Connect with us

india

മാധബി ബുച്ച് ഐ.സി.ഐ.സി.ഐ ബാങ്കില്‍ നിന്ന് ശമ്പളത്തേക്കാളധികം പെന്‍ഷന്‍ കൈപ്പറ്റി: കോണ്‍ഗ്രസ്

എ.ഐ.സി.സി വക്താവായ പവന്‍ ഖേരയാണ് സെബി ചെയര്‍പേഴ്‌സണെതിരെ തുടര്‍ച്ചയായി ആരോപണങ്ങള്‍ ഉന്നയിച്ചിരിക്കുന്നത്.

Published

on

സെബി ചെയര്‍പേഴ്‌സണ്‍ മാധബി പുരി ബുച്ചിനെതിരെ ഗുരുതര ആരോപണങ്ങളുമായി വീണ്ടും കോണ്‍ഗ്രസ്. ഐ.സി.ഐ.സി.ഐ ബാങ്കില്‍ ജീവനക്കാരിയായിക്കുമ്പോള്‍ കൈപ്പറ്റിയ ശമ്പളത്തെക്കാള്‍ അധികമാണ് മാധബി ബുച്ച് നേടിയ പെന്‍ഷനെന്ന് കോണ്‍ഗ്രസ് പറഞ്ഞു. എ.ഐ.സി.സി വക്താവായ പവന്‍ ഖേരയാണ് സെബി ചെയര്‍പേഴ്‌സണെതിരെ തുടര്‍ച്ചയായി ആരോപണങ്ങള്‍ ഉന്നയിച്ചിരിക്കുന്നത്.

ഐ.സി.ഐ.സി.ഐ ബാങ്കില്‍ നിന്ന് മാധബി ബുച്ച് ശരാശരി 1.3 കോടി രൂപ വാര്‍ഷിക ശമ്പളമായി നേടിയിരുന്നു. എന്നാല്‍ വിരമിച്ചതിന് ശേഷം ശരാശരി വാര്‍ഷിക പെന്‍ഷനായി മാധബിയ്ക്ക് ലഭിച്ചത് 2.77 കോടി രൂപയാണെന്നും പവന്‍ ഖേര പറഞ്ഞു.

https://twitter.com/INCIndia/status/1830943318710329396

ഇത് ഒരു അസാധ്യമായ നീക്കമാണെന്നും ശമ്പളത്തേക്കാള്‍ അധികം പെന്‍ഷന്‍ ലഭിക്കുന്ന തൊഴില്‍ ഏതാണെന്നും പവന്‍ ഖേര ചോദിച്ചു. റിപ്പോര്‍ട്ടുകള്‍ പ്രകാരം, 2007ലാണ് മാധബി ബുച്ച് ഐ.സി.ഐ.സി.ഐ ബാങ്കില്‍ ജോലിക്ക് ചേരുന്നത്. 2013ല്‍ വിരമിക്കുകയും ചെയ്തിട്ടുണ്ട്.

നേരത്തെ, 2022ല്‍ സെബി ചെയര്‍പേഴ്‌സണായി തെരഞ്ഞെടുക്കപ്പെട്ടതിന് ശേഷവും മാധബി ബുച്ച് ഐ.സി.ഐ.സി ഐ ബാങ്കില്‍ നിന്ന് ശമ്പളവും മറ്റു ആനുകൂല്യങ്ങളും കൈപ്പറ്റിയിട്ടുണ്ടെന്ന് കോണ്‍ഗ്രസ് ആരോപിച്ചിരുന്നു. എന്നാല്‍ ഐ.സി.ഐ.സി.ഐ ബാങ്ക് ഇത് നിഷേധിക്കുകയും ചെയ്തു. ഇതിനുപിന്നാലെയാണ് പുതിയ ആരോപണവുമായി മാധബി ബുച്ചിനെതിരെ കോണ്‍ഗ്രസ് വീണ്ടും രംഗത്തെത്തിയത്.

2017നും 2024നും ഇടയില്‍ ഐ.സി.ഐ.സി.ഐ ബാങ്കില്‍ നിന്ന് മാധബി ബുച്ച് 16.8 കോടി രൂപ വരുമാനമായി നേടിയെന്നാണ് കോണ്‍ഗ്രസ് ഉന്നയിച്ച ആരോപണം. 2017ല്‍ സെബിയില്‍ അംഗമായ ബുച്ച്, ബാങ്കില്‍ നിന്ന് ആനുകൂല്യം കൈപ്പറ്റിയത് പദവിക്ക് ചേരാത്ത നീക്കമായെന്നും കോണ്‍ഗ്രസ് വിമര്‍ശിച്ചിരുന്നു.

വിരമിക്കുമ്പോള്‍ ബാങ്കില്‍ നിന്ന് 2013-2014 സാമ്പത്തിക വര്‍ഷത്തില്‍ ബുച്ചിന് 71.9 ലക്ഷം രൂപ ഗ്രാറ്റിവിറ്റി ഇനത്തില്‍ ലഭിച്ചിരുന്നു. പിന്നാലെ 2014-2015നും ഇടയില്‍ റിട്ടയര്‍മെന്റ്-കമ്മ്യൂട്ടഡ് പെന്‍ഷന്‍ വിഭാഗത്തില്‍ 5.36 കോടി രൂപയും ബുച്ചിന് ലഭിച്ചതായും പവന്‍ ഖേര പറഞ്ഞിരുന്നു. ഇതിനുപുറമെ സെബിയില്‍ ചേര്‍ന്നതിന് ശേഷമാണ് ബാങ്കില്‍ നിന്ന് ബുച്ചിന് റിട്ടയര്‍മെന്റ് ബെനിഫിറ്റ് ലഭിച്ചതെന്നും കോണ്‍ഗ്രസ് വാദം ഉന്നയിച്ചിരുന്നു.

ഇത് ഒരു തരത്തില്‍ ആദായ നികുതി നിയമത്തിന്റെ ലംഘനമാണെന്നും മാധവി പുരി ബുച്ച് നേടിയത് വരുമാനമാണെങ്കില്‍ നികുതി നല്‍കണമെന്നും പവന്‍ ഖേര പറഞ്ഞു. അതേസമയം ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ സെബി ചെയര്‍പേഴ്‌സണെതിരെ പ്രതിപക്ഷം രൂക്ഷ വിമര്‍ശനം ഉയര്‍ത്തിയിരുന്നു. വിദേശ രാജ്യങ്ങളിലേക്കുള്ള അദാനിയുടെ നിഴല്‍ കമ്പനികളില്‍ മാധബി ബുച്ചിന് നിക്ഷേപമുണ്ടെന്നായിരുന്നു ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ട് വെളിപ്പെടുത്തിയത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Cricket

‘പൊരുതിയിട്ടും ഫലമുണ്ടായില്ല’; ഹൈദരാബാദിന്റെ കൂറ്റന്‍ സ്‌കോറില്‍ മുട്ടുമടക്കി രാജസ്ഥാന്‍

37 പന്തിൽ 7 ബൌണ്ടറികളും 4 സിക്സറുകളും സഹിതം സഞ്ജു 66 റൺസ് നേടി

Published

on

ഐപിഎലിൽ സൺറൈസേഴ്സ് ഹൈദരാബാദിനോട് പൊരുതി തോറ്റ് രാജസ്ഥാൻ. സൺറൈസേഴ്സ് ഉയർത്തിയ 287 എന്ന കൂറ്റൻ വിജയലക്ഷ്യം പിന്തുടർന്ന രാജസ്ഥാന് 242 റൺസ് നേടാനേ സാധിച്ചുള്ളൂ. 44 റൺസിനായിരുന്നു സൺറൈസേഴ്സിന്റെ ജയം.

ഇംപാക്ട് പ്ലെയറായി കളത്തിലിറങ്ങിയ മലയാളി താരം സഞ്ജു സാംസണിന്റെയും പ്രകടനത്തിനും രാജസ്ഥാനെ തോൽവിയിൽ നിന്ന് കരകയറ്റാനായില്ല. ആദ്യ ഓവറിൽ മുഹമ്മദ് ഷാമിയെ കടന്നാക്രമിച്ച് സഞ്ജു സാംസൺ പ്രതീക്ഷ നൽകിയെങ്കിലും മറുഭാഗത്ത് വിക്കറ്റുകൾ കൊഴിഞ്ഞത് രാജസ്ഥാനെ പ്രതിസന്ധിയിലാക്കി. ധ്രുവ് ജുറെലിന്റെയും വെടിക്കെട്ട് എടുത്ത് പറയേണ്ട ഇന്നിംഗ്സ് തന്നെയാണ്

37 പന്തിൽ 7 ബൌണ്ടറികളും 4 സിക്സറുകളും സഹിതം സഞ്ജു 66 റൺസ് നേടി. 35 പന്തിൽ 5 ബൌണ്ടറികളും 6 സിക്സറുകളും പറത്തി ധ്രുവ് ജുറെൽ 70 റൺസ് നേടി. അവസാന ഓവറുകളിൽ ശുഭം ദുബെയും ഷിമ്രോൺ ഹെറ്റ്മെയറും തകർത്തടിച്ചതോടെയാണ് ടീം സ്കോർ 200 കടന്നത്. സൺറൈസേഴ്സിന് വേണ്ടി ഹർഷൽ പട്ടേൽ, സിമർജിത് സിംഗ് എന്നിവർ രണ്ടും ആദം സാമ്പ മുഹമ്മദ് ഷമി എന്നിവർ ഓരോ വിക്കറ്റും നേടി.

Continue Reading

india

വഖഫ് ഭേദഗതിക്കെതിരെ രാജ്യവ്യാപക പ്രതിഷേധവുമായി മുസ്‌ലിം വ്യക്തിനിയമ ബോര്‍ഡ്

Published

on

ന്യൂഡല്‍ഹി: വഖഫ് ഭേദഗതിക്കെതിരെ രാജ്യവ്യാപക പ്രതിഷേധവുമായി മുസ്ലിം വ്യക്തിനിയമ ബോര്‍ഡ്. ഇതിനായി 31 അംഗ ആക്ഷന്‍ കമ്മിറ്റി രൂപീകരിച്ചു. ബുധനാഴ്ച പട്‌നയിലും ശനിയാഴ്ച വിജയവാഡയിലും നിയമസഭകള്‍ക്ക് മുന്നില്‍ പ്രതിഷേധിക്കും. ജെഡി(യു), ടിഡിപി, വൈഎസ്ആര്‍ പാര്‍ട്ടികളെയും പ്രതിഷേധത്തിലേക്ക് ക്ഷണിച്ചിട്ടുണ്ട്.

വഖഫ് ഭേദഗതി ബില്ലിനെതിരെ അഖിലേന്ത്യാ മുസ്‌ലിം വ്യക്തിനിയമ ബോര്‍ഡ് സമരങ്ങളുമായി മുന്നോട്ടുപോവുകയാണ്. വഖഫ് ഭേദഗതി ബില്ലിനെ പിന്തുണക്കുന്ന ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ നിലപാടില്‍ പ്രതിഷേധച്ച് അദ്ദേഹത്തിന്റെ ഇഫ്താര്‍ വിരുന്ന് ബഹിഷ്‌കരിക്കാന്‍ മുസ്‌ലിം സംഘടനകള്‍ തീരുമാനിച്ചിരുന്നു.

വഖഫ് നിയമഭേദഗതിക്കെതിരെ കഴിഞ്ഞ ദിവസം മുസ്ലിം വ്യക്തി നിയമ ബോര്‍ഡ് ഡല്‍ഹിയില്‍ ധര്‍ണ നടത്തിയിരുന്നു. സര്‍ക്കാര്‍ മുസ്ലിംകളുടെ ക്ഷമ പരീക്ഷിക്കരുതെന്നും വഖഫ് സ്വത്തുക്കളില്‍ കൈയേറ്റം നടത്താന്‍ അനുവദിക്കില്ലെന്നും മുസ്ലിം വ്യക്തിനിയമ ബോര്‍ഡ് അറിയിച്ചിരുന്നു.

 

Continue Reading

Cricket

ഇഷാൻ കിഷന് സെഞ്ചുറി, ഹൈദരാബാദിന് ഐപിഎല്ലിലെ ഉയര്‍ന്ന രണ്ടാമത്തെ സ്‌കോര്‍; രാജസ്ഥാന് 287 റൺസ് വിജയലക്ഷ്യം

Published

on

ഹൈദരാബാദ്: ഐപിഎൽ പുതിയ സീസണിൽ രാജസ്ഥാനെതിരെ 286 റൺസിന്റെ റെക്കോർഡ് സ്‌കോർ പടുത്തുയർത്തി തുടക്കം ഗംഭീരമാക്കി സൺ റൈസേഴ്‌സ് ഹൈദരാബാദ്. 20 ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിലാണ് കൂറ്റൻ സ്‌കോർ പടുത്തുയർത്തിയത്. ഇഷാൻ കിഷൻ സെഞ്ച്വറിയുമായി(106) പുറത്താകാതെ നിന്നു. 47 പന്തിൽ 11 ഫോറും ആറ് സിക്‌സറും സഹിതമാണ് യുവതാരം 106 റൺസുമായി ഓറഞ്ച് ഓർമിയിലേക്കുള്ള വരവ് അവിസ്മരണീയമാക്കിയത്. അർധ സെഞ്ച്വറിയുമായി(31 പന്തിൽ 67) ട്രാവിസ് ഹെഡും മികച്ച പിന്തുണ നൽകി. ഹെന്റിച് ക്ലാസൻ(14 പന്തിൽ 34), നിതീഷ് കുമാർ റെഡ്ഡി(15 പന്തിൽ 30) എന്നിവരും തങ്ങളുടെ റോൾ ഭംഗിയാക്കി.

20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ നേടിയത് 286 റൺസാണ് നേടിയത്. ഇഷാൻ കിഷൻ 45 പന്തിലാണ് സെഞ്ചുറി നേട്ടം. ഇഷാന്റെ ആദ്യ ഐപിഎൽ സെഞ്ചുറിയാണിത്. ഇഷാൻ കിഷൻ പുറത്താകാതെ 106 റൺസ് നേടി. 47 പന്തിൽ 11 ഫോറും 6 സിക്സും ഉൾപ്പെടുന്നതാണ് ഇഷാന്റെ സെഞ്ചുറി. 67 റൺസ് എടുത്ത ട്രാവിസ് ഹെഡും തിളങ്ങി. തുഷാർ ദേശ് പാണ്ഡെ മൂന്നും മഹേഷ് തീക്ഷണ രണ്ടും സന്ദീപ് ശർമ്മ ഒരു വിക്കറ്റും നേടി.

രാജസ്ഥാന്റെ ബോളർ ആർച്ചർക്ക് നാണക്കേടിന്റെ റെക്കോർഡ്. ഐപിഎല്ലിൽ ഒരു മത്സരത്തിൽ ഏറ്റവും കൂടുതൽ റൺസ് വഴങ്ങിയ ബൗളറായി രാജസ്ഥാൻ റോയൽസിന്റെ ജോഫ്ര ആർച്ചർ. നാല് ഓവറിൽ ആർച്ചർ വഴങ്ങിയത് 76 റൺസ്. 73 റൺസ് വഴങ്ങിയ മോഹിത് ശർമയുടെ പേരിലായിരുന്നു മുമ്പ് ഈ റെക്കോർഡ്.

Continue Reading

Trending