Connect with us

kerala

സര്‍ക്കാരിനെ വിടാതെ സിപിഐ; പൊലീസിന് രൂക്ഷവിമര്‍ശനം; സിദ്ദിഖിന്റെ കാര്യത്തില്‍ പൊലീസിന് ജാഗ്രതക്കുറവുണ്ടായെന്ന് സിപിഐ മുഖപത്രം ജനയുഗം

സിദ്ദീഖിന്റെ കാര്യത്തില്‍ പൊലീസിന് ജാഗ്രതക്കുറവുണ്ടായെന്ന് സംശയിച്ചാല്‍ കുറ്റം പറയാനാകില്ല. അതിജീവിതമാര്‍ക്ക് നീതി ലഭ്യമാക്കാന്‍ നിയമനടപടികള്‍ ശക്തമാക്കണം. അന്വേഷണസംഘം ഉണര്‍ന്ന് പ്രവര്‍ത്തിക്കണമെന്നും ജനയുഗം മുഖപ്രസംഗത്തില്‍ പറയുന്നു.

Published

on

പൊലീസിനെതിരെ വീണ്ടും ഗുരുതര ആരോപണവുമായി സിപിഐ. ബലാത്സംഗ കേസില്‍ സിദ്ദീഖിനെ പിടികൂടുന്നതില്‍ പൊലീസിന് അമാന്തമുണ്ടായെന്ന് സംശയമുണ്ടെന്ന് സിപിഐ മുഖപത്രം ജനയുഗം. സിദ്ദീഖിന്റെ കാര്യത്തില്‍ പൊലീസിന് ജാഗ്രതക്കുറവുണ്ടായെന്ന് സംശയിച്ചാല്‍ കുറ്റം പറയാനാകില്ല. അതിജീവിതമാര്‍ക്ക് നീതി ലഭ്യമാക്കാന്‍ നിയമനടപടികള്‍ ശക്തമാക്കണം. അന്വേഷണസംഘം ഉണര്‍ന്ന് പ്രവര്‍ത്തിക്കണമെന്നും ജനയുഗം മുഖപ്രസംഗത്തില്‍ പറയുന്നു.

‘പഴുതുണ്ടാകരുത് പണക്കൊഴുപ്പിന്; അതിജീവിതര്‍ക്ക് നീതി ലഭിക്കണം’ എന്ന തലക്കെട്ടിലെഴുതിയ മുഖപ്രസംഗത്തിലാണ് പൊലീസിനെതിരെ രൂക്ഷ വിമര്‍ശമുന്നയിച്ചിരിക്കുന്നത്. എഎംഎംഎയില്‍ അംഗത്വം നല്‍കാനായി ഫ്‌ലാറ്റിലേക്ക് വിളിച്ചെന്നും, മെമ്പര്‍ഷിപ്പ് ഫോറം പൂരിപ്പിക്കുന്നതിനിടയില്‍ കഴുത്തില്‍ ചുംബിച്ചുവെന്നുമാണ് പരാതി. സ്ത്രീത്വത്തെ അപമാനിക്കല്‍, പീഡനം എന്നിവയാണ് ഇവര്‍ക്കെതിരെ വകുപ്പുകള്‍.

Siddique

സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത്, തിരുവനന്തപുരത്തെ ഹോട്ടലിലേക്ക് വിളിച്ചുവരുത്തി പീഡിപ്പിച്ചുവെന്നാണ് സിദ്ദിഖിനെതിരെയുള്ള പരാതി. ബലാത്സംഗം, സ്ത്രീത്വത്തെ അപമാനിക്കല്‍, ഭീഷണിപ്പെടുത്തല്‍ എന്നീ വകുപ്പുകളില്‍ തിരുവനന്തപുരം മ്യൂസിയം പൊലീസാണ് കേസെടുത്തത്. ഇത്രയും കടുത്ത കുറ്റങ്ങള്‍ ആരോപിക്കപ്പെട്ട പ്രതിയെ പിടികൂടുന്നതില്‍ അന്വേഷണസംഘത്തിന് അമാന്തമുണ്ടായോ എന്ന സംശയവുമുയര്‍ന്നിട്ടുണ്ട്.

ഹൈക്കോടതിവിധി വന്നതിനുപിന്നാലെ, ചൊവ്വാഴ്ച രാവിലെ തന്നെ സിദ്ദീഖിന്റെ കാക്കനാട് പടമുകളിലെയും ആലുവ കുട്ടമശേരിയിലെയും വീടുകളില്‍ എത്തിയെങ്കിലും അടഞ്ഞുകിടക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. നേരത്തെ, നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് നടന്‍ ദിലീപ് മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ച സാഹചര്യത്തില്‍ അദ്ദേഹത്തിന്റെ ആലുവയിലെ വീട്ടുപടിക്കല്‍ത്തന്നെ പൊലീസുണ്ടായിരുന്നു. ജാമ്യാപേക്ഷ തള്ളുന്ന സ്ഥിതിയുണ്ടായാല്‍ അറസ്റ്റ് ചെയ്യാനായിരുന്നു ഈ നടപടി. ഇത്തരമൊരു ജാഗ്രത സിദ്ദീഖിന്റെ കാര്യത്തില്‍ പൊലീസിനുണ്ടായോ എന്ന് സംശയിക്കുന്നവരെ എങ്ങനെ കുറ്റപ്പെടുത്തും.

പരാതിയുടെ ഗൗരവമാണ് പരാതിക്കാരിയുടെ സ്വഭാവമല്ല പരിഗണിക്കുന്നതെന്നും കോടതി പറഞ്ഞിട്ടുണ്ട്. പരാതി നല്‍കാന്‍ വൈകിയതുകൊണ്ട് അതില്‍ കഴമ്പില്ല എന്നു പറയാന്‍ കഴിയില്ലെന്നും കോടതി നിരീക്ഷിച്ചു. ഇക്കാര്യത്തിലും ഹാര്‍വി വെയ്ന്‍സ്‌റ്റൈനെതിരെയുള്ള കേസുകള്‍ വീണ്ടും മാതൃകയാവുകയാണ്. 2017ല്‍ അലീസ മിലാനോ നടത്തിയ സാധാരണ ട്വീറ്റിലൂടെയാണ് അദ്ദേഹത്തിനെതിരെയുള്ള ലൈംഗിക പീഡനങ്ങളുടെ പരമ്പര പുറത്തായത്. 2013ലെ ഒരു കേസിന് ശിക്ഷയുണ്ടാകുന്നത് 2023ലാണ്. ഇപ്പോള്‍ ഇവടെയും പീഡകസ്ഥാനത്ത് പ്രമുഖരാണ്. അവര്‍ക്ക് കേസിനെ സ്വാധീനിക്കാന്‍ പണവും പ്രാപ്തിയുമുണ്ടാകും. അതിജീവിതര്‍ക്ക് നീതി ലഭ്യമാക്കാന്‍ നിയമനടപടികള്‍ ശക്തമാകുകയും അന്വേഷണ സംഘം ഉണര്‍ന്നുപ്രവര്‍ത്തിക്കുകയും ചെയ്യുമെന്ന് പ്രത്യാശിക്കാമെന്നും മുഖപ്രസംഗത്തില്‍ പറയുന്നു.

നേരത്തെ മുഖ്യമന്ത്രിക്കെതിരെ പരോക്ഷമായും ആഭ്യന്തരവകുപ്പിനെതിരെ രൂക്ഷഭാഷയിലും ജനയുഗം ആക്ഷേപം ഉന്നയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ വീണ്ടും പൊലീസിനെ രൂക്ഷമായി വിമര്‍ശിച്ച് സിപിഐ രംഗത്തുവരുന്നത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

അധികാരത്തില്‍ കടിച്ചുതൂങ്ങാതെ ഇടത് മന്ത്രിസഭ രാജിവെച്ച് ജനഹിതം തേടണം: പിഎംഎ സലാം

സ്വർണ്ണക്കടത്ത് മുതൽ ആഭ്യന്തര വകുപ്പിന്റെ ആർ.എസ്.എസ് ബന്ധം വരെയുള്ള എല്ലാ കാര്യങ്ങളിലും മുഖ്യമന്ത്രി തന്നെയാണ് യഥാർത്ഥ പ്രതിയെന്ന് മുസ്ലിംലീഗും യു.ഡി.എഫും പലതവണ കേരളീയ പൊതുസമൂഹത്തോട് വിളിച്ചുപറഞ്ഞതാണ്

Published

on

ഭരണകക്ഷി എം.എൽ.എ പി.വി അൻവറിന്റെ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിൽ അധികാരത്തിൽ കടിച്ചുതൂങ്ങാതെ മുഖ്യമന്ത്രി രാജിവെച്ച്, ആരോപണങ്ങളെക്കുറിച്ച് സ്വതന്ത്രവും നിഷ്പക്ഷവുമായ അന്വേഷണം പ്രഖ്യാപിക്കണമെന്ന് മുസ്ലിംലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. പി.എം.എ സലാം പ്രതികരിച്ചു.
കുറ്റാരോപിതരെ മാറ്റി നിർത്തി അന്വേഷണം നടത്തണം. ആഭ്യന്തര വകുപ്പ് തികഞ്ഞ പരാജയമാണെന്നും വകുപ്പ് മന്ത്രി കാര്യങ്ങളൊന്നും അറിയുന്നില്ല എന്നുമുള്ള ഭരണകക്ഷി എം.എൽ.എയുടെ വെളിപ്പെടുത്തൽ കേരള ചരിത്രത്തിൽ ആദ്യമാണ്. അതുകൊണ്ടുതന്നെ അതിന്റെ ഗൗരവവും പ്രസക്തിയും ഏറെയാണ്. ഇനിയും മുടന്ത് ന്യായങ്ങൾ ഉന്നയിക്കാൻ ശ്രമിക്കാതെ സ്ഥാനമൊഴിയുന്നതാണ് മുഖ്യമന്ത്രിക്ക് അഭികാമ്യം.- പി.എം.എ സലാം പറഞ്ഞു.
സ്വർണ്ണക്കടത്ത് മുതൽ ആഭ്യന്തര വകുപ്പിന്റെ ആർ.എസ്.എസ് ബന്ധം വരെയുള്ള എല്ലാ കാര്യങ്ങളിലും മുഖ്യമന്ത്രി തന്നെയാണ് യഥാർത്ഥ പ്രതിയെന്ന് മുസ്ലിംലീഗും യു.ഡി.എഫും പലതവണ കേരളീയ പൊതുസമൂഹത്തോട് വിളിച്ചുപറഞ്ഞതാണ്. അൻവറിന്റെ പ്രതികരണം അതെല്ലാം ശരിവെക്കുകയാണ്. സ്വർണം വിഴുങ്ങുന്ന, നിരപരാധികളെ കള്ളക്കേസിൽ കുടുക്കുന്ന, കേസുകൾ പെരുക്കി മലപ്പുറത്തെ ക്രിമിനൽ ജില്ലയാക്കാൻ പാടുപെടുന്ന, ആഭ്യന്തര വകുപ്പിനെ ആർ.എസ്.എസ്സിന്റെ ആലയമാക്കുന്ന പോലീസിനെക്കുറിച്ച് യു.ഡി.എഫ് പലപ്പോഴായി മുന്നറിയിപ്പ് നൽകുകയും പ്രക്ഷോഭങ്ങൾ നയിക്കുകയും ചെയ്തതാണ്. പാളയത്തിലെ പടയാളികളിൽ ഒരാൾ തന്നെ അതെല്ലാം വിളിച്ചു പറഞ്ഞിരിക്കുകയാണ്. അൽപമെങ്കിലും നാണവും മാനവുമുണ്ടെങ്കിൽ മുഖ്യമന്ത്രി രാജിവെച്ച് ഒഴിയുകയാണ് വേണ്ടത്. – പി.എം.എ സലാം പറഞ്ഞു. മുഖ്യമന്ത്രി കേരളത്തിലെ ജനത്തെ വിഡ്ഢികളാക്കിയിരിക്കുകയാണ്. ആ സ്ഥാനത്തോട് നീതിപുലർത്താൻ ഒരിക്കൽപോലും അദ്ദേഹത്തിന് സാധിച്ചിട്ടില്ലെന്നും പി.എം.എ സലാം പറഞ്ഞു.

Continue Reading

kerala

‘ആഭ്യന്തര വകുപ്പ് പരാജയം’; മുഖ്യമന്ത്രിക്ക് ഒരു നിമിഷം പോലും ആ വകുപ്പ് വഹിക്കാൻ അർഹതയില്ല’: പി.വി അൻവർ

മുഖ്യമന്ത്രിയുടെ ഓഫീസില്‍നിന്ന് നോക്കിയാല്‍ കാണുന്ന ദൂരത്തിലായിരുന്നു ശിവശങ്കറും സ്വപ്നയും താമസിച്ചിരുന്നത്

Published

on

പിണറായി വിജയനും ആഭ്യന്തര വകുപ്പിനുമെതിരെ പ്രതികരിച്ച് എല്‍ഡിഎഫ് എംഎല്‍എ പി.വി അന്‍വര്‍. മുഖ്യമന്ത്രിക്ക് ഒരുനിമിഷം പോലും ആഭ്യന്തര വകുപ്പ് ഭരിക്കാനുള്ള അര്‍ഹതയില്ലെന്നും അദ്ദേഹം അക്കാര്യത്തില്‍ അമ്പേ പരാജയമാണെന്നും അന്‍വര്‍ തുറന്നടിച്ചു. മുഖ്യമന്ത്രിയുടെ ഓഫീസില്‍നിന്ന് നോക്കിയാല്‍ കാണുന്ന ദൂരത്തിലായിരുന്നു ശിവശങ്കറും സ്വപ്നയും താമസിച്ചിരുന്നത്. എന്തേ അദ്ദേഹം അറിയാതെപോയത്. ഈ ഇന്റലിജന്‍സും വിജിലന്‍സും ഈ സംവിധാനവുമൊക്കെ അന്നും കേരളത്തില്‍ ഇല്ലേയെന്നും അന്‍വര്‍ ചോദിച്ചു.

പാര്‍ട്ടി കൂടി തള്ളിപ്പറഞ്ഞതിനു പിന്നാലെ പരസ്യപ്രസ്താവന നിര്‍ത്തിയെന്ന് കഴിഞ്ഞദിവസം അന്‍വര്‍ പറഞ്ഞിരുന്നെങ്കിലും മുഖ്യമന്ത്രി തന്നെ ചതിച്ചെന്നും വഞ്ചിച്ചെന്നും ചൂണ്ടിക്കാട്ടിയാണ് ഇന്ന് അന്‍വര്‍ വീണ്ടും മാധ്യമങ്ങള്‍ക്കു മുന്നിലെത്തിയത്. ശക്തമായ വിമര്‍ശനങ്ങളിലൂടെ മുഖ്യമന്ത്രിയെ കടന്നാക്രമിച്ച അന്‍വര്‍, അദ്ദേഹമെന്ന സൂര്യന്‍ കെട്ടുപോയെന്നും ജനങ്ങള്‍ വെറുക്കുന്ന ആളായി മാറിയെന്നും പറഞ്ഞു.

എന്തുകൊണ്ടാവും ഇപ്പോഴും എഡിജിപി അജിത്കുമാറിനെ മുഖ്യമന്ത്രി സംരക്ഷിക്കുന്നത് എന്ന ചോദ്യത്തിന്, അയാള്‍ മുഖ്യമന്ത്രിയുടെ മറ്റൊരു മരുമകനായിരിക്കും എന്നായിരുന്നു എംഎല്‍എയുടെ മറുപടി. അല്ലെങ്കില്‍ പിന്നെ എന്തിനാണ് ഇങ്ങനെ അയാളെ കെട്ടിപ്പിടിച്ച് നില്‍ക്കുന്നത് എന്നും അന്‍വര്‍ ചോദിച്ചു. മരുമകന് നല്‍കുന്ന പഗിഗണന അജിത്കുമാറിനും നല്‍കുന്നു. എല്ലാത്തിലും മുഖ്യമന്ത്രി കൂച്ചുവിലങ്ങിട്ടെന്നും അന്‍വര്‍ കൂട്ടിച്ചേര്‍ത്തു.

 

Continue Reading

kerala

‘അക്രമ രഹിത കലാലയം, സർഗ വസന്ത വിദ്യാർത്ഥിത്വം’; എം.എസ്.എഫ് ‘ക്യാമ്പസ് കാരവൻ’ പ്രൗഡോജ്ജ്വല തുടക്കം

നിരന്തരം വിദ്യാർത്ഥി വിരുദ്ധ മനോഭാവുമായി മുന്നോട്ട് പോകുന്ന സർക്കാറിനെതിരെയും കാലിക്കറ്റ് യൂണിവേഴ്സിറ്റിക്കെതിരെയും വിദ്യാർത്ഥി വിചാരണക്കുള്ള വേദി കൂടിയായിരുന്നു ക്യാമ്പസ് കാരവൻ

Published

on

മലപ്പുറം: പോളിടെക്നിക്ക് കോളേജുകളിൽ ഒക്ടോബർ 4നും കാലിക്കറ്റ് യൂണിവേഴ്സിറ്റിക്ക് കീഴിലുള്ള കോളേജുകളിൽ ഒക്ടോബർ 10നും നടക്കുന്ന തിരഞ്ഞെടുപ്പിന് മുന്നോടിയായി ‘അക്രമ രഹിത കലാലയം, സർഗ വസന്ത വിദ്യാർത്ഥിത്വം’ എന്ന പ്രമേയത്തിൽ എം.എസ്.എഫ് മലപ്പുറം ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന ‘ക്യാമ്പസ് കാരവൻ’ തുടക്കമായി. ഒക്ടോബർ 8 വരെയാണ് ജില്ലയിലെ വിവിധ ക്യാമ്പസുകളിൽ പര്യടനം നടത്തുന്നത്. ഇന്നലെ തിരൂർ എസ്.എസ്.എം പോളിടെക്നിക്ക് കോളേജിൽ നിന്നും തുടങ്ങി തിരൂർ തുഞ്ചൻ മെമ്മോറിയൽ ഗവ: കോളേജ്, തിരുന്നാവായ ഖിദ്മത്ത് കോളേജ്, കോട്ടക്കൽ ഗവ: വനിത പോളിടെക്നിക്ക് കോളേജ്, ചേളാരി എ.കെ.എൻ.എം ഗവ: പോളിടെക്നിക്ക് കോളേജ് എന്നിവിടങ്ങളിൽ പര്യടനം നടത്തി കാലിക്കറ്റ് യൂണിവേഴ്സിറ്റി ക്യാമ്പസിൽ സമാപിച്ചു.

ഇടതുപക്ഷ സർക്കാറിൻ്റെ വിദ്യാർത്ഥി വിരുദ്ധ നയങ്ങൾക്കെതിരെയും എസ്.എഫ്.ഐയുടെ അക്രമം ഫാസിസ്റ്റ് നടപടികൾക്കുമെതിരെയും ശക്തമായ താക്കീത് നൽകിയായിരുന്നു ക്യാമ്പസ് കാരവൻ ഓരോ ക്യാമ്പസിലും പര്യടനം നടത്തിയത്. നിരന്തരം വിദ്യാർത്ഥി വിരുദ്ധ മനോഭാവുമായി മുന്നോട്ട് പോകുന്ന സർക്കാറിനെതിരെയും കാലിക്കറ്റ് യൂണിവേഴ്സിറ്റിക്കെതിരെയും വിദ്യാർത്ഥി വിചാരണക്കുള്ള വേദി കൂടിയായിരുന്നു ക്യാമ്പസ് കാരവൻ.

‘ക്യാമ്പസ് കാരവൻ’ ഒന്നാം ദിവസം പര്യടന തുടക്കം തിരൂർ എസ്.എസ്.എം പോളിടെക്നിക്ക് കോളേജിൽ വെച്ച് മുസ്‌ലിംലീഗ് സംസ്ഥാന സെക്രട്ടറി അബ്ദുറഹിമാൻ രണ്ടത്താണിയും സമാപനം കാലിക്കറ്റ് യൂണിവേഴ്സിറ്റി ക്യാമ്പസിൽ വെച്ച് മുസ്‌ലിം യൂത്ത്ലീഗ് ദേശീയ ജനറൽ സെക്രട്ടറി അഡ്വ: വി.കെ.ഫൈസൽ ബാബുവും ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ എം.എസ്.എഫ് ജില്ലാ ജനറൽ സെക്രട്ടറി വി.എ.വഹാബ് അദ്ധ്യക്ഷത വഹിച്ചു. ജാഥാ ക്യാപ്റ്റനും
എം.എസ്.എഫ് ജില്ലാ പ്രസിഡൻ്റുമായ കബീർ മുതുപറമ്പ മുഖ്യപ്രഭാഷണം നടത്തി. ജാഥാ ഡയറക്ടറും എം.എസ്.എഫ് ജില്ലാ ട്രഷററുമായ കെ.എൻ.ഹക്കീം തങ്ങൾ, എം.എസ്.എഫ് സംസ്ഥാന കമ്മിറ്റി അംഗം അഡ്വ: എ.കെ.മുസമ്മിൽ, ജാഥാ കോർഡിനേറ്റർമാരും എം.എസ്.എഫ് ജില്ലാ ഭാരവാഹികളുമായ ഹർഷാദ് ചെട്ടിപ്പടി, ഫർഹാൻ ബിയ്യം, സി.പി.ഹാരിസ്, ജാഥ മാനേജരും എം.എസ്.എഫ് ജില്ലാ ക്യാമ്പസ് വിംഗ് കൺവീനറുമായ നിസാം.കെ.ചേളാരി, ബാലകേരളം സംസ്ഥാന ക്യാപ്റ്റൻ ആദിൽ ചേലേമ്പ്ര, ടെക്ക്ഫെഡ് ജില്ലാ ചെയർമാൻ വി.കെ.തബ്ഷീർ, ഹരിത ജില്ലാ ചെയർപേഴ്സൺ ഫിദ.ടി.പി, ജില്ലാ കമ്മിറ്റി അംഗങ്ങളായ കെ.മബ്രൂഖ്, അജ്മൽ തുവ്വക്കാട്, ആഷിഖ് മരക്കാർ, സലാഹു തെന്നല, അർഷാദ് തറയിട്ടാൽ, അലി ചേലേമ്പ്ര, ഹരിത ജില്ലാ ഭാരവാഹികളായ മുസ്‌ലിഹ മുല്ലപ്പള്ളി, എം.പി.ഫർഹാന, മിഥുന.കെ, ജുമാന ഷെറിൻ എന്നിവർ വിവിധ കേന്ദ്രങ്ങളിൽ സംസാരിച്ചു.
ക്യാമ്പസ് കാരവൻ ഇന്ന് മഞ്ചേരി യൂണിറ്റി വിമൻസ് കോളേജ്, മഞ്ചേരി എൻ.എൻ.എസ് കോളേജ്, തൃക്കലങ്ങോട് ജാമിഅ ആട്സ് കോളേജ്, മഞ്ചേരി ഗവ: പോളിടെക്നിക്ക് കോളേജ് എന്നിവിടങ്ങളിൽ പര്യടനം നടത്തും.

Continue Reading

Trending