Connect with us

kerala

പൗരത്വ നിയമ ഭേദഗതി: സി.പി.എം ഇരട്ട റോൾ അവസാനിപ്പിക്കണം:  പി.കെ ഫിറോസ്

രാജ്യവ്യാപകമായി ഉയർന്ന് വന്ന പ്രതിഷേധങ്ങളെ പരിഗണിക്കാതെ പൗരത്വ നിയമ വ്യവസ്ഥകൾ രാജ്യത്ത് നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട ചട്ടങ്ങൾ കേന്ദ്ര സർക്കാർ ഇന്നലെ പുറത്തിറക്കി

Published

on

കോഴിക്കോട് : പൗരത്വ നിയമ ഭേദഗതി വിഷയത്തിൽ സി.പി.എം ഇരട്ട റോൾ കളിക്കുന്നത് അവസാനിപ്പിക്കണമെന്ന് മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി കെ ഫിറോസ് പറഞ്ഞു. കോഴിക്കോട് നടത്തിയ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാജ്യവ്യാപകമായി ഉയർന്ന് വന്ന പ്രതിഷേധങ്ങളെ പരിഗണിക്കാതെ പൗരത്വ നിയമ വ്യവസ്ഥകൾ രാജ്യത്ത് നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട ചട്ടങ്ങൾ കേന്ദ്ര സർക്കാർ ഇന്നലെ പുറത്തിറക്കി. ഇതിനെതിരെ ശക്തമായ പ്രതിഷേധങ്ങൾക്ക് മുസ്‌ലിം യൂത്ത് ലീഗ് നേതൃത്വം നൽകുകയാണ്. മുസ്‌ലിം വിഭാഗത്തെ ഒഴിവാക്കി ആറ് മത വിഭാഗങ്ങളെ മാത്രം ഉൾപ്പെടുത്തി കൊണ്ടു വന്ന പൗരത്വ നിയമ ഭേദഗതി ജനങ്ങളെ തമ്മിലടിപ്പിക്കാനുള്ള ഫാസിസ്റ്റ് ഭരണകൂടത്തിന്റെ ആസൂത്രിത ശ്രമമാണ്. ഇതിനെതിരെ മതേതര വിശ്വാസികൾ ഒന്നിച്ച് നിൽക്കണം. എന്നാൽ കേരളം ഭരിക്കുന്ന ഇടത് സർക്കാർ ഈ വിഷയത്തിൽ സ്വീകരിക്കുന്ന നിലപാട് ദൗർഭാഗ്യകരമാണ്. നേരത്തേ സി.എ.എ പാർലമെന്റിൽ അവതരിപ്പിക്കുമ്പോൾ നടത്തിയ പ്രതിഷേധ പരിപാടികൾക്ക് കേസെടുക്കില്ലെന്ന് പറഞ്ഞ പിണറായി സർക്കാർ നിരവധി കേസുകളാണ് സമരക്കാർക്കെതിരെ രജിസ്റ്റർ ചെയ്തിരുന്നത്. പിന്നീട് പിൻവലിക്കുമെന്ന് പരസ്യമായി പ്രഖ്യാപിച്ചിട്ടും നടപടികളൊന്നും എടുത്തിട്ടില്ല.

യൂത്ത് ലീഗ് സംസ്ഥാന കമ്മറ്റിക്ക് മാത്രം ലക്ഷങ്ങളാണ് ഈ കേസുകളിൽ പിഴയായി അടക്കേണ്ടി വന്നത്. നിയമസഭ തല്ലിപ്പൊളിച്ച കേസുൾപ്പടെ ഭരണകക്ഷി നേതാക്കൾ ഉൾപ്പെട്ട കേസുകളെല്ലാം പിണറായി സർക്കാർ ഇതിനകം പിൻവലിച്ചിട്ടുണ്ടെന്നും ഫിറോസ് വ്യക്തമാക്കി. ഇരകളോടൊപ്പം കരഞ്ഞ് വേട്ടക്കാരോടൊപ്പം ഓടുന്ന ഈ സമീപനം സി.പി.എം അവസാനിപ്പിക്കണമെന്നും യൂത്ത് ലീഗ് ആവശ്യപ്പെടുന്നു. ഭരണഘടനയെ പിച്ചിചീന്തുന്ന നയങ്ങളുമായി മുന്നോട്ടു പോകുന്ന കേന്ദ്ര സർക്കാറിനെതിരെ രാജ്യത്തിന് തന്നെ മാതൃകയാകുന്ന തരത്തിലുളള നിരന്തര പ്രക്ഷോഭങ്ങൾക്ക് യൂത്ത് ലീഗ് നേതൃത്വം നൽകുമെന്നും ഫിറോസ് കൂട്ടിച്ചേർത്തു. സംസ്ഥാന സെക്രട്ടറി ടി.പി.എം ജിഷാനും പത്രസമ്മേളനത്തിൽ പങ്കെടുത്തു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

ഗര്‍ഭിണിയായ ഭാര്യക്ക് മുന്‍പില്‍ ആത്മഹത്യ ഭീഷണി മുഴക്കുന്നതിനിടെ കഴുത്തില്‍ കയര്‍ കുടുങ്ങി യുവാവ് മരിച്ചു

കയറി നിന്ന സ്റ്റൂള്‍ ഒടിഞ്ഞുവീണ് കയര്‍ മുറുകുകയായിരുന്നു.

Published

on

ഗര്‍ഭിണിയായ ഭാര്യക്ക് മുന്‍പില്‍ ആത്മഹത്യ ഭീഷണി മുഴക്കുന്നതിനിടെ കഴുത്തില്‍ കയര്‍ കുടുങ്ങി യുവാവ് മരിച്ചു. കണ്ണൂര്‍ തായെതെരു സ്വദേശി സിയാദാണ് മരിച്ചത്. ഭാര്യയുമായി ഉണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് പേടിപ്പിക്കാന്‍ കഴുത്തില്‍ കയറിടുകയായിരുന്നു. പിന്നാലെ കയറി നിന്ന സ്റ്റൂള്‍ ഒടിഞ്ഞുവീണ് കയര്‍ മുറുകുകയായിരുന്നു. ശബ്ദം കേട്ട് ഓടിയെത്തിയവര്‍ സിയാദിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഓട്ടോ െ്രെഡവറായ സിയാദ് രണ്ട് കുട്ടികളുടെ പിതാവാണ്.

Continue Reading

kerala

ഇനി മുതല്‍ കോടതിയിലെ വിവരങ്ങളും പുറത്തുവിടണം; ഉത്തരവിറക്കി വിവരാവകാശ കമ്മീഷന്‍

കോടതി നടപടികളുടെ രേഖകള്‍ ഒഴികെ മറ്റ് വിവരങ്ങള്‍ പുറത്തുവിടണമെന്നാണ് വിവരാവകാശ കമ്മീഷ്ണര്‍ ഡോ. എ അബ്ദുല്‍ ഹക്കീം ഉത്തരവ് ഇറക്കിയിരിക്കുന്നത്

Published

on

ഇനി മുതല്‍ കോടതിയിലെ വിവരങ്ങളും പുറത്തുവിടണമെന്ന് ഉത്തരവ് ഇറക്കി വിവരാവകാശ കമ്മീഷണര്‍. വിവരാവകാശ നിയമപ്രകാരം അപേക്ഷ നല്‍കിയാല്‍ സംസ്ഥാനത്തെ ചില കോടതികളില്‍ മറുപടി നല്‍കുന്നില്ല എന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് ഇടപെടല്‍. കോടതി നടപടികളുടെ രേഖകള്‍ ഒഴികെ മറ്റ് വിവരങ്ങള്‍ പുറത്തുവിടണമെന്നാണ് വിവരാവകാശ കമ്മീഷ്ണര്‍ ഡോ. എ അബ്ദുല്‍ ഹക്കീം ഉത്തരവ് ഇറക്കിയിരിക്കുന്നത്.

ആര്‍ടിഐ നിയമം 12 പ്രകാരം വിവരങ്ങള്‍ നിഷേധിക്കാന്‍ കഴിയില്ലെന്നും വിവരങ്ങള്‍ നിഷേധിക്കുന്നത് ശിക്ഷാര്‍ഹമെന്നും വിവരാവകാശ കമ്മീഷണര്‍ വ്യക്തമാക്കി.

Continue Reading

kerala

സംസ്ഥാനത്ത് മഴ കനക്കും; നാളെ 5 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിങ്കളാഴ്ച ഒമ്പത് ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

Published

on

സംസ്ഥാനത്ത് മഴ ശക്തമാകുന്നു. നാളെ അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചത്. തിങ്കളാഴ്ച ഒമ്പത് ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 20ന് കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് എന്നീ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചിരിക്കുകയാണ്.

Continue Reading

Trending