Connect with us

kerala

ആരാധനാലയ സംരക്ഷണ നിയമം പാലിക്കുക; മുസ്‌ലിം യൂത്ത് ലീഗ് ഡേ നൈറ്റ് മാർച്ച് ഇന്ന്

വൈകീട്ട് 4മണിക്ക് വീരുറ്റ പോരാട്ടങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച പൂക്കോട്ടൂരില്‍ നിന്നും ആരംഭിച്ച് മലപ്പുറം കുന്നുമ്മല്‍ സമാപിക്കും.

Published

on

മുസ്‌ലിം ലീഗ്‌ മുന്‍കൈയെടുത്ത് നിയമമാക്കിയ 1991ലെ ആരാധനാലയ സംരക്ഷണ നിയമം കേന്ദ്ര സര്‍ക്കാര്‍ പാലിക്കണമെന്ന് ആവശ്യപ്പെട്ട് ഇന്ന് മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന കമ്മറ്റി ഡേ നൈറ്റ് മാര്‍ച്ച് നടത്തും. വൈകീട്ട് 4മണിക്ക് വീരുറ്റ പോരാട്ടങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച പൂക്കോട്ടൂരില്‍ നിന്നും ആരംഭിച്ച് മലപ്പുറം കുന്നുമ്മല്‍ സമാപിക്കും.

സമാപന സംഗമം മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ ഉത്ഘാടനം ചെയ്യും. ഡേ നൈറ്റ് മാര്‍ച്ച് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ ഫ്‌ലാഗ് ഓഫ് ചെയ്യും. മുസ്‌ലിം ലീഗ് അഖിലേന്ത്യാ സീനിയര്‍ വൈസ് പ്രസിഡന്റ് എം.പി അബ്ദുസമദ് സമദാനി മാര്‍ച്ചിന് അഭിവാദ്യങ്ങള്‍ നേരും.

ആരാധനാലയ സംരക്ഷണ നിയമത്തെ മുഖവിലക്കെടുക്കാതെ വരാണസി ജില്ലാ കോടതി പുറപ്പെടുവിച്ച ഉത്തരവ് നിയമവാഴ്ച്ചയോടുള്ള വെല്ലുവിളിയാണെന്ന് മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളും ജനറല്‍ സെക്രട്ടറി പി. കെ ഫിറോസും പറഞ്ഞു. നൂറ്റാണ്ടുകളായി മുസ്‌ലിം സമുദായം ആരാധന നിര്‍വ്വഹിച്ച് വരുന്ന ഗ്യാന്‍വ്യാപി മസ്ജിദില്‍ പൂജ നടത്താനാണ് കോടതി അനുമതി നല്‍കിയത്. ബാബരി പള്ളി പൊളിച്ച് രാമക്ഷേത്രമുണ്ടാക്കിയതിന് ശേഷം പുതിയ പള്ളികളില്‍ പ്രശ്‌നം ഉന്നയിക്കാനുള്ള സംഘ് പരിവാറിന്റെ ഗൂഢലക്ഷ്യത്തിന് ചുവപ്പ് പരവതാനി വിരിക്കുന്ന നിലപാടാണ് കോടതികള്‍ പോലും സ്വീകരിക്കുന്നതെന്ന് നേതാക്കള്‍ തുടര്‍ന്നു.

2024 ലെ തെരഞ്ഞടുപ്പിലെ വിജയത്തിനായി തീവ്ര ഹിന്ദുത്വ അജണ്ടകള്‍ നടപ്പിലാക്കാനുള്ള ഫാസിസ്റ്റ് ശക്തികളുടെ ശ്രമം മതേതര സമൂഹം തിരിച്ചറിയണം. രാജ്യത്തെ മുസ്‌ലിം – ക്രിസ്ത്യന്‍ മതവിഭാഗങ്ങളുടെ ആരാധനാലയങ്ങള്‍ക്ക് നേരെ കടന്ന് കയറാന്‍ ശ്രമിക്കുന്നത് ഇന്ത്യയുടെ മതേതര പൈതൃകത്തെ തകര്‍ക്കാനുള്ള ആസൂത്രിത ശ്രമമാണ്. ഇതിനെ ചെറുത്ത് തോല്‍പ്പിക്കാന്‍ ജനാധിപത്യ സമൂഹം ഉണരേണ്ടതുണ്ടെന്ന് നേതാക്കള്‍ കൂട്ടിച്ചേര്‍ത്തു.ഡേ നൈറ്റ് മാര്‍ച്ചില്‍ അണിചേരാന്‍ മതേതര ജനാധിപത്യ വിശ്വാസികളോട് നേതാക്കള്‍ അഭ്യര്‍ത്ഥിച്ചു.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

കരുനാഗപ്പള്ളി സന്തോഷ് കൊലക്കേസ്; പ്രധാന പ്രതികള്‍ പിടിയില്‍

പ്രതികളായ മൈന ഹരി, പ്യാരി എന്നിവരാണ് പിടിയിലായത്

Published

on

കൊല്ലം : കരുനാഗപ്പള്ളി സന്തോഷ് കൊലക്കേസില്‍ പ്രധാന പ്രതികള്‍ പിടിയില്‍. പ്രതികളായ മൈന ഹരി, പ്യാരി എന്നിവരാണ് പിടിയിലായത്. മാവേലിക്കര തഴക്കരയില്‍ നിന്നാണ് ഇവരെ പിടികൂടിയത്. ഇതോടെ കേസില്‍ മൂന്ന് പേര്‍ പിടിയിലായി.

നേരത്തേ കേസുമായി ബന്ധപ്പെട്ട് ക്വട്ടേന്‍ സംഘത്തിലുള്ള അയ്യപ്പന്‍ എന്നയാളെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. ഇയാളെ വിശദമായി ചോദ്യം ചെയ്തുവരികയാണ്. കൊലയ്ക്കുപയോഗിച്ച വാഹനത്തിന്റേത് വ്യാജ നമ്പറാണെന്ന് പൊലീസ് കണ്ടെത്തയിട്ടുണ്ട്. കേസിലെ ഒന്നാം പ്രതിയായ അലുവ അതുല്‍ ഇന്നലെ പൊലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടിരുന്നു. ഇയാള്‍ക്കായുള്ള അന്വേഷണം പൊലീസ് ഊര്‍ജിതമാക്കിയിട്ടുണ്ട്.

കഴിഞ്ഞ 27നാണ് ജിം സന്തോഷ് എന്നറിയപ്പെടുന്ന ഗുണ്ടാ നേതാവ് സന്തോഷ് കൊല്ലപ്പെടുന്നത്. കറന്റ് ഓഫ് ചെയ്ത ശേഷം വീടിന് നേരെ തോട്ട എറിഞ്ഞ് കതക് തകര്‍ത്ത ശേഷമാണ് ഗുണ്ടാസംഘം അകത്തുകടന്നത്. ഗുണ്ടാപ്പകയാണ് കൊലപാതകത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞിരുന്നു.

Continue Reading

kerala

പാലക്കാട് കാട്ടാന ആക്രമണം; രണ്ട് തൊഴിലാളികള്‍ക്ക് പരിക്ക്

കോതമംഗലം മാമലകണ്ടത് രാവിലെ എത്തിയ കാട്ടാനക്കൂട്ടം ഒരു വീട് തകര്‍ത്തു

Published

on

പാലക്കാട് കാട്ടാന ആക്രമണത്തില്‍ രണ്ട് ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് പരുക്ക്. അസം സ്വദേശികളായ മുന്നു, പിങ്കി എന്നിവര്‍ക്കാണ് പരുക്കേറ്റത്. മംഗലം ഡാം അയ്യപ്പന്‍പാടിയില്‍ ആണ് ആക്രമണം ഉണ്ടായത്. കുരുമുളക് പറിക്കുന്നതിനിടെ കാട്ടാന ആക്രമിക്കുകയായിരുന്നു.

ഇന്ന് മൂന്നു മണിയോടെയാണ് കാട്ടാന ആക്രമണം ഉണ്ടായത്. ഓടി മാറുന്നതിനിടയില്‍ നിലത്തേക്ക് വീണ പിങ്കിയെയും മുന്നുവിനേയും ആന ചവിട്ടി പരുക്കേല്‍പ്പിച്ചു.

അതേസമയം മലപ്പുറം നിലമ്പൂര്‍ ജില്ലാ ആശുപത്രി പരിസരത്ത് പുലര്‍ച്ചെ രണ്ടുമണിയോടെ കാട്ടാന എത്തിയത് ആശങ്ക പരത്തി. നിലമ്പൂര്‍ ടൗണിന് പരിസരത്താണ് കാട്ടാന എത്തിയത്. ഈ മേഖലയിലെ കൃഷിയും ആന നശിപ്പിച്ചിട്ടുണ്ട്. എറണാകുളം കോതമംഗലം മാമലകണ്ടത് രാവിലെ എത്തിയ കാട്ടാനക്കൂട്ടം ഒരു വീട് തകര്‍ത്തു.

Continue Reading

kerala

മാസപ്പിറവി കണ്ടു; സംസ്ഥാനത്ത് നാളെ ചെറിയ പെരുന്നാള്‍

തിരുവനന്തപുരം നന്തന്‍കോടും കോഴിക്കോട് കപ്പക്കല്‍, പൊന്നാനി എന്നിവിടങ്ങളിലും മാസപ്പിറവി കണ്ടു

Published

on

കോഴിക്കോട്: ശവ്വാല്‍ മാസപ്പിറവി കണ്ടതിനാല്‍ കേരളത്തില്‍ തിങ്കളാഴ്ച ചെറിയ പെരുന്നാള്‍ ആയിരിക്കുമെന്ന് വിവിധ ഖാദിമാര്‍ അറിയിച്ചു. തിരുവനന്തപുരം നന്തന്‍കോടും കോഴിക്കോട് കപ്പക്കല്‍, പൊന്നാനി എന്നിവിടങ്ങളിലും മാസപ്പിറവി കണ്ടു. ഒരു മാസം നീണ്ടുനിന്ന വ്രതാനുഷ്ഠാനത്തിന് ശേഷമാണ് ഇസ്ലാംമത വിശ്വാസികള്‍ ചെറിയ പെരുന്നാള്‍ ആഘോഷിക്കുന്നത്.

പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍, സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റും വിവിധ മഹല്ലുകളുടെ ഖാസിയുമായ മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, കോഴിക്കോട് ഖാസി മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി, സംയുക്ത മഹല്ല് ജമാഅത്ത് ഖാദി ഇബ്രാഹീമുല്‍ ഖലീലുല്‍ ബുഖാരി, കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാര്‍, പാളയം ഇമാം വി.പി. സുഹൈബ് മൗലവി എന്നിവരാണ് പ്രഖ്യാപനം നടത്തിയത്.

Continue Reading

Trending