Connect with us

News

മറക്കരുത് നാടേ, ഈ മുഖം : അധികമാര്‍ക്കും ഓര്‍മയുണ്ടാവില്ല ഈ മുഖം

Published

on

ഒരു നാടന്‍. എന്നാല്‍ ജപ്പാന്‍ ആസ്ഥാനമായ ടോക്കിയോവില്‍ മൂന്ന് നാളിന് ശേഷം ഒളിംപിക്‌സ് മഹാമാമാങ്കം ആരംഭിക്കുമ്പോള്‍ ഈ മനുഷ്യനെ നമ്മള്‍ ഓര്‍ക്കണം. ഇത് ഷംഷേര്‍ഖാന്‍.. ആന്ധ്രയിലെ ഗുണ്ടുര്‍ ജില്ലയിലെ കൈതപാലെ ഗ്രാമത്തിലെ ഒരു പാവം കര്‍ഷക കുടുംബത്തിലെ അംഗം. ചെറിയ പ്രായം മുതല്‍ നന്നായി നീന്തുമായിരുന്നു ഷംഷേര്‍. അങ്ങനെ നീന്തല്‍ പ്രിയനായി മാറി. 1956 ലെ മെല്‍ബണ്‍ ഒളിംപിക്‌സ് ആര് മറന്നാലും ഇന്ത്യ മറക്കില്ല. ഇന്ത്യന്‍ ഫുട്‌ബോള്‍ ടീം സെമി ഫൈനല്‍ കളിച്ച ഒളിംപിക്‌സ്. നമ്മുടെ സ്വന്തം ഒളിംപ്യന്‍ റഹ് മാന്‍ക്കയുടെ ഒളിംപിക്‌സ്. ആ ഒളിംപിക്‌സ് നീന്തല്‍ കുളത്തില്‍ ഷംഷേറുമുണ്ടായിരുന്നു എന്ന് എത്ര പേര്‍ക്കറിയാം.

നീന്തലിന് യോഗ്യത നേടിയ രാജ്യത്തെ ആദ്യ താരം. 200 മീറ്റര്‍ ബട്ടര്‍ ഫ്‌ളൈ ഇനത്തില്‍ പുത്തന്‍ ദേശീയ റെക്കോര്‍ഡ് സ്വന്തമാക്കിയാണ് ഷംഷേര്‍ ഒളിംപിക് യോഗ്യത കരസ്ഥമാക്കിയത്. 1955 ലെ ദേശീയ നീന്തല്‍ ചാമ്പ്യന്‍ഷിപ്പില്‍ നിരവധി റെക്കോര്‍ഡുകള്‍ കൊച്ചുതാരം സ്വന്തം പേരിലാക്കി. അങ്ങനെയാണ് ഒളിംപിക്‌സ് ടിക്കറ്റ് അദ്ദേഹം സ്വന്തമാക്കിയത്. പക്ഷേ കാര്യമായി പരിശീലകരില്ലാതെ, നീന്തല്‍ കുളത്തിലെ പുത്തന്‍ സാങ്കേതിക വിദ്യയറിയാതെ ഷംഷേര്‍ റെഡിയായി.

 

ഇന്ത്യന്‍ ഒളിംപിക് അസോസിയേഷനെ സമീപിച്ചപ്പോള്‍ പതിവ് സമീപനം തന്നെ. നീന്തല്‍ കുളത്തില്‍ യൂറോപ്യക്കര്‍ക്കെതിരെ മല്‍സരിക്കാന്‍ പോയിട്ട് എന്ത് കാര്യം എന്ന ചോദ്യം… പങ്കെടുക്കണം എന്ന് നിര്‍ബന്ധമുണ്ടെങ്കില്‍ മെല്‍ബണിലേക്കുള്ള യാത്രാ ടിക്കറ്റ് വഹിക്കാം. മറ്റ് ചെലവുകളെല്ലാം താന്‍ തന്നെ വഹിക്കണമെന്ന നിര്‍ദ്ദേശവും. ഇന്ത്യന്‍ സൈന്യത്തില്‍ ചെറിയ ജോലി ഉണ്ടായിരുന്ന ഷംഷേറിന്റെ പ്രതിമാസ ശബളം 56 രൂപയായിരുന്നു. ഇതില്‍ നിന്ന് വേണം അദ്ദേഹം മെല്‍ബണിലെ ചെലവ് വഹിക്കാന്‍. എത്ര പറഞ്ഞിട്ടും അധികാരികല്‍ വഴങ്ങിയില്ല. അവസാനം 300 രൂപ ലോണ്‍ എടുത്താണ് ഷംഷേര്‍ ഓസീസ് നഗരത്തിലേക്ക് വിമാനം കയറിയത്. ഒളിംപിക്‌സ് നീന്തല്‍ കുളത്തില്‍ എല്ലാവരെയും അല്‍ഭുതപ്പെടുത്തി പുരുഷന്മാരുടെ 200 മീറ്റര്‍ ബട്ടര്‍ ഫ്‌ളൈ ഇനത്തില്‍ മൂന്ന് മിനുട്ട് 6.3 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്ത് അദ്ദേഹം അടുത്ത റൗണ്ടിലെത്തി. നീന്തല്‍ കുളത്തിന് പുറത്ത് അദ്ദേഹത്തിന് വേണ്ടി കൈയ്യടിക്കാന്‍ ഒരാള്‍ പോലുമുണ്ടായിരുന്നില്ല. രണ്ടാം റൗണ്ടിനപ്പുറം അദ്ദേഹത്തിന് പോവാനായില്ല എന്നത് സത്യം. എങ്കിലും ഇപ്പോഴും ഒളിംപിക്‌സ് ചരിത്രത്തില്‍ ഒരു ഇന്ത്യന്‍ നീന്തല്‍ താരത്തിന്റെ ഏറ്റവും മികച്ച പ്രകടനം ഇത് തന്നെ. 24 വര്‍ഷം അദ്ദേഹം സൈന്യത്തിലുണ്ടായിരുന്നു.

 

1962 ല്‍ ചൈനക്കെതിരായ യുദ്ധത്തിലും 1971 ല്‍ ബംഗ്ലാദേശ് യുദ്ധത്തിലും അദ്ദേഹമുണ്ടായിരുന്നു. സൈന്യത്തില്‍ നിന്ന് വിരമിച്ച ശേഷവും ഷംഷേറിനെ ആരും തിരിഞ്ഞ് നോക്കിയില്ല. 2017 ല്‍ അദ്ദേഹം മരിക്കുമ്പോള്‍ പോലും ദാരിദ്ര്യം ആ കുടുംബത്തെ വേട്ടയാടിയിരുന്നു. കുട്ടിക്കാലം മുതല്‍ രാജ്യത്തെ സേവിച്ച താരത്തിന് മരണത്തിലും നീതി സമ്മാനിക്കാന്‍ ആര്‍ക്കുമായിട്ടില്ലെന്ന് അദ്ദേഹത്തിന്റെ കുടുംബം തന്നെ പറയുന്നു. ഒരു മരണാന്തര ബഹുമതിയും ഷംഷേറിനെ തേടിയെത്തിയില്ല. മരണത്തില്‍ ഒരു ഔഗ്യോദിക ബഹുമതി പോലും കിട്ടിയില്ല. 1990 ലെ കൊടുംങ്കാറ്റില്‍ അദ്ദേഹത്തിന്റെ ചെറിയ വീട് തകര്‍ന്നു. സമ്പാദ്യമെല്ലാം നഷ്ടമായി. എന്നിട്ട് പോലും ആരും തിരിഞ്ഞ് നോക്കിയില്ല. ആരുടെയും കാലു പിടിക്കാന്‍ അദ്ദേഹം പോയതുമില്ലെന്ന് മകന്റെ ഭാര്യ റിസ്‌വാന പറയുന്നു. ഒരു തരത്തിലുമുള്ള ബഹുമതി അദ്ദേഹത്തിന് ജീവിതത്തിലും മരണാനന്തരവും ലഭിച്ചില്ലെന്നും അവര്‍ പറയുമ്പോള്‍ നമ്മുടെ ഒളിംപിക്‌സ് ചരിത്രത്തില ഈ കണ്ണീര്‍ക്കഥ അധികമാര്‍ക്കുമറിയില്ല. എല്ലാ ഒളിംപിക്‌സ് വേളയിലും അധികാരികള്‍ വാചാലരാവും. ഇന്ത്യ ഗംഭീരമാവുമെന്ന് പറയും. ഇത്തവണ ടോക്കിയോവിലേക്ക് 228 പേരാണ് പോവുന്നത്. അതില്‍ താരങ്ങള്‍ കേവലം 119. ബാക്കിയെല്ലാം അനുഗമിക്കുന്നവര്‍. ഇവര്‍ക്കെല്ലാം ചെലവ് സര്‍ക്കാര്‍ വക. പാവം ഷംഷേര്‍ഖാന്‍- സര്‍ക്കാര്‍ അദ്ദേഹത്തിന് നല്‍കിയത് കേവലം ഒരു മെല്‍ബണ്‍ വിമാന ടിക്കറ്റ്.

പോക്കറ്റില്‍ നിന്നും ഭക്ഷണത്തിനും നിത്യവൃത്തിക്കുമുള്ള ചെലവ്. 300 രൂപ ലോണ്‍ എടുത്ത് ഒളിംപിക്‌സിന് പോയ ഒരു ഇന്ത്യന്‍ താരത്തിന്റെ കഥ ഇവിടെ അവസാനിക്കുമ്പോള്‍ പതിവ് പോലെ പ്രതീക്ഷിക്കാം-ടോക്കിയോവില്‍ നിന്നും കനകം വരുമെന്ന്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Video Stories

വധശിക്ഷയ്ക്ക് ജയില്‍ അധികൃതര്‍ക്ക് അറിയിപ്പ് കിട്ടിയതായി ആക്ഷന്‍ കൗണ്‍സിലിന് നിമിഷ പ്രിയയുടെ സന്ദേശം

യമന്‍ പൗരനെ കൊലപ്പെടുത്തിയ കേസിലാണ് നിമിഷപ്രിയ വധശിക്ഷ കാത്തു കഴിയുന്നത്.

Published

on

വധശിക്ഷ നല്‍കുന്നതിനായി ജയില്‍ അധികൃതര്‍ക്ക് അറിയിപ്പ് കിട്ടിയതായി യെമനില്‍ വധശിക്ഷ കാത്തു കഴിയുന്ന മലയാളി നഴ്‌സ് നിമിഷ പ്രിയയുടെ ശബ്ദ സന്ദേശം. ജയിലിലേക്ക് ഒരു അഭിഭാഷകയുടെ ഫോണ്‍ കോള്‍ വന്നുവെന്നാണ് നിമിഷപ്രിയ ഇതിലൂടെ പറയുന്നത്. ആക്ഷന്‍ കൗണ്‍സില്‍ കണ്‍വീനര്‍ ജയന്‍ ഇടപാളിനാണ് നിമിഷ പ്രിയ സന്ദേശം അയച്ചത്. യമന്‍ പൗരനെ കൊലപ്പെടുത്തിയ കേസിലാണ് നിമിഷപ്രിയ വധശിക്ഷ കാത്തു കഴിയുന്നത്.

യെമന്‍ പൗരനെ കൊലപ്പെടുത്തിയ കേസിലാണ് പാലക്കാട് കൊല്ലങ്കോട് സ്വദേശിയായ നിമിഷപ്രിയയ്ക്ക് വധശിക്ഷ വിധിച്ചിരിക്കുന്നത്. 2017ലാണ് യെമന്‍ പൗരനായ തലാല്‍ അബ്ദുമഹ്ദി കൊല്ലപ്പെട്ടത്. ശേഷം അബ്ദുമഹ്ദിയുടെ കുടുംബത്തെ നേരില്‍കണ്ട് മോചനം സാധ്യമാക്കാന്‍ നിമിഷപ്രിയയുടെ കുടുംബം ശ്രമിച്ചിരുന്നെങ്കിലും ഫലം കണ്ടിരുന്നില്ല. അബ്ദുമഹ്ദി ഉള്‍പ്പെടുന്ന ഗോത്രത്തിന്റെ തലവന്മാരുമായും ചര്‍ച്ചകള്‍ നടത്തിയിരുന്നെങ്കിലും അതും ഫലവത്തായിരുന്നില്ല.

നേരത്തെ നിമിഷ പ്രിയയുടെ മോചനത്തില്‍ മാനുഷിക പരിഗണനയില്‍ ഇടപെടല്‍ നടത്താന്‍ തയ്യാറാണെന്ന് ഇറാന്‍ അറിയിച്ചുവെന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.

 

Continue Reading

film

വിവാദ ഭാഗങ്ങള്‍ പരിശോധിക്കുന്നതിന് എമ്പുരാന്‍ റീ സെന്‍സറിങ് ചെയ്തേക്കുമെന്ന് റിപ്പോര്‍ട്ട്

മോഹന്‍ലാലിനെ കേന്ദ്രകഥാപാത്രമാക്കി പൃഥ്വിരാജ് സുകുമാരന്‍ ഒരുക്കിയ എമ്പുരാന്റെ വിവാദ ഭാഗങ്ങള്‍ പരിശോധിക്കാന്‍ സെന്‍സര്‍ ബോര്‍ഡ്.

Published

on

മോഹന്‍ലാലിനെ കേന്ദ്രകഥാപാത്രമാക്കി പൃഥ്വിരാജ് സുകുമാരന്‍ ഒരുക്കിയ എമ്പുരാന്റെ വിവാദ ഭാഗങ്ങള്‍ പരിശോധിക്കാന്‍ സെന്‍സര്‍ ബോര്‍ഡ്. സിനിമയ്ക്കെതിരെ ബിജെപിയും ആര്‍എസ്എസ് മുഖപത്രവും പ്രതിഷേധമുയര്‍ത്തിയ സാഹചര്യത്തിലാണ് തീരുമാനം. ചിത്രം റീ സെന്‍സറിങ് ചെയ്തേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. റീ സെന്‍സറിങ്ങിന് വിധേയമാക്കിയാല്‍ വിവാദ ഭാഗങ്ങള്‍ നീക്കിയേക്കുമോ എന്ന ആശങ്കയും നിലനില്‍ക്കുന്നുണ്ട്.

വ്യാഴാഴ്ചയായിരുന്നു എമ്പുരാന്‍ തീയറ്ററുകളിലേക്ക് എത്തിയത്. എന്നാല്‍ പിന്നാലെ വിവാദവും പ്രതിഷേധവും ഉയരുകയായിരുന്നു. ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട ചിത്രത്തിലെ ചില പരാമര്‍ശങ്ങള്‍ ചൂണ്ടിക്കാട്ടി എമ്പുരാനെതിരെ ബഹിഷ്‌കരണാഹ്വാനവുമായി സംഘപരിവാര്‍ രംഗത്തെത്തി.

അതേസമയം ചിത്രത്തിനെതിരായ വിമര്‍ശനങ്ങള്‍ ഏറ്റെടുക്കാന്‍ ബിജെപി തയ്യാറായില്ല. സിനിമയെ സിനിമയായി കാണണം എന്നായിരുന്നു ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖറും സംസ്ഥാന ജനറല്‍ സെക്രട്ടറി എം ടി രമേശും വ്യക്തമാക്കിയത്. ചിത്രത്തിനെതിരെ ആര്‍എസ്എസ് മുഖപത്രമായ ഓര്‍ഗനൈസര്‍ രംഗത്തെത്തി.

എമ്പുരാനിലുളളത് ഹിന്ദു വിരുദ്ധ അജണ്ടയെണെന്നും മോഹന്‍ലാല്‍ ആരാധകരെ വഞ്ചിച്ചെന്നും ഓര്‍ഗനൈസറിലെ ലേഖനത്തില്‍ പറയുന്നു. 2022ലെ കലാപത്തില്‍ ഹിന്ദുക്കളെ വില്ലന്മാരായി ചിത്രീകരിക്കുന്നതിലൂടെ പൃഥ്വിരാജ് നടപ്പിലാക്കിയത് രാഷ്ട്രീയ അജണ്ടയാണെന്നും ലേഘനത്തില്‍ പറയുന്നു.

 

Continue Reading

film

‘മോഹന്‍ലാല്‍ ആരാധകരെ വഞ്ചിച്ചു, ‘എമ്പുരാന്‍’ പൃഥ്വിരാജിന്റെ രാഷ്ട്രീയ അജണ്ട’; ആര്‍എസ്എസ് മുഖപത്രം

മോഹന്‍ലാലിനും പൃഥ്വിരാജിനുമെതിരെ സൈബര്‍ ആക്രമണവുമായി സംഘ്പരിവാര്‍ അനുകൂലികള്‍ രംഗത്തെത്തിയിരുന്നു.

Published

on

മോഹന്‍ലാലിനെ നായകനാക്കി പ്രിത്വിരാജ് സുകുമാരന്‍ ഒരുക്കിയ ചിത്രം എമ്പുരാനെതിരെ ആര്‍എസ്എസ് മുഖപത്രം ഓര്‍ഗനൈസര്‍. ‘എമ്പുരാന്‍’ പൃഥ്വിരാജിന്റെ രാഷ്ട്രീയ അജണ്ടയാണെന്നും മോഹന്‍ലാല്‍ ആരാധകരെ വഞ്ചിച്ചെന്നും മുഖപത്രത്തില്‍ പറയുന്നു. ഹിന്ദു വിരുദ്ധ അജണ്ടയാണ് എമ്പുരാനിലുളളതെന്നും 2022-ലെ കലാപത്തില്‍ ഹിന്ദുക്കളെ വില്ലന്മാരായി ചിത്രീകരിക്കുന്നതിലൂടെ പൃഥ്വിരാജ് നടപ്പിലാക്കിയത് രാഷ്ട്രീയ അജണ്ടയാണെന്നും മുഖപത്രം ആരോപിക്കുന്നു. അതേസമയം മോഹന്‍ലാലിന്റെ വേഷം ആരാധകരെ ചതിക്കുന്നതാണെന്നും ഓര്‍ഗനൈസര്‍ പറയുന്നു.

അതേസമയം എമ്പുരാന് ബോക്‌സ് ഓഫീസ് ബുക്കിംഗില്‍ വന്‍ വരവേല്‍പ്പാണ് ലഭിച്ചത്. 2002-ലെ ഗോധ്ര കലാപത്തിനിടെ ഒരു മുസ്‌ലിം ഗ്രാമം കത്തുന്ന രംഗമാണ് സിനിമയുടെ ആരംഭത്തില്‍ കാണിക്കുന്നത്.

‘വിനോദത്തിന് പുറമെ ചിത്രം മുന്നോട്ട് വെക്കുന്നത് ഒരു പഴയ രാഷ്ട്രീയ അജണ്ട കൂടിയാണ്. ഒരു പാന്‍-ഇന്ത്യന്‍ സിനിമ എന്ന നിലയില്‍ ചിത്രം വ്യാപകമായി വിപണനം ചെയ്യപ്പെട്ടിട്ടുണ്ട്. ഗോധ്രാനന്തര കലാപത്തിന്റെ സെന്‍സിറ്റീവ് വിഷയം എമ്പുരാനില്‍ ചര്‍ച്ച ചെയ്യപ്പെടുന്നുണ്ട്. കലാപത്തിന്റെ പശ്ചാത്തലം ഉപയോഗിക്കുന്നതിലൂടെ സാമൂഹിക ഐക്യത്തിന് ഗുരുതരമായ ഭീഷണി ഉയര്‍ത്തുന്ന ഒരു വിഭജനം ചിത്രം മുന്നോട്ട് വെയ്ക്കുന്നുണ്ട്. കൂടാതെ ഹിന്ദു വിരുദ്ധ ആഖ്യാനവും ചിത്രത്തിലൂടെ ലഭിക്കുന്നുണ്ടെന്ന്’ ലേഘനത്തില്‍ പറയുന്നു.

‘പൃഥ്വിരാജ് സുകുമാരന്‍ രാഷ്ട്രീയ ചായ്വുകള്‍ക്ക് പേരുകേട്ട വ്യക്തിയാണ്. ബിജെപിയുമായി സമാന്തരമായി നില്‍ക്കുന്ന ഹിന്ദു അനുകൂല സംഘത്തെയും ചിത്രത്തില്‍ പ്രതിപാദിക്കുന്നുണ്ട്. ഒരു സമൂഹത്തെ വ്യക്തമായി ലക്ഷ്യം വെച്ചുള്ള സിനിമ അദ്ദേഹം ചെയ്യുന്നത് ഹൃദയഭേദകമാണ്.’ ഓര്‍ഗനൈസര്‍ കുറിച്ചു.

മുമ്പും ഹിന്ദുവിരുദ്ധ ദേശവിരുദ്ധ സമീപനം പൃഥ്വിരാജ് സ്വീകരിച്ചിട്ടുണ്ടെന്നും മലബാര്‍ കലാപവുമായി ബന്ധപ്പെട്ടുള്ള സിനിമയും സി.എ.എയെ എതിര്‍ത്തതുമെല്ലാം പൃഥ്വിരാജിന്റെ ഹിന്ദുവിരുദ്ധ ദേശവിരുദ്ധ നടപടികളുടെ ഉദാഹരണമാണെന്നും ലേഖനത്തില്‍ പറയുന്നു. നല്ല സാമൂഹികാന്തരീക്ഷം തകര്‍ക്കാനാണ് സിനിമയിലൂടെ മുരളി ഗോപി ശ്രമിച്ചതെന്നും ആര്‍.എസ്.എസ് വിമര്‍ശിക്കുന്നുണ്ട്.

അതേസമയം റിലീസായി 48 മണിക്കൂര്‍ പിന്നിടുന്നതിനു മുമ്പ് 100 കോടി കലക്ഷന്‍ സ്വന്തമാക്കി എമ്പുരാന്‍ ചരിത്രം കുറിച്ചിരുന്നു. ചിത്രത്തിന്റെ അസാധാരണ വിജയത്തിന്റെ ഭാഗമായ എല്ലാവരെയും നന്ദി അറിയിച്ച് പൃഥ്വിരാജ് ഫേസ്ബുക്കില്‍ കുറിപ്പ് പങ്കുവെച്ചു.

സിനിമയുടെ പ്രമേയത്തില്‍ ഗുജറാത്ത് വംശഹത്യയെ ഓര്‍മപ്പെടുത്തുന്ന ഭാഗങ്ങല്‍ ഉള്‍പ്പെടുത്തിയതാണ് സംഘ്പരിവാര്‍ ഗ്രൂപ്പുകളെ പ്രകോപിച്ചിരിക്കുന്നത്. നായകന്‍ മോഹന്‍ലാലിനും സംവിധായകന്‍ കൂടിയായ പൃഥ്വിരാജിനുമെതിരെ സൈബര്‍ ആക്രമണവുമായി സംഘ്പരിവാര്‍ അനുകൂലികള്‍ രംഗത്തെത്തിയിരുന്നു.

 

 

 

Continue Reading

Trending