Connect with us

kerala

ലഹരിയോട് യുദ്ധം ചെയ്യാം

കടുത്ത ജനരോഷം ഉണ്ടായിട്ടും പാലക്കാട് കഞ്ചിക്കോട്ട് ഒയാസിസ് കമ്പനിക്ക് മദ്യപ്ലാന്റ്‌റ് തുടങ്ങാന്‍ അനുമതി നല്‍കുന്ന പിണറായി സര്‍ക്കാറിന്റെ നിലപാടും മദ്യ മാഫിയക്ക് അനുകൂലമാണ്.

Published

on

പി.കെ ഫിറോസ്

നമ്മുടെ കേരളം വിദ്യാഭ്യാസത്തിലും ആരോഗ്യ പരിപാലനത്തിലും ഇന്ത്യയില്‍ മുന്‍ നിരയിലുള്ള സംസ്ഥാനങ്ങളിലൊന്നായിരു ന്നു. എന്നാല്‍ ഇന്ന് ലഹരി ഉപയോഗത്തിലും വിതരണത്തിലുമാണ് മുന്നിലാണെന്നുള്ളത് ഏറെ അപമാനകരവും ഞെട്ടലുളവാ ക്കുന്നതുമാണ്. പതിറ്റാണ്ടുകള്‍ക്ക് മുമ്പ് ജീ വന്‍ രക്ഷാമരുന്നുകളെ ‘ഡ്രഗ് ‘എന്ന് വിളിച്ചിരുന്നെങ്കിലും ഇന്ന് ജീവിതം തകര്‍ക്കുന്ന മയക്ക് മരുന്നുകളെയാണ് ഈ ഓമന പേരിട്ട് വിളിക്കുന്നത്. രാജ്യത്തിന്റെ ഭാവി പ്രതീക്ഷകളായ വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പടെ പുതു തലമുറ ലഹരിയുടെ നീരാളിപ്പിടുത്തത്തില്‍ അകപ്പെട്ടു എന്നത് നിസാരമായി കാണാനാവില്ല. പുസ്തക കെട്ടുകളുമായി കലാലയങ്ങളിലേക്ക് പറഞ്ഞയക്കുന്ന മക്കള്‍ ലഹരി ഉപഭോക്താക്കള്‍ മാത്രമല്ല കാലക്രമേണ വിതരണക്കാരുമായി മാറുന്ന വാര്‍ത്തകളാണ് പുറത്ത് വരുന്നത്.

ലഹരി വസ്തുക്കളെ പ്രധാനമായും പുകയില, മദ്യം, മയക്ക്മരുന്ന് എന്നിങ്ങിനെ തരം തിരിച്ചിരുന്നത്. എന്നാല്‍ ഇന്ന് പുകയി ല, കഞ്ചാവ് എന്നിവയില്‍ നിന്നുള്ള വിവിധ തരം ഉല്‍പന്നങ്ങളും മയക്ക് ഗുളികകളും കുത്തിവെപ്പ് മരുന്നുകളും സ്റ്റിക്കര്‍ രൂപത്തിലുള്ള എല്‍.എസ്.ഡി സ്റ്റാമ്പുകളുമായി രൂപാ ന്തരം പ്രാപിച്ചിരിക്കുന്നു. ഇതിനെല്ലാം പുറമെ ചില മരുന്ന് ശാലകള്‍ ലഹരിക്കായി ദുരൂപ യോഗപ്പെടുത്താവുന്ന മരുന്നുകള്‍ അനധികൃതമായി വില്‍പന നടത്തുന്നതായി എക്‌സൈസും ഡ്രഗ് കണ്‍ട്രോള്‍ വകുപ്പും നടത്തിയ പരിശോധനയില്‍ വ്യാപകമായി കണ്ടെത്തിയിട്ടുണ്ട്. പതിനാല് മുതല്‍ മുപ്പത് വയസ്സ് വരെയുള്ളവരില്‍ ലഹരി ഉപയോഗം വലിയ രീതിയില്‍ വര്‍ധിച്ചതായി പഠനങ്ങള്‍ വ്യക്തമാക്കുന്നു. ലഹരി ഉപയോഗം ഒരു സുപ്രഭാതത്തില്‍ ഉണ്ടാകുന്നതല്ല. എന്തെന്നറിയാനുള്ള ആകാംക്ഷ, അതില്‍ ലഭ്യമാകുന്ന ഉന്മാദാവസ്ഥ ആസ്വദിക്കാനുള്ള ത്വര, കൂട്ടുകെട്ടിലൂടെ കിട്ടുന്ന പ്രേരണ, നിരാശയും ക്ഷീണവും അകറ്റാന്‍ ഉത്തമമാണെന്നുള്ള തെറ്റായ ധാരണ, ശിഥിലമായ കുടുംബാന്തരീക്ഷത്തില്‍ വളരുന്ന കുട്ടികള്‍ക്കുണ്ടാവുന്ന അരക്ഷിതാവസ്ഥ, വിദ്യാര്‍ത്ഥികളില്‍ അനാവശ്യമായ മത്സരബുദ്ധി വളര്‍ത്തുന്നതുമായി ബന്ധപ്പെട്ട് ഉണ്ടാകുന്ന മാനസിക പിരിമുറുക്കത്തില്‍ നിന്നും രക്ഷ നേടാനുള്ള മാര്‍ഗം കണ്ടെത്തല്‍ എന്നിവയാണ് ചെറുപ്രായത്തില്‍ തന്നെ ലഹരിയില്‍ അഭയം കണ്ടെത്തുന്നതിന് ഇവരെ പ്രേരിപ്പിക്കുന്നത്.

ഇന്ന് സ്‌കൂളുകളും കോളജുകളും കേന്ദ്രീകരിച്ചാണ് ലഹരി മാഫിയ വല വിരിച്ചിരിക്കുന്നത്. പൊലീസില്‍ നിന്നും രക്ഷ നേടാന്‍ വിദ്യാര്‍ത്ഥികളെ ഇവര്‍ മറയാക്കുന്നു. മയക്കുമരുന്ന് വ്യാപനത്തിനായി കോളജുകളില്‍ പ്രവേശനം നേടാനുള്ള വഴികളും ഇവര്‍ തേടുന്നു. മൊബൈലും ബൈക്കും നല്‍കി വി ദ്യാര്‍ത്ഥികളെ വശീകരിച്ചാണ് ഇവര്‍ ഇവിടെ ഇടം നേടുന്നത്.

നിരന്തരമായ ബോധവല്‍ക്കരണ ത്തിലൂടെ ലഹരിക്കെതിരെയുള്ള സാമൂഹ്യ മുന്നേറ്റത്തിന് കളമൊ രുക്കണം. ഇതിനായി ജന മനസ്സുകളെ ഉണര്‍ത്താനാണ് ലഹരിക്കെ തിരെ വണ്‍ മില്യണ്‍ ഷൂട്ടും പ്രതി ജ്ഞയും ഇന്ന് സംസ്ഥാന വ്യാപക മായി പഞ്ചായത്ത് തലങ്ങളില്‍ മുസ്ലിം യൂത്ത് ലീഗ് സംഘടിപ്പി ക്കുന്നത്. ലഹരിക്കെതിരെയുള്ള യുദ്ധത്തില്‍ നമുക്ക് ഒന്നിച്ച് അ ണിചേരാം.

2016 മുതല്‍ കേരളം ഭരിച്ച് കൊണ്ടിരി ക്കുന്ന പിണറായി സര്‍ക്കാറിന്റെ നിലപാടുകളും മദ്യ മാഫിയക്ക് വലിയ രീതിയില്‍ വളരാന്‍ കേരളത്തില്‍ അവസരം ഒരുക്കിയിട്ടുണ്ട്. ആരാധനാലയങ്ങളില്‍ നിന്നും 200 മീറ്റര്‍ അകലെയായിരുന്നു മദ്യശാലകള്‍ തുടങ്ങാന്‍ യു.ഡി.എഫ് ഭരണകാലത്ത് അനുമതി ഉണ്ടായിരുന്നുള്ളൂ. എന്നാല്‍ ഈ ദൂരപരിധി വെറും 50 മീറ്റര്‍ മാത്രമായി പിണറായി സര്‍ക്കാര്‍ പുനര്‍നിര്‍ണ്ണയിച്ചു. ഇതിനാല്‍ യ ഥേഷ്ടം മദ്യമാഫിയക്ക് അഴിഞ്ഞാടാന്‍ വഴിയൊരുങ്ങി. പ്രാദേശിക സര്‍ക്കാറുകളായ തദ്ദേശസ്ഥാപനങ്ങള്‍ക്കായിരുന്നു മദ്യശാലകളുടെ ലൈസന്‍സ് സംബന്ധമായ കാര്യ ങ്ങള്‍ അനുവദിക്കുന്നതിനും പരിശോധിക്കു ന്നതിനും അനുമതി ഉണ്ടായിരുന്നത്. എന്നാല്‍ എല്‍.ഡി എഫ് സര്‍ക്കാര്‍ വന്നപ്പോള്‍ ഈ അധികാരം തദ്ദേശസ്ഥാപനങ്ങളില്‍ നിന്നും എടുത്ത് മാറ്റുകയാണുണ്ടായത്. ഇതും മദ്യ മാഫിയകളുടെ പ്രാദേശിക കടന്ന് കയറത്തിനു കാരണമായിത്തീര്‍ന്നു. കടുത്ത ജനരോഷം ഉണ്ടായിട്ടും പാലക്കാട് കഞ്ചിക്കോട്ട് ഒയാസിസ് കമ്പനിക്ക് മദ്യപ്ലാന്റ്‌റ് തുടങ്ങാന്‍ അനുമതി നല്‍കുന്ന പിണറായി സര്‍ക്കാറിന്റെ നിലപാടും മദ്യ മാഫിയക്ക് അനുകൂലമാണ്.

ഇന്ന് സംസ്ഥാന വ്യാപകമായി ലഹരി ഉപയോഗം കൊണ്ടുള്ള വിപത്തുകള്‍ വര്‍ധിച്ച് വരികയാണ്. ആഘോഷ പാര്‍ട്ടികളുടെ പേരില്‍ നടത്തുന്ന ഡി.ജെ പാര്‍ട്ടികള്‍ പല പ്പോഴും ലഹരി പാര്‍ട്ടികളായി മാറുന്നു. വ്യാവസായിക തലസ്ഥാനമായ കൊച്ചിയില്‍ നിന്നും ദിനംപ്രതി നിരവധി കേസുകളാണ് റി പ്പോര്‍ട്ട് ചെയ്യുന്നത്. ഡോക്ടര്‍മാര്‍ ഉള്‍പ്പടെയുള്ള സമൂഹത്തിന്റെ ഉന്നത തലത്തിലുള്ളവര്‍ വരെ ഈ ശൃംഖലയില്‍ കണ്ണികളാണെന്നുള്ളത് ഇതിന്റെ ആഴം വ്യക്തമാക്കുന്നു. ലഹരി സംഘം സ്ഥിരമായി ഒത്ത് കൂടുന്ന പ്രദേശങ്ങളില്‍ ശക്തമായ രാത്രി നിരീക്ഷണം ഉള്‍പ്പെടെയുള്ള പ്രതിരോധ നടപടിക ളെടുക്കുന്നതില്‍ പൊലീസ് പരാജയപ്പെടുന്നുവെന്ന പരാതികളും വ്യാപകമായി ഉയര്‍ന്ന് വരുന്നുണ്ട്.

കോഴിക്കോട് അടിവാരം സ്വദേശിയായ സുബൈദയെ മകന്‍ ആശിഖ് വെട്ടി കൊല പ്പെടുത്തിയ വാര്‍ത്ത ഏറെ വേദനയോടെയാ ണ് കേരളം കേട്ടത്. ബ്രയിന്‍ ട്യൂമറിന് ചികിത്സയെ തുടര്‍ന്ന് സഹോദരിയുടെ വീട്ടില്‍ വിശ്രമ ജീവിതത്തിലായിരുന്ന സുബൈദയെ കാണാന്‍ വന്ന മകന്‍ ആശിഖ് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. മാരകമായ മയക്ക് മരുന്നിന് അടിമയായ ആശിഖ് ബെംഗളുരു വില്‍ ചികിത്സയിലായിരുന്നു. അവിടെ നിന്നാണ് സ്വന്തം മാതാവിനെ കൊലപ്പെടുത്താന്‍ നാട്ടിലേക്ക് വന്നത്. എറണാകുളത്ത് പറവൂരില്‍ മയക്ക് മരുന്നിന് അടിമയായ ഋതു എന്ന യുവാവ് ഒരു കുടുംബത്തിലെ മൂന്ന് പേരെ ഇരുമ്പ് വടികൊണ്ട് അക്രമിച്ച് കൊലപ്പെടുത്തി. കാട്ടിപ്പറമ്പില്‍ വേണു, ഭാര്യ ഉഷ, മകള്‍ വിനീഷ എന്നിവരാണ് ദാരുണമായി കൊലചെയ്യപ്പെട്ടത്. നിരവധി മോഷണ കേസിലെ പ്രതിയായ ഋതുവിനെതിരെ പൊലീസില്‍ പരാതി നല്‍കിയതിന്റെ പ്രതികാരമായാണ് കൊല നടത്തിയത്.

കേരള മനസാക്ഷിയെ ഞെട്ടിച്ച ഈ കൊലപാതകങ്ങള്‍ കഴിഞ്ഞ ആഴ്ച്ചകളിലാണ് നടന്നത്. സമൂഹത്തെ കാര്‍ന്ന് തിന്നുന്ന ക്യാന്‍സറായി മാറിയ ലഹരിക്കെതിരെ ശക്തമായ ജനകീയ പ്രക്ഷോഭം ഉയര്‍ന്ന് വരണം. കോളജുകളും സ്‌കൂളുകളും കേന്ദ്രീകരിച്ച് ജാഗ്രത സമിതികളുണ്ടാക്കുകയും അവ കടലാസി ലൊതുങ്ങാതെ കര്‍മ്മപഥത്തില്‍ നിരതരാവുകയും വേണം. പ്രാദേശിക തലത്തില്‍ ഇത്തരം സമിതികള്‍ രൂപപ്പെടുത്താന്‍ യൂത്ത് ലീഗ് പ്രവര്‍ത്തകരും വൈറ്റ് ഗാര്‍ഡ് അംഗങ്ങളും രംഗത്തിറങ്ങണം. നിരന്തരമായ ബോധ വല്‍ക്കരണത്തിലൂടെ ലഹരിക്കെതിരെയുള്ള സാമൂഹ്യ മുന്നേറ്റത്തിന് കളമൊരുക്കണം. ഇതിനായി ജന മനസ്സുകളെ ഉണര്‍ത്താനാണ് ലഹരിക്കെതിരെ വണ്‍ മില്യണ്‍ ഷൂട്ടും പ്രതിജ്ഞയും ഇന്ന് സംസ്ഥാന വ്യാപകമായി പഞ്ചായത്ത് തലങ്ങളില്‍ മുസ്ലിം യൂത്ത് ലീഗ് സംഘടിപ്പിക്കുന്നത്. ലഹരിക്കെതിരെയുള്ള യുദ്ധത്തില്‍ നമുക്ക് ഒന്നിച്ച് അണിചേരാം.

kerala

മൂന്നാര്‍ ബസ് അപകടം; ഗുരുതരമായി പരുക്കേറ്റ ഒരു വിദ്യാര്‍ഥി കൂടി മരിച്ചു, മരണം മൂന്നായി

ഗുരുതരമായി പരുക്കേറ്റ് തേനി മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോയ വിദ്യാര്‍ത്ഥിയാണ് മരിച്ചത്.

Published

on

ഇടുക്കി മൂന്നാര്‍ എക്കോ പോയ്ന്റില്‍ ടൂറിസ്റ്റ് ബസ് മറിഞ്ഞുണ്ടായ അപകടത്തില്‍ മരണം മൂന്നായി. ഗുരുതരമായി പരുക്കേറ്റ് തേനി മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോയ വിദ്യാര്‍ത്ഥിയാണ് മരിച്ചത്. നാഗര്‍കോവില്‍ സ്‌കോട്ട് ക്രിസ്ത്യന്‍ കോളേജിലെ ബിഎസ്‌സി കമ്പ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ത്ഥികളാണ് മരിച്ചത്.

മൂന്നാറിനും എക്കോ പോയിന്റിനും ഇടയിലുള്ള കൊടും വളവില്‍ അമിതവേഗതയില്‍ ബസ് തിരിച്ചതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. 37 വിദ്യാര്‍ഥികളും അധ്യാപകരും ഉള്‍പ്പെടെ 43 പേര്‍ ബസ്സില്‍ ഉണ്ടായിരുന്നു. ആദിക, വേണിക എന്നീ വിദ്യാര്‍ത്ഥികള്‍ സംഭവസ്ഥലത്ത് തന്നെ മരിച്ചു.

തേനി മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോകും വഴിയാണ് സുധന്‍ മരിച്ചത്. 33 പേര്‍ മൂന്നാര്‍ ടാറ്റ ആശുപത്രിയില്‍ ചികിത്സയിലാണ്. തലക്ക് ഗുരുതരമായി പരുക്കേറ്റ കെവിന്‍ എന്ന വിദ്യാര്‍ത്ഥിയെ തേനി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. ഡ്രൈവറുടെ പരിചയക്കുറവും അമിതവേഗതയും അപകടകാരണമായി എന്നാണ് പ്രാഥമിക വിലയിരുത്തല്‍.

തമിഴ്‌നാട് നാഗര്‍കോവില്‍ സ്‌കോട്ട് ക്രിസ്ത്യന്‍ കോളേജില്‍നിന്ന് ഇന്നലെ വൈകിട്ടാണ് മൂന്നാറിലേക്ക് വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെട്ട സംഘം വിനോദസഞ്ചാരത്തിനായി യാത്രതിരിച്ചത്. ഇന്ന് പുലര്‍ച്ചെ മൂന്നാറിലെത്തിയ സംഘം കുണ്ടള ഡാം സന്ദര്‍ശിക്കാന്‍ പോകുന്നതിനിടയിലാണ് അപകടമുണ്ടായത്. മരിച്ചവരുടെ പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും.

Continue Reading

india

ഹജ്ജിന് പാസ്‌പോര്‍ട്ട് സമര്‍പ്പിക്കുന്നതുമായി ബന്ധപ്പെട്ട് പ്രവാസികള്‍ അനുഭവിക്കുന്ന പ്രയാസങ്ങള്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രിക്ക് ഇമെയില്‍ അയച്ച് അബ്ദുസ്സമദ് സമദാനി എം.പി

ഇപ്പോഴത്തെ നിയമമനുസരിച്ച് ഹജ്ജിനു പോകുന്ന പ്രവാസികള്‍ അവരുടെ പാസ്‌പോര്‍ട്ട് ഫെബ്രുവരി 18 നകം സമര്‍പ്പിക്കേണ്ടതുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

Published

on

ഹജ്ജ് യാത്രക്ക് വേണ്ടി പാസ്‌പോര്‍ട്ട് സമര്‍പ്പിക്കുന്നതുമായി ബന്ധപ്പെട്ട് പ്രവാസികള്‍ അനുഭവിക്കുന്ന പ്രയാസങ്ങള്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രി കിരണ്‍ റിജിജുവിന് ഇമെയില്‍ സന്ദേശം അയച്ച് മുസ്‌ലിം ലീഗ് നേതാവ് ഡോ. എം.പി അബ്ദുസ്സമദ് സമദാനി എം.പി. ഇപ്പോഴത്തെ നിയമമനുസരിച്ച് ഹജ്ജിനു പോകുന്ന പ്രവാസികള്‍ അവരുടെ പാസ്‌പോര്‍ട്ട് ഫെബ്രുവരി 18 നകം സമര്‍പ്പിക്കേണ്ടതുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

ഇക്കാരണത്താല്‍ 90 ഓളം ദിവസം പ്രവാസികള്‍ക്ക് നാട്ടില്‍ നില്‍ക്കേണ്ട അവസ്ഥയാണുള്ളതെന്ന് അദ്ദേഹം വ്യക്തമാക്കി. ഇത് പരിഹരിക്കുന്നതിന് വേണ്ടി പാസ്‌പോര്‍ട്ട് സബ്മിഷന്‍ ഓണ്‍ലൈന്‍ വഴിയാക്കണമെന്നും ഹജ്ജ് പാക്കേജ് 20 ദിവസമായി കുറക്കണമെന്നും പ്രവാസികള്‍ക്ക് അവസാനത്തെ ഹജ്ജ് ഫ്‌ലൈറ്റുകളില്‍ യാത്ര ചെയ്യാനുള്ള സംവിധാനങ്ങള്‍ ഒരുക്കണമെന്നും സമദാനി മന്ത്രിയോട് ആവശ്യപ്പെട്ടു.

Continue Reading

kerala

വോക്‌സ് വാഗണെ ഓടിച്ചു; നിക്ഷേപ സംഗമം കാലത്തിന്‍റെ മധുര പ്രതികാരം: കെ.സുധാകരന്‍

സിപിഎമ്മിൻ്റെ ഈ മനംമാറ്റത്തെ സ്വാഗതം ചെയ്യുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

Published

on

ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ 2012ല്‍ നടത്തിയ നിക്ഷേപ സംഗമം ബഹിഷ്‌കരിക്കുകയും ഹര്‍ത്താലാചരിക്കുകയും നിക്ഷേപകരെ ഓടിക്കുകയും ചെയ്ത സിപിഎം 13 വര്‍ഷത്തിനുശേഷം നിക്ഷേപ സംഗമം നടത്തുന്നതു കാലത്തിന്‍റെ മധുര പ്രതികാരമാണെന്ന് കെപിസിസി പ്രസിഡന്‍റ് കെ സുധാകരന്‍ എംപി. സിപിഎമ്മിൻ്റെ ഈ മനംമാറ്റത്തെ സ്വാഗതം ചെയ്യുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

2012 സെപ്റ്റംബര്‍ 12,13,14 തീയതികളില്‍ കൊച്ചിയില്‍ നടന്ന നിക്ഷേപ സംഗമം ഇടതുപക്ഷം ബഹിഷ്‌കരിച്ചു. കേരളം വില്‍ക്കപ്പെടുന്നു എന്നായിരുന്നു അന്നു സിപിഎം പ്രചാരണം. നിശാക്ലബ്ബുകള്‍ വരുന്നു, തിരുവനന്തപുരത്തെ ചന്ദ്രശേഖര്‍നായര്‍ സ്റ്റേഡിയം വില്‍ക്കുന്നു, കേരളത്തിന്‍റെ മണ്ണും പുഴയും വില്ക്കുന്നു തുടങ്ങിയ ഫ്‌ളെക്‌സുകള്‍ കേരളമൊട്ടാകെ നിരന്നു. നിക്ഷേപ സംഗമം നടന്ന കൊച്ചി പ്രതിഷേധക്കടലായി. വിദേശത്തുനിന്ന് പറന്നിറങ്ങിയ നിക്ഷേപകര്‍ റോഡ് തടയലും കോലം കത്തിക്കലും ഉള്‍പ്പെടെയുള്ള പ്രാകൃതമായ സമരമുറകള്‍ക്ക് സാക്ഷികളായി. ഇതെല്ലാം പോരാഞ്ഞിട്ട് ഒരു ദിവസം ഹര്‍ത്താലും നടത്തി. നിക്ഷേപത്തിനു വന്ന വോക്‌സ് വാഗണ്‍ ഉള്‍പ്പെടെയുള്ള നിക്ഷേപകര്‍ ജീവനും കൊണ്ടോടി.

പ്രധാനമന്ത്രി ഡോ മന്‍മോഹിന്‍സിംഗാണ് അന്ന് പരിപാടി ഉദ്ഘാടനം ചെയ്തത്. 42 രാജ്യങ്ങള്‍, ലോകമെമ്പാടുംനിന്ന് 2500 പ്രതിനിധികള്‍, പ്രധാനമന്ത്രി ഉള്‍പ്പെടെ പത്തു കേന്ദ്രമന്ത്രിമാര്‍. 21 അറബ് രാജ്യങ്ങളില്‍നിന്നും അമേരിക്ക, ഹോളണ്ട്, ടര്‍ക്കി എന്നിവിടങ്ങളില്‍നിന്നു് അംബാസിഡര്‍മാര്‍. ബ്രിട്ടന്‍ ഓസ്‌ട്രേലിയ, ബ്രൂണെ, മൗറീഷ്യസ് എന്നിവിടങ്ങളിലെ ഹൈക്കമ്മീഷണര്‍മാര്‍. കാനഡ, ബ്രിട്ടന്‍, ചൈന എന്നിവിടങ്ങളില്‍നിന്ന് പ്രതിനിധി സംഘം. ലോകത്തെ 16ഉം രജ്യത്തെ 19 ഉം കമ്പനികളുടെ മേധാവികള്‍. ഡല്‍ഹി, മുംബൈ എന്നിവിടങ്ങളില്‍നിന്ന് എത്തിയ 35 മാധ്യമ പ്രവര്‍ത്തകര്‍. എല്ലാവരും കേരളത്തിന്റെ കുപ്രസിദ്ധമായ ഹര്‍ത്താലും സമരമുറകളും നേരിട്ടു കണ്ടു.

മറ്റു സംസ്ഥാനങ്ങളില്‍ നിക്ഷേപ സംഗമം ഒരു തുടര്‍ പ്രക്രിയയാണ്. സര്‍ക്കാരുകള്‍ മാറിയാലും നിക്ഷേപ സംഗമം തുടരുന്നു. കര്‍ണാടകത്തില്‍ ഈ മാസം നടന്ന നിക്ഷേപസംഗമത്തില്‍ 5 ലക്ഷം കോടിയുടെ നിക്ഷേപമെത്തി. 2024ല്‍ തമിഴ്‌നാട് നിക്ഷേപ സംഗമം നടത്തി 6.64 കോടി രൂപയുടെ നിക്ഷേപം സ്വീകരിച്ചു. ഗുജറാത്ത്, ഒഡീഷ തുടങ്ങിയ നിരവധി സംസ്ഥാനങ്ങളും തുടര്‍ച്ചയായി നിക്ഷേപ സംഗമം നടത്തുന്നു.

2003ല്‍ എകെ ആന്‍റണി സര്‍ക്കാര്‍ തുടക്കമിട്ടതാണ് കേരളത്തിലെ നിക്ഷേപ സംഗമം. ഒന്‍പതു വര്‍ഷം കഴിഞ്ഞാണ് 2012ല്‍ ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ അടുത്ത സംഗമം നടത്തിയത്. 2025ല്‍ പിണറായി സര്‍ക്കാര്‍ നിക്ഷേപ സംഗമം നടത്തുമ്പോള്‍ അതിനെ വളരെ വൈകി വന്ന വിവേകമെന്നു വിശേഷിപ്പിക്കാമെന്നു സുധാകരന്‍ പറഞ്ഞു.

Continue Reading

Trending