Connect with us

GULF

വിദ്യാര്‍ത്ഥികള്‍ക്ക് നിരക്കിലും ബാഗേജിലും  പ്രത്യേക ഇളവുകളുമായി എയര്‍ഇന്ത്യ    

18നും 30നും ഇടയ്ക്ക് പ്രായമുള്ളവര്‍ക്കാണ് ഇളവ് ലഭിക്കുക

Published

on

റസാഖ് ഒരുമനയൂര്‍
അബുദാബി: എയര്‍ഇന്ത്യ വിമാനത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് പ്രത്യേക ഇളവുകളുമായി എയര്‍ഇന്ത്യ. അഭ്യന്തര-അന്താരാഷ്ട്ര റൂട്ടുകളില്‍ യാത്ര ചെയ്യുന്ന വിദ്യാര്‍ത്ഥികള്‍ക്ക് നിരക്കില്‍ പത്ത് ശതമാനം ഇളവാണ് ലഭിക്കുക. കൂടാതെ പത്ത് കിലോ അധിക ബാഗേജും അനുവദിക്കുന്നെ് എയര്‍ഇന്ത്യ അറിയിപ്പി ല്‍ വ്യക്തമാക്കി. കൂടാതെ എയര്‍ ഇന്ത്യ വെബ് സൈറ്റിലൂടെയോ ഓഫീസ് മുഖേനയോ ബുക്ക് ചെയ്യുന്നവര്‍ക്ക് ഒരു തവണ സൗജന്യമായി യാത്രാ തിയ്യതി മാറ്റുന്നതിനുള്ള സൗകര്യവും അനുവദിച്ചിട്ടുണ്ട്. ടിക്കറ്റിന്റെ അടിസ്ഥാന നിരക്കിലാണ് പത്ത് ശതമാനം ഇളവ് ലഭിക്കുക.
പുതിയ ആനുകൂല്യങ്ങള്‍ പ്രയോജനപ്പെടുത്തി യുവ സഞ്ചാരികള്‍ക്ക് വിവിധ രാജ്യങ്ങളിലേക്ക് യാത്ര ചെയ്യാനും വ്യത്യസ്ത സംസ്‌കാരങ്ങളുമായി ബന്ധപ്പെടാനും സാധിക്കും. വിദ്യാര്‍ത്ഥികളുടെ വിദ്യാ ഭ്യാസ യാത്രകളില്‍ പിന്തുണയ്ക്കാന്‍ തങ്ങള്‍ പ്രതിജ്ഞാബദ്ധരാണെന്ന് എയര്‍ ഇന്ത്യ ചീഫ് കൊമേഴ്ഷ്യല്‍ ഓഫീസര്‍ നിപുണ്‍ അഗര്‍വാള്‍ പറഞ്ഞു. ഇന്ത്യയ്ക്കുള്ളിലെ 49 നഗരങ്ങള്‍ക്ക് പുറമേ, വിദേശരാജ്യങ്ങളിലെ 42 വിമാനത്താവളങ്ങളിലേക്കും എയര്‍ ഇന്ത്യ സര്‍വ്വീസ് നടത്തുന്നുണ്ട്. യുണൈറ്റഡ് സ്റ്റേറ്റ്സ്, കാ നഡ, യുണൈറ്റഡ് കിംഗ്ഡം, ഓസ്ട്രേലിയ എന്നിവയുള്‍പ്പെടെ രാജ്യങ്ങളില്‍ യാത്ര ചെയ്യുന്ന വിദ്യാര്‍ത്ഥി കള്‍ക്ക് ആനുകൂല്യം കൂടുതല്‍ പ്രയോജനകരമായിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
മൊബൈല്‍ ആപ്പ് ബുക്കിംഗുകളില്‍ എയര്‍ ഇന്ത്യ നിലവില്‍ കണ്‍വീനിയന്‍സ് ഫീസ് ഈടാക്കുന്നി ല്ലെന്നും ഇത് വിദ്യാര്‍ത്ഥി യാത്രക്കാര്‍ക്ക് ആഭ്യന്തര വിമാനങ്ങളില്‍ 399 രൂപയും അന്താരാഷ്ട്ര വിമാനങ്ങളില്‍ 999 രൂപ വരെയും ലാഭിക്കാന്‍ കഴിയും. കൂടാതെ എയര്‍ഇന്ത്യയുമായി ബന്ധമുള്ള ബാങ്കുകളുടെ കാര്‍ഡുക ളിലൂടെയോ എയര്‍ ഇന്ത്യ മൊബൈല്‍ ആപ്പിലോ ഡെബിറ്റ് കാര്‍ഡുകള്‍ വഴി പണമടയ്ക്കുമ്പോള്‍ യാത്ര ക്കാര്‍ക്ക് പ്രത്യേക ഇളവുകളുണ്ട്.
മഹാരാജ ക്ലബ് ആനുകൂല്യങ്ങള്‍ പ്രയോജനപ്പെടുത്തി വിദ്യാര്‍ത്ഥികള്‍ക്ക് എയര്‍ ഇന്ത്യയുടെ ന വീകരിച്ച ലോയല്‍റ്റി പ്രോഗ്രാമായ ‘മഹാരാജ ക്ലബില്‍’ എന്റോള്‍ ചെയ്യാനും കോംപ്ലിമെന്ററി ടിക്കറ്റുകള്‍, അപ്ഗ്രേഡുകള്‍ മുതലായവയ്ക്കായി റിഡീം ചെയ്യുന്നതിനായി ഓരോ യാത്രയിലും റിവാര്‍ഡ് പോയിന്റുകള്‍ നേടാനും കഴിയും. വിദ്യാര്‍ത്ഥികള്‍ക്കുള്ള ആനുകൂല്യങ്ങള്‍ ലഭിക്കുന്നതിന് അഭ്യന്തര സര്‍വ്വീസില്‍ വിദ്യാര്‍ ത്ഥികള്‍ക്ക് കുറഞ്ഞത് 12 വയസ്സ് പൂര്‍ത്തിയായിരിക്കണം. അന്താരാഷ്ട്ര യാത്രക്കാരായ വിദ്യാര്‍ത്ഥികള്‍ 12നു 30നും ഇടയ്ക്ക് പ്രായമുള്ളവരായിരിക്കണം. കുറഞ്ഞത് ഒരു അധ്യയന വര്‍ഷത്തേക്കെങ്കിലും ഒരു മുഴുവന്‍ സമയ കോഴ്‌സില്‍ എന്റോള്‍ ചെയ്തവരായിരിക്കുകയും വേണം.
കേന്ദ്ര അല്ലെങ്കില്‍ സംസ്ഥാന സര്‍ക്കാര്‍, വിദ്യാഭ്യാസ ബോര്‍ഡ്, സര്‍വ്വകലാശാലയോ അല്ലെങ്കില്‍ അംഗീകൃത സ്‌കൂള്‍, കോളേജ്, സര്‍വ്വകലാശാല മുതലായവയുമായി അഫിലിയേറ്റ് ചെയ്ത വിദ്യാഭ്യാസ സ്ഥാപനത്തില്‍ അഫലയേറ്റ് ചെയ്ത സ്ഥാപനത്തില്‍നിന്നുള്ള സാധുവായ ഒരു ഐഡി കാര്‍ഡ്, അല്ലെങ്കില്‍ സ്വീകാര്യതാ കത്ത് അതുമല്ലെങ്കില്‍ സാധുവായ സ്റ്റുഡന്റ് വിസ ഇതില്‍ ഏതെങ്കിലും ഉണ്ടായിരിക്കണം.  മുന്‍കാലങ്ങളില്‍ എയര്‍ഇന്ത്യ വിമാനത്തില്‍ യൂത്ത് ഫെയര്‍ സംവിധാനം നിലനിന്നിരുന്നു. യൂത്ത് ഫെയര്‍ എന്ന പേരില്‍ 18നും 30നും ഇടയ്ക്ക് പ്രായമുള്ളവര്‍ക്ക് 30 ശതമാനം വരെ നിരക്ക് കുറവ് അനുവദിച്ചിരുന്നു. പില്‍ക്കാലത്ത് അത് നിര്‍ത്തല്‍ ചെയ്യുകയായിരുന്നു. അതിനുശേഷമാണ് ഇപ്പോള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഇളവുമായി എയര്‍ഇന്ത്യ ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ചിട്ടുള്ളത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

GULF

നിരാലംബരായ കുട്ടികളുടെ മികച്ച വിദ്യാഭ്യാസം: ലുലു ഗ്രൂപ്പ് 2.3കോടി രൂപ നല്‍കി

Published

on

ദുബൈ: ആഗോളതലത്തില്‍ നിരാലംഭരായ കുട്ടികള്‍ക്ക് മികച്ച വിദ്യാഭ്യാസം ലഭ്യമാക്കുകയെന്ന ലക്ഷ്യവുമായി ദുബൈ നടപ്പാക്കുന്ന ദുബായ് കെയേഴ്‌സിന്റെ പദ്ധതിയിലേക്ക് ലുലു ഗ്രൂപ്പ് ദശലക്ഷം ദിര്‍ഹം (2.3 കോടി രൂപ) നല്‍കി.

ദുബൈ കെയേഴ്‌സ് സിഇഒ താരിഖ് അല്‍ ഗുര്‍ഗിന് ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ യൂസഫലി തുക കൈമാറി. വിശുദ്ധ മാസത്തില്‍ ദുബൈ കെയേഴ്‌സിന് സഹായം നല്‍കാന്‍ സാധിക്കുന്നതില്‍ ഏറെ അഭിമാനമുണ്ടെന്നും യുഎഇ വൈസ് പ്രസിഡന്റും
പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ ദീര്‍ഘവീക്ഷണമുള്ള സേവനത്തിന് നല്‍കുന്ന പിന്തുണയാണിതെന്നും ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ യൂസഫലി വ്യക്തമാക്കി.

നിരാലംബരായ കുട്ടികള്‍ക്ക് വിദ്യാഭ്യാസവും വളര്‍ച്ചയും എത്തിക്കുക എന്ന ലക്ഷ്യത്തിന് കരുത്തേകുന്നതാണ് ലുലുവിന്റെ സഹായമെന്ന് ദുബായ് കെയേഴ്‌സ് സിഇഒ താരിഖ് അല്‍ ഗുര്‍ഗ് പറഞ്ഞു. ലോകമെമ്പാടുമുള്ള നിരാലംബരായ കുട്ടികള്‍ക്കും യുവാക്കള്‍ക്കും ഗുണമേന്മയുള്ള വിദ്യാഭ്യാസമെത്തിക്കാന്‍ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ഗ്ലോബല്‍ ഇനീഷ്യേറ്റീവ് നേതൃത്വം നല്‍കുന്ന പദ്ധതിയാണ് ദുബായ് കെയേഴ്‌സ്.

60 വികസ്വര രാജ്യങ്ങളിലെ 24 ദശലക്ഷം പേര്‍ക്ക് ദുബായ് കെയേഴ്‌സിന്റെ സഹായമെത്തുന്നുണ്ട്. വികസ്വര രാജ്യങ്ങളിലെ സ്‌കൂളുകളില്‍ സാനിറ്റേഷന്‍ ശുചിത്വ സൗകര്യങ്ങള്‍ കൂടുതല്‍ മികച്ചതാക്കുന്നതിനുള്ള ദുബൈ കെയേഴ്‌സിന്റെ പദ്ധതികളിലടക്കം ലുലു നേരത്തെ തന്നെ പിന്തുണ പ്രഖ്യാപിച്ചിരുന്നു. കെയേഴ്‌സിന്റെ പദ്ധതികളിലേക്ക് ലുലുവിന്റെ ഉപഭോക്താക്കളെ കൂടി ഭാഗമാക്കുന്ന വിവിധ കാമ്പയിനുകളും ലുലു ഹൈപ്പര്‍മാര്‍ക്കറ്റുകളില്‍ നടപ്പാക്കുന്നുണ്ട്.

Continue Reading

GULF

കുവൈത്തില്‍ 14 കിലോ മയക്കുമരുന്ന് പിടികൂടി; അഞ്ചുപേരെ അറസ്റ്റ് ചെയ്തു

9,000 ഗുളിക രൂപത്തിലുള്ള മയക്കുമരുന്നാണ് ഇവരില്‍നിന്ന് പിടികൂടിയത്.

Published

on

കുവൈത്ത്: കുവൈത്തില്‍ 14 കിലോ മയക്കുമരുന്ന് പിടികൂടി. ഇതോടനുബന്ധിച്ചു അഞ്ചുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. രണ്ടു കുവൈത്ത് പൗരന്മാര്‍, രണ്ടു അനധികൃത കുടിയേറ്റക്കാര്‍, ഒരു സിറിയന്‍ പൗരന്‍ എന്നിവരെയാണ് കുവൈത്ത് പൊലീസ് അറസ്റ്റ് ചെയ്തത്.

9,000 ഗുളിക രൂപത്തിലുള്ള മയക്കുമരുന്നാണ് ഇവരില്‍നിന്ന് പിടികൂടിയത്.

Continue Reading

GULF

അബുദാബി പൊലീസ് ചരിത്രത്തിലേക്ക് വെളിച്ചം വീശി മഖ്ത പീരങ്കി

അബുദാബി പൊലീസിന്റെ ഹെരിറ്റേജ് വകുപ്പി നു കീഴിലാണ് ഈ പീരങ്കിയും സ്ഥലവും ഇന്നും നിലകൊള്ളുന്നത്.

Published

on

അബുദാബി: അബുദാബി പൊലീസിന്റെ ചരിത്ര ആഴങ്ങളിലേക്ക് വെളിച്ചം വീശി അബുദാബിയിലെ അല്‍മഖ്ത പീരരങ്കി ഇന്നും നിലകൊള്ളുന്നു. ആദ്യകാലത്ത് സുരക്ഷയുമായി ബന്ധപ്പെട്ടാണ് അല്‍മഖ്ത പാലത്തിനോട് ചേര്‍ന്ന് പീരങ്കി സ്ഥാപിച്ചിരുന്നതെങ്കിലും കാലക്രമേണ പീരങ്കി, നോമ്പ് തുറക്കുന്ന സമയം അറിയിക്കുന്നതിനുള്ള ഉപകരണമായി മാറുകയായിരുന്നു. അബുദാബി പൊലീസിന്റെ ഹെരിറ്റേജ് വകുപ്പി നു കീഴിലാണ് ഈ പീരങ്കിയും സ്ഥലവും ഇന്നും നിലകൊള്ളുന്നത്.

നൂറ്റാണ്ടുമുമ്പ് രാജ്യസുരക്ഷയുമായി ബന്ധപ്പെട്ടാണ് അബുദാബിയുടെ പ്രവേശന കവാടത്തില്‍ പീരങ്കി സ്ഥാപിച്ചത്. പൗരാണികതയുടെ അടയാളവും സുരക്ഷിത ബോധത്തിന്റെ ഓര്‍മ്മകളുമായാണ് ഇ ന്നും ഈ പീരങ്കി ഇവിടെ നിലകൊള്ളുന്നത്. അല്‍മഖ്ത ടവറിന്റെ കാവല്‍ക്കാര്‍ പ്രതിരോധ ആവശ്യങ്ങള്‍ ക്കായി ഉപയോഗിച്ച പീരങ്കി കാലക്രമേണ റമദാന്‍ മാസപ്പിറവിയും ഈദ് പ്രഖ്യാപനവുമൊക്കെ  അറിയിക്കുന്നതിനുള്ളതായി മാറുകയായിരുന്നു.

അബുദാബി പോലീസിന്റെ ചരിത്രം രേഖപ്പെടുത്തുന്ന പ്രഥമ സ്ഥാപനങ്ങളിലൊന്നാണിത്. അബുദാ ബി പോലീസിന്റെ പൈതൃകം സംരക്ഷിക്കുന്നതിനും തുടക്കം മുതല്‍ അതിന്റെ ചരിത്രം രേഖപ്പെടുത്തുന്ന തിനും ഇത് സമപ്പിക്കപ്പെട്ടിരിക്കുന്നു. അബുദാബി പോലീസിന്റെ പരിഷ്‌കൃതവും മാന്യവുമായ പങ്ക് പ്രതിഫ ലിപ്പിക്കുന്നതില്‍ ഈ കേന്ദ്രം ഗണ്യമായ സംഭാവന നല്‍കിയിട്ടുണ്ടെന്ന് അബുദാബി പൊലീസ് ജനറല്‍ കമാന്‍ഡ് ഹെറിറ്റേജ് വിഭാഗം മേധാവി ലെഫ്റ്റനന്റ് കേണല്‍ അലി അല്‍ഹമ്മാദി പറഞ്ഞു. മുന്‍കാലങ്ങളി ല്‍ അബുദാബിയില്‍ പ്രവേശിക്കുന്നവര്‍ക്കും പുറത്തുപോകുന്നവര്‍ക്കും അല്‍മഖ്തയില്‍ ഉയര്‍ന്നു നില്‍ക്കു ന്ന ടവറും പീരങ്കിയും സുരക്ഷിതത്വവും വിശ്വാസവും അഭിമാനവും നല്‍കിയിരുന്നുവെന്നത് അവിസ്മരണീയമാണ്.

Continue Reading

Trending