Connect with us

kerala

വരുമാനമുണ്ടെങ്കിലും മുന്‍ ഭാര്യക്ക് ജീവനാംശം നിഷേധിക്കാനാവില്ല; ഹൈക്കോടതി

ഭര്‍ത്താവുനായി ജീവിച്ചപ്പോഴുള്ള ജീവിതനിലവാരം തുടരാന്‍ ഭാര്യക്ക് അര്‍ഹതയുണ്ടെന്ന് വിലയിരുത്തിയാണ് ഉത്തരവ്

Published

on

വരുമാനമുണ്ടെങ്കിലും വിവാഹബന്ധം വേര്‍പിരിഞ്ഞ് ഭര്‍ത്താവുമായി അകന്ന് ജീവിക്കുന്ന ഭാര്യക്ക് ജീവനാംശം നിഷേധിക്കാനാവില്ലെന്ന് ഹൈകോടതി. ഭര്‍ത്താവുനായി ജീവിച്ചപ്പോഴുള്ള ജീവിതനിലവാരം തുടരാന്‍ ഭാര്യക്ക് അര്‍ഹതയുണ്ടെന്ന് വിലയിരുത്തിയാണ് ഉത്തരവ്. ഹൈക്കോടതി ജസ്റ്റിസ് കൗസര്‍ എടപ്പഗത്തിലാണ് കേസില്‍ വിധി പറഞ്ഞത്.

ഭര്‍ത്താവില്‍നിന്നുള്ള ജീവനാംശം മാസവരുമാനമുണ്ടെന്ന് ചൂണ്ടിക്കാട്ടി ഭാര്യക്ക് നിഷേധിച്ച പത്തനംതിട്ട കുടുംബ കോടതി ഉത്തരവ് റദ്ദാക്കി. അതോടൊപ്പം കോടതി ജീവനാംശം തീരുമാനിക്കാന്‍ നിര്‍ദേശിച്ച് കേസ് കുടുംബകോടതിയിലേക്ക് മടക്കുകയും ചെയ്തു. ഭര്‍ത്താവിന് ഒമ്പതുലക്ഷം മാസവരുമാനമുണ്ട്, എല്‍.ഐ.സി പെന്‍ഷന്‍ ഫണ്ടില്‍ വലിയ നിക്ഷേപവുമുണ്ടെന്ന് ഭാര്യ ചൂണ്ടിക്കാട്ടി. മകള്‍ക്കും തനിക്കുമായി 45,000 രൂപയാണ് മാസം ജീവനാംശമായി ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍, ഭാര്യ ജോലി ചെയ്യുന്നുണ്ടെന്നും മകള്‍ക്ക് പ്രായപൂര്‍ത്തിയായതിനാല്‍ ജീവനാംശത്തിന് അര്‍ഹതയില്ലെന്നുമായിരുന്നു ഭര്‍ത്താവിന്റെ വാദം.

എന്നാല്‍, ഭാര്യയുടെ താല്‍ക്കാലിക ജോലിക്ക് തുച്ഛമായ വരുമാനമാണ് ലഭിക്കുന്നതെന്ന് വിലയിരുത്തിയ കോടതി കുറഞ്ഞ വരുമാനം ജീവിക്കാന്‍ മതിയാവില്ലെന്ന് പറയുന്ന പക്ഷം ഭര്‍ത്താവില്‍നിന്നുള്ള ജീവനാംശത്തിനുള്ള അവകാശം ഭാര്യക്ക് നിഷേധിക്കാനാവില്ലെന്ന് വ്യക്തമാക്കി. തന്നെ ആശ്രയിക്കുന്ന കുട്ടി പ്രായപൂര്‍ത്തിയായ ആളാണ് എന്നത് കുട്ടിയുടെ ആവശ്യങ്ങള്‍ക്കായി ഭര്‍ത്താവില്‍നിന്ന് ജീവനാംശം കിട്ടാന്‍ ഭാര്യക്ക് തടസ്സമല്ലെന്നും കോടതി പറഞ്ഞു.

കുടുംബം പോറ്റാന്‍ കഴിയില്ലെന്നും നിയമപരമായ ചുമതലകള്‍ നിറവേറ്റാനാവില്ലെന്നും തെളിയിക്കേണ്ടത് കേസില്‍ ഭര്‍ത്താവിന്റെ ബാധ്യതയാണെന്നും ഹിന്ദു അഡോപ്ഷന്‍സ് ആന്‍ഡ് മെയിന്റനന്‍സ് നിയമപ്രകാരം വിവാഹം കഴിക്കുന്നതുവരെ മകള്‍ക്ക് ജീവനാംശം നല്‍കാന്‍ പിതാവിന് ഉത്തരവാദിത്തമുണ്ടെന്ന് കോടതി വിലയിരുത്തി. എന്നാല്‍, ഇക്കാര്യം കുടുംബ കോടതിയില്‍ ഉന്നയിക്കാമെന്നും കോടതി വ്യക്തമാക്കി.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

വീടിന് തീപിടിച്ച് വൃദ്ധദമ്പതികള്‍ മരിച്ച സംഭവം; കൊലപാതകം, മകന്‍ കുറ്റം സമ്മതിച്ചു

സ്വത്ത് തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് വിവരം.

Published

on

ആലപ്പുഴ മാന്നാറില്‍ വീടിന് തീപിടിച്ച് വൃദ്ധദമ്പതികള്‍ മരിച്ച സംഭവത്തില്‍ കൊലപാതകമെന്ന് പൊലീസ്. മകന്‍ വിജയന്‍ ചോദ്യം ചെയ്യലില്‍ കുറ്റം സമ്മതിച്ചു. സ്വത്ത് തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് വിവരം. സ്ഥലം എഴുതി നല്‍കാത്തത് കൊലപാതകം നടത്താന്‍ പ്രകോപനമായി. മാന്നാര്‍ പൊലീസ് കേസെടുക്കും. ഇന്ന് പുലര്‍ച്ചെയാണ് സംഭവം. ചെന്നിത്തല കോട്ടമുറി കൊറ്റോട്ട് വീട്ടില്‍ രാഘവന്‍ (92)ഭാര്യ ഭാരതി(90) എന്നിവരാണ് മരിച്ചത്.

വീട്ടില്‍ ഇരുവരും മാത്രമാണ് താമസിച്ചിരുന്നത്. ഇവര്‍ക്ക് ഒരു മകന്‍ മാത്രമാണ് ഉള്ളത്. എന്നാല്‍ ഇയാള്‍ ഇടയ്ക്ക് വീട്ടില്‍ വന്നു പോകാറുണ്ട്. അതേസമയം വീടിന് തീപിടിച്ച് ദമ്പതികളെ പൊള്ളി മരിച്ച നിലയിലാണ് കണ്ടെത്തിയത്.

വീട്ടില്‍ സ്വത്തുമായി ബന്ധപ്പെട്ട് തര്‍ക്കം നിലനിന്നിരുന്നു. കഴിഞ്ഞമാസം രാഘവന്റെ കൈ മകന്‍ വിജയന്‍ തല്ലിയൊടിച്ചിരുന്നു. കഴിഞ്ഞദിവസവും മകന്‍ ഉപദ്രവിച്ചതായി രാഘവന്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. ഇന്ന് മകനോട് പോലീസ് സ്റ്റേഷനില്‍ എത്താന്‍ അറിയിച്ചിരുന്നു.

ഇന്നലെ രാത്രി മകന്‍ വീട്ടിലെത്തിയതായി പാലീസ് പറയുന്നു. അതകേസമയം വീടിന് തീപിടിച്ചത് നാട്ടുകാരാണ് ആദ്യം അറിഞ്ഞത്. നാട്ടുകാര്‍ സംഭവസ്ഥലത്തെത്തി പിന്നീട് പൊലീസിനെ വിവരമറിയിക്കുകയായിരുന്നു.

 

Continue Reading

kerala

ആലപ്പുഴയില്‍ വീടിന് തീപിടിച്ച് വൃദ്ധ ദമ്പതികള്‍ മരിച്ചു

തീപിടിച്ചതില്‍ ദുരൂഹതയുണ്ടെന്ന് പോലീസ് പറയുന്നു.

Published

on

ആലപ്പുഴ മാന്നാറില്‍ വീടിന് തീപിടിച്ച് വൃദ്ധ ദമ്പതികള്‍ മരിച്ചു. ചെന്നിത്തല കോട്ടമുറി കൊറ്റോട്ട് വീട്ടില്‍ രാഘവന്‍(92), ഭാര്യ ഭാരതി(92) എന്നിവരാണ് തീപിടുത്തത്തില്‍ മരിച്ചത്. തീപിടിച്ചതില്‍ ദുരൂഹതയുണ്ടെന്ന് പോലീസ് പറയുന്നു. ഇന്ന് പുലര്‍ച്ചെയാണ് സംഭവം. വീട്ടില്‍ ഉരുവരും മാത്രമാണ് താമസിച്ചിരുന്നത്. ഇവര്‍ക്ക് ഒരു മകന്‍ മാത്രമാണ് ഉള്ളത്. എന്നാല്‍ ഇയാള്‍ ഇടയ്ക്ക് വീട്ടില്‍ വന്നു പോകാറുണ്ട്. അതേസമയം വീടിന് തീപിടിച്ച് ദമ്പതികളെ പൊള്ളി മരിച്ച നിലയിലാണ് കണ്ടെത്തിയത്.

വീടിന് തീപിടിച്ചത് എങ്ങനെയെന്നുള്ള കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല. എന്നാല്‍ മകനെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ വന്നിട്ടില്ല. അതേസമയം വീടിന് തീപിടിച്ചതില്‍ ദുരൂഹതയുണ്ടെന്നാണ് പൊലീസ് പറയുന്നത്. സംഭവത്തില്‍ ദമ്പതികളുടെ മകനെ പോലീസ് സംശയിച്ചു വരുന്നു.

വീട്ടില്‍ സ്വത്തുമായി ബന്ധപ്പെട്ട് തര്‍ക്കം നിലനിന്നിരുന്നു. കഴിഞ്ഞമാസം രാഘവന്റെ കൈ മകന്‍ വിജയന്‍ തല്ലിയൊടിച്ചിരുന്നു. കഴിഞ്ഞദിവസവും മകന്‍ ഉപദ്രവിച്ചതായി രാഘവന്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. ഇന്ന് മകനോട് പോലീസ് സ്റ്റേഷനില്‍ എത്താന്‍ അറിയിച്ചിരുന്നു.

ഇന്നലെ രാത്രി മകന്‍ വീട്ടിലെട്ടിയതായി പാലീസ് പറയുന്നു. അതകേസമയം വീടിന് തീപിടിച്ചത് നാട്ടുകാരാണ് ആദ്യം അറിഞ്ഞത്. നാട്ടുകാര്‍ സംഭവസ്ഥലത്തെത്തി പിന്നീട് പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. മന്നാര്‍ പൊലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ ആരംഭിച്ചു. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

 

Continue Reading

india

ഭാര്യയുമായി ബന്ധമെന്ന് സംശയം; വയനാട്ടില്‍ അതിഥി തൊഴിലാളിയെ മറ്റൊരു അതിഥി തൊഴിലാളി കൊലപ്പെടുത്തി; മൃതദേഹം വെട്ടിനുറുക്കി ബാഗിലാക്കി

ബാഗില്‍ നിന്ന് കണ്ടെത്തിയ ശരീര ഭാഗങ്ങള്‍ വിശദമായി പരിശോധിക്കും.

Published

on

വയനാട് വെള്ളമുണ്ടയില്‍ അതിഥി തൊഴിലാളിയെ കൊലപ്പെടുത്തി മറ്റൊരു അതിഥി തൊഴിലാളി. ഉത്തര്‍പ്രദേശ് സ്വദേശിയായ മുഹമ്മദ് ആരിഫ് (38) ആണ് മറ്റൊരു ഉത്തര്‍പ്രദേശ് സ്വദേശിയായ മുഖീബി(25)നെ കൊലപ്പെടുത്തിയത്. ഭാര്യയുമായി ബന്ധമുണ്ടെന്ന സംശയത്തില്‍ മുഹമ്മദ് ആരിഫ്, മുഖീബിനെ കൊലപ്പെടുത്തുകയായിരുന്നെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

ഇന്ന് വൈകിട്ടാണ് സംഭവം. കൊലപാതകം നടത്തിയ ശേഷം മൃതദേഹം വെട്ടിനുറുക്കി വെള്ളമുണ്ടയില്‍ ഉപേക്ഷിക്കാനായിരുന്നു മുഹമ്മദിന്റെ നീക്കം. മൃതദേഹത്തിന്റെ ഒരു ഭാഗം സ്യൂട്ട്കേസിലും മറ്റൊരു ഭാഗം ബാഗിലുമാക്കി ഓട്ടോറിക്ഷയില്‍ മൂളിത്തോടിലേക്ക് പോയി.

മൂളിത്തോട് പാലത്തെത്തിയപ്പോള്‍ ബാഗ് ഇയാള്‍ താഴേയ്ക്ക് വലിച്ചെറിഞ്ഞെങ്കിലും വീണത് പുഴയുടെ സമീപമാണ്. മറ്റൊരു ഭാഗത്ത് എത്തിയപ്പോള്‍ സ്യൂട്ട്‌കേസും വലിച്ചെറിഞ്ഞു. എന്നാല്‍ സംശയം തോന്നിയ ഓട്ടോ ഡ്രൈവര്‍ ഇയാളെ തടഞ്ഞ് നിര്‍ത്തി പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. പൊലീസ് സംഭവസ്ഥലത്തെത്തി പരിശോധിച്ചപ്പോള്‍ ബാഗില്‍ നിന്നും സ്യൂട്ട്കേസില്‍ നിന്നുമായി മൃതദേഹഭാഗങ്ങള്‍ കണ്ടെത്തി. പ്രതി നിലവില്‍ പൊലീസ് കസ്റ്റഡിയില്‍ ആണ്.

ഇയാളെ പൊലീസ് വിശദമായി ചോദ്യം ചെയ്ത് വരികയാണ്. ബാഗില്‍ നിന്ന് കണ്ടെത്തിയ ശരീര ഭാഗങ്ങള്‍ വിശദമായി പരിശോധിക്കും.

 

 

Continue Reading

Trending