Connect with us

india

എല്ലാംതികഞ്ഞു; വിഭാഗീയത പോയപ്പോള്‍ വന്നത് ക്വട്ടേഷന്‍- ബന്ധുനിയമനം-ലഹരി-പീഡന- അഴിമതി കമ്യൂണിസം

ഇതോടെ എല്ലാ ം തികഞ്ഞെന്ന അവസ്ഥയിലാണ് സി.പി.എം എന്ന വിപ്ലവപാര്‍ട്ടിയിപ്പോള്‍. അധികാരം ദുഷിപ്പിക്കും എന്നതിന് പകരം എല്ലാം ശരിയാകും എന്ന് ഇനിയും പറയാന്‍ പാര്‍ട്ടിക്കാര്‍ക്കാകില്ല.

Published

on

കെ.പി ജലീല്‍

ലഹരിക്കടത്ത്, ക്വട്ടേഷന്‍ , അഴിമതി, ലൈംഗികീപീഡനം.. അങ്ങനെയങ്ങനെ… തൊഴിലാളിവര്‍ഗം, ആഗോളമുതലാളിത്തവിരോധം, പരിസ്ഥിതിവാദം,ജാതിവിരോധം.. ഒക്കെ വെടിഞ്ഞാണ് ഇന്ത്യന്‍ കമ്യൂണിസ്റ്റ് മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി ഇപ്പോള്‍ വെറുമൊരു മാഫിയാ സംഘമായി മാറിയിരിക്കുന്നത്. എന്നാല്‍ പൂര്‍ണമായും അങ്ങനെ പറഞ്ഞുകൂടാ. മാഫിയയെന്നാല്‍ ഒളിത്താവളത്തിലും ഭൂമിക്കടി (അണ്ടര്‍ഗ്രൗണ്ട് )യിലും ഒക്കെയായാണ് പ്രവര്‍ത്തിക്കുക. എന്നാലിതാ ഇതൊക്കെ ചെയ്യുന്നത് സി.പി.എം എന്ന ഭരണകക്ഷിയായതിനാല്‍ എല്ലാ പരസ്യമായി തന്നെ. മുമ്പെല്ലാം പാര്‍ട്ടിയിലെ വിഭാഗീയതയും തര്‍ക്കവും ഗ്രൂപ്പിസവുമെല്ലാം ആദര്‍ശത്തിന്റെ പേരിലായിരുന്നു. പൊതുശത്രുവായ മുതലാളിത്തത്തെ നേരിടുന്നതെങ്ങനെ എന്നതായിരുന്നു വിഷയമെങ്കില്‍ ഇന്ന് എങ്ങനെ ലഹരികടത്താം, ലൈംഗിക പീഡനം ഒതുക്കിത്തീര്‍ക്കാം, ക്വട്ടേഷന്‍ ടീമിനെ എങ്ങനെ തീറ്റിപ്പോറ്റാം, അഴിമതി ഒളിപ്പിക്കാം എന്നൊക്കെയാണ ്പാര്‍ട്ടിയുടെ ഉള്‍പാര്‍ട്ടിചര്‍ച്ചകള്‍. പുന്നപ്രവയലാറിന്റെ ആലപ്പുഴയിലും കയ്യൂരിന്റെയും കരിവെള്ളൂരിന്റെയും കണ്ണൂരിലും അതുതന്നെയാണിപ്പോഴത്തെ ചര്‍ച്ച. വിഭാഗീയതയുടെ മുത്തപ്പന്‍ വി.എസ് അച്യുതാനന്ദനാണ ്പാര്‍ട്ടിയുടെ മുഖ്യശത്രു എന്ന നിലയില്‍നിന്ന് പിണറായിയും കൂട്ടരും ഇപ്പോള്‍ എത്തിയിരിക്കുന്നത് പാര്‍ട്ടിയിലെ ശത്രുക്കള്‍ ആരെന്നറിയാത്ത അവസ്ഥയിലാണ്.

കണ്ണൊന്ന ്ചിമ്മിയാല്‍ മുഖ്യമന്ത്രിക്കസേര വരെ അടിച്ചുമാറ്റുന്ന വിരുതന്മാരാണ് പാര്‍ട്ടിയിലുള്ളത്. ഏറ്റവും ഒടുവില്‍ കണ്ണൂരിലെ ജയരാജന്‍മാരുടെ പോരെത്തിനില്‍ക്കുന്നത് ഗുണ്ടകളും പാര്‍ട്ടിയും തമ്മിലുള്ള തര്‍ക്കത്തിലാണ്. പി.ജയരാജന്‍ ഇ.പി ജയരാജനെ വെട്ടാന്‍ റീസോര്‍ട്ടും കള്ളപ്പണവും ഇറക്കിയപ്പോള്‍ ഇ.പിയും കൂട്ടരും പി.യെ വെട്ടാനുപയോഗിച്ചിരിക്കുന്നത് കൊലയാളികളെ. കോണ്‍ഗ്രസ് പ്രവര്ത്തകന്‍ ശുഹൈബിനെ കൊലപ്പെടുത്തിയ സംഘത്തിലെ ഒന്നാമന്‍ ആകാശ് തില്ലങ്കേരിയാണ് പാര്‍ട്ടിയിലെ ചിലര്‍ക്കെതിരെ പരസ്യമായി രംഗത്തെത്തിയത്. മന്ത്രി എം.ബി രാജേഷിന്റെ പി.എമാരിലൊരാളുടെ ഭാര്യ ഇട്ട ആകാശ് വിരുദ്ധ പോസ്റ്റാണ് തുടര്‍ച്ചയായി പ്രതികരിക്കാന്‍ തില്ലങ്കേരി ടീമിനെ നിര്‍ബന്ധിതമാക്കിയത്. ശുഹൈബിനെ കൊന്നത് പാര്‍ട്ടി നിര്‍ദേശിച്ചതനുസരിച്ചാണെന്ന് പറയുന്ന ആകാശും കൂട്ടരും കൊല്ലണമെന്ന് തോന്നിയാല്‍ പിന്നെ ഉമ്മ വെക്കുകയാണോ ചെയ്യുക എന്നാണ് പരസ്യമായി ചോദിച്ചിരിക്കുന്നത്. ചക്കിന് വെച്ചത് കൊക്കിന് കൊണ്ടു എന്ന അവസ്ഥയിലാണിപ്പോള്‍ പി.ജയരാജനും തില്ലങ്കേരി സഖാക്കളും. പി.ജെ.ആര്‍മിയുടെ സമൂഹമാധ്യമക്കൂട്ടായ്മയുടെ അഡ്മിനാണ ആകാശ് തില്ലകങ്കേരി. ശുഹൈബിനെ കൊന്നത് പാര്‍ട്ടി പറഞ്ഞിട്ടാണെന്ന ്പറയുമ്പോള്‍ മുമ്പ് ടി.പി ചന്ദ്രശേഖരനെ കൊന്നത് കൊടി സുനിയാണെന്നതിന്റെ സൂചനയാണ്. അന്നൊക്കെ അത് നിഷേധിച്ച സി.പി.എം നേതൃത്വത്തിന് ഇനി അതും തുറന്നുപറയാം.

ലഹരിക്കടത്തിന് പാര്‍ട്ടി മന്ത്രിയുടെ അടുത്തയാളുടെ ലോറിയാണ് ആലപ്പുഴയില്‍ പിടിയിലായത്. അവിടെതന്നെ പാര്‍ട്ടിക്കാരിയെ പീഡിപ്പിച്ചതിന് സഖാക്കളില്‍ ചിലരും ഉള്ളിലായി. പലരെയും പുറത്താക്കി രക്ഷപ്പെടുകയാണ ്‌സി.പി.എം.എന്നാല്‍ മുഖ്യനും മന്ത്രിമാരും കുടുങ്ങിയത് അഴിമതിയിലും. സ്വന്തം പ്രിന്‍സിപ്പല്‍ സെക്രട്ടറിയാണ് മുഖ്യനെ കുരുക്കിലാക്കി ഇപ്പോള്‍ ഉള്ളിലായിരിക്കുന്നത്. തോന്നിയതുപോലെ പാര്‍ട്ടിക്കാരെയുംബ്ന്ധുക്കളെയും സര്‍ക്കാര്‍-അര്‍ധസര്‍ക്കാര്‍ തസ്തികകളില്‍ കയറ്റിയതാണ് മറ്റൊന്ന്. ഇതോടെ എല്ലാ ം തികഞ്ഞെന്ന അവസ്ഥയിലാണ് സി.പി.എം എന്ന വിപ്ലവപാര്‍ട്ടിയിപ്പോള്‍. അധികാരം ദുഷിപ്പിക്കും എന്നതിന് പകരം എല്ലാം ശരിയാകും എന്ന് ഇനിയും പറയാന്‍ പാര്‍ട്ടിക്കാര്‍ക്കാകില്ല. എല്ലാം മറപ്പിക്കാന്‍ നികുതികള്‍ അടിച്ചേല്‍പിച്ച് പെന്‍ഷനും ഭക്ഷ്യകിറ്റുംകൊടുത്ത് രക്ഷപ്പെടാന്‍പോലും കഴിയാത്ത അവസ്ഥയിലാണിപ്പോള്‍ സി.പി.എം എന്ന ജനാധിപത്യവിപ്ലവപാര്‍ട്ടി.. ഇത്തരമൊരു ഗതികേട് ഇന്ത്യയിലെന്നല്ല,ലോകത്തെ ഏതൊരു പാര്‍ട്ടിക്കും വന്നിട്ടുണ്ടാകില്ലെന്ന് തീര്‍ച്ച..! തമ്മില്‍ ഭേദം പഴയ വിഭാഗീയതതന്നെയാണെന്ന് പറയുകയാണ് ശുദ്ധഗതിക്കാരായ സഖാക്കളിപ്പോള്‍. എല്ലാത്തിനും മുന്നില്‍ യാതൊന്നും ചെയ്യാനാകാതെ വീര്‍പ്പുമുട്ടി ഒരു ദേശീയനേതൃത്വവും!

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

രന്യ റാവുവിനും സംസ്ഥാന അധ്യക്ഷനുമെതിരായ പരാമർശം; എംഎൽഎ ബസന​ഗൗഡ പാട്ടീൽ യത്നാലിനെ പുറത്താക്കി ബിജെപി

വിജയപുര എംഎൽഎ ബസന​ഗൗഡ പാട്ടീൽ യത്നാലിനെയാണ് ബിജെപി ആറ് വർഷത്തേക്ക് പുറത്താക്കിയത്.

Published

on

കർണാടകയിൽ സ്വർണക്കടത്ത് കേസിൽ അറസ്റ്റിലായ നടി രന്യ റാവുവിനെതിരെ അശ്ലീല പരാമർശം നടത്തുകയും പാർട്ടി സംസ്ഥാന അധ്യക്ഷനെതിരെ ആരോപണമുയർത്തുകയും ചെയ്ത എംഎൽഎയെ പുറത്താക്കി ബിജെപി. വിജയപുര എംഎൽഎ ബസന​ഗൗഡ പാട്ടീൽ യത്നാലിനെയാണ് ബിജെപി ആറ് വർഷത്തേക്ക് പുറത്താക്കിയത്.

പാർട്ടി വിരുദ്ധ പരാമർശങ്ങളുടെ പേരിലാണ് നടപടിയെന്ന് ബിജെപി കേന്ദ്ര അച്ചടക്ക സമിതി സെക്രട്ടറി ഓം പഥക് യത്നാലിനുള്ള കത്തിൽ പറഞ്ഞു. സംസ്ഥാന അധ്യക്ഷനുൾപ്പെടെയുള്ള പാർട്ടി നേതാക്കൾക്കെതിരെ തുടർച്ചയായി പരാമർശങ്ങളുമായി രം​ഗത്തെത്തിയതോടെയാണ് നടപടി.

‘2025 ഫെബ്രുവരി 10ലെ കാരണംകാണിക്കൽ നോട്ടീസിനോടുള്ള നിങ്ങളുടെ പ്രതികരണം കേന്ദ്ര അച്ചടക്ക സമിതി പരിഗണിക്കുകയും മുൻ കാരണംകാണിക്കൽ നോട്ടീസുകൾക്ക് മറുപടിയായി നല്ല പെരുമാറ്റമുണ്ടാവുമെന്ന് ഉറപ്പുനൽകിയിട്ടും വീണ്ടും പാർട്ടി അച്ചടക്കത്തിന്റെ ആവർത്തിച്ചുള്ള ലംഘനങ്ങളുണ്ടാവുന്നത് പാർട്ടി ഗൗരവമായി എടുക്കുകയും ചെയ്യുന്നു. അതനുസരിച്ച് നിങ്ങളെ പാർട്ടിയുടെ പ്രാഥമികാം​ഗത്വത്തിൽനിന്നും ആറ് വർഷത്തേക്ക് പുറത്താക്കാൻ തീരുമാനിച്ചിരിക്കുന്നു. നിങ്ങൾ വഹിച്ചുപോരുന്ന എല്ലാ സ്ഥാനമാനങ്ങളിൽ നിന്നും നീക്കുന്നു’- കത്തിൽ വിശദമാക്കുന്നു.

വിവാദങ്ങളുടെ ഉറ്റതോഴനാണ് ബസന​ഗൗഡ പാട്ടീൽ. അടുത്തിടെയാണ് രന്യ റാവുവിനെതിരെ അപകീർത്തികരമായ പരാമർശങ്ങൾ നടത്തുകയും പാർട്ടിയുടെ സംസ്ഥാന മേധാവി ബി.വൈ വിജയേന്ദ്രക്കെതിരെ അഴിമതി, അഡ്ജസ്റ്റ്മെന്റ് രാഷ്ട്രീയം ആരോപിക്കുകയും ചെയ്തത്.

അടുത്തിടെ പാർട്ടി നേതൃത്വത്തിനെതിരെ രം​ഗത്തെത്തിയ യത്നാൽ, തന്റെ പേര് മുഖ്യമന്ത്രി സ്ഥാനത്തേക്കോ പാർട്ടി സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്കോ പരിഗണിക്കാത്തത് എന്തുകൊണ്ടാണെന്നും ചോദിച്ചിരുന്നു. ‘ഞാൻ ആരെയും കൊള്ളയടിച്ചിട്ടില്ല, ആരെയും മോശമായി സംസാരിച്ചിട്ടില്ല, ആരുടെയും വീട് തകർത്തിട്ടില്ല. പാർട്ടി വിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിട്ടില്ല’- സഹപ്രവർത്തകരെ പരോക്ഷമായി വിമർശിച്ച് യത്നാൽ പറഞ്ഞു.

2024 ഡിസംബറിൽ വിജയേന്ദ്രയെ പരസ്യമായി വിമർശിച്ചതിനെത്തുടർന്ന് യത്‌നാലിനെതിരെ അച്ചടക്ക നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് 32 ജില്ലാ പ്രസിഡന്റുമാർ ബിജെപിയുടെ കേന്ദ്ര നേതൃത്വത്തിന് അപേക്ഷ നൽകിയിരുന്നു. അതേസമയം, രന്യ റാവുവിനെതിരായ പരാമർശത്തിൽ ഇയാൾക്കെതിരെ പൊലീസ് കേസെടുക്കുകയും ചെയ്തിരുന്നു. ബെം​ഗളൂരുവിലെ ​ഹൈ​ഗ്രൗണ്ട് പൊലീസ് സ്റ്റേഷനിലാണ് യത്നാലിനെതിരെ കേസ് രജിസ്റ്റർ ചെയ്തത്.

യത്നാൽ ലൈംഗിക പരാമർശങ്ങൾ നടത്തിയെന്നും ഇത് മാനനഷ്ടത്തിന് തുല്യമാണെന്നും ആരോപിച്ച് രന്യ റാവുവിനു വേണ്ടി അകുല അനുരാധയെന്ന അഭിഭാഷകയാണ് പരാതി നൽകിയത്. ഇതിൽ ഭാരതീയ ന്യായ് സംഹിത സെക്ഷൻ 79 (സ്ത്രീയെ അപമാനിക്കൽ) പ്രകാരമാണ് മാർച്ച് 19ന് കേസ് രജിസ്റ്റർ ചെയ്തത്.

Continue Reading

india

നവരാത്രിക്ക് മാംസ കടകള്‍ തുറക്കരുതന്ന് ബി.ജെ.പി എം.എല്‍.എ; ധൈര്യമുണ്ടെങ്കില്‍ കെ.എഫ്.സിയും ബിജെപി നേതാക്കന്‍മാരുടെ കടകളും അടച്ചിടട്ടെയെന്ന് സഞ്ജയ് സിങ്‌

ഹിന്ദു വികാരം മാനിക്കുന്നുണ്ടെങ്കിൽ അവ അടച്ചിടണമെന്നും സഞ്ജയ് ബി.ജെ.പിയെ വെല്ലുവിളിച്ചു.

Published

on

നവരാത്രി ദിനത്തിൽ ഇറച്ചി കടകൾ തുറക്കരുതെന്ന ബി.ജെ.പി എം.എൽ.എ രവീന്ദർ സിങ് നേഗിയുടെ നിർദേശത്തിനെതിരെ വിമർശനവുമായി ആം ആദ്മി എം.പി സഞ്ജയ് സിങ്.

ഇറച്ചിക്കടകൾ തുറക്കരുതെന്ന് പറയുമ്പോഴും എന്ത് കൊണ്ട് ബി.ജെ.പി നേതാക്കൻമാരുടെ കടകളും കെ.എഫ്.സിയും തുറന്ന് പ്രവർത്തിക്കുന്നതെന്ന് അദ്ദേഹം ചോദ്യം ചെയ്തു. ഹിന്ദു വികാരം മാനിക്കുന്നുണ്ടെങ്കിൽ അവ അടച്ചിടണമെന്നും സഞ്ജയ് ബി.ജെ.പിയെ വെല്ലുവിളിച്ചു.

മദ്യപാനവും ഹിന്ദു ആചാരത്തിന് വിരുദ്ധമാണെന്നിരിക്കെ മദ്യ ശാലകൾ അടച്ചു പൂട്ടാൻ ഉത്തരവിടാതെ മാംസകടകളെ മാത്രം ലക്ഷ്യം വച്ച ബി.ജെ.പിയുടെ ഇരട്ടത്താപ്പിനെ സഞ്ജയ് ചോദ്യം ചെയ്തു. ധൈര്യമുണ്ടെങ്കിൽ ബി. ജെ.പി നേതാക്കൻമാരുടെ കടകളും കെ.എഫ്.സിയും അടച്ചിടാനാണ് അദ്ദേഹം വെല്ലുവിളിച്ചത്.

നവരാത്രി ദിവസം മാംസ കടകൾ അടച്ചിടണമെന്ന നേഗിയുടെ ആവശ്യത്തെ ഡൽഹി അസംബ്ലി ഡെപ്യൂട്ടി സ്പീക്കർ മോഹൻ ബിഷ്ട് പിന്തുണച്ചിരുന്നു.

അമ്പലത്തിനു മുന്നിൽ മാംസ കടകൾ തുറന്നിരിക്കുന്നത് തന്നെ അസ്വസ്ഥനാക്കിയെന്നും അതുകൊണ്ടാണ് താൻ കടയുടമകളോട് അടച്ചിടാൻ അഭ്യർത്ഥിക്കുന്നതെന്നും അവരത് അംഗീകരിക്കാൻ തായാറായെന്നും നേഗി എ.എൻ.ഐ യ്ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

Continue Reading

india

‘ഇരുണ്ട രാഷ്ട്രീയത്തിൻ്റെ ബ്ലാക്ക് കോമഡി’; ത്രിഭാഷ നയവിവാദത്തിൽ യോഗി ആദിത്യനാഥിന് മറുപടിയുമായി സ്റ്റാലിൻ

പ്രദേശത്തിന്റെയും ഭാഷയുടെയും അടിസ്ഥാനത്തിൽ ഭിന്നത സൃഷ്ടിക്കാനാണ്​ സ്​റ്റാലിൻ ശ്രമിക്കുന്നതെന്നായിരുന്നു യോഗിയുടെ ആരോപണം.

Published

on

ഭാഷാ തർക്കത്തിലും ലോക്​സഭാ മണ്ഡല പുനർനിർണയത്തിലും തമിഴ്​നാടിനെ വിമർശിച്ച യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ തമിഴ്​നാട്​ മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ. വെറുപ്പിനെക്കുറിച്ച് യോഗി തമിഴ്നാടിനെ പഠിപ്പിക്കുന്നത് വിരോധാഭാസവും ബ്ലാക്ക്​ കോമഡിയുമാണെന്ന്​ സ്​റ്റാലിൻ വ്യക്​തമാക്കി. പ്രദേശത്തിന്റെയും ഭാഷയുടെയും അടിസ്ഥാനത്തിൽ ഭിന്നത സൃഷ്ടിക്കാനാണ്​ സ്​റ്റാലിൻ ശ്രമിക്കുന്നതെന്നായിരുന്നു യോഗിയുടെ ആരോപണം.

‘ദ്വിഭാഷാ നയത്തെയും അതിർത്തി നിർണയത്തെയും കുറിച്ചുള്ള തമിഴ്‌നാടിന്റെ ന്യായവും ഉറച്ചതുമായ ശബ്ദം രാജ്യവ്യാപകമായി പ്രതിധ്വനിക്കുന്നു, ബിജെപി ഇതിൽ അസ്വസ്ഥരാണ്. അവരുടെ നേതാക്കളുടെ അഭിമുഖങ്ങൾ ഒന്ന് കണ്ടു നോക്കൂ.

ഇപ്പോൾ ബഹുമാനപ്പെട്ട യോഗി ആദിത്യനാഥ് നമ്മളെ വെറുപ്പിനെക്കുറിച്ച് പഠിപ്പിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? നമ്മളെ ഒഴിവാക്കൂ. ഇത് വിരോധാഭാസമല്ല – ഇത് ഏറ്റവും ഇരുണ്ട രാഷ്ട്രീയ ബ്ലാക്ക്​ കോമഡിയാണ്. ഞങ്ങൾ ഒരു ഭാഷയെയും എതിർക്കുന്നില്ല; അടിച്ചേൽപ്പിക്കലിനെയും സങ്കുചിതത്വത്തെയും ഞങ്ങൾ എതിർക്കുന്നു. ഇത് വോട്ടിനു വേണ്ടിയുള്ള കലാപ രാഷ്ട്രീയമല്ല. അന്തസ്സിനും നീതിക്കും വേണ്ടിയുള്ള പോരാട്ടമാണ്​’ -സ്​റ്റാലിൻ ‘എക്​സി’ൽ കുറിച്ചു.

തന്റെ വോട്ട് ബാങ്ക് അപകടത്തിലാണെന്ന് തോന്നിയതിനാലാണ് സ്റ്റാലിൻ പ്രദേശത്തിന്റെയും ഭാഷയുടെയും അടിസ്ഥാനത്തിൽ ഭിന്നത സൃഷ്ടിക്കാൻ ശ്രമിക്കുന്നതെന്നാണ്​ വാർത്താ ഏജൻസിയായ എഎൻഐക്ക് നൽകിയ അഭിമുഖത്തിൽ യോഗി ആരോപിച്ചത്​. ഹിന്ദിയെ എന്തിനാണ് വെറുക്കുന്നതെന്നും അദ്ദേഹം ചോദിക്കുകയുണ്ടായി.

Continue Reading

Trending