Connect with us

kerala

കേസുകള്‍ ഭയന്ന് പിണറായി മോദിയുടെ കാലുപിടിക്കുന്നു; ജനതാദള്‍ എസ് ബിജെപിയിലേക്കുള്ള പാലമെന്ന് കെ സുധാകരന്‍ എംപി

ലാവ്ലിന്‍കേസ് 35ലധികം തവണ മാറ്റിവച്ചത് ഇത്തരം അവിശുദ്ധ കൂട്ടുകെട്ടുകളിലൂടെയാണ്. കവലയില്‍ ബിജെപിക്കേതിരേ പ്രസംഗിക്കുകയും അടുക്കളയില്‍ അവരുടെ തോളില്‍ കയ്യിടുകയും ചെയ്യുന്ന പാരമ്പര്യമാണ് സിപിഎമ്മിനുള്ളത്.

Published

on

സ്വര്‍ണക്കടത്ത്, ലൈഫ് മിഷന്‍ തുടങ്ങിയ കേസുകളില്‍ കേന്ദ്രഏജന്‍സികള്‍ കൈയാമം വയ്ക്കുമെന്ന് ഭയന്ന് ബിജെപിയുടെ കാലുപിടിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ തനിരൂപമാണ് മുന്‍ പ്രധാനമന്ത്രി എച്ച് ഡി ദേവഗൗഡയുടെ വാക്കുകളില്‍ക്കൂടി പുറത്തുവന്നതെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി. ഇതിലെ സത്യാവസ്ഥ എന്താണെന്ന് മുഖ്യമന്ത്രി ജനങ്ങളോട് പറയണം. ബിജെപിക്കൊപ്പം ചേരുന്നതിന് മുഖ്യമന്ത്രി പിണറായി വിജയന്‍ പൂര്‍ണ സമ്മതം നല്കിയെന്ന് മുന്‍ പ്രധാനമന്ത്രി പറഞ്ഞത് കള്ളമാണെങ്കില്‍ അദ്ദേഹത്തിനെതിരേ കേസ് കൊടുക്കണമെന്നും സുധാകരന്‍ ആവശ്യപ്പെട്ടു.

ബിജെപിയുടെ സഖ്യകക്ഷിയായ ജനതാദള്‍ എസിനെ ഇടതുമുന്നണിയിലും മന്ത്രിസഭയിലും പിണറായി വിജയന്‍ നിലനിര്‍ത്തിയിരിക്കുന്നത് ബിജെപിയിലേക്കുള്ള പാലമായാണ്. ലാവ്ലിന്‍കേസ് 35ലധികം തവണ മാറ്റിവച്ചത് ഇത്തരം അവിശുദ്ധ കൂട്ടുകെട്ടുകളിലൂടെയാണ്. കവലയില്‍ ബിജെപിക്കേതിരേ പ്രസംഗിക്കുകയും അടുക്കളയില്‍ അവരുടെ തോളില്‍ കയ്യിടുകയും ചെയ്യുന്ന പാരമ്പര്യമാണ് സിപിഎമ്മിനുള്ളത്.

ബിജെപിക്കെതിരെയോ, മോദിക്കെതിരെയോ ഒരക്ഷരം ഉരിയാടാനുള്ള തന്റേടം പിണറായി വിജയനില്ല. കേന്ദ്രം കേരളത്തിന് അര്‍ഹമായ ധനസഹായം പലവട്ടം നിഷേധിച്ചിട്ടും പ്രതിഷേധിക്കാനായില്ല. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ബിജെപി വോട്ടുമറിച്ച് പിണറായിയെ അധികാരത്തിലേറ്റിയതിന്റെ നന്ദി സൂചകമായി ബിജെപി അധ്യക്ഷന്‍ പ്രതിയായ കൊടകര കുഴല്‍പ്പണക്കേസ് ഇഡിക്കു വിടാതെ പിണറായി വിജയന്‍ ചവിട്ടിപ്പിടിച്ചിരിക്കുകയാണ്.

കഴിഞ്ഞ കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പില്‍ ജനതാള്‍ എസുമായി ചേര്‍ന്ന് കോണ്‍ഗ്രസിനെ തോല്പിക്കാനാണ് സിപിഎം ശ്രമിച്ചത്. എന്നാല്‍ അവര്‍ മൂന്നു തവണ ജയിച്ച ബംഗെപ്പള്ളിയില്‍ തോറ്റ് മൂന്നാം സ്ഥാനത്തുപോയപ്പോള്‍ കോണ്‍ഗ്രസാണ് അവിടെ ജയിച്ചത്. ജനാധിപത്യവിശ്വാസികളെല്ലാം കോണ്‍ഗ്രസിന്റെ വിജയത്തിനുവേണ്ടി അഹോരാത്രം അധ്വാനിച്ചപ്പോള്‍ പിണറായിയും സംഘവും കോണ്‍ഗ്രസിനെ ക്ഷയിപ്പിച്ച് ബിജെപിയുടെ രഥമുരുട്ടാനാണ് ശ്രമിച്ചത്.

രാജ്യത്തെ ജനാധിപത്യ മതേതരശക്തികള്‍ ഇന്ത്യാമുന്നണി രൂപീകരിച്ചപ്പോള്‍ അതിന്റെ ഏകോപന സമിതിയിലേക്ക് സിപിഎം കേന്ദ്രനേതൃത്വം പ്രതിനിധിയെ വിടാതിരുന്നത് പിണറായിയുടെ നിര്‍ദേശപ്രകാരമാണ്. സിപിഎം എന്ന ദേശീയ കക്ഷിയുടെ മുകളില്‍ കേരള സിപിഎമ്മും അതിനു മുകളില്‍ കണ്ണൂര്‍ സിപിഎമ്മും അതിനെല്ലാം മുകളില്‍ പിണറായി വിജയനുമാണ്. രാജ്യത്തെ ജനാധിപത്യ മതേതര വിശ്വാസികളുടെ ഫാസിസ്റ്റ് വിരുദ്ധ പോരാട്ടങ്ങളെ ദുര്‍ബലപ്പെടുത്തുന്ന കേന്ദ്രബിന്ദു പിണറായി വിജയനാണെന്ന് സുധാകരന്‍ ചൂണ്ടിക്കാട്ടി.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

പാര്‍ട്ടിയോട് കളിച്ചാല്‍ ഒരൊറ്റയെണ്ണം തലശ്ശേരി സ്റ്റേഷനിലുണ്ടാവില്ല; സിപിഎമ്മിന്റെ ഭീഷണിക്ക് പിന്നാലെ രണ്ട് എസ്.ഐമാര്‍ക്ക് സ്ഥലമാറ്റം

പൊലീസിനെ ആക്രമിച്ച സംഭവത്തില്‍ സി.പി.എം പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത നടപടിയുമായി ബന്ധപ്പെട്ട വിവാദത്തിലാണ് നടപടി

Published

on

തലശ്ശേരി: ഇല്ലത്ത് താഴെ മണോളിക്കാവ് ക്ഷേത്രോത്സവത്തിനിടെയുണ്ടായ പൊലീസ്-സിപിഎം വിഷയത്തില്‍ തലശ്ശേരി പൊലീസ് സ്റ്റേഷനിലെ രണ്ട് എസ്.ഐമാര്‍ക്ക് സ്ഥാനചലനം. പൊലീസിനെ ആക്രമിച്ച സംഭവത്തില്‍ സി.പി.എം പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത നടപടിയുമായി ബന്ധപ്പെട്ട വിവാദത്തിലാണ് നടപടി. മണോളിക്കാവ് സംഭവത്തില്‍ സി.പി.എം പ്രവര്‍ത്തകരുടെ ഭീഷണി നേരിട്ട പൊലീസ് ഉദ്യോഗസ്ഥരായ എസ്.ഐമാരായ ടി.കെ. അഖില്‍, വി.വി. ദീപ്തി എന്നിവരെയാണ് സ്ഥലംമാറ്റിയത്. ”പൊലീസ് കാവില്‍ കയറി കളിക്കേണ്ട, കാവിലെ കാര്യങ്ങള്‍ നോക്കാന്‍ ഞങ്ങളുണ്ട്, ഭരിക്കുന്ന പാര്‍ട്ടിയോട് കളിക്കാന്‍ നിന്നാല്‍ ഒരൊറ്റയെണ്ണം തലശ്ശേരി സ്റ്റേഷനിലുണ്ടാവില്ല” എന്നൊക്കെ ആക്രോശിച്ചാണ് സി.പി.എം പ്രവര്‍ത്തകര്‍ പൊലീസിന് നേരെ ഭീഷണി മുഴക്കിയത്. ഭീഷണി പൊലീസ് ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റത്തോടെ അന്വര്‍ഥമായി.

ദീപ്തിയെ കണ്ണൂര്‍ ടൗണ്‍ സ്റ്റേഷനിലേക്കും അഖിലിനെ കൊളവല്ലൂര്‍ പൊലീസ് സ്റ്റേഷനിലേക്കുമാണ് മാറ്റിയത്. കണ്ണൂര്‍ ടൗണ്‍ സ്റ്റേഷനിലെ പി.പി. ഷമീല്‍, കൊളവല്ലൂര്‍ സ്റ്റേഷനിലെ പി.വി. പ്രശോഭ് എന്നിവരെ തലശ്ശേരി സ്റ്റേഷനിലേക്ക് മാറ്റി നിയമിച്ചു. സി.പി.എം പ്രവര്‍ത്തകര്‍ക്കെതിരെ നടപടിയെടുത്തതിനാണ് ടി.കെ. അഖിലിനെയും വി.വി. ദീപ്തിയെയും സി.പി.എം നേതാക്കളുടെ സമ്മര്‍ദത്തിന്റെ ഫലമായി സ്ഥലം മാറ്റിയതെന്നാണ് വിവരം.

മണോളിക്കാവ് വിഷയത്തില്‍ എസ്.ഐ വി.വി. ദീപ്തിയുടെ നേതൃത്വത്തിലുളള പൊലീസ് സംഘമാണ് സി.പി.എം പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തത്. സംഭവത്തിലുള്‍പ്പെട്ട ചിലരെ അറസ്റ്റ് ചെയ്തിരുന്നു. ഇത് പൊലീസിന്റെ ഏകപക്ഷീയമായ നടപടിയാണെന്നും ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണമെന്നും സി.പി.എം നേതാക്കള്‍ നിര്‍ബന്ധം പിടിച്ചിരുന്നു. എസ്.ഐമാരുടെ പൊതു സ്ഥലംമാറ്റ പട്ടികയില്‍ ഉള്‍പ്പെടുത്തിയാണ് അഖിലിനെയും ദീപ്തിയെയും ജില്ലയിലെ മറ്റു സ്റ്റേഷനുകളിലേക്ക് മാറ്റിയത്. സി.പി.എം നേതാക്കളുടെ അപ്രീതിയാണ് എസ്.ഐമാര്‍ക്ക് വിനയായത്.

ഫെബ്രുവരി 20ന് പുലര്‍ച്ചെയാണ് ആക്രമണമുണ്ടായത്. ക്ഷേത്രത്തില്‍ സി.പി.എം പ്രവര്‍ത്തകരും ബി.ജെ.പി പ്രവര്‍ത്തകരും തമ്മിലുണ്ടായ സംഘര്‍ഷം തടയാനെത്തിയ എസ്.ഐ ടി.കെ. അഖിലിനെ യൂനിഫോമിന്റെ കോളറിന് പിടിച്ചുവലിച്ച് ആക്രമിച്ച കേസില്‍ പിടിയിലായ സി.പി.എം പ്രവര്‍ത്തകനെ പൊലീസ് ജീപ്പ് തടഞ്ഞ് മോചിപ്പിച്ച സംഭവത്തോടെ കൂടുതല്‍ സി.പി.എം പ്രവര്‍ത്തകര്‍ക്കെതിരെ പൊലീസ് കേസെടുക്കുകയായിരുന്നു.

Continue Reading

kerala

‘അടിക്കടി ആവശ്യങ്ങള്‍ മാറുന്നു’; ആശാമാരെ വീണ്ടും അവഹേളിച്ച് സിപിഎം മുഖപത്രം

കേന്ദ്രസര്‍ക്കാരിന്റെ ഉത്തരവാദിത്തം സമരം ചെയ്യുന്നവര്‍ മറച്ചുപിടിക്കുന്നുവെന്നുമായിരുന്നു വിമര്‍ശനം

Published

on

ആശാസമരത്തിനെതിരെ മുഖപ്രസംഗവുമായി സിപിഎം മുഖപത്രം ദേശാഭിമാനി. ആശമാര്‍ അടിക്കടി ആവശ്യങ്ങള്‍ മാറ്റുകയാണെന്നും കേന്ദ്രസര്‍ക്കാരിന്റെ ഉത്തരവാദിത്തം സമരം ചെയ്യുന്നവര്‍ മറച്ചുപിടിക്കുന്നുവെന്നുമായിരുന്നു വിമര്‍ശനം. ആശവര്‍ക്കര്‍മാരുടെ കാര്യത്തില്‍ ബിജെപി സ്വീകരിക്കുന്നത് പിന്തിരിപ്പന്‍ നിലപാടാണെന്നും ആശമാരെ സ്ഥിരം തൊഴിലാളികളായി കേന്ദ്രം അംഗീകരിക്കണമെന്നും കേന്ദ്ര നയം തിരുത്താന്‍ യോജിച്ച സമരത്തിന് തയ്യാറാകണമെന്നും ദേശാഭിമാനി മുഖപത്രത്തില്‍ പറയുന്നു.

അതേസമയം, സംസ്ഥാന സര്‍ക്കാര്‍ ആശമാരെ ഇനിയും പരിഗണിക്കില്ലെന്ന് സത്യം ഈ മുഖ പ്രസംഗത്തിലൂടെ ഊട്ടിയുറപ്പിക്കപ്പെടുന്നു. കേന്ദ്ര-കേരള സര്‍ക്കാരുകള്‍ ഇപ്പോഴും പരസ്പരം പഴിചാരി മുന്നോട്ട് പോവുകയാണ്.

ആശ പ്രവര്‍ത്തകര്‍ സെക്രട്ടേറിയറ്റിനു മുന്നില്‍ നടത്തുന്ന രാപ്പകല്‍ സമരം ആരംഭിച്ചിട്ട് ഇന്ന് 32 ദിവസം പിന്നിടുകയാണ്. നാടും നഗരവും ഉത്സവലഹരിയില്‍ ആറാടുമ്പോള്‍ പ്രതിഷേധ പൊങ്കാല ഇട്ട് സമരം ശക്തമാക്കാനാണ് ആശാമാരുടെ തീരുമാനം. ഇന്നലെ നടന്ന മുഖ്യമന്ത്രി ധനമന്ത്രി കൂടിക്കാഴ്ചയില്‍ ആശാമാരുടെ പ്രശ്‌നം അടക്കം ഉന്നയിക്കുമെന്നായിരുന്നു ഡല്‍ഹിയിലെ സംസ്ഥാന സര്‍ക്കാരിന്റെ പ്രത്യേക പ്രതിനിധി കെ.വി തോമസ് നേരത്തെ നല്‍കിയ ഉറപ്പ്. എന്നാല്‍ അത് ഉണ്ടായില്ല. കേന്ദ്രവും സംസ്ഥാനവും തമ്മില്‍ ഫണ്ടിനെ ചൊല്ലിയുള്ള തര്‍ക്കം തുടരുന്നതിലുമുണ്ട് ആശാമാര്‍ക്ക് നിരാശ. സമരത്തിന് പരിഹാരം കാണാന്‍ സംസ്ഥാന സര്‍ക്കാര്‍ തയാറാകാത്ത സാഹചര്യത്തില്‍ മാര്‍ച്ച് 17ന് സെക്രട്ടേറിയറ്റ് ഉപരോധിക്കാനും ആശമാര്‍ തീരുമാനിച്ചിട്ടുണ്ട്.

Continue Reading

kerala

ഇടുക്കിയില്‍ കെ.എസ്.ആര്‍.ടി.സി ബസ് താഴ്ചയിലേക്ക് മറിഞ്ഞ് അപകടം

രുമ്പുപാലം ചെറായി പാലത്തിന് സമീപത്ത് വളവ് തിരിയുന്നതിനിടെ ബസിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് താഴ്ച്ചയിലേക്ക് മറിയുകയായിരുന്നു

Published

on

ഇടുക്കി അടിമാലിയില്‍ കെ.എസ്.ആര്‍.ടി.സി ബസ് താഴ്ചയിലേക്ക് മറിഞ്ഞ് അപകടം. ഇരുമ്പുപാലം ചെറായി പാലത്തിന് സമീപത്ത് വളവ് തിരിയുന്നതിനിടെ ബസിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് താഴ്ച്ചയിലേക്ക് മറിയുകയായിരുന്നു. മൂന്നാറില്‍ നിന്ന് എറണാകുളത്തേക്ക് പോയ ബസാണ് അപകടത്തില്‍ പെട്ടത്.

ഡ്രൈവര്‍ക്കും ഏതാനും യാത്രക്കാര്‍ക്കും അപകടത്തില്‍ പരിക്കേറ്റു. ആരുടെയും പരിക്ക് ഗുരുതരമല്ല. പരിക്കേറ്റവരെ അടിമാലി താലൂക്കാശുപത്രിയിലും ഇരുമ്പുപാലത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. സ്ഥലത്തുണ്ടായിരുന്ന നാട്ടുകാരും അത് വഴിയെത്തിയ യാത്രക്കാരുമാണ് ആദ്യം രക്ഷാപ്രവര്‍ത്തനം നടത്തിയത്. പൊലീസും ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു.

Continue Reading

Trending