Connect with us

kerala

ബംഗ്ലാദേശിലെ ന്യൂനപക്ഷങ്ങള്‍ക്കെതിരായ ആക്രമണങ്ങളില്‍ നയതന്ത്രഇടപെടല്‍ വേണം: ഡോ.എംകെ മുനീര്‍

ന്യൂനപക്ഷങ്ങളും രാജ്യത്തെ പൗരന്മാരാണെന്നും ഐക്യം തകരുന്നത് രാജ്യത്തിന്റെ തകര്‍ച്ചുവഴിവെക്കുമെന്നും എല്ലാവരും ഉള്‍ക്കൊള്ളേണ്ടതുണ്ട്.

Published

on

കോഴിക്കോട്: ബംഗ്ലാദേശില്‍ ഹിന്ദുക്കള്‍ അടക്കമുള്ള ന്യൂനപക്ഷങ്ങള്‍ക്ക് നേരെ നടക്കുന്ന ആക്രമണങ്ങള്‍ അപലപനീയമെന്നും ഇത് തടയാന്‍ അടിയന്തര നയതന്ത്ര ഇടപെടലുകള്‍ നടത്താന്‍ ഇന്ത്യ തയ്യാറാവണമെന്നും മുസ്‌ലിം ലീഗ് നിയമസഭാ പാര്‍ട്ടി ഉപനേതാവ് ഡോ.എംകെ മുനീര്‍ എംഎല്‍എ. ന്യൂനപക്ഷങ്ങളും രാജ്യത്തെ പൗരന്മാരാണെന്നും ഐക്യം തകരുന്നത് രാജ്യത്തിന്റെ തകര്‍ച്ചുവഴിവെക്കുമെന്നും എല്ലാവരും ഉള്‍ക്കൊള്ളേണ്ടതുണ്ട്.

മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ രാജിക്ക് പിന്നാലെ ന്യൂനപക്ഷങ്ങള്‍ക്ക് നേരെ ആക്രമണം ഉണ്ടാവേണ്ട യാതൊരു സാഹചര്യവുമില്ലെങ്കില്‍ ഇത്തരം സംഭവങ്ങള്‍ പരിതാപകരമാണ്. പ്രക്ഷോഭങ്ങള്‍ക്കിടെ വീടുകളും ക്ഷേത്രങ്ങളും തല്ലിത്തകര്‍ത്തതായും തെരുവില്‍ മര്‍ദ്ദനമേറ്റവര്‍ കൊല്ലപ്പെടുന്നതായുമുള്ള വാര്‍ത്തകള്‍ ഖേദകരമാണ്. അക്രമങ്ങള്‍ ഭയന്ന് നൂറുകണക്കിന് പേര്‍ ഇന്ത്യന്‍ അതിര്‍ത്തിയിലേക്ക് എത്തുന്നതും രാജ്യം വേണ്ടവിധം പരിഗണിക്കണം.

മെഹര്‍പൂരിലെ ചരിത്ര പ്രസിദ്ധമായ മുജീബ്നഗര്‍ ഷഹീദ് മെമ്മോറിയല്‍ കോംപ്ലക്‌സിലുണ്ടായ ആക്രമണത്തില്‍ 1971ലെ വിമോചന യുദ്ധത്തിന്റെ ഓര്‍മ്മകള്‍ പ്രതിഫലിപ്പിക്കുന്ന നിരവധി ശില്പങ്ങള്‍ തകര്‍ക്കപ്പെട്ടതും ഗൗരവതരമാണ്. കോംപ്ലക്‌സിലെ പ്രതിമകള്‍ക്ക് നാശനഷ്ടം സംഭവിച്ച വിവരം ബംഗ്ലാദേശ് മാധ്യമം കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. നൂറുകണക്കിന് യുവാക്കള്‍ വടിയും ചുറ്റികയുമായി സ്മാരകത്തിലേക്ക് ഇരച്ചുകയറി ബംഗ്ലാദേശിന്റെ രാഷ്ട്രപിതാവും ഹസീനയുടെ പിതാവുമായ മുജീബുര്‍ റഹ്മാന്റെ ശില്പത്തിന്റെ തല തകര്‍ത്തതും ദയനീയമായ സംഭവങ്ങളാണ്.

ഇന്ത്യയുടെ തന്ത്രപ്രധാന മേഖലയും വിശ്വസ്ത അയല്‍ക്കാരുമായ ബംഗ്ലാദേശില്‍ സമാധാനം പുലരാനും ചൈനയും പാക്കിസ്ഥാനും പിടിമുറുക്കുന്നത് ഒഴിവാക്കാനും വിദേശകാര്യ മന്ത്രാലയം ശരിയായ ജാഗ്രത പുലര്‍ത്തണമെന്നും എംകെ മുനീര്‍ ആവശ്യപ്പെട്ടു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

അവധി തീര്‍ന്നേ…ബാഗെടുത്തോ..; സംസ്ഥാനത്തെ സ്‌കൂളുകള്‍ ഇന്ന് തുറക്കും

മൂന്നു ലക്ഷത്തിലധികം കുട്ടികളാണ് ഇത്തവണ ഒന്നാം ക്ലാസില്‍ നവാഗതരായെത്തുന്നത്.

Published

on

തിരുവനന്തപുരം: വേനല്‍ അവധിക്ക് ശേഷം സംസ്ഥാനത്തെ സ്‌കൂളുകള്‍ ഇന്ന് തുറക്കും. മൂന്നു ലക്ഷത്തിലധികം കുട്ടികളാണ് ഇത്തവണ ഒന്നാം ക്ലാസില്‍ നവാഗതരായെത്തുന്നത്. സംസ്ഥാന തല പ്രവേശനോത്സവം ആലപ്പുഴയിലെ കലവൂര്‍ ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ 9.30 ന് ഉദ്ഘാടനം ചെയ്യും.

കാലവര്‍ഷം തകര്‍ത്തു പെയ്യുമ്പോളും ബാഗ് റെഡിയാക്കി ആവേശത്തോടെ കുട്ടികളിന്ന് സ്‌കൂളിലെത്തും. എന്നാല്‍, മഴ തെല്ലൊന്നു മാറിയത് കുട്ടികള്‍ക്കും വിദ്യാഭ്യാസ വകുപ്പിനും ആശ്വാസമായി. സ്‌കൂള്‍ തുറക്കുന്നതിന് മുന്നോടിയായുള്ള ഒരുക്കങ്ങള്‍ കഴിഞ്ഞ ദിവസങ്ങളില്‍ പൂര്‍ത്തിയായിരുന്നു. രാവിലെ പത്ത് മണി മുതല്‍ വൈകിട്ട് നാലരവരെയായിരിക്കും ക്ലാസുകള്‍.

അഞ്ചാം ക്ലാസ് മുതല്‍ ഒന്‍പതാം ക്ലാസ് വരെയ ഓള്‍ പാസ് ഉണ്ടായിരിക്കില്ല. എഴുത്തു പരീക്ഷയില്‍ 30% മാര്‍ക്ക് ഇല്ലാത്തവര്‍ക്ക് ക്ലാസ് കയറ്റം നല്‍കേണ്ടതില്ലെന്നാണ് വകുപ്പ് തീരുമാനം. ആദ്യത്തെ രണ്ടാഴ്ച ലഹരി, അക്രമവാസന, മൊബൈല്‍ ഫോണ്‍ ഉപയോഗം തുടങ്ങിയവയ്‌ക്കെതിരെ ബോധവല്‍ക്കരണമായിരിക്കും സ്‌കൂളുകളില്‍ നടത്തുക. നാല്‍പത് ലക്ഷത്തിലധികം കുട്ടികള്‍ പ്ലസ്ടു തലം വരെയുള്ള ക്ലാസുകളില്‍ എത്തുമെന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ വിലയിരുത്തല്‍.

Continue Reading

kerala

ഹജ്ജ് കര്‍മത്തിനായി എത്തിയ വടക്കഞ്ചേരി സ്വദേശി മക്കയില്‍ മരിച്ചു

അസീസിയ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്.

Published

on

ഹജ്ജ് കര്‍മത്തിനായി മക്കയില്‍ എത്തിയ വടക്കഞ്ചേരി സ്വദേശി മരിച്ചു. പാലക്കാട് വടക്കഞ്ചേരി അഞ്ചുമൂര്‍ത്തി മംഗലം വഴുവക്കോട് വീട്ടില്‍ കാസിം( 70 ) ആണ് മരിച്ചത്. ഭാര്യ നജ്മത്തിനോടൊപ്പം മെയ് 20നാണ് ഹജ്ജ് കര്‍മ്മത്തിനായി യാത്രതിരിച്ചത്. കൊച്ചി എമ്പാര്‍ക്കേഷന്‍ പോയിന്റില്‍ നിന്നായിരുന്നു യാത്രയായത്.

കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന മക്കയിലെത്തിയ കാസിം മക്കയിലത്തിയത്. തുടര്‍ന്ന് അസീസിയ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്. കാസിം ഹാജിയുടെ നിര്യാണത്തില്‍ ഹജ്ജ് വകുപ്പു മന്ത്രിയും, ഹജജ് കമ്മിറ്റി ചെയര്‍മാനും ബന്ധുക്കളെ ബന്ധപ്പെട്ട് അനുശോചനം രേഖപ്പെടുത്തി.. മക്കള്‍: റസീന, റമീജ, സൈനബ, റിയാസ്. മരുമക്കള്‍: ജിഫ്‌ന, മുത്തലവി, ഹക്കീം, അന്‍വര്‍.

Continue Reading

kerala

തിരുവനന്തപുരം വിമാനത്താവളത്തില്‍ വന്‍ കഞ്ചാവ് വേട്ട; പത്തുകോടി രൂപ വിലമതിക്കുന്ന ഹൈബ്രിഡ് കഞ്ചാവ് പിടികൂടി

പത്ത് കിലോയിലധികം വരുന്ന കഞ്ചാവാണ് പിടികൂടിയത്.

Published

on

തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വന്‍ കഞ്ചാവ് വേട്ട. പത്തുകോടി രൂപ വിലമതിക്കുന്ന ഹൈബ്രിഡ് കഞ്ചാവ് പിടികൂടി. പത്ത് കിലോയിലധികം വരുന്ന കഞ്ചാവാണ് പിടികൂടിയത്.

സംഭവത്തില്‍ രണ്ടുപേരെ കസ്റ്റംസ് പിടികൂടി. 23 വയസ്സുള്ള യുവാവും 21 വയസ്സുള്ള യുവതിയുമാണ് പിടിയിലായത്. ബാങ്കോക്കില്‍ നിന്ന് തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തിയപ്പോഴാണ് ഇരുവര്‍ക്കും പിടിവീണത്. ഇരുവരേയും വിശദമായി ചോദ്യം ചെയ്യും.

Continue Reading

Trending