Connect with us

Video Stories

എല്‍.ഡി.എഫില്‍ ‘പവര്‍ഗ്രൂപ്പ്’; സര്‍ക്കാരിനെതിരെ സ്വതന്ത്ര എംഎല്‍എമാരുടെ പടയൊരുക്കം.

കഴിഞ്ഞദിവസം മുഖ്യമന്ത്രിയെ കണ്ട ശേഷം പി വി അന്‍വര്‍ പറഞ്ഞത് താനൊരു സഖാവായതിനാല്‍ സിപിഎമ്മിനെയും സര്‍ക്കാരിനെയും രക്ഷിക്കാന്‍ പോരാട്ടം നടത്തുന്നു എന്നായിരുന്നു.

Published

on

 മുഖ്യമന്ത്രി പിണറായി വിജയനും ഇടത് സര്‍ക്കാരിനും ഇപ്പോള്‍ നല്ലകാലമല്ല എന്നുറപ്പ്. മുഖ്യനെയും കൂട്ടരെയും പിടിച്ചുകുലുക്കുന്നത് ഒരു പവര്‍ ഗ്രൂപ്പ് എന്ന് തന്നെ പറയേണ്ടിവരും. മുഖ്യമന്ത്രി പിണറായി വിജയന്‍റെ വിശ്വസ്തരെ പ്രതിക്കൂട്ടില്‍ നിര്‍ത്തിയ പി.വി അന്‍വറിന്‍റെ വെളിപ്പെടുത്തലുകള്‍ക്കൊപ്പം പാര്‍ട്ടിയുടെ സ്വതന്ത്ര എംഎല്‍എമാരുടെ കൂട്ടായ്മയും സിപിഎമ്മില്‍ ചര്‍ച്ചയാവുകയാണ്. കഴിഞ്ഞദിവസം മുഖ്യമന്ത്രിയെ കണ്ട ശേഷം പി വി അന്‍വര്‍ പറഞ്ഞത് താനൊരു സഖാവായതിനാല്‍ സിപിഎമ്മിനെയും സര്‍ക്കാരിനെയും രക്ഷിക്കാന്‍ പോരാട്ടം നടത്തുന്നു എന്നായിരുന്നു.

പി.വി. അന്‍വറിന് പിന്നാലെ പിന്തുണയുമായി തവനൂരിലെ സിപിഎം സ്വതന്ത്ര എംഎല്‍എ കെ.ടി. ജലീലും രംഗത്തെത്തിയിരുന്നു. മുഖ്യമന്ത്രിയുമായി വലിയ അടുപ്പമുള്ള ജലീല്‍ എങ്ങനെ അന്‍വറിനൊപ്പം പടയാളിയായിച്ചേര്‍ന്നുവെന്നാണ് പ്രധാന ചോദ്യം. സിപിഎം സ്വതന്ത്രനായി വിജയിച്ച കൊടുവള്ളി മുന്‍ എംഎല്‍എ കാരാട്ട് റസാഖാവട്ടെ, അന്‍വറിന്‍റെ ആരോപണം ഏറ്റുപിടിച്ച് മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി. ശശിയെ രൂക്ഷമായി വിമര്‍ശിക്കുകയുംചെയ്തു.

ഇവ കേവലമൊരു ആരോപണം മാത്രമായി ഒതുങ്ങുന്നില്ല എന്നതാണ് യാഥാര്‍ത്ഥ്യം. ഇപ്പോള്‍ ഉയര്‍ന്ന വിവാദങ്ങള്‍ സിപിഎമ്മിലെ പാളയത്തില്‍ പടയായി വിലയിരുത്തപ്പെടുമ്പോള്‍ പാര്‍ട്ടി സ്വതന്ത്രരുടെ ഈ സഖ്യത്തിന്‍റെ ലക്ഷ്യം വ്യക്തമായിട്ടില്ല. ഇന്നലെ അന്‍വര്‍ കൂടിക്കാഴ്ചയ്‌ക്കെത്തും മുന്‍പ് കെ ടി ജലീല്‍ മുഖ്യമന്ത്രിയുടെ ഓഫീസിലെത്തി മടങ്ങിയിരുന്നു. ജലീലിന്‍റെ വരവിന്‍റെ ഉദ്ദേശ്യം വ്യക്തമല്ല. അന്‍വറിന്‍റെ ആരോപണങ്ങള്‍ക്കു പിന്നാലെ, മറ്റെന്തെങ്കിലും വിവരങ്ങള്‍ അദ്ദേഹം മുഖ്യമന്ത്രിയുമായി പങ്കുവെച്ചിട്ടുണ്ടോയെന്നും അറിവായിട്ടില്ല. അഴിമതിക്കാരായ ഉദ്യോഗസ്ഥരെ തുറന്നുകാട്ടാന്‍ പോര്‍ട്ടല്‍ തുടങ്ങുമെന്നായിരുന്നു ജലീലിന്റെ പ്രഖ്യാപനം. അതും പാര്‍ലമെന്‍ററി മോഹമില്ലാതെ പോരാട്ടം.

എന്തായാലും അന്‍വറിന്‍റെ വെളിപ്പെടുത്തലുകള്‍ക്കു പിന്നില്‍ സിപിഎമ്മിലെ പവര്‍ ഗ്രൂപ്പുണ്ടെന്ന് തന്നെയാണ് വിലയിരുത്തല്‍. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശിയെ ഉള്‍പ്പെടെ ഉന്നമിട്ട ആരോപണങ്ങള്‍ നിഷേധിക്കാത്ത എം.വി ഗോവിന്ദന്‍റെ നിലപാടും അന്‍വറുമായി നല്ലബന്ധമുള്ള പി. ജയരാജന്‍റെ മൗനവും ഈ ഘട്ടത്തില്‍ ചേര്‍ത്തുവായിക്കപ്പെടുന്നു.

എഡിജിപി എം.ആര്‍ അജിത് കുമാറിനെതിരെ ഉയരുന്നത് പോലെ ഗുരുതരമാണ് പി ശശിക്കെതിരെ ഉയരുന്ന ആരോപണങ്ങള്‍.  പി. ശശിയുടെ ധിക്കാരം സിപിഎം സഹയാത്രികര്‍ക്ക് സഹിക്കാനാവുന്നില്ലെന്ന് വിമര്‍ശിച്ച കാരാട്ട് റസാഖ്, ശശി സാമ്പത്തികനേട്ടമുണ്ടാക്കുന്നതായും തുറന്നടിച്ചു. ചുരുക്കത്തില്‍ ഭരണപക്ഷത്തു തന്നെ ഒരു പവര്‍ ഗ്രൂപ്പുണ്ടെന്ന് സാരം. സിപിഎമ്മിന്‍റെയും സര്‍ക്കാരിന്‍റെയും മുന്നോട്ട് പോക്കില്‍ നീരസം പരസ്യമാക്കിയാണ് പാര്‍ട്ടി സ്വതന്ത്രരുടെ തുറന്നുപറച്ചില്‍.

kerala

അട്ടപ്പാടിയില്‍ ആദിവാസി യുവാവിനെ മര്‍ദിച്ച കേസ്; പ്രതികള്‍ കസ്റ്റഡിയില്‍

അട്ടപ്പാടി ഡിവൈഎസ്പി അശോകന്റെ നേതൃത്വത്തില്‍ പ്രതികളെ ചോദ്യം ചെയ്യ്തു വരികയാണ്.

Published

on

പാലക്കാട് അട്ടപ്പാടിയില്‍ ആദിവാസി യുവാവിനെ വിവസ്ത്രനാക്കി കെട്ടിയിട്ട് മര്‍ദിച്ച കേസിലെ പ്രതികള്‍ പിടിയില്‍. ഷോളയൂര്‍ സ്വദേശി റെജിന്‍ മാത്യു, ആലപ്പുഴ സ്വദേശി വിഷ്ണുദാസ് എന്നിവരാണ് പിടിയിലായത്. ഇരുവരുടെയും അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തും.

അട്ടപ്പാടി ഡിവൈഎസ്പി അശോകന്റെ നേതൃത്വത്തില്‍ പ്രതികളെ ചോദ്യം ചെയ്യ്തു വരികയാണ്. കോയമ്പത്തൂരില്‍ നിന്നാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്.

അതേസമയം മര്‍ദനമേറ്റ യുവാവിന്റെ മൊഴി വീണ്ടും രേഖപ്പെടുത്തും. വാഹനത്തിന്റെ ഡ്രൈവര്‍, ക്ലീനര്‍ എന്നിവര്‍ക്കെതിരെ അഗളി പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. എസ് സി, എസ് ടി വിഭാഗത്തിനെതിരായ അതിക്രമം തടയല്‍ വകുപ്പ് പ്രകാരമാണ് കേസെടുത്തിരുന്നത്. അഗളി ചിറ്റൂര്‍ ആദിവാസി ഉന്നതിയിലെ സിജുവിനെയാണ് കെട്ടിയിട്ട് മര്‍ദിച്ചത്.

യുവാവിനെ വിവസ്ത്രനാക്കി ഒരുമണിക്കൂറോളം പോസ്റ്റില്‍ കെട്ടിയിട്ട് മര്‍ദിച്ചുവെന്നാണ് പരാതി. കഴിഞ്ഞ ഞായറാഴ്ച്ചയാണ് വാഹനത്തിന് മുന്നിലേക്ക് ചാടിയെന്ന് ആരോപിച്ച് പിക്കപ്പ് വാനിലെത്തിയ സംഘം ആദിവാസി യുവാവിനെ മര്‍ദിച്ചത്. പരിക്കേറ്റ സിജു ചികിത്സയിലാണ്. സിജുവിനെ കെട്ടിയിട്ടതിന്റെ അടക്കം ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു.

Continue Reading

Cricket

ഐപിഎല്‍ ഫൈനലില്‍ ഓപ്പറേഷന്‍ സിന്ദൂറിന് ആദരം: സൈനിക മേധാവികളെ ക്ഷണിച്ച് ബിസിസിഐ

ജൂണ്‍ 3 ന് അഹമ്മദാബാദില്‍ നടക്കുന്ന ഐപിഎല്‍ ഫൈനലില്‍ പങ്കെടുക്കാന്‍ ഇന്ത്യന്‍ സായുധ സേനയുടെ മൂന്ന് സൈനിക മേധാവികളെയും ക്ഷണിച്ചിട്ടുണ്ടെന്ന് ബിസിസിഐ അറിയിച്ചു.

Published

on

ജൂണ്‍ 3 ന് അഹമ്മദാബാദില്‍ നടക്കുന്ന ഐപിഎല്‍ ഫൈനലില്‍ പങ്കെടുക്കാന്‍ ഇന്ത്യന്‍ സായുധ സേനയുടെ മൂന്ന് സൈനിക മേധാവികളെയും ക്ഷണിച്ചിട്ടുണ്ടെന്ന് ബിസിസിഐ അറിയിച്ചു. ഈ പരിപാടിയുടെ സമാപന ചടങ്ങില്‍ സമീപകാല ഓപ്പറേഷന്‍ സിന്ദൂറിലെ അവരുടെ ‘വീര പരിശ്രമങ്ങള്‍ക്ക്’ ആദരം ഉണ്ടാകും.

ബിസിസിഐ സെക്രട്ടറി ദേവജിത് സൈകിയയാണ് ഇക്കാര്യം മാധ്യമപ്രസ്താവനയില്‍ അറിയിച്ചത്.

‘ഓപ്പറേഷന്‍ സിന്ദൂറിന്റെ വിജയം ആഘോഷിക്കാന്‍ അഹമ്മദാബാദില്‍ നടക്കുന്ന ഐപിഎല്‍ ഫൈനലിലേക്ക് എല്ലാ ഇന്ത്യന്‍ സായുധ സേനാ മേധാവികള്‍ക്കും ഉയര്‍ന്ന റാങ്കിലുള്ള ഓഫീസര്‍മാര്‍ക്കും സൈനികര്‍ക്കും ഞങ്ങള്‍ ക്ഷണം നല്‍കിയിട്ടുണ്ട്,’ സൈകിയ പറഞ്ഞു.

രാജ്യത്തിന്റെ സായുധ സേനയുടെ ‘ധീരത, ധൈര്യം, നിസ്വാര്‍ത്ഥ സേവനം’ എന്നിവയെ ബിസിസിഐ അഭിവാദ്യം ചെയ്യുന്നതായി സൈകിയ പറഞ്ഞു.

രാഷ്ട്രത്തെ സംരക്ഷിക്കുകയും പ്രചോദിപ്പിക്കുകയും ചെയ്ത ‘ഓപ്പറേഷന്‍ സിന്ദൂറിന് കീഴിലുള്ള വീരോചിതമായ പരിശ്രമങ്ങളെ’ അദ്ദേഹം പ്രശംസിച്ചു.

‘ഒരു ആദരം എന്ന നിലയില്‍, സമാപന ചടങ്ങ് സായുധ സേനയ്ക്ക് സമര്‍പ്പിക്കാനും നമ്മുടെ വീരന്മാരെ ആദരിക്കാനും ഞങ്ങള്‍ തീരുമാനിച്ചു. ക്രിക്കറ്റ് ഒരു ദേശീയ അഭിനിവേശമായി തുടരുമ്പോള്‍, രാജ്യത്തേക്കാളും നമ്മുടെ രാജ്യത്തിന്റെ പരമാധികാരം, അഖണ്ഡത, സുരക്ഷ എന്നിവയേക്കാള്‍ വലുതായി മറ്റൊന്നില്ല,’ സൈകിയ പറഞ്ഞു.
ഏപ്രില്‍ 22-ന് നടന്ന പഹല്‍ഗാം ഭീകരാക്രമണമാണ് ഓപ്പറേഷന്‍ സിന്ദൂറിന് തുടക്കമിട്ടത്.

Continue Reading

film

മഞ്ഞുമ്മല്‍ ബോയ്സിന്റെ നിര്‍മാതാക്കള്‍ക്ക് സാമ്പത്തിക തട്ടിപ്പ് കേസില്‍ തിരിച്ചടി; ഹൈക്കോടതി കേസ് റദ്ദാക്കണമെന്ന ആവശ്യം തളളി

മഞ്ഞുമ്മല്‍ ബോയ്സ് സിനിമയുമായി ബന്ധപ്പെട്ട് തട്ടിപ്പ് കേസില്‍ നിര്‍മാതാക്കള്‍ക്ക് തിരിച്ചടി.

Published

on

കൊച്ചി: മഞ്ഞുമ്മല്‍ ബോയ്സ് സിനിമയുമായി ബന്ധപ്പെട്ട് സാമ്പത്തിക തട്ടിപ്പ് കേസില്‍ നിര്‍മാതാക്കള്‍ക്ക് തിരിച്ചടി. കേസ് റദ്ധാക്കണമെന്ന ആവിശ്യം ഹൈക്കോടതി തളളി. ഷോണ്‍ ആന്റണി, ബാബു ഷാഹിന്‍, സൗബിന്‍ ഷാഹിര്‍ എന്നിവരുടെ ഹര്‍ജിയാണ് തളളിയത്.

ആലപ്പുഴ സ്വദേശിയുടെ പരാതിയെ തുടര്‍ന്ന് പൊലീസ് അന്വേഷണം നടത്തുകയും റിപ്പോര്‍ട്ട് ഹൈക്കോടതിയില്‍ സമര്‍പ്പിക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് കേസ് റദ്ദാക്കണമെന്ന ആവശ്യവുമായി നിര്‍മാതാക്കള്‍ കോടതിയെ ബന്ധപ്പെടുകയായിരുന്നു.

200 കോടിയോളം രൂപ നേടി ഹിറ്റായി മാറിയ ചിദംബരം സംവിധാനം ചെയ്ത ചിത്രമാണ് മഞ്ഞുമ്മല്‍ ബോയ്സ്.

Continue Reading

Trending