Connect with us

kerala

ലീഗിന്റെ പൊന്നാംപുരം കോട്ടയില്‍ സമദാനിക്ക് വന്‍ വിജയം

2 ലക്ഷത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ഇടത് സ്ഥാനാര്‍ത്ഥി കെ എസ് ഹംസയെ സമദാനി പരാജയപ്പെടുത്തിയത്.

Published

on

മലപ്പുറത്തിന്റെ ഹൃദയമായ പൊന്നാനിയില്‍ പരാജയമില്ലെന്ന് ആവര്‍ത്തിച്ച് മുസ്ലിം ലീഗ്. ഇടത് മുന്നണി കിണഞ്ഞ് ശ്രമിച്ചിട്ടും വന്‍ ഭൂരിപക്ഷത്തില്‍ വിജയക്കൊടി പാറിച്ചിരിക്കുകയാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥിയും മുസ്ലിം ലീഗ് നേതാവുമായ ഡോ. അബ്ദുസ്സമദ് സമദാനി. 2 ലക്ഷത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ഇടത് സ്ഥാനാര്‍ത്ഥി കെ എസ് ഹംസയെ സമദാനി പരാജയപ്പെടുത്തിയത്. മുസ്ലിം ലീഗിന്റെ ഉരുക്കുകോട്ടയില്‍ ഇടത് മുന്നണി കിണഞ്ഞ് ശ്രമിച്ചിട്ടും സമദാനിയുടെ വോട്ട് നില കുറയ്ക്കാനായില്ല. ഇ ടി മുഹമ്മദ് ബഷീര്‍ നേടിയതിനേക്കാള്‍ ഭൂരിപക്ഷത്തിലാണ് പൊന്നാനിയില്‍ സമദാനിയുടെ വിജയം.

2009 ലും 2014ലും 2019 ലും ഇ ടി മുഹമ്മദ് ബഷീറാണ് പൊന്നാനിയില്‍ തുടര്‍ച്ചയായി വിജയിച്ചത്. ഇത്തവണ ഇ ടി മലപ്പുറത്തേക്ക് ചുവടുമാറിയതോടെയാണ് പൊന്നാനിയിലേക്കുള്ള സമദാനിയുടെ കടന്നുവരവ്. രണ്ടാം തവണ ലോക്‌സഭാ മണ്ടലത്തിലേക്കെത്തുന്ന സമദാനി മുന്‍ ലീഗ് നേതാവിനെയാണ് പരാജയപ്പെടുത്തിയതെന്ന പ്രത്യേകതയുമുണ്ട്.

2014 ല്‍ ഇ ടി മുഹമ്മദ് ബഷീര്‍ 3,78,503 വോട്ടാണ് നേടിയത്. ഇടത് സ്വതന്ത്രനായി മത്സരിച്ച വി അബ്ദുറഹ്മാന്‍ 3,53,093 വോട്ടും നേടിയിരുന്നു. ബിജെപിയുടെ കെ നാരായണന്‍ മാസ്റ്റര്‍ 75,212 വോട്ടും നേടി. 25,410 വോട്ടിന്റെ ഭൂരിപക്ഷമാണ് അന്ന് ഇ ടിക്ക് ലഭിച്ചത്. ഇ ടി മുഹമ്മദ് ബഷീര്‍ 43.4% വോട്ടും വി അബ്ദുറഹ്മാന്‍ 40.5% വോട്ടും കെ നാരായണന്‍ മാസ്റ്റര്‍ 8.6% വോട്ടും നേടി.

2019ലാകട്ടെ ഇ ടിക്ക് കിട്ടിയത് 5,21,824 വോട്ടാണ്. 1,43,321 വോട്ടാണ് 2014 ല്‍ നിന്ന് 2019 ലെത്തുമ്പോള്‍ ഇ ടിക്ക് കൂടിയത്. ഇടത് സ്വതന്ത്രന്‍ പി വി അന്‍വറിന് 3,28,551 വോട്ട് ലഭിച്ചു. ബിജെപിയുടെ വി ടി രമ 1,10,603 വോട്ട് നേടി. 1,93,273 ഭൂരിപക്ഷമാണ് 2019 ല്‍ ഇ ടി നേടിയത്.

ചിന്തകന്‍, വാഗ്മി, എഴുത്തുകാരന്‍ എന്നീ നിലകളില്‍ പൊതുരംഗത്ത് സജീവമായ അബ്ദുസ്സമദ് സമദാനിക്ക് ലോക്‌സഭയിലേക്ക് ഇത് രണ്ടാം ഊഴമാണ്. പികെ കുഞ്ഞാലിക്കുട്ടി രാജി വെച്ചതിനേത്തുടര്‍ന്ന് 2021ല്‍ മലപ്പുറം ലോക്‌സഭാ മണ്ഡലത്തില്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ വിജയിച്ചാണ് സമദായി ആദ്യം ലോക്‌സഭയിലെത്തുന്നത്. മുസ്ലീം ലീഗിന്റെ ദേശീയ സീനിയര്‍ വൈസ് പ്രസിഡന്റും ബഹുഭാഷ പണ്ഡിതനുമായ അദ്ദേഹം 1994, 2000 എന്നീ വര്‍ഷങ്ങളില്‍ രാജ്യസഭ എംപിയായും തിരഞ്ഞെടുക്കപ്പെട്ടിരുന്നു. സമദാനി 2011 ല്‍ കോട്ടക്കല്‍ മണ്ഡലത്തെ പ്രതിനിധീകരിച്ച് നിയമസഭയിലും എത്തിയിരുന്നു.

സിമിയിലൂടെ വിദ്യാര്‍ത്ഥി പ്രസ്ഥാനരംഗത്തേക്ക് വന്ന സമദാനി സിമിയുടെ കോഴിക്കോട് ജില്ലാ പ്രസിഡന്റും സംസ്ഥാന ശൂറാ അംഗവുമായിട്ടുണ്ട്. പിന്നീട് സിമിയില്‍ നിന്ന് വേര്‍പിരിഞ്ഞ് മുസ്ലീംലീഗ് വിദ്യാര്‍ത്ഥി സംഘടനയായ എംഎസ്എഫില്‍ സജീവമായി. കേരള സാഹിത്യ അക്കാദമി, കേരള കലാമണ്ഡലം അംഗമായും അദ്ദേഹം പ്രവര്‍ത്തിച്ചു. 1994 ല്‍ ഗുരുവായൂര്‍ ഉപതിരഞ്ഞെടുപ്പില്‍ പി ടി കുഞ്ഞഹമ്മദുമായി മത്സരിച്ചെങ്കിലും പരാജയപ്പെട്ടു.

യൂണിവേഴ്‌സിറ്റീസ് ആന്റ് ഹയര്‍ എഡ്യൂക്കേഷന്‍ പാര്‍ലമെന്ററി ഉപസമിതിയുടെ കണ്‍വീനറായും ഇന്ത്യന്‍ ഗവണ്‍മെന്റിന്റെ കേന്ദ്ര ഉപദേശക സമിതി അംഗമായും അദ്ദേഹം നാമനിര്‍ദ്ദേശം ചെയ്യപ്പെട്ടു. കേന്ദ്ര സര്‍ക്കാര്‍ നിയോഗിച്ച സൗദി അറേബ്യ, ഈജിപ്ത്, സിറിയ, ജോര്‍ദാന്‍ എന്നിവിടങ്ങളിലേക്കുള്ള ഇന്ത്യയുടെ ഔദ്യോഗിക, പാര്‍ലമെന്ററി പ്രതിനിധികളിലും അദ്ദേഹം അംഗമായിരുന്നു. എംഎ, എംഫില്‍ നിയമ ബിരുദദാരിയാണ്. എംപി അബ്ദുല്‍ ഹമീദ് ഹൈദരിയുടെയും ഒറ്റക്കത്ത് സൈനബയുടെയും മകനായി 1959 ജനുവരി ഒന്നിന് മലപ്പുറം ജില്ലയിലെ കോട്ടക്കലിലാണ് ജനനം.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

പേരൂര്‍ക്കടയില്‍ ദലിത് സ്ത്രീയെ വ്യാജ കേസില്‍ കുടുക്കി ഉപദ്രവിച്ച സംഭവം; എസ്എച്ച്ഒയെ സ്ഥലംമാറ്റി

പൊതുസ്ഥലം മാറ്റത്തിനൊപ്പമാണ് മാറ്റം.

Published

on

തിരുവനന്തപുരം: ദളിത് സ്ത്രീയെ വ്യാജ കേസില്‍ കുടുക്കി ഉപദ്രവിച്ച സംഭവത്തില്‍ എസ്എച്ച്ഒയെ സ്ഥലംമാറ്റി. ആര്‍. ശിവകുമാറിനെ കോഴിക്കോട് മാവൂര്‍ സ്റ്റേഷനിലേക്കാണ് സ്ഥലം മാറ്റിയത്. പൊതുസ്ഥലം മാറ്റത്തിനൊപ്പമാണ് മാറ്റം.

യുവതി ജോലിക്ക് നിന്നിരുന്ന വീട്ടില്‍നിന്ന് സ്വര്‍ണമാല കാണാനില്ലെന്ന് വീട്ടുടമ പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ യുവതിയെ പേരൂര്‍ക്കട പൊലീസ് സ്റ്റേഷനില്‍ എത്തിച്ച് എസ്‌ഐ ഉള്‍പ്പടെയുള്ളവര്‍ ക്രൂരമായി പെരുമാറുകയായിരുന്നു. കൂടാതെ യുവതിയെ ഒരു ദിവസം സ്റ്റേഷനില്‍ പട്ടിണിക്കിടുകയും ചെയ്തു. കുടിക്കാന്‍ വെള്ളം പോലും നല്‍കിയില്ലെന്നും യുവതി പറഞ്ഞിരുന്നു. കള്ളന്മാരെ പോലെ നാട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തിയെന്നും താന്‍ മോഷണം നടത്തിയിട്ടില്ലെന്ന് കരഞ്ഞു പറഞ്ഞിട്ടും കേള്‍ക്കാന്‍ തയ്യാറായില്ലെന്നും ബിന്ദു പറഞ്ഞിരുന്നു.

Continue Reading

kerala

നിലമ്പൂരില്‍ എം. സ്വരാജിനെ സ്ഥാനാര്‍ഥിയാക്കിയത് അദ്ദേഹത്തെ രാഷ്ട്രീയമായി അവസാനിപ്പിക്കാനാകാം; കെ.എം ഷാജി

ആര്യാടന്‍ ഷൗക്കത്ത് ഉമ്മന്‍ചാണ്ടിയുടെ ഖബറിടത്തില്‍ പോയി പ്രാര്‍ത്ഥിച്ചെന്നും സ്വരാജ് ജീവിച്ചിരിക്കുന്ന വിഎസിനെ കണ്ട് മാപ്പപേക്ഷിക്കണമെന്നും കെ എം ഷാജി

Published

on

എം. സ്വരാജിനെ നിലമ്പൂരില്‍ സ്ഥാനാര്‍ഥിയാക്കിയത് അദ്ദേഹത്തെ രാഷ്ട്രീയമായി അവസാനിപ്പിക്കാനാകാമെന്ന് മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ.എം ഷാജി. സിപിഎമ്മില്‍ പിണറായി വിരുദ്ധ പോരാട്ടങ്ങളില്‍ വലിയ പങ്കുവഹിക്കുന്ന നേതാവാണ് സ്വരാജെന്നും അദ്ദേഹത്തെ തീര്‍ക്കണമെന്ന് കരുതിയാകാം സ്ഥാനാര്‍ഥിയാക്കിയതെന്നും കെ.എം ഷാജി പ്രതികരിച്ചു.

ഒരിക്കല്‍ പിണറായി ഭക്തിമൂത്ത് വി.എസിനെ പിതൃശൂന്യനെന്ന് വിളിച്ചയാളാണ് സ്വരാജ് എന്നും കെ.എം. ഷാജി പറഞ്ഞു. നിലമ്പൂരില്‍ വരുന്നതിന് മുമ്പ് വി.എസ്. അച്യുതാനന്ദനെ സന്ദര്‍ശിച്ച് സ്വരാജ് മാപ്പ് ചോദിക്കണമെന്നും സ്വരാജ് പൊതുപ്രവര്‍ത്തനം ആരംഭിക്കുന്നത് ശരീരത്തില്‍ പിണറായി മാനറിസം ആവാഹിച്ചാണെന്നും കെ എം ഷാജി പറഞ്ഞു.

യുദ്ധം അനാവശ്യമായിരുന്നുവെന്ന നിലപാട് സ്ഥാനാര്‍ഥിയായ സ്വരാജിന് ഇപ്പോള്‍ ഉണ്ടോ എന്ന് വ്യക്തമാക്കണമെന്നും കെ എം ഷാജി കൂട്ടിച്ചേര്‍ത്തു.
അന്‍വര്‍ മത്സരിക്കുമ്പോഴും സ്വരാജ് നിലമ്പൂരുകാരനായിരുന്നെന്നും പിന്നെ എന്തിനാണ് അന്‍വറിനെ നിര്‍ത്തുകയും സ്വരാജിനെ തൃപ്പൂണിത്തുറയില്‍ മത്സരിപ്പിച്ചതെന്നും കെ എം ഷാജി ചോദിച്ചു.

ആര്യാടന്‍ ഷൗക്കത്ത് ഉമ്മന്‍ചാണ്ടിയുടെ ഖബറിടത്തില്‍ പോയി പ്രാര്‍ത്ഥിച്ചെന്നും സ്വരാജ് ജീവിച്ചിരിക്കുന്ന വിഎസിനെ കണ്ട് മാപ്പപേക്ഷിക്കണമെന്നും കെ എം ഷാജി അഭിപ്രായപ്പെട്ടു.

സ്വരാജിനെ ഇല്ലാതാക്കാന്‍ വേണ്ടിയാണ് നിലമ്പൂരിലെ സ്ഥാനാര്‍ത്ഥിത്വമെന്നും സ്വരാജിനെ റിയാസിനു മുകളില്‍ വളരാന്‍ അവര്‍ അനുവദിക്കില്ലെന്നും കെ എം ഷാജി പറഞ്ഞു.

Continue Reading

kerala

‘നിലമ്പൂരില്‍ യുഡിഎഫിന് ചരിത്ര ഭൂരിപക്ഷം ഉണ്ടാക്കുകയാണ് തന്റെ ദൗത്യം’; എ.കെ ആന്റണിയുടെ അനുഗ്രഹം വാങ്ങി ആര്യാടന്‍ ഷൗക്കത്ത്

എ.കെ. ആന്റണിയുടെ വഴുതയ്ക്കാട്ടെ വസതിയിലെത്തിയായിരുന്നു അനുഗ്രഹം വാങ്ങിയത്.

Published

on

നിലമ്പൂര്‍ യു.ഡി.എഫ് സ്ഥാനാര്‍ഥി ആര്യാടന്‍ ഷൗക്കത്ത് തിരുവനന്തപുരത്തെത്തി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും പാര്‍ട്ടി പ്രവര്‍ത്തക സമിതിയംഗവുമായ എ.കെ ആന്റണിയുടെ അനുഗ്രഹം വാങ്ങി. വൈകീട്ട് അഞ്ചരമണിയോടെ എ.കെ. ആന്റണിയുടെ വഴുതയ്ക്കാട്ടെ വസതിയിലെത്തിയായിരുന്നു അനുഗ്രഹം വാങ്ങിയത്.

തന്റെ സഹപ്രവര്‍ത്തകനും വര്‍ഷങ്ങളോളം ആത്മാര്‍ത്ഥ സുഹൃത്തുമായിരുന്ന ആര്യാടന്‍ മുഹമ്മദിന്റെ മകന് ആദ്യം തന്നെ വിജയാശംസകള്‍ നേരുന്നുവെന്ന് പറഞ്ഞാണ് ആര്യാടന്‍ ഷൗക്കത്തിനെ ആന്റണി സ്വാഗതം ചെയ്തത്. അതേസമയം പിതൃതുല്യനും രാഷ്ട്രീയ ഗുരുനാഥനുമായ ആന്റണി സാറിന്റെ അനുഗ്രഹം തനിക്ക് തെരഞ്ഞെടുപ്പില്‍ ഏറെ ഗുണം ചെയ്യുമെന്ന് ആര്യാടന്‍ ഷൗക്കത്തും പറഞ്ഞു.

നിലമ്പൂര്‍ തെരഞ്ഞെടുപ്പില്‍ ആര്യാടന്‍ ഷൗക്കത്ത് വമ്പിച്ച ഭൂരിപക്ഷത്തോടെ വിജയിക്കുമെന്ന് എ.കെ ആന്റണി മാധ്യമങ്ങളോട് പ്രതികരിച്ചു. ഇനിയൊരു പിണറായി സര്‍ക്കാര്‍ ഭരണത്തില്‍ എത്തില്ലെന്നും എ.കെ ആന്റണി പറഞ്ഞു. ഒമ്പതുവര്‍ഷത്തെ പിണറായി സര്‍ക്കാരിന്റെ ഭരണത്തെ ജനങ്ങള്‍ വെറുത്തു പോയെന്നും തുടര്‍ ഭരണം ഉണ്ടായിക്കൂടാ എന്ന് ആഗ്രഹിക്കുന്ന കേരളം യുഡിഎഫിന് വോട്ട് ചെയ്യുമെന്നും എ.കെ ആന്റണി പറഞ്ഞു.

നിലമ്പൂരില്‍ യുഡിഎഫിന് ചരിത്ര ഭൂരിപക്ഷം ഉണ്ടാക്കുകയാണ് തന്റെ ദൗത്യമെന്നും ആര്യാടന്‍ ഷൗക്കത്ത് വ്യക്തമാക്കി.

Continue Reading

Trending