Connect with us

kerala

കുവൈത്ത് തീപിടുത്തം: മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 5 ലക്ഷം നല്‍കുമെന്ന് യൂസഫലി; 2 ലക്ഷം നല്‍കുമെന്ന് രവി പിള്ള

കുവൈത്ത് തീപിടത്തത്തിൽ 24 മലയാളികൾ മരിച്ചെന്നാണ് നോർക്ക സിഇഒ അറിയിച്ചത്

Published

on

കുവൈത്തിലെ മംഗഫിലുണ്ടായ തീപിടിത്തതിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് ധനസഹായം പ്രഖ്യാപിച്ച് ലുലു ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫലിയും ലീല ഗ്രൂപ്പ് ചെയർമാൻ രവി പിള്ളയും. മരിച്ചവരുടെ കുടുംബങ്ങൾക്ക് എം.എ. യൂസഫലി 5 ലക്ഷം രൂപയും രവി പിള്ള രണ്ട് ലക്ഷം രൂപയും ആശ്വാസ ധനം നൽകും. ഇക്കാര്യം സംസ്ഥാന സർക്കാരിനെ ഇരുവരും അറിയിച്ചു. നോർക്ക വഴിയാണ് സഹായം നൽകുക.

സംസ്ഥാന സർക്കാരും മരിച്ചവരുടെ കുടുംബങ്ങൾക്ക് അഞ്ച് ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്. പരിക്കേറ്റ മലയാളികൾക്ക് ഒരു ലക്ഷം രൂപ വീതം നൽകാനും ഇന്ന് ചേർന്ന പ്രത്യേക മന്ത്രിസഭാ യോഗം തീരുമാനിച്ചു. കേന്ദ്രസർക്കാരും രണ്ട് ലക്ഷം രൂപ സഹായ ധനമായി പ്രഖ്യാപിച്ചിട്ടുണ്ട്. കുവൈത്ത് തീപിടത്തത്തിൽ 24 മലയാളികൾ മരിച്ചെന്നാണ് നോർക്ക സിഇഒ അറിയിച്ചത്.

kerala

നെടുമ്പാശേരി വിമാനത്താവളത്തിലും തിരുവനന്തപുരം റെയില്‍വേ സ്റ്റേഷനിലും ബോംബ് ഭീഷണി

ബോംബ് വെച്ചിട്ടുണ്ടെന്നും 36 മണിക്കൂറിനുള്ളില്‍ പൊട്ടുമെന്നും പറഞ്ഞ് പൊലീസിന്റെ ഫേസ്ബുക്ക് പേജിന്റെ മെസഞ്ചറിലാണ് സന്ദേശം വന്നത്

Published

on

സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ ബോംബ് ഭീഷണി. നെടുമ്പാശേരി വിമാനത്താവളത്തിലും തിരുവനന്തപുരം റെയില്‍വേ സ്റ്റേഷനിലും ബോംബ് വെച്ചിട്ടുണ്ടെന്നാണ് ഭീഷണി. രണ്ടിടത്തും ബോംബ് വെച്ചിട്ടുണ്ടെന്നും 36 മണിക്കൂറിനുള്ളില്‍ പൊട്ടുമെന്നും പറഞ്ഞ് പൊലീസിന്റെ ഫേസ്ബുക്ക് പേജിന്റെ മെസഞ്ചറിലാണ് സന്ദേശം വന്നത്.

തെലങ്കാനയില്‍ നിന്നാണ് ഭീഷണി സന്ദേശം അയച്ചിട്ടുള്ളത്. തിരുവനന്തപുരം റെയില്‍വേ സ്റ്റേഷനില്‍ നടത്തിയ പരിശോധനയില്‍ അസ്വാഭാവികമായി ഒന്നും കണ്ടെത്താനായില്ലെന്ന് അധികൃതര്‍ അറിയിച്ചു. പ്രോട്ടോകോള്‍ അനുസരിച്ചുള്ള പരിശോധനകള്‍ പൂര്‍ത്തിയായെന്നും ട്രെയിന്‍ ഗതാഗതത്തിന് സുരക്ഷാ പ്രശ്‌നങ്ങളില്ലെന്നും റെയില്‍വേ അറിയിച്ചു.

Continue Reading

kerala

സംസ്ഥാനത്ത് 2015 മുതല്‍ 2024 വരെ വന്യജീവി ആക്രമണത്തില്‍ 977 പേര്‍ക്ക് ജീവന്‍ നഷ്ടമായതായി റിപ്പോര്‍ട്ട്

അതില്‍ 119 ആദിവാസികളും 858 മറ്റുള്ളവരമാണ്.

Published

on

വന്യമൃഗ ആക്രമണത്തില്‍ സംസ്ഥാനത്ത് 2015 മുതല്‍ 2024 മാര്‍ച്ച് വരെ 977 പേരുടെ ജീവന്‍ നഷ്ടമായതായി റിപ്പോര്‍ട്ട്. അതില്‍ 119 ആദിവാസികളും 858 മറ്റുള്ളവരമാണ്. വയനാട്ടിലാണ് ഏറ്റവുമധികം ആദിവാസികള്‍ മരണപ്പെട്ടത്്. വയനാട് 31, പാലക്കാട് 29, ഇടുക്കി 12, കണ്ണൂര്‍ 12 ആദിവാസികളും കൊല്ലപ്പെട്ടു.

ആദിവാസികള്‍ അല്ലാത്തവര്‍ ഏറ്റവുമധികം കൊല്ലപ്പെട്ടത് പാലക്കാടാണ്. പാലക്കാട് 194, തൃശ്ശൂര്‍ 133, എറണാകുളം 39, ഇടുക്കി 55, ആലപ്പുഴ 57, മലപ്പുറം 83, കോഴിക്കോട് 41, വയനാട് 22, കൊല്ലം 72, കാസര്‍ഗോഡ് 34 എന്നിങ്ങനെയാണ് ആദിവാസി ഇതര വിഭാഗത്തില്‍പ്പെട്ടവര്‍ കൊല്ലപ്പെട്ടത്.

Continue Reading

kerala

അഞ്ചാം ക്ലാസ് വിദ്യാര്‍ഥിനിയെ ബലാല്‍സംഗം ചെയ്ത കേസിലെ പ്രതി റിമാന്‍ഡില്‍

മറ്റൊരു പ്രതിയായ കൗമാരക്കാരനെ ശിശുസംരക്ഷണ വകുപ്പിന്റെ കൊല്ലത്തെ കേന്ദ്രത്തിലേക്ക് മാറ്റി

Published

on

അടൂരില്‍ അഞ്ചാം ക്ലാസ് വിദ്യാര്‍ഥിനിയെ കടത്തിക്കൊണ്ടുപോയി ബലാല്‍സംഗം ചെയ്ത കേസിലെ ഒന്നാം പ്രതി എറണാകുളം പെരുമ്പാവൂര്‍ വടയമ്പാടി പത്താം മൈല്‍ കക്കാട്ടില്‍ സുധീഷ് രമേശ് (19) റിമാന്‍ഡ് ചെയ്തു. ഇയാള്‍ കാക്കനാട് ഇന്‍ഫോപാര്‍ക്കില്‍ ആംബുലന്‍സ് ഡ്രൈവറാണ്. പൊലീസ് പ്രാഥമിക തെളിവെടുപ്പ് നടത്തിയിരുന്നു. കേസില്‍ അറസ്റ്റിലായ മറ്റൊരു പ്രതിയായ കൗമാരക്കാരനെ ശിശുസംരക്ഷണ വകുപ്പിന്റെ കൊല്ലത്തെ കേന്ദ്രത്തിലേക്ക് മാറ്റി.

ചേന്നംപുത്തൂര്‍ കോളനിക്ക് സമീപം ഇക്കഴിഞ്ഞ ഞായറാഴ്ചയാണ് സംഭവം. കുട്ടിയെ സുധീഷും തുടര്‍ന്ന് കൗമാരക്കാരനും പീഡനത്തിന് ഇരയാക്കുകയായിരുന്നു.തുടര്‍ന്ന് സംഭവമറിഞ്ഞ വീട്ടുകാര്‍ ഉടന്‍ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. പ്രതിയെ ചേന്നംപുത്തൂര്‍ കോളനിയില്‍ നിന്നും കഴിഞ്ഞദിവസം പുലര്‍ച്ചയാണ് പിടികൂടിയത്.

Continue Reading

Trending