസീര്‍ ഉദ്ഘാടനം ചെയ്യും. ഡോ. എം പി അബ്ദുസമദ് സമദാനി എം പി, ഡോ.എം.കെ മുനീര്‍ എംഎല്‍എ, കെ പി രാമനുണ്ണി, പി.സുരേന്ദ്രന്‍, കെ ടി കുഞ്ഞിക്കണ്ണന്‍ പ്രസംഗിക്കും.

മൂന്നാം ദിവസമായ ശനിയാഴ്ച രാവിലെ 8.30 ന് പ്രധാന പന്തലില്‍ പഠന ക്യാമ്പും 9.30 ന് തൗഹീദ് സമ്മേളനവും നടക്കും. നജീബ് കാന്തപുരം എംഎല്‍എ അതിഥിയാകും. ദേശീയ വിദ്യാഭ്യാസ സമ്മേളനം ബീഹാര്‍ എംഎല്‍എ ഡോ.ഷക്കീല്‍ അഹമ്മദ് ഉദ്ഘാടനം ചെയ്യും. 11 മണിക്ക് വൈജ്ഞാനിക സംഗമത്തില്‍ എം കെ രാഘവന്‍ എം പി, പി കെ അബ്ദുറബ്ബ്, പ്രൊഫ.ആബിദ് ഹുസൈന്‍ തങ്ങള്‍ എംഎല്‍എ, പി വി അന്‍വര്‍ എംഎല്‍എ, പി.മുഹമ്മദ് കുട്ടശ്ശേരി എന്നിവര്‍ പങ്കെടുക്കും. അറബി ഭാഷാസമ്മേളനം സൗത്തുല്‍ ഉമ്മ എഡിറ്റര്‍ അസദ് മുഹമ്മദ് അന്‍സാര്‍ ആസ്മി ബനാറസ് ഉദ്ഘാടനം ചെയ്യും. ഉച്ചക്ക് 2 മണിക്ക് ഫാമിലി സമ്മിറ്റ് കായിക വകുപ്പ് മന്ത്രി വി അബ്ദുറഹിമാന്‍ ഉദ്ഘാടനം ചെയ്യും. പാണക്കാട് സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍, പ്രൊഫ.മനോജ് കുമാര്‍ ത്ധ എം പി, എളമരം കരീം എം പി, എം എം ആരിഫ് എം പി, ജസ്റ്റിസ് അബ്ദുറഹീം, പി കെ ബഷീര്‍ എംഎല്‍എ, അഡ്വ.എന്‍ ഷംസുദ്ദീന്‍ എംഎല്‍എ പങ്കെടുക്കും. വിദ്യാര്‍ത്ഥി സമ്മേളനം കുറുക്കോളി മൊയ്തീന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യും. 4 മണിക്ക് ആസാദി കോണ്‍ഫറന്‍സ് വ്യവസായ മന്ത്രി പി.രാജീവ് ഉദ്ഘാടനം ചെയ്യും. ഇമ്രാന്‍ പ്രതാപ് ഗഡി എം പി മുഖ്യാതിഥിയാവും. എം പി മാരായ ബിനോയ് വിശ്വം, എന്‍ കെ പ്രേമചന്ദ്രന്‍, കെ മുരളീധരന്‍, ജോണ്‍ ബ്രിട്ടാസ്, ടി സിദ്ധീഖ് എംഎല്‍എ, എ വിജയരാഘവന്‍, കെ എം ഷാജി, വി ടി ബല്‍റാം, രാഹുല്‍ മാങ്കൂട്ടത്തില്‍ അഡ്വ. എ.ജയശങ്കര്‍ പ്രസംഗിക്കും. 6.45 ന് യുവജന ജാഗ്രതാ സമ്മേളനത്തില്‍ പാണക്കാട് സയ്യിദ് മുനവറലി ശിഹാബ് തങ്ങള്‍ മുഖ്യാതിഥിയാവും. അഹമ്മദ് ഹാമിദ് ദുബൈ അതിഥിയാവും.

സമാപന ദിവസമായ ഞായറാഴ്ച രാവിലെ 9 മണിക്ക് തര്‍ബിയത്ത് സമ്മേളനം നടക്കും. തുടര്‍ന്ന് വിദ്യാര്‍ത്ഥിനി സമ്മേളനവും ഗ്ലോബല്‍ ഇസ്ലാഹി മീറ്റ്, ഹെല്‍ സമ്മിറ്റ് എന്നിവയും ഉണ്ടാകും. 11 മണിക്ക് വനിതാ സമ്മേളനം ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ.ആര്‍.ബിന്ദു ഉദ്ഘാടനം ചെയ്യും. അഡ്വ. ദീപിക സിംഗ് റജാവത്ത്, എം എ ഹരിദാസ് എം പി, കോഴിക്കോട് മേയര്‍ ഡോ. ബീന ഫിലിപ്പ്, ഫാത്തിമ മുസ്തഫ ചെന്നൈ, സുഹറ മമ്പാട്, ശമീമ ഇസ്ലാഹിയ്യ പ്രസംഗിക്കും. 2 മണിക്ക് മനുഷ്യാവകാശ സമ്മേളനം മന്ത്രി പി എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും. ഇ ടി മുഹമ്മദ് ബഷീര്‍ എം പി, എം വി ശ്രേയാംസ് കുമാര്‍, അഡ്വ. കെഎന്‍എ ഖാദര്‍, ഒ.അബ്ദുറഹ്മാന്‍, പി ജെ ജോഷ്വ, കമാല്‍ വരദൂര്‍, അഡ്വ.ഹാരിസ് ബീരാന്‍ പ്രസംഗിക്കും. വിവിധ വേദികളിലായി ഹജ്ജ് ഉംറ സംഗമം, റൈറ്റേഴ്സ് ഫോറം, ബാലസമ്മേളനം, ആദര്‍ശ സംവാദം, പരിസ്ഥിതി സമ്മേളനം, പ്രബോധക സംഗമം എന്നിവയുണ്ടാകും. വൈകീട്ട് 4 മണിക്ക് സമാപന പൊതുസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. കെഎന്‍എം പ്രസിഡന്റ് ടി പി അബ്ദുല്ലക്കോയ മദനി അധ്യക്ഷത വഹിക്കും. പത്മശ്രീ എം എം യുസുഫലി, പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍, ഉപനേതാവ് പി കെ കുഞ്ഞാലിക്കുട്ടി എംഎല്‍എ, എന്നിവര്‍ അതിഥികളാവും. പി വി അബ്ദുല്‍ വഹാബ് എം പി, പി കെ അഹമ്മദ്, ഡോ,പി എ ഫസല്‍ ഗഫൂര്‍, പത്മശ്രീ ഡോ.ആസാദ് മൂപ്പന്‍, ഡോ.അലി അജ്മാന്‍, ഡോ.ഗള്‍ഫാര്‍ മുഹമ്മദലി, ഡോ.അന്‍വര്‍ അമീന്‍, അഷ്റഫ് ഷാഹി ഒമാന്‍, ഡോ.ഹുസൈന്‍ മടവൂര്‍, അഡ്വ.മായിന്‍കുട്ടി മേത്ത, ഹനീഫ് കായക്കൊടി, നൂര്‍ മുഹമ്മദ് നൂര്‍ഷ, ഡോ.എഐഅബ്ദുല്‍ മജീദ് സ്വലാഹി പ്രസംഗിക്കും.

1979ല്‍ പുളിക്കലില്‍ നിന്ന് ആരംഭിച്ച സംസ്ഥാന സമ്മേളനങ്ങള്‍ ഫറോക്ക്, കുറ്റിപ്പുറം, പാലക്കാട്, പിലാത്തറ എറണാകുളം, ചങ്ങരംകുളം, കോഴിക്കോട് അഴിഞ്ഞിലം, കൂരിയാട് എന്നീ സ്ഥലങ്ങളിലാണ് ഇതിന് മുമ്പ് നടന്നത്. ഇന്ത്യയുടെ മതനിരപേക്ഷ നിലപാടുകള്‍ സംരക്ഷിക്കുമ്പോഴാണ് അഭിമാനത്തോടുകൂടി ഇവിടെ ജീവിക്കാന്‍ കഴിയുക എന്ന് സമൂഹത്തെ ബോധ്യപ്പെടുത്താനാണ് സമ്മേളന പ്രചാരണത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് അബ്ദുല്ലകോയ മദനി ചൂണ്ടിക്കാട്ടി.

വര്‍ഗീയതയും തീവ്രവാദവും സമൂഹം നേടിയെടുത്ത എല്ലാ നേട്ടങ്ങളെയും ഇല്ലാതാക്കുകയും പരസ്പര വിശ്വാസം തകര്‍ക്കുകയും ചെയ്യും. ഈ അപകടത്തെക്കുറിച്ച് സമൂഹത്തെ ഉണര്‍ത്തുക എന്നതും സമ്മേളനത്തിന്റെ ലക്ഷ്യമാണ്. അന്ധവിശ്വാസങ്ങള്‍, ലഹരി, തീവ്രവാദം, ഫാഷിസം, മതനിരാസം, ലിബറലിസം തുടങ്ങിയ യുവതലമുറയെ ലക്ഷ്യംവച്ച് നീങ്ങുന്ന തിന്മകള്‍ക്കെതിരെ സമ്മേളനത്തില്‍ ബോധവല്‍ക്കരണം നടക്കും. രാജ്യത്തെ ഏറ്റവും ശക്തമായ മതന്യൂനപക്ഷം എന്ന നിലയില്‍ മുസ്ലിം സമൂഹം നേരിടുന്ന വെല്ലുവിളികളും പരിഹാരങ്ങളും സമ്മേളനം ചര്‍ച്ച ചെയ്യും. മതം, സംസ്‌കാരം, കല ,സാഹിത്യം, നവോത്ഥാനം വിദ്യാഭ്യാസം ,ചരിത്രം പരിസ്ഥിതി ഭിന്നശേഷിക്കാരുടെ പ്രശ്നങ്ങള്‍ പരിഹാരങ്ങള്‍, പുതുതലമുറയുടെ പ്രതീക്ഷകള്‍, ആരോഗ്യം, പ്രവാസം, ജന്‍ഡര്‍ എന്നീ വിഷയങ്ങളില്‍ മുന്നൂറു പ്രബന്ധങ്ങള്‍ അവതരിപ്പിക്കുമെന്നും സംഘാടകര്‍ അറിയിച്ചു.

വാര്‍ത്താസമ്മേളനത്തില്‍ കെ എന്‍ എം ജനറല്‍ സെക്രട്ടറി എം മുഹമ്മദ് മദനി, വൈസ് പ്രസിഡന്റ് ഡോ ഹുസൈന്‍ മടവൂര്‍, സ്വാഗതസംഘം ചെയര്‍മാന്‍ എ പി അബ്ദുസമദ്, ട്രഷറര്‍ നൂര്‍മുഹമ്മദ് നൂര്‍ഷ, പ്രോഗ്രാം കമ്മിറ്റി ചെയര്‍മാന്‍ പ്രൊഫ. പി പി അബ്ദുല്‍ ഹഖ്, കണ്‍വീനര്‍ ഡോ എ ഐ അബ്ദുല്‍ മജീദ് സ്വലാഹി, മീഡിയ വിഭാഗം ചെയര്‍മാന്‍ കെ മൊയ്തീന്‍കോയ, കണ്‍വീനര്‍ നിസാര്‍ ഒളവണ്ണ എന്നിവരും പങ്കെടുത്തു.

kerala

‘ഹരിതം വിളയിച്ച അരനൂറ്റാണ്ട്’; സ്വതന്ത്ര കര്‍ഷക സംഘം സുവര്‍ണ ജൂബിലി സമാപന സമ്മേളനത്തെ വരവേല്‍ക്കാന്‍ കേരളത്തിന്റെ നെല്ലറ

Published

on

പാലക്കാട്: ഹരിതം വിളയിച്ച അരനൂറ്റാണ്ടിന്റെ ചരിത്രവുമായി നടക്കുന്ന സ്വതന്ത്ര കര്‍ഷക സംഘം സുവര്‍ണ ജൂബിലി സമാപന സമ്മേളനത്തിന് ഒരുങ്ങി കേരളത്തിന്റെ നെല്ലറ. തകര്‍ന്ന കര്‍ഷകന്‍ തളരുന്ന കൃഷി എന്ന പ്രമേയമുയര്‍ത്തി കര്‍ഷകര്‍ക്കായി നടത്തിയ അരനൂറ്റാണ്ടിന്റെ കാലത്തെ കരുത്തുമായാണ് സ്വതന്ത്ര കര്‍ഷക സംഘം സുവര്‍ണ ജൂബിലി ആഘോഷിക്കുന്നത്. മോദി-പിണറായി സര്‍ക്കാറുകളുടെ ഭരണത്തില്‍ കാര്‍ഷിക മേഖലയാകെ കൂപ്പുകുത്തുകയും മുടക്കു മുതല്‍ പോലും കിട്ടാതെ കര്‍ഷകര്‍ ആത്മഹത്യയിലഭയം തേടുകയും ചെയ്യുന്ന വര്‍ത്തമാന കാലത്താണ് കര്‍ഷകന്റെ കൈകള്‍ക്ക് കരുത്തു പകരാന്‍ സമര ഭൂമിയില്‍ കൂടെയുണ്ടെന്ന പ്രഖ്യാപനവുമായി പാലക്കാട്ട് സ്വതന്ത്ര കര്‍ഷക സംഘം ഒരുമിച്ചു കൂടുന്നത്. മുസ്്ലിംലീഗിന്റെ ദേശീയ നേതാക്കളടക്കം ഈ സമ്മേളനത്തിന്റെ ഭാഗമാകും. ഉച്ചക്ക് 2.30 ന് കുറുക്കോളി മൊയ്തീന്‍ എം.എല്‍.എ പതാക ഉയര്‍ത്തുന്നതോടെ സമ്മേളനത്തിന് തുടക്കമാകും.

വൈകീട്ട് 3. 30ന് ഇ എസ്.എം ഹനീഫ ഹാജി നഗറില്‍ (ജെ എം മഹല്‍ ഓഡിറ്റോറിയം) നടക്കുന്ന പ്രതിനിധി സമ്മേളനം പ്രൊഫ. ഖാദര്‍ മൊയ്തീന്‍ ഉദ്ഘാടനം ചെയ്യും. കുറുക്കോളി മൊയ്തീന്‍ എംഎല്‍എ അധ്യക്ഷത വഹിക്കും. പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍, പി.വി അബ്ദുല്‍ വഹാബ് എം.പി, കര്‍ണാടക മുസ്്ലിംലീഗ് പ്രസിഡന്റ് എം. ജാവേദുല്ല, തെലങ്കാന മുസ്്ലിംലീഗ് പ്രസിഡന്റ് അഡ്വ. മുഹമ്മദ് ഷക്കീല്‍, എം.എല്‍.എമാരായ പി.അബ്ദുല്‍ ഹമീദ്, ടി.വി ഇബ്രാഹിം, നജീബ് കാന്തപുരം എന്നിവരും ആദിവാസി ഊരുകൂട്ടായ്മ ചെയര്‍മാന്‍ ബി.വി പോളന്‍, സി.എ.എം.എ കരീം, സി.എച്ച് റഷീദ്, പി.എം സാദിഖലി, എം.പി മുഹമ്മദ് കോയ, അഹമ്മദ് കുട്ടി ഉണ്ണികുളം, അഡ്വ. എം. റഹ്്മത്തുല്ല, കെ.പി മുഹമ്മദ് കുട്ടി, ഇ.പി ബാബു, എ. അബ്ദുല്‍ ഹാദി, അഡ്വ. ടി.എ സിദ്ദീഖ്, സി.എ അബ്ദുല്ലക്കുഞ്ഞി, അഹമ്മദ് പുന്നക്കല്‍, മുഹമ്മദ് ഇരുമ്പുപാലം, പി.കെ അബ്ദുല്ലക്കുട്ടി, കെ.കെ അബ്ദുറഹ്്മാന്‍ മാസ്റ്റര്‍ എന്നിവര്‍ പങ്കെടുക്കും.

വൈകീട്ട് അഞ്ച് മണിക്ക് കര്‍ഷക സെമിനാര്‍ മന്ത്രി കെ.കൃഷ്ണന്‍കുട്ടി ഉദ്ഘാടനം ചെയ്യും. മണ്‍വിള സൈനുദ്ദീന്‍ അധ്യക്ഷത വഹിക്കും. എം.പി.എ റഹീം, എം.എല്‍.എമാരായ മോന്‍സ് ജോസഫ്, കെ.കെ ആബിദ് ഹുസൈന്‍ തങ്ങള്‍, എന്‍.എ നെല്ലിക്കുന്ന്, എ.കെ.എം അഷ്റഫ് എന്നിവരും സി.പി. ബാവ ഹാജി, സി.പി സൈതലവി, അഡ്വ. കെ.എന്‍.എ ഖാദര്‍, അഡ്വ. ബഷീര്‍ അഹമ്മദ്, പി.കെ നവാസ്, അജ്മീര്‍ ഖ്വാജ, മാജിഷ് മാത്യു, എം.എം ഹമീദ്, സമദ് കൈപ്പുറം, കെ.ഇ അബ്ദുറഹിമാന്‍, എം.എം അലിയാര്‍ മാസ്റ്റര്‍, പി.കെ അബ്ദുല്‍ അസീസ്, പങ്കെടുക്കും.

നാളെ രാവിലെ 10 മണിക്ക് നടക്കുന്ന വനിത കര്‍ഷക സംഗമം മുസ്്ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ സലാം ഉദ്ഘാടനം ചെയ്യും. വനിതാ ലീഗ് സംസ്ഥാന പ്രസിഡന്റ് സുഹ്റ മമ്പാട് അധ്യക്ഷത വഹിക്കും. പി.പി മുഹമ്മദ് കുട്ടി, അബ്ദുറഹ്്മാന്‍ രണ്ടത്താണി, പാറക്കല്‍ അബ്ദുല്ല, ഷാഫി ചാലിയം, നൂര്‍ബിനാ റഷീദ്, കെ.പി മറിയുമ്മ, ഹനീഫ മൂന്നിയൂര്‍, എം.കെ റഫീഖ, സറീന മുഹമ്മദലി അമരമ്പലം, കെ.പി അഷ്റഫ്, നസീര്‍ വളയം, ലുഖ്മാന്‍ അരീക്കോട്, മാഹിന്‍ അബൂബക്കര്‍, ഇ.അബൂബക്കര്‍ ഹാജി, കെ.ടി.എ ലത്തീഫ്, പി.കെ അബ്ദുറഹിമാന്‍ പങ്കെടുക്കും.

വൈകീട്ട് നാലുമണിക്ക് വിക്ടോറിയ കോളജ് റോഡില്‍ നിന്നും കോട്ടമൈതാനം വരം പ്രകടനം നടക്കും. വൈകീട്ട് ഏഴ് മണിക്ക് നടക്കുന്ന പൊതു സമ്മേളനം പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. കുറുക്കോളി മൊയ്തീന്‍ എം.എല്‍.എ അധ്യക്ഷത വഹിക്കും. പി.കെ കുഞ്ഞാലിക്കുട്ടി മുഖ്യ പ്രഭാഷണം നടത്തും. കളത്തില്‍ അബ്ദുല്ല, എം.എല്‍.എ മാരായ രമേശ് ചെന്നിത്തല, കെ.പി.എ മജീദ്, എം.കെ മുനീര്‍, അഡ്വ. യു.എ ലത്തീഫ്, മഞ്ഞളാംകുഴി അലി, അഡ്വ. എന്‍ ഷംസുദ്ദീന്‍, പി.കെ ബഷീര്‍, പി. ഉബൈദുല്ല എന്നിവരും അഡ്വ. ഹാരിസ് ബീരാന്‍ എം.പി, തമിഴ്നാട് മുസ്്ലിംലീഗ് ജനറല്‍ സെക്രട്ടറി കെ.എം.എ അബൂബക്കര്‍, കെ.എം ഷാജി, പി.കെ ഫിറോസ്, കാരാട്ടിയാട്ടില്‍ മുഹമ്മദ് കുട്ടി, മരക്കാര്‍ മാരായ മംഗലം, എം.പി.എ ബക്കര്‍ മാസ്റ്റര്‍ എന്നിവര്‍ പങ്കെടുക്കും.

Continue Reading

kerala

ഐവിന്‍ ജിജോ കൊലക്കേസ്: കുറ്റം സമ്മതിച്ച് സിഐഎസ്എഫ് ഉദ്യോഗസ്ഥര്‍

നെടുമ്പാശേരി ഐവിന്‍ ജിജോ കൊലക്കേസില്‍ കുറ്റം സമ്മതിച്ച് പ്രതികളായ സിഐഎസ്എഫ് ഉദ്യോഗസ്ഥര്‍.

Published

on

നെടുമ്പാശേരി ഐവിന്‍ ജിജോ കൊലക്കേസില്‍ കുറ്റം സമ്മതിച്ച് പ്രതികളായ സിഐഎസ്എഫ് ഉദ്യോഗസ്ഥര്‍. വാഹനം തട്ടിയതിന് പിന്നാലെ ഐവിനെ മര്‍ദിച്ചെന്നും വീഡിയോ പകര്‍ത്തിയത് പ്രോകോപിച്ചെന്നും മൊഴി നല്‍കി. ആശുപത്രിയില്‍ ചികിത്സയിലായിരുന്നു ഒന്നാം പ്രതി വിനയ്കുമാര്‍ ദാസിനെ പോലീസ് സ്റ്റേഷനില്‍ എത്തിച്ച അറസ്റ്റ് രേഖപ്പെടുത്തി.

സിഐഎസ്എഫ് ഉദ്യോഗസ്ഥര്‍ അശ്രദ്ധമായി കാറോടിച്ചത് തര്‍ക്കത്തിലേക്കെത്തുകയായിരുന്നെന്ന് രണ്ടാം പ്രതി മോഹന്‍ മൊഴി നല്‍കി. ഐവിന്റെ കാറില്‍ തട്ടിയതിനു പിന്നാലെയുണ്ടായ വാക്കേറ്റം സംഘര്‍ഷത്തിലേക്കെത്തുകയായിരുന്നു. എന്നാല്‍ എല്ലാം ഐവിന്‍ മൊബൈലില്‍ പകര്‍ത്തി. നാട്ടുകാര്‍ എത്തുന്നതിന് മുമ്പായി രക്ഷപെടാന്‍ ശ്രമിക്കുന്നതിനിടയിലാണ് ഐവിനെ കാര്‍ ഇടിപ്പിച്ചത്.

എന്നാല്‍ ഒരു കിലോമീറ്ററോളം ഐവിനെ ബോണറ്റില്‍ വലിച്ചിഴച്ചിട്ടും വാഹനം നിര്‍ത്താന്‍ പ്രതികള്‍ക്ക് തോന്നിയില്ലെന്ന് പൊലീസ് വ്യക്തമാക്കി. വാഹനം ഓടിച്ച വിനയ് കുമാറിന് പുറമേ കൂടെയുണ്ടായിരുന്ന മോഹനനെതിരെയും കൊലക്കുറ്റം ചുമത്തിയിട്ടുണ്ട്.

Continue Reading

kerala

സ്വര്‍ണവിലയില്‍ വീണ്ടും വന്‍ വര്‍ധന; പവന് 880 രൂപ കൂടി

കഴിഞ്ഞ ദിവസം ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 68,880 രൂപയായിരുന്നു

Published

on

കൊച്ചി: കേരളത്തില്‍ സ്വര്‍ണവിലയില്‍ വന്‍ വര്‍ധന. ഗ്രാമിന് 110 രൂപയും പവന് 880 രൂപയുമാണ് കൂടിയത്. നിലവില്‍ ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 8720. പവന് 69,760 രൂപ എന്ന നിരക്കിലാണ് വില വര്‍ധനവ്. കഴിഞ്ഞ ദിവസം ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 68,880 രൂപയായിരുന്നു.

ലോകവിപണിയില്‍ സ്വര്‍ണവിലയില്‍ ഇടിവ് തുടരുകയാണ്. ആറ് മാസത്തിനിടെ ഒരാഴ്ചയില്‍ ഉണ്ടാവുന്ന ഏറ്റവും വലിയ ഇടിവാണ് രേഖപ്പെടുത്തിയത്. വെളളിയാഴ്ച സ്വര്‍ണവിലയില്‍ ലോക വിപണിയില്‍ 0.5 ശതമാനത്തിന്റെ ഇടിവാണ് രേഖപ്പെടുത്തിയത്.

 

Continue Reading

Trending