Connect with us

india

ആർഎസ്എസിനെ തള്ളി ബിജെപി; ഭരണം നഷ്ടമാകുമെന്ന് ഉറപ്പായതോടെ ഭിന്നത രൂക്ഷം

രാമക്ഷേത്ര പ്രാണപ്രതിഷ്ഠാ ചടങ്ങില്‍ മോഹന്‍ ഭാഗവതിനെ കാഴ്ചക്കാരനാക്കി മോദി കര്‍മ്മി സ്ഥാനം ഏറ്റെടുത്തതോടെ അകല്‍ച്ച പരസ്യമായിരുന്നു.

Published

on

ബിജെപിക്ക് ആര്‍എസ്എസിനെ കൂടിയേതീരൂ എന്ന കാലം കഴിഞ്ഞെന്ന ജെ.പി. നദ്ദയുടെ പ്രസ്താവന ആര്‍എസുമായുള്ള ബിജെപിയുടെ അകല്‍ച്ചയും തിരഞ്ഞെടുപ്പ് പരാജയം ഉറപ്പായതിനാലുള്ള രാഷ്ട്രീയ നീക്കവുമായാണ് നിരീക്ഷകര്‍ വിലയിരുത്തുന്നത്.

ബിജെപി- ആര്‍എസ്എസ് നയങ്ങളില്‍ നിന്ന് വ്യതിചലിക്കുന്നതായും ആര്‍എസ്എസിന്റെ ആശയങ്ങള്‍ നടപ്പാക്കാന്‍ പരിശ്രമിക്കുന്നില്ലെന്നുമുള്ള ആര്‍എസ്എസ് വിമര്‍ശനങ്ങള്‍ നിലനില്‍ക്കെയാണ് ബിജെപി അധ്യക്ഷന്റെ മറുപടി. രാമക്ഷേത്ര പ്രാണപ്രതിഷ്ഠാ ചടങ്ങില്‍ മോഹന്‍ ഭാഗവതിനെ കാഴ്ചക്കാരനാക്കി മോദി കര്‍മ്മി സ്ഥാനം ഏറ്റെടുത്തതോടെ അകല്‍ച്ച പരസ്യമായിരുന്നു.

ആര്‍എസ്എസിന്റെ പിന്തുണയില്‍ പ്രവര്‍ത്തിച്ചിരുന്ന ബിജെപി ഇന്ന് സ്വന്തം കാലില്‍ നില്‍ക്കാനുള്ള പ്രാപ്തി നേടിയെന്ന് പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ ജെ.പി. നദ്ദ പറയുമ്പോള്‍ രാഷ്ട്രീയമാനങ്ങള്‍ നിരവധിയാണ്. ലോക്സഭാ തിരഞ്ഞെടുപ്പിലേക്ക് കടക്കുന്നതിന് മുമ്പ് നരേന്ദ്ര മോദിയും അമിത് ഷായും ആര്‍എസ്എസ് നേതൃത്വവുമായി പഴയ അടുപ്പം കാത്തുസൂക്ഷിക്കാന്‍ ശ്രമങ്ങള്‍ നടത്തിയെങ്കിലും ഫലം കണ്ടിരുന്നില്ല. രണ്ടാം മോദി സര്‍ക്കാരിന്റെ കാലത്ത് ബിജെപി, ആര്‍എസ്എസ് നയങ്ങളില്‍ നിന്ന് വ്യതിചലിക്കുന്നതായും അതിന്റെ ആശയങ്ങള്‍ നടപ്പാക്കാന്‍ പരിശ്രമിക്കുന്നില്ലെന്നും ആര്‍എസ്എസിനോട് ചേര്‍ന്നുനില്‍ക്കുന്നവരും തീവ്ര ഹിന്ദുത്വവാദികളും വിമര്‍ശിച്ചിരുന്നു.

പൊതുമേഖലാ സ്ഥാപനങ്ങള്‍ വിറ്റഴിക്കുന്നത് അടക്കമുള്ള കേന്ദ്രസര്‍ക്കാര്‍ നയങ്ങളില്‍ ആര്‍എസ്എസിന് കടുത്ത എതിര്‍പ്പുണ്ടെന്നും വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. ഇതിനു പുറമെ രാമക്ഷേത്ര പ്രാണപ്രതിഷ്ഠാ ചടങ്ങില്‍ മോദി കര്‍മ്മിസ്ഥാനം സ്വയം ഏറ്റെടുത്ത മുന്നോട്ടുവന്നപ്പോള്‍ സര്‍സംഘ് ചാലക് മോഹന്‍ ഭാഗവത് കാഴ്ചക്കാരനായി നോക്കിനിക്കേണ്ടിവന്നതും സംഘത്തെ ചൊടിപ്പിച്ചു. മോദി ആര്‍എസ് എസിനേക്കാളും വളര്‍ന്നുവെന്ന വിലയിരുത്തലും സംഘത്തിനിടയിലുണ്ട്.

എന്നാല്‍ തിരഞ്ഞെടുപ്പ് തോല്‍വി ഉറപ്പായതോടെയാണ് ഇപ്പോള്‍ ബിജെപി നേതൃത്വം ആര്‍എസ്എസിനെ തിടുക്കത്തില്‍ തള്ളിപ്പറയാനുള്ള പ്രധാന കാരണമായി രാഷ്ട്രീയ നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നത്. 400 സീറ്റ് നേടുമെന്ന് പാര്‍ലമെന്റിനകത്തും പുറത്തും അവകാശപ്പെട്ട പ്രധാനമന്ത്രി കഴിഞ്ഞ ദിവസം 400 സീറ്റെന്ന് താന്‍ അവകാശപ്പെട്ടിരുന്നില്ലെന്ന് പറഞ്ഞ് രംഗത്തെത്തിയിരുന്നു.

നാലു ഘട്ടങ്ങളിലെ തിരഞ്ഞെടുപ്പ് പൂര്‍ത്തിയായപ്പോള്‍ പരാജയം മണത്ത മോദിയും കൂട്ടരും ആര്‍എസ്എസിനെ തള്ളിപ്പറഞ്ഞ് നാല് വോട്ട് നേടാനാകുമോ എന്ന ലക്ഷ്യത്തിലണിപ്പോള്‍. ആര്‍എസ്എസ് ഒരു സാംസ്‌കാരിക സംഘടനയാണെന്ന് നദ്ദ പറയുമ്പോള്‍ അക്കാര്യം തിരിച്ചറിയാന്‍ ബിജെപിയും മോദിയും ഇത്ര വൈകിപ്പോയതെന്തെന്നും രാഷ്ട്രീയ നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നു.

യോഗി ആദിത്യനാഥും ഹിമന്ത ബിശ്വ ശര്‍മ്മയും പോലുള്ള ബിജെപി നേതാക്കള്‍ തിരഞ്ഞെടുപ്പ് പ്രചാരണ പ്രസംഗങ്ങളില്‍ കാശിയിലെയും മഥുരയിലെയും ക്ഷേത്രങ്ങളെക്കുറിച്ച് സംസാരിച്ചിരുന്നു. എന്നാല്‍ ഈ രണ്ട് ക്ഷേത്രങ്ങളും അജണ്ടയിലില്ലെന്നും നദ്ദ അഭിമുഖത്തില്‍ വ്യക്തമാക്കുമ്പോള്‍ ലക്ഷ്യം മതനിരപേക്ഷ വോട്ടുകളാണെന്ന് വ്യക്തം.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

ജാതി സെന്‍സസ് നടപ്പാക്കാനുള്ള തീരുമാനം വൈകി വന്ന വിവേകം; ജയ്‌റാം രമേശ്

വരാനിരിക്കുന്ന സെന്‍സസില്‍ ജാതി സെന്‍സസ് ഉള്‍പ്പെടുത്തുമെന്ന കേന്ദ്ര മന്ത്രിസഭാ തീരുമാനത്തില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് എംപി ജയറാം രമേശ്.

Published

on

വരാനിരിക്കുന്ന സെന്‍സസില്‍ ജാതി സെന്‍സസ് ഉള്‍പ്പെടുത്തുമെന്ന കേന്ദ്ര മന്ത്രിസഭാ തീരുമാനത്തില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് എംപി ജയറാം രമേശ്. അടുത്തിടെ അഹമ്മദാബാദില്‍ പാസാക്കിയ കോണ്‍ഗ്രസ് പ്രമേയത്തില്‍ ഇക്കാര്യം നേരത്തെ പറഞ്ഞിട്ടുണ്ടെന്നും ജയറാം എക്സില്‍ കുറിച്ചു.

‘ഇത് 2025 ഏപ്രില്‍ 9 ന് അഹമ്മദാബാദില്‍ പാസാക്കിയ സാമൂഹ്യനീതിയെക്കുറിച്ചുള്ള കോണ്‍ഗ്രസ് പ്രമേയത്തില്‍ പറഞ്ഞതാണ്. മുമ്പെങ്ങുമില്ലാത്തതിലും നല്ലത്,’ കോണ്‍ഗ്രസ് എംപി പറഞ്ഞു.
അഹമ്മദാബാദില്‍ നടന്ന എഐസിസി കണ്‍വെന്‍ഷനില്‍ പാസാക്കിയ സാമൂഹികനീതി സംബന്ധിച്ച കോണ്‍ഗ്രസ് പ്രമേയം ഇങ്ങനെ പറഞ്ഞു: ‘1995ല്‍ ആദ്യ ഭരണഘടനാ ഭേദഗതിയിലൂടെ കോണ്‍ഗ്രസ് പാര്‍ട്ടി സാമൂഹിക നീതിയിലേക്ക് സുപ്രധാന ചുവടുവയ്പ്പ് നടത്തി. ഇപ്പോള്‍ ഈ ഉത്തരവാദിത്തം കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയും സാമൂഹിക നീതിയുടെ ചാമ്പ്യനുമായ രാഹുല്‍ ഗാന്ധിയും ഏറ്റെടുത്തു. 2011ല്‍ കോണ്‍ഗ്രസ് നടത്തിയ വാര്‍ത്തകള്‍ മോദി സര്‍ക്കാര്‍ ഇതുവരെ പ്രസിദ്ധീകരിച്ചിട്ടില്ല.

എസ്സി-എസ്ടി ഉപപദ്ധതിക്ക് നിയമപരമായ പദവി നല്‍കാനും ഈ സമുദായങ്ങളുടെ ജനസംഖ്യയെ അടിസ്ഥാനമാക്കി ബജറ്റ് വിഹിതം ഉറപ്പാക്കാനും ഒരു കേന്ദ്ര നിയമം കൊണ്ടുവരാന്‍ കോണ്‍ഗ്രസ് പാര്‍ട്ടി പ്രതിജ്ഞാബദ്ധമാണെന്നും പ്രമേയം ഊന്നിപ്പറഞ്ഞു.

‘എസ്സി, എസ്ടി, ഒബിസി വിഭാഗങ്ങള്‍ക്കുള്ള സംവരണത്തിന് കൃത്രിമമായി ഏര്‍പ്പെടുത്തിയ 50 ശതമാനം പരിധി നീക്കാന്‍ ഞങ്ങള്‍ തീരുമാനിച്ചു, അതുവഴി അവര്‍ക്ക് സാമൂഹിക നീതിയുടെ മുഴുവന്‍ ആനുകൂല്യങ്ങളും ലഭിക്കും. എസ്സി, എസ്ടി, ഒബിസി എന്നിവര്‍ക്ക് സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ സംവരണം നല്‍കാനുള്ള ഭരണഘടനാപരമായ അവകാശം നടപ്പിലാക്കാനും കോണ്‍ഗ്രസ് പാര്‍ട്ടി പ്രതിജ്ഞാബദ്ധമാണ്. അചഞ്ചലമായ — ഇന്നലെ, ഇന്ന്, നാളെ,’ പ്രമേയം പറഞ്ഞു.

ചില സംസ്ഥാനങ്ങള്‍ ജാതി സര്‍വേ നടത്തിയിട്ടുണ്ടെന്നും സെന്‍സസ് നടത്തുന്നത് കേന്ദ്ര സര്‍ക്കാരിന്റെ അധീനതയിലാണെന്നും കേന്ദ്ര കാബിനറ്റിന്റെ തീരുമാനങ്ങളെ കുറിച്ച് വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രി അശ്വിനി വൈഷ്ണവ് ഇന്ന് മാധ്യമങ്ങളോട് പറഞ്ഞു.

വരാനിരിക്കുന്ന സെന്‍സസില്‍ ജാതി എണ്ണവും ഉള്‍പ്പെടുത്തണമെന്ന് രാഷ്ട്രീയകാര്യ കാബിനറ്റ് കമ്മിറ്റി (സിസിപിഎ) ഇന്ന് തീരുമാനിച്ചതായി അദ്ദേഹം പറഞ്ഞു.

 

Continue Reading

india

കുറ്റകൃത്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ പൊലീസ് സ്റ്റേഷനിലെത്തുന്നവരുടെ അന്തസ് മാനിക്കണം: സുപ്രീംകോടതി

ഇന്ത്യന്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 21 പ്രകാരം അത് അദ്ദേഹത്തിന്റെ മൗലികാവകാശമാണെന്നും കോടതി വ്യക്തമാക്കി.

Published

on

കുറ്റകൃത്യം റിപ്പോര്‍ട്ട് ചെയ്യാന്‍ പൊലീസ് സ്റ്റേഷനിലെത്തുന്നവരുടെ അന്തസ് മാനിക്കണമെന്ന് സുപ്രീം കോടതി നിരീക്ഷിച്ചു. ഇന്ത്യന്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 21 പ്രകാരം അത് അദ്ദേഹത്തിന്റെ മൗലികാവകാശമാണെന്നും കോടതി വ്യക്തമാക്കി.

പ്രഥമ വിവര റിപ്പോര്‍ട്ട് (എഫ്‌ഐആര്‍) രജിസ്റ്റര്‍ ചെയ്യാന്‍ വിസമ്മതിച്ച പോലീസ് ഇന്‍സ്പെക്ടറില്‍ നിന്ന് സംസ്ഥാന സര്‍ക്കാരിന് 2 ലക്ഷം രൂപ പിഴ ചുമത്തി തമിഴ്നാട് സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്റെ (എസ്എച്ച്ആര്‍സി) ഉത്തരവ് ശരിവച്ചുകൊണ്ട് ജസ്റ്റിസ് അഭയ് എസ് ഓക്ക, ജസ്റ്റിസ് ഉജ്ജല്‍ ഭുയാന്‍ എന്നിവരടങ്ങിയ ബെഞ്ച് നിരീക്ഷിച്ചു.

ഇന്‍സ്പെക്ടര്‍ (ഹരജിക്കാരന്‍) എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ വിസമ്മതിക്കുകയും പ്രതിയുടെ അമ്മയോട് ആക്ഷേപകരമായ ഭാഷ ഉപയോഗിക്കുകയും ചെയ്തു.

എസ്എച്ച്ആര്‍സി ഉത്തരവിനെയും എസ്എച്ച്ആര്‍സി ഉത്തരവ് ശരിവച്ച മദ്രാസ് ഹൈക്കോടതി ഉത്തരവിനെയും ചോദ്യം ചെയ്തുകൊണ്ടാണ് ഹരജിക്കാരനായ പാവുള്‍ യേശുദാസന്‍ ഇപ്പോഴത്തെ ഹര്‍ജി സമര്‍പ്പിച്ചത്.

സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്റെ കുറ്റകരമായ വിധിന്യായത്തിന്റെ നാലാം ഖണ്ഡികയില്‍ പ്രതിഭാഗത്തിന്റെ അമ്മയോട് സംസാരിക്കാന്‍ ഹരജിക്കാരന്‍ വളരെ ആക്ഷേപകരമായ ഭാഷയാണ് ഉപയോഗിച്ചതെന്ന് സുപ്രീം കോടതി ചൂണ്ടിക്കാട്ടി.

എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ ഇന്‍സ്പെക്ടര്‍ വിസമ്മതിച്ചുവെന്ന് കരുതിയാല്‍ പോലും അത് മനുഷ്യാവകാശ ലംഘനമാകില്ലെന്ന് ഹര്‍ജിക്കാരന്റെ അഭിഭാഷകന്‍ വാദിച്ചു.

കമ്മിഷന്റെയും ഹൈക്കോടതിയുടെയും നിഗമനങ്ങളില്‍ തെറ്റില്ലെന്നു കണ്ടാണ് കോടതി ഹര്‍ജി തള്ളിയത്.

 

Continue Reading

india

നിയന്ത്രണ രേഖയില്‍ പാകിസ്താന്‍ സൈന്യം നടത്തുന്ന ലംഘനങ്ങളില്‍ ഇന്ത്യയുടെ മുന്നറിയിപ്പ്

ഇന്ത്യയുടെയും പാകിസ്താന്റെയും മിലിട്ടറി ഓപ്പറേഷന്‍സ് ഡയറക്ടര്‍ ജനറല്‍മാര്‍ നടത്തിയ ചര്‍ച്ചയില്‍ ആയിരുന്നു മുന്നറിയിപ്പ് നല്‍കിയത്.

Published

on

നിയന്ത്രണ രേഖയില്‍ പാകിസ്താന്‍ സൈന്യം നടത്തുന്ന ലംഘനങ്ങളില്‍ ഇന്ത്യയുടെ മുന്നറിയിപ്പ്. ഇന്ത്യയുടെയും പാകിസ്താന്റെയും മിലിട്ടറി ഓപ്പറേഷന്‍സ് ഡയറക്ടര്‍ ജനറല്‍മാര്‍ നടത്തിയ ചര്‍ച്ചയില്‍ ആയിരുന്നു മുന്നറിയിപ്പ് നല്‍കിയത്. പാകിസ്താന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിക്കുന്നത് സംബന്ധിച്ചായിരുന്നു ചര്‍ച്ച.

പഹല്‍ഗാം ഭീകരാക്രമണത്തിനുശേഷം തുടര്‍ച്ചയായി അതിര്‍ത്തിയില്‍ പാകിസ്താന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിക്കുകയാണ്. ആറാം രാത്രിയും നൗഷേര, സുന്ദര്‍ബാനി, അഖ്‌നൂര്‍ സെക്ടറുകള്‍ക്ക് നേരേയും പര്‍ഗ് വാള്‍ സെക്ടറിലുമുണ്ടായ കരാര്‍ ലംഘനങ്ങള്‍ ഇന്ത്യന്‍ സേന കടുത്ത മറുപടി നല്‍കി.

മെയ് 2 വരെ ഇസ്ലാമാബാദിലും ലാഹോറിലും പാകിസ്താന്‍ നോ ഫ്‌ലൈ സോണ്‍ പ്രഖ്യാപിച്ചു. മേഖലയിലെ സ്ഥിതി വഷളാക്കരുതെന്ന് ഇരു രാജ്യങ്ങളോടും ് അമേരിക്ക ആവശ്യപ്പെട്ടു.

 

Continue Reading

Trending