Connect with us

kerala

തെരഞ്ഞെടുപ്പ് ഫലം: ആഹ്ലാദ പ്രകടനങ്ങള്‍ സമാധാനപൂര്‍വ്വം നടത്തുക: സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍

ഫലം വന്നതിന് ശേഷം നടക്കുന്ന ആഹ്ലാദ പ്രകടനങ്ങളില്‍ പ്രവര്‍ത്തകര്‍ സൂക്ഷമത മിതത്വവും ആത്മസംയമനവും പുലര്‍ത്തണം. അമിതാവേശങ്ങളില്‍ നിന്നും പ്രവര്‍ത്തകര്‍ വിട്ടുനില്‍ക്കണം. ധാര്‍മ്മികതക്ക് നിരക്കാത്ത ഒന്നും തന്നെ മുസ്‌ലിം ലീഗ്‌ പ്രവര്‍ത്തകരുടെ ഭാഗത്തുനിന്നും ഉണ്ടാകാന്‍ പാടില്ല.

Published

on

രാജ്യത്തിന്റെ അതിനിര്‍ണായകമായ തെരഞ്ഞെടുപ്പ് വിധിയാണ് വരാനിരിക്കുന്നതെന്നും സമാധാനപൂര്‍വമായിരിക്കണം ആഹ്ലാദങ്ങളെന്നും മുസ്‌ലിം ലീഗ്‌ സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍. ഇന്ത്യ മുന്നണി വളരെ പ്രതീക്ഷയോടെയാണ് ഈ തെരഞ്ഞെടുപ്പിനെ നോക്കി കാണുന്നത്. രാജ്യത്ത് ഭരണമാറ്റം വരുമെന്ന് തന്നെയാണ് മതേതരവിശ്വാസികള്‍ പ്രതീക്ഷിക്കുന്നത്.

കേരളത്തില്‍ യുഡിഎഫ് വലിയ മുന്നേറ്റം നടത്തുമെന്ന് എല്ലാവരും പ്രവചിച്ചു കഴിഞ്ഞു. ഫലം വന്നതിന് ശേഷം നടക്കുന്ന ആഹ്ലാദ പ്രകടനങ്ങളില്‍ പ്രവര്‍ത്തകര്‍ സൂക്ഷമത മിതത്വവും ആത്മസംയമനവും പുലര്‍ത്തണം. അമിതാവേശങ്ങളില്‍ നിന്നും പ്രവര്‍ത്തകര്‍ വിട്ടുനില്‍ക്കണം. ധാര്‍മ്മികതക്ക് നിരക്കാത്ത ഒന്നും തന്നെ മുസ്‌ലിം ലീഗ്‌ പ്രവര്‍ത്തകരുടെ ഭാഗത്തുനിന്നും ഉണ്ടാകാന്‍ പാടില്ല. വെല്ലുവിളികളുടെ സ്വരവും പ്രകോപനമായ മുദ്രാവാക്ക്യങ്ങളും അനൈക്യമുണ്ടാക്കുന്ന ഇടപെടലുകളും നമ്മുക്ക് വേണ്ട. വോട്ടര്‍മാര്‍ക്ക് നന്ദി പ്രകടിപ്പിച്ചുള്ള സമാധാനപരമായുള്ള ആഹ്ലാദ പ്രകടനങ്ങള്‍ മാത്രമാണ് നടത്തേണ്ടത്.

അമിതമായ ശബ്ദ കോലാഹലങ്ങളും പൊതുജനത്തിന് ബുദ്ധിമുട്ടുണ്ടാക്കുന്ന തരത്തില്‍ ഗതാഗതം സ്തംഭിപ്പിച്ചുള്ള പ്രകടനങ്ങളും മുസ്‌ലിം ലീഗ്‌
പ്രവര്‍ത്തകരുടെ ഭാഗത്തുനിന്നും ഉണ്ടാകാന്‍ പാടില്ല. മുസ്‌ലിം ലീഗ്‌ പ്രാദേശിക നേതൃത്വം ഇക്കാര്യം വളരെ ഗൗരവത്തോടെ മനസ്സിലാക്കി പ്രവര്‍ത്തകര്‍ക്ക് മാര്‍ഗ നിര്‍ദേശം നല്‍കണം. മുസ്‌ലിം ലീഗ്‌ പ്രസ്ഥാനത്തിന്റെ അന്തസിനും അഭിമാനത്തിനും ക്ഷതം ഏല്‍ക്കുന്ന തരത്തിലുള്ള യാതൊരു ഇടപെടലുകളും ഉണ്ടാകരുത്. സാമൂഹ്യ മാധ്യങ്ങളിലെ അനാവശ്യ ചര്‍ച്ചകളില്‍ നിന്നും പ്രവര്‍ത്തകര്‍ മാറി നില്‍ക്കണമെന്നും തങ്ങള്‍ പറഞ്ഞു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

സമൂഹമാധ്യമങ്ങളിലൂടെ അപമാനിച്ചെന്ന നടിമാരുടെ പരാതി; സന്തോഷ് വർക്കി അറസ്റ്റിൽ

Published

on

കൊച്ചി: സാമൂഹ്യമാധ്യമത്തിലൂടെ അശ്ലീല പരാമര്‍ശം നടത്തിയെന്ന പരാതിയിൽ ആറാട്ടണ്ണൻ എന്നറിയപ്പെടുന്ന സന്തോഷ് വര്‍ക്കി കസ്റ്റഡിയിൽ. എറണാകുളം നോര്‍ത്ത് പൊലീസാണ് സന്തോഷ് വര്‍ക്കിയെ കസ്റ്റഡിയിലെടുത്തത്. സിനിമ നടിമാർക്കെതിരെ ഫേസ് ബുക്ക്‌ പേജിലൂടെ അശ്ലീല പരാമർശം നടത്തിയ സംഭവത്തിലാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.

നടി ഉഷാ ഹസീന, ചലച്ചിത്ര പ്രവര്‍ത്തകരായ ഭാഗ്യലക്ഷ്മി, കുക്കു പരമേശ്വരന്‍ തുടങ്ങിയവരാണ് സന്തോഷ് വര്‍ക്കിക്കെതിരെ പരാതി നല്‍കിയത്. സന്തോഷ് വര്‍ക്കിയുടെ നിരന്തരമുളള പരാമര്‍ശങ്ങള്‍ സ്ത്രീത്വത്തെ അപമാനിക്കുന്നതാണെന്ന് കാട്ടിയായിരുന്നു നടിമാരുടെ പരാതി.

ആറാട്ട് എന്ന മോഹൻലാൽ ചിത്രത്തിന്‍റെ റിവ്യു പറഞ്ഞ് സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടിയ ആളാണ് സന്തോഷ് വർക്കി. ഇതിന് പിന്നാലെ ആറാട്ടണ്ണൻ എന്ന വിളിപ്പേരിലാണ് സന്തോഷ് അറിയപ്പെടാൻ തുടങ്ങിയത്. കൊച്ചിയിലെ പ്രധാന തിയറ്ററിൽ സന്തോഷ് റിവ്യു പറയാൻ എത്താറുണ്ട്. നേരത്തെ സിനിമ കാണാതെ റിവ്യു പറഞ്ഞതിന്‍റെ പേരില്‍ സന്തോഷ് വര്‍ക്കിയെ ആളുകള്‍ മര്‍ദ്ദിച്ചിരുന്നു. വിഷുവിന് റിലീസ് ചെയ്ത മമ്മൂട്ടി നായകനായ ബസൂക്കയില്‍ സന്തോഷ് വര്‍ക്കി അഭിനയിച്ചിരുന്നു.

Continue Reading

kerala

എസ്എസ്എൽസി പരീക്ഷാ ഫലം മെയ് ഒൻപതിന്

Published

on

തിരുവനന്തപുരം: ഈ വർഷത്തെ എസ്എസ്എൽസി പരീക്ഷാഫലം മേയ് ഒൻപതിന് പ്രഖ്യാപിക്കാൻ സാധ്യത. മൂല്യനിർണയം പൂർത്തിയായെന്നും ടാബുലേഷൻ ഉൾപ്പെടെയുള്ള നടപടികളേ പൂർത്തിയാകാനുള്ളൂവെന്നും പൊതുവിദ്യാഭ്യാസ വകുപ്പ് അധികൃതർ വ്യക്തമാക്കി.

എസ്എസ്എൽസി ഫലം പ്രഖ്യാപിച്ച ശേഷം അടുത്ത ദിവസങ്ങളിൽ ഹയർ സെക്കൻഡറി ഫലവും പ്രസിദ്ധീകരിക്കും. മേയ് മൂന്നാം വാരത്തിനുള്ളിൽ എസ് എസ് എൽ സി, ഹയർ സെക്കൻഡറി പരീക്ഷാഫലം പ്രസിദ്ധീകരിക്കുമെന്നായിരുന്നു നേരത്തേയുള്ള പ്രഖ്യാപനം.

Continue Reading

crime

സ്വത്തിന് വേണ്ടി 52 കാരിയായ ഭാര്യയെ ഷോക്കടിപ്പിച്ച് കൊന്നു; ഭര്‍ത്താവിന് ജീവപര്യന്തം തടവ്

Published

on

തിരുവനന്തപുരം: നെയ്യാറ്റിന്‍കര ശാഖാകുമാരി വധക്കേസില്‍ ഭര്‍ത്താവ് അരുണിന് ജീവപര്യന്തം കഠിനതടവ്. രണ്ടു ലക്ഷം രൂപ പിഴയും വിധിച്ചിട്ടുണ്ട്. നെയ്യാറ്റിന്‍കര അഡീഷണല്‍ ജില്ലാ കോടതിയാണ് വിധി പ്രസ്താവിച്ചത്. സ്വത്തു തട്ടിയെടുക്കുന്നതിനായി ഭാര്യ ശാഖാകുമാരിയെ ഭര്‍ത്താവ് അരുണ്‍ ഷോക്കടിപ്പിച്ച് കൊലപ്പെടുത്തിയെന്നാണ് കേസ്.

2020 ഡിസംബര്‍ 26 ന് പുലര്‍ച്ചെയായിരുന്നു കൊലപാതകം നടന്നത്. വമ്പിച്ച സ്വത്തിന് ഉടമയായ 52 കാരിയായ ശാഖാകുമാരിയെ 28 കാരനായ അരുണ്‍ വിവാഹം കഴിക്കുകയായിരുന്നു. വിവാഹം വേണ്ടെന്ന് വിചാരിച്ചിരുന്ന ശാഖാകുമാരിയെ, സ്വത്ത് മോഹിച്ച പ്രതി പ്രണയത്തില്‍ കുരുക്കുകയായിരുന്നു.

തുടര്‍ന്ന് ഇവര്‍ വിവാഹിതരായി. 50 ലക്ഷം രൂപയും 100 പവന്‍ സ്വര്‍ണവുമാണ് വിവാഹ പാരിതോഷികമായി അരുണിന് ശാഖാകുമാരി അന്ന് നല്‍കിയിരുന്നത്. എന്നാല്‍ ഒരു കുട്ടി വേണമെന്നുള്ള ശാഖാകുമാരിയുടെ ആഗ്രഹത്തിന് അരുണ്‍ സമ്മതിച്ചില്ല. ശാഖാകുമാരിയെ വിവാഹം കഴിച്ച അരുണ്‍ ആഡംബര ജീവിതമാണ് നയിച്ചത്.

ഇതിനിടെ, സ്വാഭാവിക മരണമെന്ന പ്രതീതി ജനിപ്പിച്ച് ശാഖാകുമാരിയെ വകവരുത്താനാണ് ഇലക്ട്രീഷ്യനായ അരുണ്‍ ശ്രമിച്ചത്. ആദ്യവട്ട ശ്രമങ്ങള്‍ പരാജയപ്പെട്ടു. തുടര്‍ന്ന് 2020 ഡിസംബര്‍ 26 ന് ശാഖാകുമാരിയെ കഴുത്തു മുറുക്കി ശ്വാസം മുട്ടിച്ച് അബോധാവസ്ഥയിലാക്കിയശേഷം ഹാളിലെത്തിച്ച് പ്ലഗില്‍ നിന്നും വയര്‍ ഘടിപ്പിച്ച് ഷോക്കടിപ്പിച്ച് കൊലപ്പെടുത്തുകയായിരുന്നു.

Continue Reading

Trending