Connect with us

kerala

വര്‍ഗീയതക്കെതിരായി വിട്ടുവീഴ്ചയില്ലാത്ത നിലപാട്‌സ്വീകരിക്കണമെന്ന് പിണറായി വിജയന്‍

രാജ്യത്ത് വ്യാപകമായ മനുഷ്യാവകാശ ധ്വംസനങ്ങള്‍ നടക്കുന്നു: ഇടി.മുഹമ്മദ് ബഷീര്‍

Published

on

മുജാഹിദ് സംസ്ഥാനസമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ ഉപദേശം. മഴുഓങ്ങിനില്‍ക്കുന്നവരുടെ മുമ്പില്‍ ചെന്ന് തലവെച്ചുകൊടുക്കരുതെന്ന് അദ്ദേഹം സമാപനസമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് പറഞ്ഞു.
രാജ്യത്ത് മതേതരമായിചിന്തിക്കുന്നവരാണ് ഭൂരിപക്ഷവും. കേന്ദ്രസര്‍ക്കാരിലെ ആളുകളാണ് ഇതിനെതിരായി പ്രവര്‍ത്തിക്കുന്നത്. വര്‍ഗീയതക്കെതിരായി വിട്ടുവീഴ്ചയില്ലാത്ത നിലപാടാണ് സ്വീകരിക്കേണ്ടത്. ന്യൂനപക്ഷവിഭാഗങ്ങളില്‍ ആശങ്ക പരത്തുന്നവരോട് സന്ധിചെയ്യാന്‍പാടില്ലെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്ത് വല്ലാത്തൊരു ഭയപ്പാട് നിലനില്‍ക്കുന്നതായും അദ്ദേഹം പറഞ്ഞു. അത് തിരിച്ചറിയാതിരിക്കുന്നത്അപകടം ക്ഷണിച്ചുവരുത്തലാണ്.
ഇന്ത്യയില്‍ മതന്യൂനപക്ഷങ്ങള്‍ വന്‍തോതില്‍ ആക്രമിക്കപ്പെട്ടുകൊണ്ടിരിക്കുന്നു. വര്‍ഗ്ഗീയതയോട് വിട്ടുവീഴ്ചയില്ലാത്ത സമീപനം സ്വീകരിക്കണം. മുസ്ലിം നവോത്ഥാന പരിഷ്‌ക്കരണ പ്രവര്‍ത്തനങ്ങളില്‍ പൂര്‍വികരായ മക്തിതങ്ങള്‍, ഹമദാനി തങ്ങള്‍, കെ എം. മൗലവി, വക്കം അബ്ദുല്‍ ഖാദിര്‍ മൗലവി, കെ.എം. സീതി സാഹിബ്, ചാലിലകത്ത് കുഞ്ഞഹമ്മദ് ഹാജി തുടങ്ങി നിരവധി പരിഷക്കര്‍ത്താക്കളുടെ പ്രവര്‍ത്തനങ്ങളാണ് ഈ മാറ്റങ്ങള്‍ക്കും മുസ്ലിംസമൂഹത്തിലെ പുരോഗതിക്കും നിദാനമായിട്ടുള്ളത്. ഒട്ടനവധി സ്ത്രീജനങ്ങള്‍ ഉള്‍പ്പെടെ നിരവധിപേരുടെ വിട്ടുവീഴ്ചയില്ലാത്ത പരിശ്രമങ്ങളാണ് ഈ നാടിനെയും നാവോത്ഥാന പ്രവര്‍ത്തനങ്ങളെയും പുരോഗതിയിലെക്ക് നയിച്ചതെന്ന് പിണറായി വിജയന്‍ പറഞ്ഞു. ഏത് തരത്തിലുള്ള വര്‍ഗ്ഗീയതയും ആപത്താണ് .ആര്‍ എസ് എസ് , സംഘ്പരിവാര്‍ സംഘടനകള്‍ തല്ലാ അര്‍ത്ഥത്തിലും രാജ്യത്ത് പിടിമുറുക്കുമ്പോള്‍ അതിനെ തടഞ്ഞുനിര്‍ത്താന്‍ കേരളത്തിനു സാധ്യമായെന്ന് മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. മതനിരപേക്ഷതയുടെ ഭാഗമായി മാത്രമേ മതന്യൂനപക്ഷങ്ങള്‍ സംരക്ഷിക്കപ്പെടൂ.

കോഴിക്കോട്: പുതിയ ഇന്ത്യന്‍ സാഹചര്യത്തില്‍ വ്യാപകമായ മനുഷ്യാവകാശ ലംഘനമാണ് നടന്നുകൊണ്ടിരിക്കുന്നത്. ഈ അവസ്ഥ മാറണമെങ്കില്‍ എല്ലാവരും നിസ്സംഗത കൈ വെടിഞ്ഞു ഒറ്റക്കെട്ടായി മുന്നോട്ട് വരണമെന്നും ഇടി.മുഹമ്മദ് ബഷീര്‍ എം.പി. പറഞ്ഞു. ആയിരക്കണക്കില്‍ നിരപരാധികളായ ചെറുപ്പക്കാര്‍ തങ്ങള്‍ ചെയ്ത അപരാധമെന്താണന്ന് പോലും അറിയാതെ ജയിലില്‍ അടച്ചു പീഡിപ്പിച്ച് കൊണ്ടിരിക്കയാണ്. ഇത് സംബന്ധിച്ച് നിരവധി തവണ പാര്‍ലമെന്റില്‍ പോലും പ്രശ്‌നം ഉന്നയിച്ചിട്ടും പരിഹാരമുണ്ടാകുന്നില്ല. ആരോടും പരാതിപ്പെടാന്‍ ആളില്ലാത്ത അവസ്ഥയിലെക്ക് നമ്മുടെ രാജ്യം നീങ്ങി കൊണ്ടിരിക്കുന്നു. പാരി തോഷികങ്ങള്‍ കോരി ചൊരിഞ്ഞു ജുഡീഷ്വറിയെ പോലും മാറ്റിമറിക്കുന്ന അവസ്ഥ നാം കണ്ട് കൊണ്ടിരിക്കുന്നു. വര്‍ഗ്ഗീയ ഫാസിസ്റ്റ് വല്‍ക്കരണം എല്ലാ തുറകളിലും പിടിമുറുക്കിയിരിക്കയാണ്. ഭരണ സിരാ കേന്ദ്രങ്ങള്‍ പൂര്‍ണ്ണമായും ഫാസിസ്റ്റ് വല്‍ക്കരിക്കപ്പെട്ടു കഴിഞ്ഞു.  മുജാഹിദ് സമ്മേളന ഭാഗമായി നടന്ന മനുഷ്യാവകാശ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കെ.പി.എ മജീദ് എം എല്‍ എ, അഡ്വ.കെ. പ്രവീണ്‍ കുമാര്‍, സി.കെ. സുബൈര്‍, എം.വി. ശ്രേയാംസ് കുമാര്‍, അഡ്വ. ഹാരിസ് ബീരാന്‍, ഒ.അബ്ദുറഹിമാന്‍, കമാല്‍ വരദൂര്‍, പി.ഹംസ സുല്ലമി പ്രസംഗിച്ചു.

വനിതാ സമ്മേളനം –

സ്ത്രീ സമൂഹത്തെ ഇത്രയും സമൂഹത്തോട് ചേര്‍ത്ത് പിടിച്ച പ്രസ്ഥാനമാണ് മുജാഹിദ് പ്രസ്ഥാനമെന്നും വനിതാ ലീഗ് അഖിലേന്ത്യ അധ്യക്ഷ ഫാത്തിമ മുസ്ഫര്‍ പറഞ്ഞു. ഇന്ത്യയിലെ മുസ്ലിംകള്‍ അഭിമാനത്തോടെ ഈ രാജ്യത്ത് ജീവിക്കും. ഇസ്ലാം സ്ത്രീകള്‍ക്ക് ഉന്നതമായ പദവികള്‍ നല്‍കി ആദരിച്ചിരിക്കയാണ് .എവിടേക്കും ഓടി പോകേണ്ടവരല്ല അവര്‍. ഈ രാജ്യത്ത് തന്നെ ജീവിച്ചു ഈ മണ്ണില്‍ തന്നെ അവര്‍ മരിക്കും. അതുകൊണ്ട് തന്നെ സമാധാനപരമായി നാം മുന്നോട്ടു പോകുമെന്ന് മുജാഹിദ് സമ്മേളനത്തിന്റെ ഭാഗമായി നടന്ന വനിതാ സമ്മേളനത്തില്‍ പങ്കെടുത്തു കൊണ്ട് അവര്‍ പറഞ്ഞു. ഇത്രയും ശക്തമായ ധാര്‍മ്മിക ബോധമുള്ള സ്ത്രീസമൂഹത്തെ ഒരുമിച്ച് കാണാന്‍ കഴിയുന്ന ഒരു വേദി കൂടിയാണിത്. തെറ്റും ശരിയും തിരിച്ചറിയാന്‍ നമ്മുടെ സഹാദരിമാര്‍ക്ക് കഴിയണം.

 

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

വെഞ്ഞാറമൂട് കൂട്ടക്കൊലപാതകം; തന്നെ അക്രമിച്ചത് അഫാന്‍ തന്നെ; അഫാനെതിരെ മാതാവിന്റെ മൊഴി

‘ഉമ്മ എന്നോട് ക്ഷമിക്കണം’ എന്ന് പറഞ്ഞ് അഫാന്‍ പിന്നില്‍ നിന്ന് ഷാള്‍ കൊണ്ടു കഴുത്തു ഞെരിച്ചെന്നും ഷെമി വെളിപ്പെടുത്തി.

Published

on

വെഞ്ഞാറമൂട് കൂട്ടക്കൊലപാതകക്കേസില്‍ പ്രതി അഫാന്റെ മാതാവിന്റെ നിര്‍ണായക മൊഴി. തന്നെ അക്രമിച്ചത് അഫാന്‍ തന്നെയെന്ന് മാതാവ് ഷെമി സമ്മതിച്ചു. ‘ഉമ്മ എന്നോട് ക്ഷമിക്കണം’ എന്ന് പറഞ്ഞ് അഫാന്‍ പിന്നില്‍ നിന്ന് ഷാള്‍ കൊണ്ടു കഴുത്തു ഞെരിച്ചെന്നും ഷെമി വെളിപ്പെടുത്തി. ബോധം വന്നപ്പോള്‍ പൊലീസുകാര്‍ ജനല്‍ തകര്‍ക്കുന്നതാണ് കണ്ടതെന്നും ഷെമി പറഞ്ഞു. കിളിമാനൂര്‍ സിഐ ഇന്ന് മൊഴി രേഖപ്പെടുത്തിയപ്പോഴായിരുന്നു ഷെമി ഇക്കാര്യങ്ങള്‍ പറഞ്ഞത്.

കട്ടിലില്‍ നിന്നും വീണതാണ് എന്നായിരുന്നു ഇതുവരെയും ഷെമി പറഞ്ഞിരുന്നത്. എന്നാല്‍ വൈകിട്ടോടെ മൊഴി മാറ്റി പറയുകയായിരുന്നു. ഇന്ന് വൈകുന്നേരം പൊലീസ് വിശദമായി ചോദ്യം ചെയ്യുന്നതിനിടെയാണ് ഷെമി നിര്‍ണായക മൊഴി നല്‍കിയത്.

മൂന്ന് കേസുകളായിട്ടാണ് വെഞ്ഞാറമൂട് കൂട്ടക്കൊലപാതക കേസ് അന്വേഷിക്കുന്നത്. കേസില്‍ പ്രതി അഫാനുമായുള്ള മൂന്നാംഘട്ട തെളിവെടുപ്പ് പൂര്‍ത്തിയായി. സഹോദരന്‍ അഹ്‌സാന്റെയും പെണ്‍ സുഹൃത്ത് ഫര്‍സാനയുടെയും കൊലക്കേസുകളില്‍ ആണ് പെരുമലയിലെ വീട് അടക്കം ഏഴിടങ്ങളില്‍ തെളിവെടുപ്പ് നടത്തിയത്. കൊലപാതകരീതികള്‍ അഫാന്‍ പോലീസിനോട് വിശദീകരിച്ചു നല്‍കി.

 

Continue Reading

film

‘മുഹമ്മദ് കുട്ടി, വിശാഖം നക്ഷത്രം’; ശബരിമലയില്‍ മമ്മൂട്ടിയുടെ പേരില്‍ വഴിപാട് നടത്തി മോഹന്‍ലാല്‍

നാളെ നിര്‍മാല്യ ദര്‍ശനവും പൂര്‍ത്തിയാക്കിയാണ് മോഹന്‍ലാല്‍ മലയിറങ്ങുക.

Published

on

ശബരിമലയില്‍ മമ്മൂട്ടിയുടെ പേരില്‍ വഴിപാട് നടത്തി മോഹന്‍ലാല്‍. ‘മുഹമ്മദ് കുട്ടി, വിശാഖം നക്ഷത്രം’ എന്ന പേരിലാണ് വഴിപാട് നടത്തിയത്. ഉഷപൂജ വഴിപാടാണ് നടത്തിയത്. നാളെ നിര്‍മാല്യ ദര്‍ശനവും പൂര്‍ത്തിയാക്കിയാണ് മോഹന്‍ലാല്‍ മലയിറങ്ങുക. ഭാര്യ സുചിത്രയുടെ പേരിലും മോഹന്‍ലാല്‍ വഴിപാട് നടത്തി.

ചൊവ്വാഴ്ച വൈകുന്നേരത്തോടെയാണ് നടന്‍ മോഹന്‍ലാല്‍ ശബരിമല ദര്‍ശനത്തിനായി പമ്പയിലെത്തിയത്. ഗണപതി ക്ഷേത്രത്തില്‍ നിന്ന് കെട്ടുനിറച്ചാണ് മലകയറിയത്.

സുഹൃത്തുക്കള്‍ക്കൊപ്പമാണ് മോഹന്‍ലാല്‍ അയ്യപ്പ ദര്‍ശനത്തിനെത്തിയത്. ദേവസ്വം അധികൃതര്‍ ചേര്‍ന്ന് മോഹന്‍ലാലിനെ സ്വീകരിച്ചു. ഗണപതി ക്ഷേത്രത്തില്‍നിന്ന് കെട്ടുനിറച്ച ശേഷമാണ് മോഹന്‍ലാല്‍ മല കയറുന്നത്.

മാര്‍ച്ച് 27ന് മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്ത എമ്പുരാന്‍ പ്രദര്‍ശനത്തുകയാണ്. സിനിമയുടെ റിലീസിന് ദിവസങ്ങള്‍ മാത്രം ബാക്കിയുള്ളപ്പോഴാണ് മോഹന്‍ലാലിന്റെ ശബരിമല സന്ദര്‍ശനം എന്നതും ശ്രദ്ധേയമാണ്.

Continue Reading

kerala

മദ്യലഹരിയില്‍ ബഹളമുണ്ടാക്കി, ഇടുക്കി മറയൂരില്‍ ജേഷ്ഠന്‍ അനുജനെ വെട്ടിക്കൊന്നു

സംഭവത്തില്‍ സഹോദരന്‍ അരുണിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

Published

on

ഇടുക്കി മറയൂരില്‍ ജേഷ്ഠന്‍ അനുജനെ വെട്ടിക്കൊന്നു. ചെറുവാട് സ്വദേശി ജഗന്‍ (32)ആണ് മരിച്ചത്. സംഭവത്തില്‍ സഹോദരന്‍ അരുണിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. മറയൂര്‍ ഇന്ദിരാനഗറിലെ വീട്ടില്‍ ഇന്ന് വൈകീട്ട് 7.30ടെയായിരുന്നു കൊലപാതകം.

മദ്യപിച്ചെത്തിയ ജഗന്‍ മാതൃസഹോദരിയെ കത്തിയുമായി ആക്രമിക്കാന്‍ എത്തിയതോടെയാണ് അരുണ്‍ ജഗനെ ആക്രമിച്ചത്. തര്‍ക്കത്തിനിടെ പെട്ടെന്നുണ്ടായ പ്രകോപനത്തിലാണ് ജഗന് വെട്ടേറ്റു. ഗുരുതര പരുക്കേറ്റ ഇയാളെ മറയൂരിലെ കുടുംബാരോഗ്യ കേന്ദ്രത്തില്‍ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചു. സംഭവം സ്ഥലത്തുനിന്ന് കസ്റ്റഡിയിലെടുത്ത അരുണിനെ പൊലീസ് വിശദമായി ചോദ്യം ചെയ്യും.

മദ്യപിച്ച് പതിവായി പ്രശ്നം ഉണ്ടാക്കുന്നയാളാണ് ജഗനെന്നാണ് വിവരം. ചെറുകാട്, ഉന്നതിയിലാണ് ജഗനും അരുണും അടങ്ങുന്ന കുടുംബം താമസിച്ചിരുന്നത്. ജഗന്‍ മദ്യപിച്ച് പ്രശ്നമുണ്ടാക്കുന്നത് പതിവായതോടെ ഇവരുടെ കടുംബം മറയൂരിന് സമീപം ഇന്ദിരാ നഗറിലേക്ക് താമസം മാറുകയായിരുന്നു.

ഇന്ന് വൈകീട്ട് വീണ്ടും ഇയാള്‍ മദ്യപിച്ചെത്തി ആക്രമണം തുടര്‍ന്നപ്പോഴാണ് അരുണ്‍ ജഗനെ വെട്ടിക്കൊലപ്പെടുത്തുന്നത്. സംഭവത്തിന് പിന്നാലെ അരുണിനെ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. ജഗന്റെ മൃതദ്ദേഹം മറയൂര്‍ കുടംബാരോഗ്യ കേന്ദ്രത്തിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

 

 

Continue Reading

Trending