Connect with us

GULF

കുറഞ്ഞ നിരക്കിലുള്ള ടിക്കറ്റ് തേടി നിരാശരായി പ്രവാസികള്‍

കുറഞ്ഞ നിരക്കിലെ അഞ്ചുലക്ഷം ടിക്കറ്റുകള്‍ കേരളത്തിലേ ക്കാണെന്ന് ഒരിയ്ക്കലും എയര്‍ലൈന്‍ പറഞ്ഞിട്ടില്ല.

Published

on

റസാഖ് ഒരുമനയൂര്‍

അബുദാബി: ഏറ്റവും കുറഞ്ഞ നിരക്കിലുള്ള വിമാനടിക്കറ്റ് തേടിയുള്ള ഓണ്‍ലൈന്‍ സഞ്ചാര ത്തില്‍ ഒടുവില്‍ നിരാശരായി പ്രവാസികള്‍. അഞ്ചുലക്ഷം ടിക്കറ്റുകള്‍ 170 ദിര്‍ഹമിന് നല്‍കുമെന്ന വാഗ്ദാന മാണ് പ്രവാസികളെ കടുത്ത നിരാശയിലാക്കിയത്. ഈ വാഗ്ദാനത്തില്‍നിന്നും എയര്‍ലൈന്‍ പിറകോട്ട് പോയിട്ടില്ലെങ്കിലും കാളപെറ്റെന്നു കേട്ടപ്പോഴേക്കും കയറെടുത്തവരാണ് യഥാര്‍ത്ഥത്തില്‍ ഇങ്ങനെ വെബ് സൈറ്റുകളില്‍ കയറിയിറങ്ങി നിരാശരായത്. കുറഞ്ഞ നിരക്കിലെ അഞ്ചുലക്ഷം ടിക്കറ്റുകള്‍ കേരളത്തിലേ ക്കാണെന്ന് ഒരിയ്ക്കലും എയര്‍ലൈന്‍ പറഞ്ഞിട്ടില്ല. മധ്യപൗരസ്ത്യ ദേശത്തെ വിവിധ വിമാനത്താവള ങ്ങളിലേക്കാണ് ഇത്തരം ടിക്കറ്റുകള്‍ കൂടുതലും ലഭ്യമാകുന്നത്.

എയര്‍ലൈനുകള്‍ ഏറ്റവും ഉയര്‍ന്ന നിരക്ക് ഈടാക്കുന്ന ജൂലൈ, ആഗസ്റ്റ് മാസങ്ങളില്‍ 170 ദിര്‍ഹമിന് ടിക്കറ്റ് ലഭിക്കുമെന്ന പ്രതീക്ഷയില്‍ കഴിഞ്ഞ ഏതാനും ദിവസങ്ങളായി പ്രവാസികള്‍ എയര്‍ലൈന്‍ വെബ്‌സൈറ്റുകളിലും കുറഞ്ഞ നിരക്ക് വാഗ്ദാനം ചെയ്യുന്ന മറ്റു സൈറ്റുകളിലും നിരന്തരം ടിക്കറ്റ് തേടിക്കൊണ്ടിരിക്കുകയായിരുന്നു. അതേസമയം അടുത്തമാസം മൂന്നാംവാരംവരെ 250-300 ദിര്‍ഹ മിന് വിവിധ എയര്‍ലൈനുകളില്‍ കേരളത്തിലേക്ക് ടിക്കറ്റ് ലഭ്യമാണ്. യാത്രക്കാരുടെ എണ്ണം തീരെ കുറവുള്ള സമയമാ യതുകൊണ്ടാണ് ഇങ്ങിനെ ഏറ്റവും കുറഞ്ഞ നിരക്കില്‍ ടിക്കറ്റ് നല്‍കിക്കൊണ്ടിരിക്കുന്നത്. സീസണ്‍ സ മയങ്ങളില്‍ നിരക്ക് വര്‍ധിപ്പിക്കുന്നതിലാണ് എയര്‍ലൈനുകള്‍ തമ്മില്‍ മത്സരമെങ്കില്‍ ഒക്‌ടോബര്‍-നവംബര്‍ മാസങ്ങളില്‍ തീരെ കുറഞ്ഞനിരക്ക് വാഗ്ദാനം ചെയ്തു യാത്രക്കാരെ ആകര്‍ഷിക്കുന്നതിനാണ് ക ടുത്ത മത്സരം നടന്നുകൊണ്ടിരിക്കുന്നത്.

എന്നാല്‍ യാത്രക്കാരുടെ തിരക്കേറിയ സീസണ്‍ സമയങ്ങളിലെ ഉയര്‍ന്ന ടിക്കറ്റ് നിരക്ക് യാതൊരു മാറ്റവുമില്ലാതെ അനുസ്യൂതം തുടര്‍ന്നുകൊണ്ടിരിക്കുകയാണ്. നേരത്തെ എയര്‍കേരളക്ക് വേണ്ടി കാത്തിരുന്ന പ്രവാസികള്‍ ഇനിയും അക്കാര്യത്തിലുള്ള പ്രതീക്ഷ കൈവിടാതെയുള്ള കാത്തിരിപ്പിലാണ്. ഇതുമാ യി ബന്ധപ്പെട്ടു ഏതാനും മാസങ്ങളായി വീണ്ടും ഉയര്‍ന്നുവന്ന നീക്കങ്ങളും വാര്‍ത്തകളും പ്രവാസികള്‍ ക്കിടയില്‍ വീണ്ടും പ്രതീക്ഷ നല്‍കിയിട്ടുണ്ട്. എന്നാല്‍ ഇതിന്റെ സാധ്യതകളെക്കുറിച്ചുള്ള ആശങ്കയും പൊതുവെ നിലനില്‍ക്കുന്നുണ്ട്. വന്‍കിടക്കാരുമായി മത്സരിച്ചു വിജയിക്കാന്‍ എയര്‍കേരളക്ക് എത്രത്തോളം സാധ്യമാകുമെന്നതുതന്നെയാണ് പ്രവാസികളുടെ ആശങ്ക വര്‍ധിപ്പിക്കുന്നത്.

പ്രവാസത്തിന്റെ ആരംഭം തൊട്ട്, അഥവാ ഇന്തോ-ഗള്‍ഫ് ആകാശയാത്രയുടെ തുടക്കംമുതല്‍ ക ടുത്ത പ്രതിഷേധവും ശക്തമായ ആവശ്യങ്ങളും ഉന്നയിച്ച ഒരുതലമുറതന്നെ ഇതിനകം കടന്നുപോയിക്ക ഴിഞ്ഞു. പക്ഷെ അരനൂറ്റാണ്ടോളമായി നിരന്തരം തുടര്‍ന്നുകൊണ്ടിരിക്കുന്ന ആവശ്യത്തിന് ഇതുവരെ പരിഹാ രമുണ്ടായില്ല. ഇനിയും തലമുറകള്‍ മാറിമറിഞ്ഞു പ്രവാസലോകത്തേക്കും തിരിച്ചുമുള്ള യാത്രകളും തുടരും. എന്നാല്‍ എന്നെങ്കിലും അമിത നിരക്കിന് മാറ്റം വരുമെന്ന പ്രതീക്ഷയിലാണ് ഓരോ പ്രവാസിയും കാത്തിരിക്കുന്നത്.

GULF

ഒമാനിൽ ഈദ് അവധി പ്രഖ്യാപിച്ചു

Published

on

മസ്കത്ത്: ഒമാനിൽ പൊതു-സ്വകാര്യ മേഖലകളിലെ ജീവനക്കാർക്കുള്ള ഈദുൽ ഫിത്തർ അവധി പ്രഖ്യാപിച്ചു. രണ്ട് സാഹചര്യങ്ങളെ അടിസ്ഥാനമാക്കിയാണ് അവധി പ്രഖ്യാപിച്ചത്. അവധി മാർച്ച് 29 ശനിയാഴ്ച ആരംഭിക്കും. പെരുന്നാൾ ഞായറാഴ്ച ആണെങ്കിൽ ഔദ്യോഗിക പ്രവർത്തി ദിവസം ഏപ്രിൽ 2 ന് ബുധനാഴ്ച പുനരാരംഭിക്കും. പെരുന്നാൾ തിങ്കാളാഴ്ചയാണെങ്കിൽ വാരാന്ത്യ അവധി ദിനങ്ങൾ ഉൾപ്പെടെ ഏപ്രിൽ 6 ഞായറിനായിരിക്കും ഔദ്യോഗിക ജോലികൾ പുനരാരംഭിക്കുക. പെരുന്നാൾ തിങ്കളാഴ്ചയാണെങ്കിൽ തുടർച്ചയായി 9 ദിവസം അവധി ലഭിക്കും

Continue Reading

GULF

അബൂദബിയിൽ വാഹനം മറിഞ്ഞ് മലയാളി മരിച്ചു

ഡ്രൈവർ അടക്കം അഞ്ചുപേരാണ് വാഹനത്തിലുണ്ടായിരുന്നത്

Published

on

അബൂദബി: തിരുവനന്തപുരം സ്വദേശി അബൂദബിയിൽ വാഹനാപകടത്തിൽ മരിച്ചു. പനയറ ചെമ്മരുത്തി പട്ടിയാരത്തുംവിള ശശിധരൻ-ഭാനു ദമ്പതികളുടെ മകൻ ശരത് (36) ആണ് മരിച്ചത്. അബൂദബിയിലെ മിൽക്കി വേ കാണാൻ സുഹൃത്തുക്കൾക്കൊപ്പം യാത്ര ചെയ്യവേയാണ് വാഹനാപകടം. അബൂദബിയിലെ നിർമാണ കമ്പനിയിൽ സേഫ്റ്റി ഓഫീസറായി ജോലി ചെയ്തുവരികയായിരുന്നു.

വെള്ളിയാഴ്ച രാത്രി 11ന് ശേഷമാണ് അബൂദബിയിൽ നിന്ന് നൂറ് കിലോമീറ്റർ അകലെയുള്ള മരുഭൂമിയിലെ അൽ ഖുവാ മിൽക്കി വേ കാണാൻ യാത്ര തിരിച്ചത്. മണൽപ്പാതയിലൂടെ യാത്ര ചെയ്യുമ്പോൾ വാഹനം നിയന്ത്രണം വിടുകയായിരുന്നു. ആംബുലൻസും മെഡിക്കൽ സംഘവും എത്തിയെങ്കിലും ശരതിനെ രക്ഷിക്കാനായില്ല.

ഡ്രൈവർ അടക്കം അഞ്ചുപേരാണ് വാഹനത്തിലുണ്ടായിരുന്നത്. സാരമായി പരിക്കേറ്റ ഒരാൾ ആശുപത്രിയിൽ ചികിത്സയിലാണ്. ബനിയാസ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടിക്രമങ്ങൾ പൂർത്തിയാക്കി നാട്ടിൽ എത്തിക്കുമെന്ന് സുഹൃത്തുക്കൾ പറഞ്ഞു. പത്തു വർഷത്തിൽ അധികകമായി ശരത് പ്രവാസിയാണ്. ഭാര്യ ജിഷ. രണ്ട് പെൺമക്കളുണ്ട്.

Continue Reading

FOREIGN

കെ.എം.സി.സി കണ്ണൂർ മണ്ഡലം കമ്മിറ്റി ഇഫ്താർ

മണ്ഡലം പ്രസിഡന്റ്‌ ഡോ. ഗാലിബ്‌ അൽ മഷ്ഹൂർ തങ്ങൾ അധ്യക്ഷത വഹിച്ചു.

Published

on

കെ.എം.സി.സി കണ്ണൂർ മണ്ഡലം കമ്മിറ്റി ഇഫ്താർ വിരുന്ന് സ്റ്റേറ്റ് പ്രസിഡന്റ് നാസർ അൽ മഷ്ഹൂർ തങ്ങൾ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ്‌ ഡോ. ഗാലിബ്‌ അൽ മഷ്ഹൂർ തങ്ങൾ അധ്യക്ഷത വഹിച്ചു.

കുവൈത്ത് സിറ്റി മിർഗാബ് രാജ്ബാരി റെസ്റ്ററന്റിൽ നടന്ന പരിപാടിയിൽ റിയാസ് തോട്ടട ഖിറാഅത്ത് നടത്തി. ആബിദ് ഖാസിമി റമദാൻ സന്ദേശം നൽകി. സംസ്ഥാന നേതാക്കളായ ഹാരിസ് വള്ളിയോത്ത്, ഫാറൂഖ് ഹമദാനി, സലാം ചെട്ടിപ്പടി, ജില്ല നേതാക്കളായ നവാസ് കുന്നുംകൈ, സാബിത്ത് ചെമ്പിലോട്, കുഞ്ഞബ്ദുള്ള തയ്യിൽ, ഷമീദ് മമാക്കുന്ന്, സയ്യിദ് ഉവൈസ് തങ്ങൾ, സയ്യിദ് ഉമ്രാൻ നാസർ അൽ മഷ്ഹൂർ എന്നിവർ ആശംസകൾ നേർന്നു. ചടങ്ങിൽ എം.പി. നൂറുദ്ദീൻ, സിറാജുദ്ദീൻ അബ്ദുൽറഹ്‌മാൻ എന്നിവർക്ക് നാസർ അൽ മഷ് ഹൂർ തങ്ങൾ മെമന്റോ നൽകി ആദരിച്ചു.

സെക്രട്ടറി എം.കെ. റഈസ് ഏഴറ സ്വാഗതവും, ട്രഷറര്‍ നൗഷാദ് കക്കറയിൽ നന്ദിയും പറഞ്ഞു. സാഹിർ കിഴുന്ന, മുഹമ്മദലി മുണ്ടേരി, റിയാസ് കടലായി, നൗഫൽ കടാങ്കോട്,തൽഹത്ത് വാരം, മുസ്തഫ ടി.വി എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

Continue Reading

Trending