More
ലവ് യു പാരീസ്-11: ലിബർട്ടി,ഇക്വാലിറ്റി, ഫ്രട്ടേർണിറ്റി

സമത്വം,സ്വാതന്ത്ര്യം,സാഹോദര്യം-ഈ മുദ്രാവാക്യം നമുക്ക് സുപരിചിതമാവാൻ കാരണം ഫ്രഞ്ച് വിപ്ലവമാണ്. 1789 ലെ മഹത്തായ വിപ്ലവകാലത്ത് ഉയർന്ന ഈ മുദ്രാവാക്യത്തിൻറെ യഥാർത്ഥരൂപം ഫ്രഞ്ചാണ്. ഇവിടെ ആ മുദ്രാവാക്യം ഇപ്രകാരമാണ്: Liberté, Egalité, Fraternité. എല്ലായിടത്തും കാണാം ഈ മുദ്രാവാക്യം. സ്ക്കൂൾ കവാടങ്ങളിൽ, ലൈബ്രറികൾക്ക് മുന്നിൽ, പൊതുസ്ഥലങ്ങളില്ലെല്ലാം വലിയ അക്ഷരങ്ങളിൽ എന്നാൽ ഒരേ മാതൃകയിൽ ഇത് എഴുതിവെച്ചിട്ടുണ്ട്. രാജഭരണത്തിൽ നിന്നും മോചനം നേടിയ സന്തോഷ പ്രഖ്യാപനത്തിലെ പ്രതിഫലനങ്ങൾ ഇന്നും ഫ്രാൻസിലുണ്ട് എന്നതിന് തെളിവുകൾ നിരവധി. സ്വാതന്ത്ര്യം ഫ്രാൻസിൽ എല്ലാവർക്കുമുണ്ട്. അത് ഇവിടെ പൗരത്വമുള്ളവരിൽ മാത്രം ഒതുങ്ങുന്നില്ല.
അഭയാർത്ഥികളായി വരുന്നവരെ സ്വികരിക്കുന്നവരാണ് ഫ്രഞ്ചുകാർ. എന്ന് മാത്രമല്ല അഭയാർത്ഥികൾക്ക് പ്രതിമാസം നിശ്ചിത തുക സഹായധനമായും നൽകുന്നു. ആഫ്രിക്കൻ രാജ്യങ്ങളായ അൾജീരിയ, മൊറോക്കോ, കെനിയ, ഏഷ്യയിൽ നിന്നുമുളള ഫലസ്തീൻ എന്നിവിടങ്ങളിൽ നിന്നുമാണ് കൂടുതൽ അഭയാർത്ഥികൾ. ഇവരിൽ അൾജീരിയക്കാർക്കും തുണിഷ്യക്കാർക്കും മൊറോക്കോക്കാർക്കും പ്രത്യേക പരിഗണനയുമുണ്ട്-കാരണം ഈ രാജ്യങ്ങൾ നേരത്തെ ഫ്രഞ്ച് അധീന പ്രദേശങ്ങളായിരുന്നു. അതിനാൽ ഇവർക്ക് ഫ്രഞ്ച് ഭാഷ പരിചിതമാണ്. അൾജീരിയക്കാരാണ് അഭയാർത്ഥികളിലധികവും. എളുപ്പം പറഞ്ഞാൽ സിദാൻറെ നാട്ടുകാർ.
ഫ്രഞ്ച് ജനത എന്നാൽ കുടിയേറ്റക്കാരുടെ വലിയ സമൂഹമാണ്. എല്ലാവർക്കും തതുല്യമായ സ്വാതന്ത്ര്യം. ജപ്പാനികളും ചൈനക്കാരും ധാരാളം. ഇന്ത്യക്കാർ പക്ഷേ എണ്ണത്തിൽ കുറവാണ്. സമത്വമെന്നതും ഇതേ വിധമാണ് അടയാളപ്പെടുത്തുന്നത്. നിയമത്തിന് മുന്നിൽ എല്ലാവരും തുല്യരാണ്. 60 കഴിഞ്ഞവർക്ക് പ്രത്യേക പരിഗണന. അത് നിഖില മേഖലകളിലും. സ്റ്റേഡിയത്തിൽ സിനിയർ സിറ്റിസൺസിന് പ്രത്യേക ഇരിപ്പിടങ്ങൾ. ടിക്കറ്റ് നിരക്കിൽ മാറ്റം. ഇന്നലെ ബസിൽ റോളണ്ട് ഗാരോസിലേക്ക് പോവുമ്പോൾ പ്രായം ചെന്ന ദമ്പതിമാർ ഒരു സ്റ്റോപ്പിൽ നിന്നും കയറി. ഉടനെ തന്നെ സീറ്റിലിരിപ്പുണ്ടായിരുന്ന രണ്ട് മധ്യവയസ്ക്കർ സ്നേഹപൂർവ്വം അവരുടെ ഇരിപ്പിടം സീനിയേഴ്സിന് കൈമാറി. കുട്ടികൾക്കും പ്രത്യേക പരിഗണനയാണ്. എട്ട് വയസുവരെ കുട്ടികളെ തനിച്ച് സ്ക്കൂളിലേക്ക് അയക്കരുത്. രക്ഷിതാക്കൾ ആരെങ്കിലും കൂടെ വേണം. പഠനം പൂർണമായും സൗജന്യം. വരുമാനത്തിൽ പിറകിലുള്ളവർക്ക് ഓരോ വിദ്യാഭ്യാസ വർഷാരംഭത്തിലും നിശ്ചിത തുക സ്റ്റൈപൻഡായി കുടുംബത്തിന് ലഭിക്കും. സാഹോദര്യം എന്ന പദത്തിനും ഫ്രഞ്ചുകാർ വലിയ പരിഗണന നൽകുന്നു.
എല്ലാവരും ഒന്നാണ് എന്നത് മുദ്രാവാക്യത്തിനപ്പുറം യാഥാർത്ഥ്യമാണ് എന്നറിയാൽ മെട്രോ സ്റ്റേഷനുകളുടെ അകം മതി. എല്ലാ സ്റ്റേഷനകളുടെയും അകത്ത് ഗായകരെ കാണാം. അവരിങ്ങനെ പാടും. കറുത്തവരും വെളുത്തവരും ഏഷ്യക്കാരും ആഫ്രിക്കക്കാരുമെല്ലാം ആ കുട്ടത്തിലുണ്ട്. അരികിൽ വെച്ചിരിക്കുന്ന അവരുടെ തൊപ്പിയിൽ ചില്ലറ നിക്ഷേപിക്കുന്നവരുണ്ട്, നോട്ട് നൽകുന്നവരുണ്ട്. ഫ്രാൻസിലെ രാഷ്ട്രിയം നോക്കുക. പ്രസിഡണ്ട് ഇമാനുവൽ മക്രോൺ പെട്ടെന്ന് ഇലക്ഷൻ പ്രഖ്യാപിച്ചു. ആദ്യഘട്ടത്തിൽ വലത് തീവ്രവിഭാഗമായ നാഷണൽ റാലി പാർട്ടി ആധിപത്യം നേടിയപ്പോൾ മക്രോൺ നേതൃത്വം നൽകുന്ന റിനൈസൻസ് പാർട്ടി അപകടം മനസിലാക്കി. മറ്റ് പാർട്ടികളെയെല്ലാം ഒരുമിപ്പിച്ച് നിർത്തിയാണ് മക്രോൺ രണ്ടാം ഘട്ടത്തെ നേരിട്ടത്. അതിനാൽ രക്ഷപ്പെട്ടു. എല്ലാവരെയും ഉൾക്കൊള്ളുന്ന വിശാല ജനാധിപത്യം നിലനിൽക്കണമെങ്കിൽ വലത് തീവ്ര ചിന്താഗതിക്കാരെ തോൽപ്പിക്കണമായിരുന്നു. ഫ്രഞ്ചുകാർ അൽപ്പമഹങ്കാരത്തോടെയാണ് സമത്വവും സ്വാതന്ത്ര്യവും സാഹോദര്യത്തെക്കുറിച്ചും സംസാരിക്കുക. കാരണം അവർ കരുതുന്നു അവരാണ് ലോകത്തിന് വലിയ മുദ്രാവാക്യം നൽകിയവരെന്ന്..
Celebrity
‘എന്നെ വേടന്‍ എന്ന് സ്നേഹത്തോടെ ആദ്യം വിളിച്ചത് അവരാണ്’; പേരിന് പിന്നിലെ കഥ പറഞ്ഞ് വേടന്‍
ഞാന്‍ സിസ്റ്റത്തെയാണ് തെറി വിളിക്കുന്നത്. ഈ സിസ്റ്റം ഏറെ കാലങ്ങളായി ബഹുഭൂരിപക്ഷം വരുന്ന ജനങ്ങളെ ചാതുര്‍വര്‍ണ്യത്തിന്റെ പേരില്‍ ജാതീയമായി, വിദ്യാഭ്യാസപരമായി, സാമൂഹികപരമായി അടിച്ച് താഴ്ത്തി കൊണ്ടിരിക്കുകയാണ്.

സമത്വത്തിന് വേണ്ടിയുള്ള പോരാട്ടമാണ് താന്‍ നടത്തുന്നതെന്നും വേടന്‍ പറയുന്നു.’ നമ്മള്‍ നടത്തുന്നത് വ്യക്തികള്‍ക്കെതിരായ പോരാട്ടമല്ല, സംഘടിതമായി നിലനില്‍ക്കുന്ന ചാതുര്‍വര്‍ണ്യത്തിന് എതിരായി, സമത്വത്തിന് വേണ്ടിയുള്ള പോരാട്ടമാണ്. ഞാന്‍ സമത്വവാദിയാണ് എന്ന് വിശ്വസിക്കുന്ന ആളാണ്. ഞാന്‍ വേദികളില്‍ കയറി തെറി വിളിക്കുന്നു, പാട്ടിലൂടെ തെറി വിളിക്കുന്നു എന്ന് പറയുന്നവരുണ്ട്. എന്നാല്‍ ഞ ഒരു വ്യക്തിയെ അല്ല തെറി വിളിക്കുന്നത്.
ഞാന്‍ സിസ്റ്റത്തെയാണ് തെറി വിളിക്കുന്നത്. ഈ സിസ്റ്റം ഏറെ കാലങ്ങളായി ബഹുഭൂരിപക്ഷം വരുന്ന ജനങ്ങളെ ചാതുര്‍വര്‍ണ്യത്തിന്റെ പേരില്‍ ജാതീയമായി, വിദ്യാഭ്യാസപരമായി, സാമൂഹികപരമായി അടിച്ച് താഴ്ത്തി കൊണ്ടിരിക്കുകയാണ്. ഇത് ഇപ്പോഴുമുണ്ടോ എന്ന് ചോദിക്കുന്നിടത്ത് കൂടിയാണ് നമ്മള്‍ ജീവിക്കുന്നത്. വളരെ വിസിബിളായി ജാതി പറയുന്നിടത്ത് വന്നു ഇവിടെ ജാതിയുണ്ടോ വേടാ എന്ന് പറയുന്ന ആളുകളുമുണ്ട്,’ എന്നും വേടൻ കൂട്ടിച്ചേർത്തു.
kerala
ഞാൻ ആർക്കും എതിരല്ല ; എതിർപ്പ് സിസ്റ്റത്തിനോട്; വേടൻ
വിദ്യാര്‍ഥികള്‍ നമ്മെ കുറിച്ച് പഠിക്കുന്നതില്‍ സന്തോഷമുണ്ടെന്ന് പറഞ്ഞ വേടന്‍ പഠനം തുടരാന്‍ പറ്റാതിരുന്ന ജീവിത സാഹചര്യങ്ങളെ കുറിച്ചും സംസാരിച്ചു.

കാലിക്കറ്റ് സര്‍വകലാശാല സിലബസില്‍ ഗാനം ഉള്‍പ്പെടുത്തിയതിനോട് പ്രതികരിച്ച് റാപ് ഗായകന്‍ വേടന്‍. വിദ്യാര്‍ഥികള്‍ നമ്മെ കുറിച്ച് പഠിക്കുന്നതില്‍ സന്തോഷമുണ്ടെന്ന് പറഞ്ഞ വേടന്‍ പഠനം തുടരാന്‍ പറ്റാതിരുന്ന ജീവിത സാഹചര്യങ്ങളെ കുറിച്ചും സംസാരിച്ചു. കാലിക്കറ്റ് സര്‍വകലാശാല നാലാം സെമസ്റ്ററിലാണ് വേടന്റെ പാട്ട് ഉള്‍പ്പെടുത്തിയിട്ടുള്ളത്.
‘പണ്ട് ഞാന്‍ എന്റെ സുഹൃത്തുക്കളോട് പറയും നിങ്ങള്‍ കണ്ടോ ഞാന്‍ മരിച്ച് കഴിഞ്ഞിട്ടാണെങ്കിലും ഒരു ദിവസം എന്നെക്കുറിച്ച് പത്താം ക്ലാസിലെങ്കിലും പഠിക്കുമെന്ന്. ഞാന്‍ വെറുതെ തമാശയ്ക്ക് പറഞ്ഞതാണ്. എന്റെ ഒരു സുഹൃത്താണ് ഇക്കാര്യം എന്നോട് പറയുന്നത്. ഞാന്‍ ആരോടും ഒന്നും പറഞ്ഞില്ല. എന്നാല്‍ എനിക്ക് ഇതിൽ അതിയായ സന്തോഷമായി. നമ്മളെക്കുറിച്ച് വിദ്യാര്‍ത്ഥികള്‍ പഠിക്കുക എന്നതില്‍ സന്തോഷമുണ്ട്. ഞാന്‍ പത്തുവരെ കൃത്യമായി സ്‌കൂളില്‍ പോയി പഠിച്ചു. എന്നാല്‍ ജീവിത സാഹചര്യങ്ങള്‍ കൊണ്ട് അത് തുടരാന്‍ കഴിഞ്ഞില്ല.’ എന്ന് വേടൻ പറഞ്ഞു.
വഴികാട്ടാന്‍ ആരുമുണ്ടായിരുന്നില്ല; ലഹരി ഉപയോഗിച്ചിരുന്നതില്‍ പശ്ചാത്തപമുണ്ടെന്ന് റാപ്പര്‍ വേടന്‍
വേടൻ എന്ന പേര് വന്നതിനെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. ‘എനിക്ക് വളരെ ചെറുപ്പത്തില്‍ മുതല്‍ വേടന്‍ എന്ന പേരുണ്ട്. സ്ലിങ് ഷോട്ട് ഉപയോഗിക്കുക, മീന്‍ പിടിക്കുക തുടങ്ങിയ കാര്യങ്ങളില്‍ ഞാന്‍ സ്‌കില്‍ഡാണ്. അങ്ങനെ കൂട്ടുകാര്‍ സ്‌നേഹത്തോടെ വിളിക്കാന്‍ തുടങ്ങിയ പേരാണത്. സ്‌കൂള്‍ കാലത്ത് എന്റെ യഥാര്‍ത്ഥ പേര് ആര്‍ക്കുമറിയില്ല. എല്ലാവരും വിളിച്ച് വിളിച്ച് സ്‌കൂളുകളില്‍ മുഴുവന്‍ എന്നെ വേടന്‍ എന്നായിരുന്നു വിളിച്ചിരുന്നത്. ഞാന്‍ എന്തെങ്കിലും പ്രശ്‌നം വന്നാലോ എന്ന് കരുതി പേര് മാറ്റാന്‍ ഞാന്‍ ആലോചിച്ചിരുന്നു. പിന്നീട് വേടര്‍ മഹാസമാജം ഈ പേരുമായി ബന്ധപ്പെട്ട് കേസിന് പോയിരുന്നു. എന്നാല്‍ അതെല്ലാം പറഞ്ഞ് ഒത്തുതീര്‍പ്പാക്കി. തെറ്റിദ്ധാരണകള്‍ കൊണ്ടായിരിക്കാം അവര്‍ അങ്ങനെ പരാതികള്‍ ഉന്നയിച്ചത്,’ എന്നാണ് വേടൻ പറഞ്ഞത്.
More
‘വിദ്യാർത്ഥികൾ ചൂഷണവിധേയമാകുന്നതിൽ ജാഗ്രത പാലിക്കണം’: ഇന്ത്യൻ ഹൈക്കമീഷണർ

ലണ്ടൻ: പഠനാവശ്യാർത്ഥം യു.കെയിലേക്ക് വരുന്ന ചില വിദ്യാർത്ഥികൾ, അനധികൃത ഏജൻസികളുടെ വലയത്തിൽ പെട്ട് ചൂഷണത്തിനു വിധേയമാകുന്നുണ്ടെന്നും ഇത്തരം കാര്യങ്ങളിൽ സമൂഹം ജാഗ്രത പാലിക്കണമെന്നും ലണ്ടനിലെ ഇന്ത്യൻ ഹൈക്കമീഷണർ വിക്രം കുമാർ ദൊറൈസ്വാമി അഭിപ്രായപ്പെട്ടു.
കേരളത്തിലേക്ക് നേരിട്ട് വിമാനയാത്രാ സൗകര്യമില്ലായ്മ ഉൾപ്പെടെയുള്ള യു. കെ മലയാളി പ്രവാസികൾ നേരിടുന്ന പ്രയാസങ്ങൾ വിവരിച്ചു കൊണ്ട് ബ്രിട്ടൻ കെ. എം. സി. സി ഭാരവാഹികൾ ഇന്ത്യൻ ഹൈക്കമീഷണർക്ക് നൽകിയ നിവേദനം സ്വീകരിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു ഹൈക്കമീഷണർ. ലണ്ടനിലെ ഇന്ത്യൻ കോൺസലേറ്റിൽ നടന്ന മീറ്റിങ്ങിൽ ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് ദേശീയ സെക്രട്ടറിയും ഇന്ത്യൻ പാർലമെന്റ് അംഗവുമായ അഡ്വ: ഹാരിസ് ബീരാൻ എം. പി. യുടെ സാന്നിധ്യത്തിൽ ബ്രിട്ടൻ കെ. എം. സി. സി. ചെയർമാൻ കരീം മാസ്റ്റർ മേമുണ്ട, വൈസ് പ്രസിഡണ്ട് അഹമ്മദ് അരീക്കോട് തുടങ്ങിയവർ പങ്കെടുത്തു.
ബ്രിട്ടൻ കെ.എം. സി. സിയുടെ പ്രവർത്തനങ്ങളെ പ്രശംസിച്ച ഹൈക്കമീഷണർ, ഇന്ത്യൻ പ്രവാസികൾക്ക് വേണ്ടി ഉന്നയിക്കപ്പെട്ട ആവശ്യങ്ങൾ അനുഭാവപൂർവ്വം പരിഗണിക്കുമെന്നും കഴിയാവുന്ന തുടർ നടപടികൾ സ്വീകരിക്കുമെന്ന് ഉറപ്പ് നൽകുകയും ചെയ്തു.
-
kerala3 days ago
കീബോര്‍ഡ് ആര്‍ട്ടിസ്റ്റ് രഞ്ജു ജോണിനെ കാണാനില്ലെന്ന് പരാതി
-
india2 days ago
‘കപ്പലില്‍ അപകടകരമായ കാര്‍ഗോ, ബേപ്പൂര്‍ തുറമുഖത്തെ സജ്ജമാക്കി’; അഴീക്കല്‍ പോര്‍ട്ട് ഓഫീസര്‍ ക്യാപ്റ്റന്‍
-
kerala1 day ago
ലക്ഷദ്വീപ് സ്‌കൂള്‍ ഭാഷാ പരിഷ്കരണം; ഉത്തരവ് ഇറക്കിയത് വിശദമായ പഠനം നടത്താതെ, വിമര്‍ശനവുമായി ഹൈക്കോടതി
-
kerala3 days ago
കണ്ണൂരില്‍ വിവിധയിടങ്ങളിലായി മൂന്ന് വിദ്യാര്‍ഥികള്‍ മുങ്ങി മരിച്ചു
-
india3 days ago
2026ല്‍ തമിഴ്നാട്ടില്‍ ബിജെപി അധികാരത്തിലെത്തുമെന്ന് അമിത് ഷാ; യുഎസില്‍ ഭരണം ലഭിച്ചാലും തമിഴ്നാട്ടില്‍ കിട്ടില്ലെന്ന് ഡിഎംകെ
-
india3 days ago
നീലഗിരിയില്‍ കാട്ടാന ആക്രമണത്തില്‍ ഒരാള്‍ മരിച്ചു
-
kerala3 days ago
സംസ്ഥാനത്ത് ഇടവേളയ്ക്ക് ശേഷം മഴ ശക്തമായേക്കും; നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
-
kerala2 days ago
കപ്പലപകടം; കേസില്ല, നഷ്ട പരിഹാരം മതിയെന്ന് സംസ്ഥാന സര്‍ക്കാര്‍