Connect with us

kerala

പെരിന്തല്‍മണ്ണ : ബാലറ്റ് പെട്ടികള്‍ മാറ്റിയതുമായി ബന്ധപ്പെട്ട് ഇന്ന് ഹൈക്കോടതി കേസ ്പരിഗണിക്കും

അതുകൊണ്ട് തന്നെ ഗൂഢാലോചന പൂര്‍ണ്ണമായും കണ്ടെത്താന്‍ സമഗ്രമായ അന്വേഷണത്തിന് ബഹുമാനപ്പെട്ട ഹൈക്കോടതി ഉത്തരവിടണമെന്ന്
നജീബ് കാന്തപുരം പറഞ്ഞു.

Published

on

പെരിന്തല്‍ മണ്ണ നിയമസഭാതിരഞ്ഞെടുപ്പിലെ ബാലറ്റ് പെട്ടികള്‍ മാറ്റിയതുമായി ബന്ധപ്പെട്ട് ഇന്ന് ഹൈക്കോടതി കേസ ്പരിഗണിക്കും. സംഭവത്തില്‍
വന്‍ഗൂഢാലോചന നടന്നതായി നജീബ് കാന്തപുരം എം.എല്‍.എ. ഇതുസംബന്ധിച്ച് ഹൈക്കോടതി സമഗ്രമായ അന്വേഷണത്തിന് ഉത്തരവിടണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. വീഴ്ചയായാണ് ഇടതുമുന്നണി പറയുന്നത്. എന്നാല്‍ ഇതിനപ്പുറം വന്‍ഗൂഢാലോചന നടന്നതായാണ് ആരോപണം. 22 കിലോമീറ്ററപ്പുറമുള്ള സ്ഥലത്തേക്ക് പെട്ടികള്‍ മാറ്റിയതിനെ സ്വാഭാവികമായികണാനാവില്ല. ഇക്കാര്യത്തില്‍ ജില്ലാകലക്ടര്‍ അന്വേഷണം തുടരുകയാണ്.

പെരിന്തല്‍മണ്ണ തെരെഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നടന്ന അത്യന്തം ആശങ്കാജനകമായ ഒരു ഗൂഢാലോചനയുടെ ചുരുളുകളാണ് ഓരോദിവസവും പുറത്ത് വരുന്നത്. നമ്മള്‍ വിശ്വസിക്കുന്ന എല്ലാ സംവിധാനങ്ങളെയും വിലക്ക് വാങ്ങാന്‍ കഴിയുന്ന നിഗൂഢ ശക്തികളുടെ വലിയ നെക്‌സസ് ആണ് ബാലറ്റ് പെട്ടി മോഷണത്തിന് പിറകിലുള്ളതെന്ന് നജീബ് കാന്തപുരം പറഞ്ഞു.
ബഹുമാനപ്പെട്ട ഹൈക്കോടതിയില്‍ റിട്ടേണിംഗ്ഓഫീസറായ സബ്കളക്ടര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ മൂന്ന് കാര്യങ്ങള്‍ ഊന്നിപ്പറയുന്നു:
1. സ്‌ട്രോങ്ങ് റൂമില്‍ നിന്ന് സീല്‍ ചെയ്ത ബാലറ്റ് ബോക്‌സ് കാണാതായി.
2. മലപ്പുറത്ത് നിന്ന് ഈ പെട്ടി കണ്ടെത്തുമ്പോള്‍ കുത്തിത്തുറന്ന നിലയിലായിരുന്നു.
3. കൗണ്ടര്‍ 5 ല്‍ നിന്നുള്ള ബാലറ്റുകള്‍ കാണാനില്ല.അവശേഷിച്ച രേഖകളെല്ലാം ചിതറിക്കിടക്കുന്ന നിലയിലായിരുന്നു.
ഇത് കേരളത്തിലല്ല, രാജ്യത്ത് തന്നെ ആദ്യത്തെ അനുഭവമാണ്. ജനാധിപത്യത്തെ വിലക്കു വാങ്ങാന്‍ ശ്രമിക്കുന്നവര്‍ ഏത് നിലയിലും പ്രവര്‍ത്തിക്കും എന്ന മുന്നറിയിപ്പാണിത്.
ഇത് സമഗ്രമായും നിഷ്പക്ഷമായും അന്വേഷിക്കണം. ഇതൊരു വ്യക്തിക്കോ ഏതെങ്കിലുമൊരു ഡിപ്പാര്‍ട്ട്‌മെന്റിനോ മാത്രം ചെയ്യാന്‍ കഴിയുന്ന കുറ്റകൃത്യമല്ല. ഒരു ക്രൈമിനു വേണ്ടി ഒരുപാട് പേരെ വിലക്കു വാങ്ങാന്‍ മാത്രം ശക്തരായ കുറ്റവാളികളാണ് പിറകില്‍.
അതുകൊണ്ട് തന്നെ ഗൂഢാലോചന പൂര്‍ണ്ണമായും കണ്ടെത്താന്‍ സമഗ്രമായ അന്വേഷണത്തിന് ബഹുമാനപ്പെട്ട ഹൈക്കോടതി ഉത്തരവിടണമെന്ന്
നജീബ് കാന്തപുരം പറഞ്ഞു.

PA Abdulhayy adds from malappuram:

പെരിന്തല്‍മണ്ണ മണ്ഡലത്തിലെ തപാല്‍ ബാലറ്റ് കാണാതായ റിപ്പോര്‍ട്ട് പുറത്തു വന്നതോടെ ഭരണകൂടം പ്രതിക്കൂട്ടില്‍. സബ് കലക്ടര്‍ ഹൈക്കോടതിക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ട് ഉദ്യോഗസ്ഥ തലത്തിലും ഭരണതലത്തിലും അട്ടിമറി നടന്നതായാണ് വ്യക്തമാകുന്നത്. കൃത്യമായ ആസൂത്രണമാണ് സംഭവത്തില്‍ ഉണ്ടായിരിക്കുന്നത്. അഞ്ചാം നമ്പര്‍ ടേബിളിലെ ബാലറ്റാണ് കാണാതായിരിക്കുന്നത്. തീര്‍ത്തും യു.ഡി.എഫ് അനുകൂല വോട്ടുകള്‍ കാന്‍വാസ് ചെയ്താണ് ഈ കള്ളക്കളി ഉദ്യോഗസ്ഥര്‍ നടത്തിയിരുന്നത്. ബാലറ്റുകളുടെ എണ്ണമെഴുതി ഒട്ടിച്ച പേപ്പര്‍ നഷ്ടപ്പെടാതിരുന്നതാണ് തട്ടിപ്പു പുറത്തു വരാന്‍ കാരണമായത്. ഭരണാനുകൂല സംഘടനകളിലെ മെമ്പര്‍മാരെ മാത്രം കുത്തി നിറച്ചതാണ് മലപ്പുറം ജില്ലാ സഹകരണ ജോയിന്റ് രജിസ്ട്രാറുടെ കാര്യാലയം. ഇവിടെയാണ് പെട്ടിയെന്ന വാര്‍ത്ത പുറത്തു വന്നപ്പോള്‍ തന്നെ യു.ഡി.എഫ് നേതാക്കള്‍ ആശങ്ക പ്രകടിപ്പിച്ചിരുന്നു. ഈ ആശങ്ക ശരിവെക്കുന്നതാണ് കഴിഞ്ഞ ദിവസം സബ് കലക്ടര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട്. തിരിമറി നടത്താന്‍ സീനിയോറിട്ടി മറികടന്ന് എന്‍.ജി.ഒ അസോസിയേഷന്‍ സംസ്ഥാന നേതാവിനെ തന്നെയാണ് പാര്‍ട്ടി നിയമിച്ചത്. സംഭവത്തില്‍ ജില്ലാ കലക്ടര്‍ വിശദീകരണം ചോദിച്ച മലപ്പുറം മുന്‍ ജോയിന്റ് രജിസ്ട്രാര്‍ എസ്. പ്രഭിത്തിനെ 2021 ഡിസംബറിലാണ് തലസ്ഥാന നഗരിയില്‍ നിന്നും മലപ്പുറത്തെത്തിക്കുന്നത്. ഈ കാലയളവില്‍ തന്നെയാണ് പെട്ടിയും നിശിപ്പിക്കാനെന്ന വ്യാജേന സമാന ഓഫീസിലെത്തിയത്. ഇയാള്‍ എന്‍.ജി.ഒ യൂണിയന്‍, കെ.ജി.ഒ.എ എന്നീ സംഘടനയിലെ സംസ്ഥാന നേതാക്കളിലൊരാളാണ്. ബാലറ്റ് പേപ്പറില്‍ കൃത്രിമം ചെയ്യുന്നതിനു മാത്രമാണ് ഇയാളെ മലപ്പുറത്തേക്ക് സ്ഥലം മാറ്റിയതെന്നാണ് സി.പി.എം സര്‍വീസ് സംഘടന അനുകൂലികളില്‍ ചിലര്‍ വ്യക്തമാക്കുന്നു. പാര്‍ട്ടി ഏല്‍പിച്ച ഉത്തരവാദിത്തം ചുരുങ്ങിയ കാലം കൊണ്ട് അദ്ദേഹം നിര്‍വഹിക്കുകയും ചെയ്തു. അതിനു ശേഷം ഇദ്ദേഹത്തെ 2022 ജൂണില്‍ തിരുവന്തപുരത്തേക്ക് തന്നെ തിരിച്ചു വിളിക്കുകയും ചെയ്തു. ഇപ്പോള്‍ സംസ്ഥാന സഹകരണ ഓഡിറ്റ് ഡയറക്ടറേറ്റിലെ ജോയിന്റ് ഡയറക്ടറായി ചുമതല ഏല്‍പിക്കപ്പെട്ടിരിക്കുകയാണ്. കരുവന്നൂര്‍ ബാങ്കിന്റെ തട്ടിപ്പിനു കൂട്ടു നിന്ന സഖാക്കളെ സംരക്ഷിക്കുകയാണ് പുതിയ ചുമതലയെന്നാണ് വിവരം.
ഇദ്ദേഹം മലപ്പുറത്തെത്തുന്നതിന് മുമ്പ് തന്നെ മുഴുവന്‍ യു.ഡി.എഫ് അനുകൂലികളെയും സ്ഥലം മാറ്റുകയും എന്‍.ജി.ഒ യൂണിയന്റെയും കെ.ജി.ഒ.എയുടെയും അറിയപ്പെടുന്ന നേതാക്കളെ ഓഫീസില്‍ നിയമിക്കുകയും ചെയ്തു. ഇതിന് നേതൃത്വം നല്‍കിയിരുന്നത് ഡെപ്യൂട്ടി ഓഫീസറായ ശ്രീഹരിയാണ്. മലപ്പുറം ജില്ലാ കെ.ജി.ഒ.എയുടെ ജില്ലാ സെക്രട്ടറിയായ ഇദ്ദേഹം സി.പി.എം നേരിട്ട് നിയമിച്ച വ്യക്തിയാണ്. കല്കടര്‍ വിശദീകരണം ചോദിച്ച പെരിന്തല്‍മണ്ണ ട്രഷറി ഓഫീസര്‍ എന്‍ സതീഷ് കുമാര്‍, സീനിയര്‍ അക്കൗണ്ടന്റ് എസ് രാജീവ് എന്നിവരെ സസ്‌പെന്റ് ചെയ്‌തെങ്കിലും സബ് രജിസ്ട്രാര്‍ ഓഫീസിലെ ഒരാള്‍ക്കെതിരെയും നടപടിയുണ്ടായില്ല.എന്നാല്‍ സഹകരണ വകുപ്പിലെ മേല്‍ വിശദീകരണം ചോദിച്ച ഒരാള്‍ക്കെതിരെയും നടപടിയെടുത്തില്ലെന്നതും സംഭവത്തിലെ രാഷ്ട്രീയ മാനം വ്യക്തമാണ്.

 

kerala

സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്‌

Published

on

തിരുവനന്തപുരം: മധ്യപടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനു മുകളിലായി ന്യൂനമര്‍ദം സ്ഥിതി ചെയ്യുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ശക്തമായ മഴ കണക്കിലെടുത്ത് വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.

വ്യാഴാഴ്ച: തിരുവനന്തപുരം, വയനാട്, കണ്ണൂര്‍ ജില്ലകളിലും വെള്ളിയാഴ്ച മലപ്പുറം, വയനാട്, കണ്ണൂര്‍ ജില്ലകളിലും ശക്തമായ മഴ കണക്കിലെടുത്ത് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്.

മധ്യപടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനു മുകളിലായി സ്ഥിതി ചെയ്യുന്ന ന്യൂനമര്‍ദം അടുത്ത 12 മണിക്കൂര്‍ മധ്യബംഗാള്‍ ഉള്‍ക്കടലിനു മുകളിലൂടെ വടക്കു-വടക്കു കിഴക്ക് ദിശയില്‍ സഞ്ചരിച്ചു ശക്തി കുറയാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

കേരള – കര്‍ണാടക തീരങ്ങളില്‍ ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ലെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. നാളെ രാത്രി 11.30 വരെ കന്യാകുമാരി തീരത്ത് കള്ളക്കടല്‍ പ്രതിഭാസത്തിന്റെ ഭാഗമായി 1.2 മുതല്‍ 1.3 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലകള്‍ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു.

കടലാക്രമണത്തിന് സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിയ്ക്കണമെന്ന് മുന്നറിയിപ്പില്‍ പറയുന്നു.

Continue Reading

kerala

മാസപ്പടി കേസ്: ‘കുടുങ്ങുമെന്ന പേടി മുഖ്യമന്ത്രിക്ക് ഉണ്ട്’: കെ സുധാകരന്‍

Published

on

മാസപ്പടി കേസില്‍ കുടുങ്ങുമെന്ന ഭയമാണ് മാധ്യമങ്ങള്‍ തന്റെ രക്തത്തിന് മുറവിളികൂട്ടുകയാണെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ രോദനത്തിനു പിന്നിലെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി. പത്രസമ്മേളനത്തില്‍ പൊട്ടിത്തെറിക്കുകയും മാധ്യമ പ്രവര്‍ത്തകരുടെമേല്‍ കുതിര കയറുകയും ചെയ്തത് അദ്ദേഹത്തിന്റെ സമനില തെറ്റിയതിനെ തുടര്‍ന്നാണ്.

ഗുരുതരമായ സാമ്പത്തിക ക്രമേക്കേട് അന്വേഷിക്കുന്ന ഏജന്‍സിയാണ് എസ്എഫ്ഐഒ. അവര്‍ കുറ്റപത്രം വരെ നല്കിയ കേസാണിത്. ആദായനികുതിവകുപ്പും സമാനമായ കണ്ടെത്തല്‍ നടത്തി. രണ്ട് സുപ്രധാന ഏജന്‍സികളുടെ കണ്ടെത്തലുകളെയാണ് മുഖ്യമന്ത്രി നിഷേധിക്കുന്നത്. ഇതില്‍ കള്ളപ്പണത്തിന്റെ അംശം ഉള്ളതിനാല്‍ കള്ളപ്പണം വെളുപ്പിക്കല്‍ നിയമപ്രകാരം എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റും വിശദീകരണം തേടിയിട്ടുണ്ട്.

മകളുടെ ഭാഗം കേട്ടില്ലെന്നു പറഞ്ഞാണ് ആദ്യം മുഖ്യമന്ത്രി പ്രതിരോധം സൃഷ്ടിച്ചത്. എന്നാല്‍ പണം കൊടുത്തവരേയും പണം നല്കിയവരേയും കേട്ട ശേഷമാണ് എസ്എഫ്ഐഒ റിപ്പോര്‍ട്ട് തയാറാക്കിയത്. സേവനം നല്കാതെ 2.7 കോടി രൂപ മകളുടെ കമ്പനി കൈപ്പറ്റിയെന്ന ഗുരുതരമായ കണ്ടെത്തലാണ് അവര്‍ നടത്തിയത്. കള്ളപ്പണത്തിന് ജിഎസ്ടി അടച്ചെന്നു പറഞ്ഞ് തടിതപ്പാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നത്. എകെജി സെന്ററിന്റെ വിലാസമാണ് എക്സാലോജിക് കമ്പനി ദുരൂഹമായ ഇടപാടുകള്‍ക്ക് ഉപയോഗിച്ചത്. ഇതിനെതിരേ പിണറായിയെ ഭയന്ന് പാര്‍ട്ടി നേതാക്കള്‍ ഒരക്ഷരം ഉരിയാടുന്നില്ല.

2021ലെ നിയമസഭാ തെരഞ്ഞെടുപ്പിനു തൊട്ടുമുമ്പ് പിണറായി വിജയനെതിരേ കേന്ദ്ര ഏജന്‍സികള്‍ രംഗത്തുവന്നിരുന്നു. പ്രധാനമന്ത്രി തന്നെ മുഖ്യമന്ത്രിയുടെ ഓഫീസ് സ്വര്‍ണക്കടത്ത് നടത്തിയെന്ന് പ്രസംഗിച്ചു. പക്ഷേ പിന്നീട് ബിജെപി ഇതിനെ രാഷ്ട്രീയമായി ഉപയോഗിക്കുന്നതാണ് കണ്ടത്. എല്ലാ കേസുകളും അവസാനിപ്പിച്ചെന്നു മാത്രമല്ല, തെരഞ്ഞെടുപ്പില്‍ സിപിഎമ്മും ബിജെപിയും തമ്മില്‍ ധാരയണയുണ്ടാക്കി പിണറായി വിജയനെ വിജയിപ്പിക്കുകയും ചെയ്തു. ചരിത്രം ആവര്‍ത്തിക്കാനാണ് ശ്രമിക്കുന്നതെങ്കില്‍ ആ വെള്ളം വാങ്ങിവച്ചാല്‍ മതിയെന്നു സുധാകന്‍ ചൂണ്ടിക്കാട്ടി.

Continue Reading

kerala

മാസപ്പടി കേസ്: മുഖ്യമന്ത്രി പ്രതിപക്ഷത്തിനോട് ദേഷ്യപ്പെട്ടിട്ട് കാര്യമില്ല: വി.ഡി സതീശന്‍

Published

on

മകള്‍ക്കെതിരായ കേസില്‍ എസ്എഫ്‌ഐഒ കുറ്റപത്രം കൊടുത്തതില്‍ മുഖ്യമന്ത്രി ക്ഷുഭിതനാകേണ്ട കാര്യമില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. കേസ് രാഷ്ട്രീയ പ്രേരിതമല്ലെന്നും നിയമപരമായി നേരിട്ടോട്ടെയെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

മുഖ്യമന്ത്രി ക്ഷുഭിതനാകേണ്ട ഒരാവശ്യവുമില്ലെന്നും അദ്ദേഹം പറഞ്ഞു. ഇത് രാഷ്ട്രീയ പ്രേരിതമായ കേസല്ല. ഇന്‍കം ടാക്‌സിന്റെ സ്റ്റാറ്റിയൂട്ടറി ബോഡിയില്‍ മറ്റൊരു കേസുമായി ബന്ധപ്പെട്ട് പുറത്തു വന്ന വിവരങ്ങളാണ്. ആ വിവരങ്ങളെ കുറിച്ചാണ് അന്വേഷിക്കുന്നത്. ഇതിനകത്ത് മണി ലോണ്ടറിംഗ് നടന്നിട്ടുണ്ട്. അതുകൊണ്ടുതന്നെ കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരം കേസെടുക്കേണ്ട കാര്യമാണ്. ഒരു സേവനവും നല്‍കാതെ ഇത്രയും പണം ഈ അക്കൗണ്ടിലേക്ക് വന്നു എന്നുള്ളതാണ്.

സ്വാഭാവികമായും മുഖ്യമന്ത്രി ആ സ്ഥാനത്ത് ഇരിക്കുമ്പോള്‍ അദ്ദേഹത്തിനെതിരായി ആരോപണമുണ്ടാകും, ആക്ഷേപങ്ങളുണ്ടാകും. അതിന് അദ്ദേഹം പ്രതിപക്ഷത്തിന് നേരെയും മാധ്യമങ്ങള്‍ക്ക് നേരെയും ക്ഷുഭിതനാകേണ്ട കാര്യമില്ല. കേസിനെ നിയമപരമായി നേരിട്ടോട്ടെ. അതില്‍ ഞങ്ങള്‍ക്കൊരു വിരോധവുമില്ല. പക്ഷേ മറ്റു കേസുകള്‍ പോലെ രാഷ്ട്രീയ പ്രേരിതമാണെന്ന് പറയാന്‍ ഞങ്ങള്‍ തയാറല്ല – വി ഡി സതീശന്‍ വ്യക്തമാക്കി.

മുഖ്യമന്ത്രി ആശ സമരത്തെ തള്ളിപ്പറഞ്ഞത് വളരെ മോശമായി പോയെന്നും അദ്ദേഹം പറഞ്ഞു. 60 ദിവസമായി നടക്കുന്ന സമരമാണ്. അത് സംബന്ധിച്ച് അദ്ദേഹത്തിന് കിട്ടിയിരിക്കുന്ന മുഴുവന്‍ വിവരങ്ങളും തെറ്റാണ്. ആശമാര്‍ വന്നതിന് ശേഷം കേന്ദ്ര സര്‍ക്കാര്‍ ഇതുവരെ ഇന്‍സെന്റീവ് വര്‍ധിപ്പിച്ചില്ല എന്ന് പറഞ്ഞത് തെറ്റാണ്. 2019ല്‍ വര്‍ധിപ്പിച്ചിട്ടുണ്ട്. അത് പോര. നമ്മുടെ എംപിമാര്‍ അടക്കമുള്ള ആളുകള്‍ കേന്ദ്ര സര്‍ക്കാര്‍ ആശമാര്‍ക്കുള്ള ഇന്‍സെന്റീവ് ര്‍ധിപ്പിക്കണമെന്ന് ശക്തമായി പാര്‍ലമെന്റില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കേരള ഗവണ്‍മെന്റും കേന്ദ്ര ഗവണ്‍മെന്റും ഇക്കാര്യത്തില്‍ ഇടപെടണം – അദ്ദേഹം വ്യക്തമാക്കി.

Continue Reading

Trending