Connect with us

Health

18 കോടിയുടെ മരുന്ന് കുത്തിവച്ച ഒരു കുഞ്ഞ് ദാ, ഇവിടെയുണ്ട്; ഇപ്പോള്‍ പിച്ചവക്കുന്നു

സ്‌പൈനല്‍ മസ്‌കുലാര്‍ അട്രോഫി രോഗം ബാധിച്ച കണ്ണൂര്‍ മാട്ടൂല്‍ സ്വദേശി ഒന്നര വയസുകാരന്‍ മുഹമ്മദിന്റെയും മലപ്പുറം പെരിന്തല്‍മണ്ണ അങ്ങാടിപ്പുറം സ്വദേശിയുടെ ആറുമാസം പ്രയമായ കുഞ്ഞു ഇമ്രാനും കുടുംബത്തിന് ഒരാശ്വാസ വാര്‍ത്തയുണ്ട് തിരുവനന്തപുരത്ത് നിന്ന്

Published

on

സ്‌പൈനല്‍ മസ്‌കുലാര്‍ അട്രോഫി രോഗം ബാധിച്ച കണ്ണൂര്‍ മാട്ടൂല്‍ സ്വദേശി ഒന്നര വയസുകാരന്‍ മുഹമ്മദിന്റെയും മലപ്പുറം പെരിന്തല്‍മണ്ണ അങ്ങാടിപ്പുറം സ്വദേശിയുടെ ആറുമാസം പ്രയമായ കുഞ്ഞു ഇമ്രാനും കുടുംബത്തിന് ഒരാശ്വാസ വാര്‍ത്തയുണ്ട് തിരുവനന്തപുരത്ത് നിന്ന്. ഈ രണ്ട് കുഞ്ഞുങ്ങള്‍ അനുഭവിക്കുന്ന അതേ രോഗം ബാധിച്ച് അതിന് 18 കോടി രൂപയുടെ മരുന്ന് കുത്തിവച്ച ഒരു കുഞ്ഞ് തിരുവനന്തപുരത്തുണ്ട്.

പരുത്തിപ്പാറ കെഎസ്ഇബി സബ്‌സ്‌റ്റേഷനിലെ അസിസ്റ്റന്റ് എന്‍ജിനിയര്‍ കരുനാഗപ്പള്ളി സ്വദേശി സന്തോഷിന്റെയും വിഎസ്എസ്‌സി ജീവനക്കാരി അനുശ്രീയുടെയും മകന്‍ നവനീത് നാലുമാസം മുമ്പാണ് അപൂര്‍വ ജനിതക രോഗമായ സ്‌പൈനല്‍ മസ്‌കുലാര്‍ അട്രോഫിക്ക് നല്‍കുന്ന സോള്‍ഗെന്‍സ്മ (ഒനാസെമ്‌നോജിന്‍) മരുന്ന് കുത്തിവെച്ചത്.

മരുന്നു നല്‍കി നാലുമാസം പിന്നിടുമ്പോള്‍ നവനീത് പിച്ചവെക്കുന്നുണ്ട്. വലിയ മാറ്റങ്ങള്‍ വന്നില്ലെങ്കിലും അഞ്ചു മിനിറ്റോളം കഴുത്ത് നേരെ പിടിക്കാനും വാക്കറിന്റെ സഹായത്തോടെ ചെറുതായി പിച്ചവെക്കാനും ശ്രമം തുടങ്ങി. ജീവന്‍ രക്ഷാമരുന്ന് മാത്രമാണ് സോള്‍ഗെന്‍സ്മ എന്ന് ഡോക്ടര്‍മാര്‍ പറഞ്ഞെങ്കിലും മാറ്റങ്ങളുടെ തുടക്കം രണ്ടു വയസ്സുകാരനില്‍ പ്രകടമാണ്.

യുകെ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മരുന്ന് കമ്പനി തെരഞ്ഞടുക്കപ്പെട്ട ആളുകള്‍ക്ക് ഈ മരുന്ന് സൗജന്യമായി നല്‍കിയിരുന്നു. ഇതുപ്രകാരം ഈ കുടുംബം അപേക്ഷ സമര്‍പിച്ചതിനെ പ്രതിയാണ് ഈ മരുന്ന് ലഭിച്ചത്.

മുഹമ്മദിനായി കേരളം കൈകോര്‍ത്തതോടെ 18 കോടി എന്ന വലിയ ലക്ഷ്യം പൂര്‍ത്തിയായിട്ടുണ്ട്. ഇനി ഇമ്രാനു വേണ്ടിയുള്ള പരിശ്രമമാണ്. നിലവില്‍ അത് അഞ്ച് കോടിയിലെത്തിയെന്നാണ് അധികൃതര്‍ വ്യക്തമാക്കുന്നത്. ഇരുവര്‍ക്കും വലിയ പ്രതീക്ഷയാവുകയാണ് തിരുവനന്തപുരത്തെ ഈ കുഞ്ഞ്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Health

ഇരുപതുകാരനില്‍ ഡെങ്കിപ്പനിയുടെ അപൂര്‍വ്വ വകഭേദം

ഒരാഴ്ചയോളം തുടര്‍ന്ന പനിയും പേശിവേദനയുമായാണ് രോഗിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

Published

on

ഡെങ്കിപ്പനിയുടെ അപൂര്‍വ്വ വകഭേദം കണ്ടെത്തിയതായി കോലഞ്ചേരി മെഡിക്കല്‍ കോളജ്. ചികിത്സയ്ക്കുവെണ്ടി എത്തിയ ഇരുപത് വയസ്സുകാരനിലാണ് വകഭേദം കണ്ടെത്തിയത്.

ഒരാഴ്ചയോളം തുടര്‍ന്ന പനിയും പേശിവേദനയുമായാണ് രോഗിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. സാധാരണ ഒരാഴ്ചയ്ക്കപ്പുറം ഡെങ്കിപ്പനി നീണ്ടുനില്‍ക്കാറില്ല. എന്നാല്‍ ഒരാഴ്ച കഴിഞ്ഞിട്ടും ശക്തമായ പനി തുടര്‍ന്നതിനാല്‍ രോഗിയെ മറ്റു പരിശോധനകള്‍ക്ക് വിധേയമാക്കി. പല അവയവങ്ങളെയും ഒരേസമയം ബാധിക്കുന്ന നീര്‍ക്കെട്ട് രോഗിക്കുള്ളതായി പരിശോധനയിലൂടെ കണ്ടെത്തി.

തുടര്‍ന്നുള്ള പരിശോധനകളില്‍ രോഗിക്ക് ഡെങ്കിപ്പനിയുടെ അപൂര്‍വ്വ രോഗാവസ്ഥയായ എച്ച്എല്‍എച്ച് സിന്‍ഡ്രോം(ഹീമോഫാഗോസൈറ്റിക് ലിംഫോഹിസ്റ്റിയോസൈറ്റോസിസ്) ഉണ്ടെന്ന് സ്ഥിരീകരിച്ചു. ചികിത്സ പൂര്‍ത്തിയാക്കി രോഗി ആശുപത്രി വിട്ടതായും കോലഞ്ചേരി മെഡിക്കല്‍ കോളജ് പറഞ്ഞു. എച്ച്എല്‍എച്ച് സിന്‍ഡ്രോം ഡെങ്കിപ്പനിയില്‍ വളരെ അപൂര്‍വ്വമായേ കാണാറുള്ളൂവെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു.

 

Continue Reading

Health

നിപ മരണം: അതിര്‍ത്തികളില്‍ കര്‍ശന പരിശോധനയുമായി തമിഴ്‌നാട്

നീലഗിരി, കോയമ്പത്തൂര്‍, തിരുപ്പൂർ, തേനി, തെങ്കാശി, കന്യാകുമാരി അതിര്‍ത്തികളില്‍ പരിശോധന നടത്താനാണ് നിര്‍ദേശം.

Published

on

മലപ്പുറം: മലപ്പുറത്ത് യുവാവ് മരിച്ചത് നിപ മൂലമെന്ന് സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ അതിര്‍ത്തികളില്‍ കര്‍ശന പരിശോധന നടത്താന്‍ തമിഴ്‌നാട് സര്‍ക്കാര്‍. 24 മണിക്കൂറും ആരോഗ്യപ്രവര്‍ത്തകര്‍ അതിര്‍ത്തികളില്‍ പരിശോധന നടത്തും. നീലഗിരി, കോയമ്പത്തൂര്‍, തിരുപ്പൂർ, തേനി, തെങ്കാശി, കന്യാകുമാരി അതിര്‍ത്തികളില്‍ പരിശോധന നടത്താനാണ് നിര്‍ദേശം.

അതേസമയം നിപ ബാധിച്ച് യുവാവ് മരിച്ച മലപ്പുറത്ത് സമ്പർക്ക പട്ടികയിലുള്ളവരുടെ എണ്ണത്തിൽ വർധന. ഇന്നത്തെ കണക്ക് പ്രകാരം 255 പേരെ പട്ടികയിലുൾപ്പെടുത്തി. രോഗ ബാധയെ തുടർന്ന് മേഖലയിൽ ശക്തമായ നിരീക്ഷണം നടക്കുന്നത് കൊണ്ടാണ് ഈ വർധനവെന്നും ആശങ്കപ്പെടാനില്ലെന്നും ആരോഗ്യമന്ത്രി വാർത്താ സമ്മേളനത്തിൽ അറിയിച്ചു. സമ്പർക്ക പട്ടികയിൽ 32 പേർ ഹൈ റിസ്‌ക് കാറ്റഗറിയിലാണ്.

Continue Reading

Health

പേരാമ്പ്ര ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ മഞ്ഞപ്പിത്ത വ്യാപനം; 65 കുട്ടികള്‍ക്ക് രോഗം സ്ഥിരീകരിച്ചു.

പ്രദേശത്തെ കൂള്‍ബാറില്‍ നിന്നുമാകാം അസുഖ ബാധയെന്ന് സംശയമുണ്ട്.

Published

on

പേരാമ്പ്ര വടക്കുമ്പാട് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ മഞ്ഞപ്പിത്ത വ്യാപനം. സ്‌കൂളിലെ 65 കുട്ടികള്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. സ്‌കൂളില്‍ ഇന്ന് ഉച്ചഭക്ഷണം വിതരണം ചെയ്യില്ലെന്ന് അധികൃതര്‍ അറിയിച്ചു. പ്രദേശത്തെ കൂള്‍ബാറില്‍ നിന്നുമാകാം അസുഖ ബാധയെന്ന് സംശയമുണ്ട്. സ്‌കൂളിലെ കൂളറിലും കിണറിലും രോഗാണു സാന്നിധ്യം ഇതുവരെ കണ്ടെത്താനായിട്ടില്ല. പ്രതിരോധപ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കുകയാണെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.

Continue Reading

Trending