Connect with us

kerala

ലഹരിയോട് യുദ്ധം ചെയ്യാം

കടുത്ത ജനരോഷം ഉണ്ടായിട്ടും പാലക്കാട് കഞ്ചിക്കോട്ട് ഒയാസിസ് കമ്പനിക്ക് മദ്യപ്ലാന്റ്‌റ് തുടങ്ങാന്‍ അനുമതി നല്‍കുന്ന പിണറായി സര്‍ക്കാറിന്റെ നിലപാടും മദ്യ മാഫിയക്ക് അനുകൂലമാണ്.

Published

on

പി.കെ ഫിറോസ്

നമ്മുടെ കേരളം വിദ്യാഭ്യാസത്തിലും ആരോഗ്യ പരിപാലനത്തിലും ഇന്ത്യയില്‍ മുന്‍ നിരയിലുള്ള സംസ്ഥാനങ്ങളിലൊന്നായിരു ന്നു. എന്നാല്‍ ഇന്ന് ലഹരി ഉപയോഗത്തിലും വിതരണത്തിലുമാണ് മുന്നിലാണെന്നുള്ളത് ഏറെ അപമാനകരവും ഞെട്ടലുളവാ ക്കുന്നതുമാണ്. പതിറ്റാണ്ടുകള്‍ക്ക് മുമ്പ് ജീ വന്‍ രക്ഷാമരുന്നുകളെ ‘ഡ്രഗ് ‘എന്ന് വിളിച്ചിരുന്നെങ്കിലും ഇന്ന് ജീവിതം തകര്‍ക്കുന്ന മയക്ക് മരുന്നുകളെയാണ് ഈ ഓമന പേരിട്ട് വിളിക്കുന്നത്. രാജ്യത്തിന്റെ ഭാവി പ്രതീക്ഷകളായ വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പടെ പുതു തലമുറ ലഹരിയുടെ നീരാളിപ്പിടുത്തത്തില്‍ അകപ്പെട്ടു എന്നത് നിസാരമായി കാണാനാവില്ല. പുസ്തക കെട്ടുകളുമായി കലാലയങ്ങളിലേക്ക് പറഞ്ഞയക്കുന്ന മക്കള്‍ ലഹരി ഉപഭോക്താക്കള്‍ മാത്രമല്ല കാലക്രമേണ വിതരണക്കാരുമായി മാറുന്ന വാര്‍ത്തകളാണ് പുറത്ത് വരുന്നത്.

ലഹരി വസ്തുക്കളെ പ്രധാനമായും പുകയില, മദ്യം, മയക്ക്മരുന്ന് എന്നിങ്ങിനെ തരം തിരിച്ചിരുന്നത്. എന്നാല്‍ ഇന്ന് പുകയി ല, കഞ്ചാവ് എന്നിവയില്‍ നിന്നുള്ള വിവിധ തരം ഉല്‍പന്നങ്ങളും മയക്ക് ഗുളികകളും കുത്തിവെപ്പ് മരുന്നുകളും സ്റ്റിക്കര്‍ രൂപത്തിലുള്ള എല്‍.എസ്.ഡി സ്റ്റാമ്പുകളുമായി രൂപാ ന്തരം പ്രാപിച്ചിരിക്കുന്നു. ഇതിനെല്ലാം പുറമെ ചില മരുന്ന് ശാലകള്‍ ലഹരിക്കായി ദുരൂപ യോഗപ്പെടുത്താവുന്ന മരുന്നുകള്‍ അനധികൃതമായി വില്‍പന നടത്തുന്നതായി എക്‌സൈസും ഡ്രഗ് കണ്‍ട്രോള്‍ വകുപ്പും നടത്തിയ പരിശോധനയില്‍ വ്യാപകമായി കണ്ടെത്തിയിട്ടുണ്ട്. പതിനാല് മുതല്‍ മുപ്പത് വയസ്സ് വരെയുള്ളവരില്‍ ലഹരി ഉപയോഗം വലിയ രീതിയില്‍ വര്‍ധിച്ചതായി പഠനങ്ങള്‍ വ്യക്തമാക്കുന്നു. ലഹരി ഉപയോഗം ഒരു സുപ്രഭാതത്തില്‍ ഉണ്ടാകുന്നതല്ല. എന്തെന്നറിയാനുള്ള ആകാംക്ഷ, അതില്‍ ലഭ്യമാകുന്ന ഉന്മാദാവസ്ഥ ആസ്വദിക്കാനുള്ള ത്വര, കൂട്ടുകെട്ടിലൂടെ കിട്ടുന്ന പ്രേരണ, നിരാശയും ക്ഷീണവും അകറ്റാന്‍ ഉത്തമമാണെന്നുള്ള തെറ്റായ ധാരണ, ശിഥിലമായ കുടുംബാന്തരീക്ഷത്തില്‍ വളരുന്ന കുട്ടികള്‍ക്കുണ്ടാവുന്ന അരക്ഷിതാവസ്ഥ, വിദ്യാര്‍ത്ഥികളില്‍ അനാവശ്യമായ മത്സരബുദ്ധി വളര്‍ത്തുന്നതുമായി ബന്ധപ്പെട്ട് ഉണ്ടാകുന്ന മാനസിക പിരിമുറുക്കത്തില്‍ നിന്നും രക്ഷ നേടാനുള്ള മാര്‍ഗം കണ്ടെത്തല്‍ എന്നിവയാണ് ചെറുപ്രായത്തില്‍ തന്നെ ലഹരിയില്‍ അഭയം കണ്ടെത്തുന്നതിന് ഇവരെ പ്രേരിപ്പിക്കുന്നത്.

ഇന്ന് സ്‌കൂളുകളും കോളജുകളും കേന്ദ്രീകരിച്ചാണ് ലഹരി മാഫിയ വല വിരിച്ചിരിക്കുന്നത്. പൊലീസില്‍ നിന്നും രക്ഷ നേടാന്‍ വിദ്യാര്‍ത്ഥികളെ ഇവര്‍ മറയാക്കുന്നു. മയക്കുമരുന്ന് വ്യാപനത്തിനായി കോളജുകളില്‍ പ്രവേശനം നേടാനുള്ള വഴികളും ഇവര്‍ തേടുന്നു. മൊബൈലും ബൈക്കും നല്‍കി വി ദ്യാര്‍ത്ഥികളെ വശീകരിച്ചാണ് ഇവര്‍ ഇവിടെ ഇടം നേടുന്നത്.

നിരന്തരമായ ബോധവല്‍ക്കരണ ത്തിലൂടെ ലഹരിക്കെതിരെയുള്ള സാമൂഹ്യ മുന്നേറ്റത്തിന് കളമൊ രുക്കണം. ഇതിനായി ജന മനസ്സുകളെ ഉണര്‍ത്താനാണ് ലഹരിക്കെ തിരെ വണ്‍ മില്യണ്‍ ഷൂട്ടും പ്രതി ജ്ഞയും ഇന്ന് സംസ്ഥാന വ്യാപക മായി പഞ്ചായത്ത് തലങ്ങളില്‍ മുസ്ലിം യൂത്ത് ലീഗ് സംഘടിപ്പി ക്കുന്നത്. ലഹരിക്കെതിരെയുള്ള യുദ്ധത്തില്‍ നമുക്ക് ഒന്നിച്ച് അ ണിചേരാം.

2016 മുതല്‍ കേരളം ഭരിച്ച് കൊണ്ടിരി ക്കുന്ന പിണറായി സര്‍ക്കാറിന്റെ നിലപാടുകളും മദ്യ മാഫിയക്ക് വലിയ രീതിയില്‍ വളരാന്‍ കേരളത്തില്‍ അവസരം ഒരുക്കിയിട്ടുണ്ട്. ആരാധനാലയങ്ങളില്‍ നിന്നും 200 മീറ്റര്‍ അകലെയായിരുന്നു മദ്യശാലകള്‍ തുടങ്ങാന്‍ യു.ഡി.എഫ് ഭരണകാലത്ത് അനുമതി ഉണ്ടായിരുന്നുള്ളൂ. എന്നാല്‍ ഈ ദൂരപരിധി വെറും 50 മീറ്റര്‍ മാത്രമായി പിണറായി സര്‍ക്കാര്‍ പുനര്‍നിര്‍ണ്ണയിച്ചു. ഇതിനാല്‍ യ ഥേഷ്ടം മദ്യമാഫിയക്ക് അഴിഞ്ഞാടാന്‍ വഴിയൊരുങ്ങി. പ്രാദേശിക സര്‍ക്കാറുകളായ തദ്ദേശസ്ഥാപനങ്ങള്‍ക്കായിരുന്നു മദ്യശാലകളുടെ ലൈസന്‍സ് സംബന്ധമായ കാര്യ ങ്ങള്‍ അനുവദിക്കുന്നതിനും പരിശോധിക്കു ന്നതിനും അനുമതി ഉണ്ടായിരുന്നത്. എന്നാല്‍ എല്‍.ഡി എഫ് സര്‍ക്കാര്‍ വന്നപ്പോള്‍ ഈ അധികാരം തദ്ദേശസ്ഥാപനങ്ങളില്‍ നിന്നും എടുത്ത് മാറ്റുകയാണുണ്ടായത്. ഇതും മദ്യ മാഫിയകളുടെ പ്രാദേശിക കടന്ന് കയറത്തിനു കാരണമായിത്തീര്‍ന്നു. കടുത്ത ജനരോഷം ഉണ്ടായിട്ടും പാലക്കാട് കഞ്ചിക്കോട്ട് ഒയാസിസ് കമ്പനിക്ക് മദ്യപ്ലാന്റ്‌റ് തുടങ്ങാന്‍ അനുമതി നല്‍കുന്ന പിണറായി സര്‍ക്കാറിന്റെ നിലപാടും മദ്യ മാഫിയക്ക് അനുകൂലമാണ്.

ഇന്ന് സംസ്ഥാന വ്യാപകമായി ലഹരി ഉപയോഗം കൊണ്ടുള്ള വിപത്തുകള്‍ വര്‍ധിച്ച് വരികയാണ്. ആഘോഷ പാര്‍ട്ടികളുടെ പേരില്‍ നടത്തുന്ന ഡി.ജെ പാര്‍ട്ടികള്‍ പല പ്പോഴും ലഹരി പാര്‍ട്ടികളായി മാറുന്നു. വ്യാവസായിക തലസ്ഥാനമായ കൊച്ചിയില്‍ നിന്നും ദിനംപ്രതി നിരവധി കേസുകളാണ് റി പ്പോര്‍ട്ട് ചെയ്യുന്നത്. ഡോക്ടര്‍മാര്‍ ഉള്‍പ്പടെയുള്ള സമൂഹത്തിന്റെ ഉന്നത തലത്തിലുള്ളവര്‍ വരെ ഈ ശൃംഖലയില്‍ കണ്ണികളാണെന്നുള്ളത് ഇതിന്റെ ആഴം വ്യക്തമാക്കുന്നു. ലഹരി സംഘം സ്ഥിരമായി ഒത്ത് കൂടുന്ന പ്രദേശങ്ങളില്‍ ശക്തമായ രാത്രി നിരീക്ഷണം ഉള്‍പ്പെടെയുള്ള പ്രതിരോധ നടപടിക ളെടുക്കുന്നതില്‍ പൊലീസ് പരാജയപ്പെടുന്നുവെന്ന പരാതികളും വ്യാപകമായി ഉയര്‍ന്ന് വരുന്നുണ്ട്.

കോഴിക്കോട് അടിവാരം സ്വദേശിയായ സുബൈദയെ മകന്‍ ആശിഖ് വെട്ടി കൊല പ്പെടുത്തിയ വാര്‍ത്ത ഏറെ വേദനയോടെയാ ണ് കേരളം കേട്ടത്. ബ്രയിന്‍ ട്യൂമറിന് ചികിത്സയെ തുടര്‍ന്ന് സഹോദരിയുടെ വീട്ടില്‍ വിശ്രമ ജീവിതത്തിലായിരുന്ന സുബൈദയെ കാണാന്‍ വന്ന മകന്‍ ആശിഖ് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. മാരകമായ മയക്ക് മരുന്നിന് അടിമയായ ആശിഖ് ബെംഗളുരു വില്‍ ചികിത്സയിലായിരുന്നു. അവിടെ നിന്നാണ് സ്വന്തം മാതാവിനെ കൊലപ്പെടുത്താന്‍ നാട്ടിലേക്ക് വന്നത്. എറണാകുളത്ത് പറവൂരില്‍ മയക്ക് മരുന്നിന് അടിമയായ ഋതു എന്ന യുവാവ് ഒരു കുടുംബത്തിലെ മൂന്ന് പേരെ ഇരുമ്പ് വടികൊണ്ട് അക്രമിച്ച് കൊലപ്പെടുത്തി. കാട്ടിപ്പറമ്പില്‍ വേണു, ഭാര്യ ഉഷ, മകള്‍ വിനീഷ എന്നിവരാണ് ദാരുണമായി കൊലചെയ്യപ്പെട്ടത്. നിരവധി മോഷണ കേസിലെ പ്രതിയായ ഋതുവിനെതിരെ പൊലീസില്‍ പരാതി നല്‍കിയതിന്റെ പ്രതികാരമായാണ് കൊല നടത്തിയത്.

കേരള മനസാക്ഷിയെ ഞെട്ടിച്ച ഈ കൊലപാതകങ്ങള്‍ കഴിഞ്ഞ ആഴ്ച്ചകളിലാണ് നടന്നത്. സമൂഹത്തെ കാര്‍ന്ന് തിന്നുന്ന ക്യാന്‍സറായി മാറിയ ലഹരിക്കെതിരെ ശക്തമായ ജനകീയ പ്രക്ഷോഭം ഉയര്‍ന്ന് വരണം. കോളജുകളും സ്‌കൂളുകളും കേന്ദ്രീകരിച്ച് ജാഗ്രത സമിതികളുണ്ടാക്കുകയും അവ കടലാസി ലൊതുങ്ങാതെ കര്‍മ്മപഥത്തില്‍ നിരതരാവുകയും വേണം. പ്രാദേശിക തലത്തില്‍ ഇത്തരം സമിതികള്‍ രൂപപ്പെടുത്താന്‍ യൂത്ത് ലീഗ് പ്രവര്‍ത്തകരും വൈറ്റ് ഗാര്‍ഡ് അംഗങ്ങളും രംഗത്തിറങ്ങണം. നിരന്തരമായ ബോധ വല്‍ക്കരണത്തിലൂടെ ലഹരിക്കെതിരെയുള്ള സാമൂഹ്യ മുന്നേറ്റത്തിന് കളമൊരുക്കണം. ഇതിനായി ജന മനസ്സുകളെ ഉണര്‍ത്താനാണ് ലഹരിക്കെതിരെ വണ്‍ മില്യണ്‍ ഷൂട്ടും പ്രതിജ്ഞയും ഇന്ന് സംസ്ഥാന വ്യാപകമായി പഞ്ചായത്ത് തലങ്ങളില്‍ മുസ്ലിം യൂത്ത് ലീഗ് സംഘടിപ്പിക്കുന്നത്. ലഹരിക്കെതിരെയുള്ള യുദ്ധത്തില്‍ നമുക്ക് ഒന്നിച്ച് അണിചേരാം.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

മുങ്ങിയ കപ്പലില്‍നിന്ന് പടര്‍ന്ന ഇന്ധനം നീക്കാനുള്ള ശ്രമം തുടരുന്നു; ആശങ്കപ്പെടാനില്ലെന്ന് പ്രതിരോധ മന്ത്രാലയം

തീര സംരക്ഷണ സേനയുടെ മൂന്ന് കപ്പലുകളും ഡോണിയര്‍ വിമാനവുമാണ് രക്ഷാപ്രവര്‍ത്തനം തുടരുന്നത്.

Published

on

തിരുവനന്തപുരം: കൊച്ചി പുറംകടലില്‍ മുങ്ങിയ ലൈബീരിയന്‍ കപ്പലില്‍ നിന്നും പടര്‍ന്ന ഇന്ധനം നീക്കാനുള്ള ശ്രമം തുടരുന്നു. തീര സംരക്ഷണ സേനയുടെ മൂന്ന് കപ്പലുകളും ഡോണിയര്‍ വിമാനവുമാണ് രക്ഷാപ്രവര്‍ത്തനം തുടരുന്നത്. ആശങ്കപ്പെടാനില്ലെന്നാണ് പ്രതിരോധ മന്ത്രാലയം അറിയിക്കുന്നത്.
തദ്ദേശസ്ഥാപനങ്ങളുടെ സഹകരണത്തോടെ എത്രയും വേഗം മാലിന്യങ്ങള്‍ നീക്കം ചെയ്യാനാണ് പൊലൂഷന്‍ കണ്‍ട്രോള്‍ ബോര്‍ഡിന് നിര്‍ദേശം നല്‍കിയിരിക്കുന്നത്.

തിരുവനന്തപുരത്തെ തുമ്പ, അഞ്ചുതെങ്ങ്, വര്‍ക്കല അടക്കമുള്ള തീരപ്രദേശങ്ങളില്‍ കണ്ടെയ്നറിനുള്ളിലെ ഉല്‍പ്പനങ്ങള്‍ അടിഞ്ഞിട്ടുണ്ട് എന്നാണ് വിവരം. തിരുവനന്തപുരത്തിനു പുറമേ കൊല്ലം, ആലപ്പുഴ ജില്ലകളിലും കണ്ടെയ്നറുകള്‍ അടിഞ്ഞിട്ടുണ്ട് എന്നാണ് അറിയാന്‍ സാധിച്ചത്. ബന്ധപ്പെട്ട ജില്ലകളിലെ കലക്ടര്‍മാരുടെ യോഗം വിളിച്ച് പരിഹാരത്തിനുള്ള നിര്‍ദേശം മുഖ്യമന്ത്രി നല്‍കി.

ഉല്‍പ്പന്നങ്ങള്‍ അടിഞ്ഞ സാഹചര്യത്തില്‍ ആശങ്കയ്ക്ക് അടിസ്ഥാനമില്ലെന്നും മാലിന്യം നീക്കി പൂര്‍വസ്ഥിതിയിലെക്ക് എത്തിക്കാന്‍ കഴിയുമെന്നും മുഖ്യമന്ത്രി ഇന്നലെ അറിയിച്ചു. തീരപ്രദേശങ്ങളില്‍ അടിഞ്ഞിരിക്കുന്ന പ്ലാസ്റ്റിക്ക് സിവില്‍ ഡിഫന്‍സിന്റെ സേവനം ഉപയോഗപ്പെടുത്തി നീക്കം ചെയ്യുമെന്ന് മുഖ്യമന്ത്രി ചീഫ് സെക്രട്ടറിക്ക് ഇന്നലെ നിര്‍ദേശം നല്‍കിയിരുന്നു. കപ്പല്‍ കമ്പനിയുമായി ബന്ധപ്പെട്ട അധികൃതരായിരിക്കും കടലില്‍ അടിഞ്ഞിട്ടുള്ള കണ്ടെയ്നര്‍ നീക്കം ചെയ്യുന്നത്.

Continue Reading

kerala

ഇടപ്പള്ളിയില്‍ നിന്ന് വിദ്യാര്‍ത്ഥിയെ കാണാതായ സംഭവം; കൈനോട്ടക്കാരന്‍ കസ്റ്റഡിയില്‍, പോക്‌സോ ചുമത്തി പൊലീസ്

കേസില്‍ ഇയാളെ പൊലീസ് വിശദമായ ചോദ്യം ചെയ്യും.

Published

on

ഇടപ്പള്ളിയില്‍ നിന്ന് എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയെ കാണാതായ സംഭവത്തില്‍ തൊടുപുഴ ബസ് സ്റ്റാന്‍ഡിലെ കൈനോട്ടക്കാരന്‍ കസ്റ്റഡിയില്‍. ഇയാളാണ് വിദ്യാര്‍ത്ഥി തൊടുപുഴയിലുണ്ടെന്ന വിവരം രാവിലെ രക്ഷിതാവിനെ അറിയിച്ചത് ഇയാള്‍ തന്നെയാണ്. കുട്ടിയെ ശിവകുമാര്‍ വീട്ടിലെത്തിച്ച് ദേഹോപദ്രവം ഏല്‍പ്പിക്കാന്‍ ശ്രമിച്ചെന്ന് പൊലീസ് പറഞ്ഞു. കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ ഇയാള്‍ക്കെതിരെ പോക്‌സോ ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തും. കേസില്‍ ഇയാളെ പൊലീസ് വിശദമായ ചോദ്യം ചെയ്യും.

തൊടുപുഴ ബസ്റ്റാന്റ് പരിസരത്ത് നിന്നാണ് വിദ്യാര്‍ത്ഥിയെ കണ്ടെത്തിയത്. ചൊവ്വാഴ്ചയാണ് കുട്ടിയെ കാണാതായത്. ഇന്ന് രാവിലെ കുട്ടിയെ കണ്ടെത്തിയെന്ന് ഫോണ്‍ കോള്‍ ലഭിക്കുകയായിരുന്നു. പരീക്ഷ എഴുതുന്നതിനായി ഇടപ്പള്ളിയിലെ സ്‌കൂളില്‍ എത്തി മടങ്ങിയ വിദ്യാര്‍ഥി, തിരികെ വീട്ടില്‍ എത്താത്തതോടെയാണ് രക്ഷിതാക്കള്‍ അന്വേഷണം ആരംഭിച്ചത്.

പ്രതിയെ കൊച്ചി എളമക്കര പൊലീസന് കൈമാറും.

ഒന്‍പത് മണിക്ക് ലുലുമാള്‍ പരിസരത്ത് കുട്ടിയുണ്ടായിരുന്നതായി സി.സി.ടി.വി ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമായി. മൂവാറ്റുപുഴ ബസില്‍ കുട്ടി കയറിയെന്ന വിവരത്തെ തുടര്‍ന്ന് ആ മേഖല കേന്ദ്രീകരിച്ച് അന്വേഷണം നടക്കുന്നതിനിടെയാണ് ബുധനാഴ്ച രാവിലെ തൊടുപുഴയില്‍ നിന്ന് കുട്ടിയെ കണ്ടെത്തിയെന്ന വിവരം ലഭിക്കുന്നത്.

Continue Reading

kerala

ശനിയാഴ്ച്ച വരെ അതിശക്തമായ മഴ; കോഴിക്കോടും വയനാടും ഇന്ന് റെഡ് അലര്‍ട്ട്

Published

on

തിരുവനന്തപുരം: സംസ്ഥാനത്ത് ഇത്തവണ കാലവര്‍ഷം കൂടുതലായേക്കാം എന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ശനിയാഴ്ച്ച വരെ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. ബംഗാള്‍ ഉള്‍ക്കടല്‍ മറ്റൊരു ന്യൂനമര്‍ദം കൂടി രൂപപ്പെടുകയും പടിഞ്ഞാറന്‍ കാറ്റ് കേരളത്തിന് മുകളില്‍ ശക്തിപ്രാപിക്കാനും സാധ്യതയുള്ളതിനാല്‍ അതിതീവ്ര മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് അറിയിച്ചത്.

ഇന്ന് കോഴിക്കോട് വയനാട് ജില്ലകള്‍ക്കും വ്യാഴാഴ്ച്ച പത്തനംതിട്ട, ഇടുക്കി, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകള്‍ക്കും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ഇന്ന് പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടിണ്ട്.

Continue Reading

Trending