Connect with us

india

‘മണിപ്പൂരിൽ സമാധാനം പുനഃസ്ഥാപിക്കുന്നതിൽ കേന്ദ്ര സേനകൾ പരാജയം; നീക്കണമെന്ന് ബിജെപി എംഎൽഎ

സംഘര്‍ഷ ബാധിത പ്രദേശങ്ങളില്‍ നിലവില്‍ ഡ്യൂട്ടിയിലുള്ള സേനാ യൂണിറ്റുകളെ എത്രയും വേഗം നീക്കണമന്നും സംസ്ഥാനത്ത് നടക്കുന്ന അക്രമങ്ങള്‍ക്കെതിരെ അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്നും എം.എല്‍.എ ആഭ്യന്തര മന്ത്രി അമിത് ഷായോട് ആവശ്യപ്പെട്ടു.

Published

on

മണിപ്പൂരില്‍ തുടരുന്ന സംഘര്‍ഷവും കൊലപാതകങ്ങളും തടയാനാവാത്ത കേന്ദ്ര സേനകള്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി ബി.ജെ.പി എം.എല്‍.എ. കേന്ദ്ര സേനകളുടെ സാന്നിധ്യത്തിലും സംസ്ഥാനത്ത് അക്രമങ്ങള്‍ തുടരുന്നതില്‍ ആശങ്ക പ്രകടിപ്പിച്ചും അതിക്രമങ്ങള്‍ക്കെതിരെ ശക്തമായ നടപടിയാവശ്യപ്പെട്ടും ബി.ജെ.പി എം.എല്‍.എ രാജ്കുമാര്‍ ഇമോ സിങ് ആണ് രംഗത്തുവന്നത്.

സംഘര്‍ഷ ബാധിത പ്രദേശങ്ങളില്‍ നിലവില്‍ ഡ്യൂട്ടിയിലുള്ള സേനാ യൂണിറ്റുകളെ എത്രയും വേഗം നീക്കണമന്നും സംസ്ഥാനത്ത് നടക്കുന്ന അക്രമങ്ങള്‍ക്കെതിരെ അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്നും എം.എല്‍.എ ആഭ്യന്തര മന്ത്രി അമിത് ഷായോട് ആവശ്യപ്പെട്ടു. പശ്ചിമ ഇംഫാലില്‍ നടന്ന പുതിയ ആക്രമണങ്ങളുടെ പശ്ചാത്തലത്തിലാണ് എം.എല്‍.എയുടെ ഇടപെടല്‍.

16 മാസമായി സംസ്ഥാനത്ത് തുടരുന്ന സംഘര്‍ഷം അവസാനിപ്പിക്കുന്നതില്‍ കേന്ദ്ര സേനകള്‍ക്ക് ഗുരുതര വീഴ്ചയുണ്ടായെന്ന് സിങ് വിമര്‍ശിച്ചു. ‘60,000ലേറെ വരുന്ന കേന്ദ്ര സേനകള്‍ മണിപ്പൂരിലുണ്ടായിട്ടും സമാധാനം പുനഃസ്ഥാപിക്കുന്നതില്‍ പരാജയപ്പെട്ടിരിക്കുകയാണ്. ഇനിയും ഈ സേനകള്‍ ഒന്നും ചെയ്യുന്നില്ലെങ്കില്‍, അവരെ ഉടന്‍തന്നെ ഇവിടെ നിന്ന് നീക്കം ചെയ്ത് പകരം സംസ്ഥാന സര്‍ക്കാരിന് സുരക്ഷാ ചുമതലകള്‍ കൈമാറുന്നതാണ് നല്ലത്’- അമിത് ഷായ്‌ക്കെഴുതിയ കത്തില്‍ സിങ് വ്യക്തമാക്കി.

സമാധാനം പുനഃസ്ഥാപിക്കാന്‍ നിയമപ്രകാരമുള്ള നടപടികള്‍ നടപ്പാക്കാന്‍ മുഖ്യമന്ത്രിയെ അനുവദിക്കണമെന്നും എംഎല്‍എ അഭ്യര്‍ഥിച്ചു. ‘നിസ്സഹകരണ യൂണിറ്റുകളെ ഇതിനോടകം നീക്കം ചെയ്തതിനെ ഞങ്ങള്‍ അഭിനന്ദിക്കുന്നു. എന്നാല്‍ കേന്ദ്ര സേനയ്ക്ക് സമാധാനം പുനഃസ്ഥാപിക്കാന്‍ കഴിയുന്നില്ലെങ്കില്‍, അതിനു സംസ്ഥാന സേനയെ അനുവദിക്കണം’- സിങ് കത്തില്‍ കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞദിവസം ഇംഫാല്‍ വെസ്റ്റ് മേഖലയിലുണ്ടായ സംഘര്‍ഷത്തില്‍ രണ്ട് പേരാണ് കൊല്ലപ്പെട്ടത്. ആറ് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. സായുധരായ സംഘം ഡ്രോണുകളില്‍നിന്ന് ബോംബുകളിട്ടെന്നാണ് പൊലീസ് പറയുന്നത്. ഉച്ചയ്ക്ക് 2.30നാണ് വെടിവെപ്പും ബോംബാക്രമണവും ആരംഭിച്ചതെന്ന് പൊലീസ് പറഞ്ഞിരുന്നു.

സംഘര്‍ഷത്തിന് പിന്നാലെ മണിപ്പൂരില്‍ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിരുന്നു. പ്രശ്നബാധിത മേഖലകളില്‍ അതീവശ്രദ്ധ വേണമെന്ന് ജില്ലാ പൊലീസ് മേധാവിമാര്‍ക്ക് ഡി.ജി.പി നിര്‍ദേശം നല്‍കുകയും ചെയ്തു. ആക്രമണത്തെ തുടര്‍ന്ന് ഇംഫാല്‍ വെസ്റ്റ് ജില്ലാ മജിസ്ട്രേറ്റ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുകയും ചെയ്തു.

ഭാരതീയ നാഗരിക് സുരക്ഷാ സന്‍ഹിതയുടെ സെക്ഷന്‍ 163 പ്രകാരം കൂടുതല്‍ അറിയിപ്പ് ഉണ്ടാകുന്നതുവരെ നിയന്ത്രണങ്ങള്‍ തുടരും. മണിപ്പൂരില്‍ 2023 മെയ് നാലിന് ആരംഭിച്ച വംശീയ ആക്രമണത്തില്‍ 220ലേറെ പേരാണ് കൊല്ലപ്പെട്ടത്. 50,000ത്തോളം പേര്‍ പലായനം ചെയ്യുകയും ചെയ്തു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

ഇന്ത്യ- പാക് സൈനിക സംഘര്‍ഷം; കശ്മീരിലെയും ഡല്‍ഹിയിലെയും നിരവധി സ്‌കൂളുകള്‍ ഓണ്‍ലൈന്‍ മോഡിലേക്ക്

ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സൈനിക സംഘര്‍ഷത്തിനിടയില്‍ വിദ്യാര്‍ത്ഥികളുടെ സുരക്ഷയ്ക്ക് മുന്‍ഗണന നല്‍കി, മുന്‍കരുതല്‍ നടപടിയായി ഡല്‍ഹിയിലെ നിരവധി സ്വകാര്യ സ്‌കൂളുകള്‍ വെള്ളിയാഴ്ച ഓണ്‍ലൈന്‍ ക്ലാസുകളിലേക്ക് മാറ്റിയതായി ഒരു ഉദ്യോഗസ്ഥന്‍ പറഞ്ഞു.

Published

on

ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സൈനിക സംഘര്‍ഷത്തിനിടയില്‍ വിദ്യാര്‍ത്ഥികളുടെ സുരക്ഷയ്ക്ക് മുന്‍ഗണന നല്‍കി, മുന്‍കരുതല്‍ നടപടിയായി ഡല്‍ഹിയിലെ നിരവധി സ്വകാര്യ സ്‌കൂളുകള്‍ വെള്ളിയാഴ്ച ഓണ്‍ലൈന്‍ ക്ലാസുകളിലേക്ക് മാറ്റിയതായി ഒരു ഉദ്യോഗസ്ഥന്‍ പറഞ്ഞു.

വസന്ത് കുഞ്ചിലെ ഡല്‍ഹി പബ്ലിക് സ്‌കൂള്‍ (ഡിപിഎസ്), പശ്ചിമ വിഹാറിലെ ഇന്ദ്രപ്രസ്ഥ വേള്‍ഡ് സ്‌കൂള്‍, മോഡല്‍ ടൗണിലെ ക്വീന്‍ മേരി സ്‌കൂള്‍ തുടങ്ങിയ സ്‌കൂളുകളാണ് വെര്‍ച്വല്‍ ക്ലാസുകള്‍ തിരഞ്ഞെടുത്തതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നിലവിലെ സാഹചര്യം പരിഗണിച്ചാണ് തീരുമാനമെന്ന് ഇന്ദ്രപ്രസ്ഥ വേള്‍ഡ് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ശിഖ അറോറ പറഞ്ഞു. സുരക്ഷാ മുന്‍കരുതല്‍ എന്ന നിലയിലാണ് ക്ലാസുകള്‍ ഓണ്‍ലൈനായി നടത്തിയതെന്ന് വസന്ത് കുഞ്ച് ഡിപിഎസ് പ്രിന്‍സിപ്പല്‍ ദീപ്തി വോഹ്റ പറഞ്ഞു. അതേസമയം, ക്വീന്‍ മേരി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ അനുപമ സിങ് വിദ്യാര്‍ഥികളുടെ ഹാജര്‍ കുറവാണെന്ന് റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍, ഇന്ന് സ്‌കൂളുകള്‍ അടച്ചിടാന്‍ ഔദ്യോഗികമായി ഉത്തരവ് ലഭിച്ചിട്ടില്ലെന്ന് വിദ്യാഭ്യാസ ഡയറക്ടറേറ്റിലെ ഉദ്യോഗസ്ഥന്‍ അറിയിച്ചു.

അതിര്‍ത്തിയിലെ സംഘര്‍ഷം വര്‍ധിച്ചതിനെത്തുടര്‍ന്ന് ഡല്‍ഹി അതീവ ജാഗ്രത പാലിക്കുകയും എല്ലാ സര്‍ക്കാര്‍ ജീവനക്കാരുടെയും അവധികള്‍ റദ്ദാക്കുകയും ചെയ്തു. ഇന്ത്യയും പാകിസ്താനും തമ്മിലുള്ള സംഘര്‍ഷം കാരണം കശ്മീരിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചുപൂട്ടാന്‍ നിര്‍ബന്ധിതരായതോടെ നിരവധി സ്‌കൂളുകള്‍ ഓണ്‍ലൈന്‍ ക്ലാസുകളിലേക്ക് മാറിയിട്ടുണ്ട്. മുന്‍കരുതല്‍ നടപടിയായി മേയ് ഏഴ് മുതല്‍ സ്‌കൂളുകള്‍ അടച്ചിട്ടിരിക്കുകയാണ്.

Continue Reading

india

പാക്കിസ്ഥാന്‍ ഷെല്ലാക്രമണത്തില്‍ 2 വിദ്യാര്‍ത്ഥികള്‍ കൊല്ലപ്പെട്ടു; ലക്ഷ്യം വച്ചത് 36 കേന്ദ്രങ്ങള്‍

300-400 ഡ്രോണുകള്‍ ഉപയോഗിച്ചു

Published

on

പാക്കിസ്ഥാന്‍ സൈന്യം മേയ് 8ന് രാത്രിയും 9ന് പുലര്‍ച്ചെയും ഇന്ത്യയെ ലക്ഷ്യമിട്ട് ആക്രമണങ്ങള്‍ നടത്തിയെന്ന് ഇന്ത്യ സ്ഥിരീകരിച്ചു. പടിഞ്ഞാറന്‍ അതിര്‍ത്തിയിലുടനീളം ഇന്ത്യന്‍ വ്യോമാതിര്‍ത്തി ലംഘിച്ച് പാക് സൈന്യം പലതവണ ആക്രമണം നടത്തിയതായി വിദേശകാര്യ മന്ത്രാലയം പറഞ്ഞു. സൈനിക കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടുള്ള ആക്രമണത്തിനിടെ നിയന്ത്രണ രേഖയിലും ആക്രമണമുണ്ടായി. 300 മുതല്‍ 400 വരെ ഡ്രോണുകളുപയോഗിച്ച് 36 ഇടങ്ങളിലായി പാക്കിസ്ഥാന്‍ ആക്രമണം നടത്തിയതായി ഇന്ത്യ വ്യക്തമാക്കി.

അതേസമയം കൈനറ്റിക്, നോണ്‍ കൈനറ്റിക് മാധ്യമങ്ങളിലൂടെ പാക് ഡ്രോണുകളില്‍ ഭൂരിഭാഗവും ഇന്ത്യന്‍ സൈന്യം തകര്‍ത്തതായും ഇന്ത്യ സ്ഥിരീകരിച്ചു. ഇന്ത്യയുടെ വ്യോമ പ്രതിരോധ സംവിധാനത്തിന്റെ ശക്തി പരീക്ഷിച്ചറിയാനും ഇന്റലിജന്‍സ് വിവരങ്ങള്‍ ചോര്‍ത്താനും ലക്ഷ്യമിട്ടാണ് ആക്രമണമെന്നാണ് കരുതുന്നതെന്ന് വിദേശകാര്യ മന്ത്രാലയം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

തുര്‍ക്കി നിര്‍മിത ഡ്രോണുകളാണ് ആക്രമണത്തിന് ഉപയോഗിച്ചതെന്നും ഇന്ത്യയുടെ വ്യോമ പ്രതിരോധ സംവിധാനം പാക് ഡ്രോണുകളെ നശിപ്പിച്ചതായും വിദേശകാര്യ മന്ത്രാലയം വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. നിയന്ത്രണരേഖയിലും പാക്കിസ്ഥാന്‍ ആക്രമണം നടത്തിയെന്നും ഭട്ടിന്‍ഡ സൈനിക കേന്ദ്രവും ലക്ഷ്യമിട്ടെന്നും ഇന്ത്യയുടെ തിരിച്ചടിയില്‍ പാക്കിസ്ഥാന്‍ സൈന്യത്തിനും നാശനഷ്ടമുണ്ടായെന്നും വിദേശകാര്യ മന്ത്രാലയം പറഞ്ഞു.

അതിനിടെ പാക് ആക്രമണത്തില്‍ രണ്ടു വിദ്യാര്‍ത്ഥികള്‍ മരിച്ചു. ജമ്മു കശ്മീരിലെ പൂഞ്ചിലുള്ള ക്രൈസ്റ്റ് സ്‌കൂളിലിനു സമീപം പാക്കിസ്ഥാന്‍ നടത്തിയ ഷെല്‍ ആക്രമണത്തിലാണ് വിദ്യാര്‍ത്ഥികള്‍ കൊല്ലപ്പെട്ടത്.

Continue Reading

india

ഡല്‍ഹിയിലെ അരുണ്‍ ജയ്റ്റ്‌ലി ക്രിക്കറ്റ് സ്റ്റേഡിയത്തിന് നേരെ ബോംബ് ഭീഷണി

സ്റ്റേഡിയത്തില്‍ ബോംബ് സ്‌ഫോടനം ഉണ്ടാകുമെന്നും, പാക് സ്ലീപര്‍ സെല്ലുകള്‍ സജീവമാക്കിയെന്നും സന്ദേശത്തില്‍ പറയുന്നു

Published

on

ഡല്‍ഹിയിലെ അരുണ്‍ ജയ്റ്റ്‌ലി ക്രിക്കറ്റ് സ്റ്റേഡിയത്തിന് നേരെ ബോംബ് ഭീഷണി. ഓപ്പറേഷന്‍ സിന്ദൂറിന് പകരം വീട്ടുമെന്ന് പറഞ്ഞ് ഇമെയില്‍ വഴിയാണ് ഭീഷണി സന്ദേഷം അയച്ചത്. സ്റ്റേഡിയത്തില്‍ ബോംബ് സ്‌ഫോടനം ഉണ്ടാകുമെന്നും, പാക് സ്ലീപര്‍ സെല്ലുകള്‍ സജീവമാക്കിയെന്നും സന്ദേശത്തില്‍ പറയുന്നു.

Continue Reading

Trending