Connect with us

kerala

ബീമാപള്ളി വെടിവെപ്പും ഇസ്ലാംഭീതിയും : സിനിമ വിവാദമാകുന്നു

ചരിത്രസിനിമ നിര്‍മിക്കുമ്പോള്‍ പാലിക്കേണ്ട ഉത്തരവാദിത്തം സിനിമ പാലിച്ചില്ലെന്നാണ് മുഖ്യപരാതി.

Published

on

മഹേഷ്‌നാരായണന്‍ സംവിധാനംചെയ്ത് ഫഹദ്ഫാസില്‍ മുഖ്യകഥാപാത്രമായി ഒ.ടി.ടിപ്ലാറ്റ്‌ഫോമില്‍ കഴിഞ്ഞദിവസം റിലീസ്‌ചെയ്ത ‘മാലിക്’ ഇടതുപക്ഷത്തെ വെള്ളപൂശിക്കൊണ്ടുള്ള ഇസ്‌ലാമോഫോബിക് സിനിമയാണെന്ന പരാതിയുയര്‍ന്നു. കേരളത്തിന്റെ ചരിത്രത്തില്‍ ഏറ്റവുംകൂടുതല്‍ മനുഷ്യര്‍ കൊല്ലപ്പെട്ട വെടിവെപ്പാണ് 2009 മെയ്17ന് തിരുവനന്തപുരം ബീമാപള്ളിയില്‍ നടന്നത്. ഇതില്‍ ആറുമുസ്‌ലിംകള്‍ മരിക്കുകയും അമ്പത്താറുപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഒരൊറ്റ പൊലീസുദ്യോഗസ്ഥനുപോലും പരിക്കേല്‍ക്കുകയുണ്ടായതുമില്ല. പുറത്തായിരുന്നു എല്ലാവര്‍ക്കും വെടിയേറ്റത്. എന്നിട്ടും കൊല്ലപ്പെട്ടവരുടെ സമുദായത്തിനെതിരായാണ് സിനിമയില്‍ രംഗങ്ങള്‍ അധികവും ചിത്രീകരിച്ചിരിക്കുന്നത്. സംവിധായകന്‍ തന്റെ കഥ സാങ്കല്‍പികം മാത്രമാണെന്നാണ് അവകാശപ്പെടുന്നതെങ്കിലും സിനിമകണ്ട പ്രേക്ഷകര്‍ ഒറ്റക്കെട്ടായി സിനിമക്കാധാരമായ വിഷയം ബീമാപള്ളി വെടിവെപ്പാണെന്ന് പറയുന്നുണ്ട്. വി.എസ് അച്യുതാനന്ദന്‍ മുഖ്യമന്ത്രിയും കോടിയേരിബാലകൃഷ്ണന്‍ ആഭ്യന്തരവകുപ്പുമന്ത്രിയുമായിരുന്ന കാലത്താണ് സംഭവം. പക്ഷേ സിനിമയിലൊരിടത്തും ഇക്കാര്യം സൂചിപ്പിക്കാതെയാണ് അവസാനിപ്പിക്കുന്നത്.

സിനിമ അവസാനിച്ച് കാണികള്‍ എഴുന്നേല്‍ക്കുമ്പോള്‍ അന്നത്തെ ജില്ലാകലക്ടറായ കഥാപാത്രത്തെക്കൊണ്ട് വെടിവെപ്പിനുത്തരവാദി സര്‍ക്കാരിന്റെ പിന്തുണയോടെ പൊലീസ് നടത്തിയതാണെന്ന് അപ്രധാനമായി പറയുകമാത്രമാണ് ചെയ്യുന്നത്. സമുദായങ്ങള്‍ തമ്മിലുള്ള സ്പര്‍ദ്ദയല്ല വെടിവെപ്പിന് കാരണമെന്നും സര്‍ക്കാരിന്റെ മൗനാനുവാദത്തോടെ പൊലീസ്‌നടത്തിയതാണ് വെടിവെപ്പെന്നും പറയുന്നുണ്ടെങ്കിലും സി.പി.എമ്മിന്റെ സാംസ്‌കാരികഫാസിസത്തെ ഭയന്നാണ് സംവിധായകന്‍ കലാപത്തിന്റെ യഥാര്‍ത്ഥഉത്തരവാദികളെ വെള്ളപൂശാന്‍ ശ്രമിച്ചതെന്നാണ് പരാതി. കലാപവുമായി യാതൊരുപങ്കുമില്ലാത്ത ഒരുസാങ്കല്‍പിക മുസ്‌ലിംരാഷ്ട്രീയപാര്‍ട്ടിയുടെയും പാര്‍ട്ടിയുടെ അബൂബക്കര്‍ എന്ന എം.എല്‍.എ (ദിലീഷ്‌പോത്തന്‍)യുടെയുംമേല്‍ ഉത്തരവാദിത്തം പരോക്ഷമായി കെട്ടിയേല്‍പിക്കുന്നുണ്ട്.

മുസ്‌ലിംകളും ക്രിസ്ത്യാനികളും തമ്മിലുള്ള വൈരമാണ് കലാപത്തിലേക്ക് നയിച്ചതെന്ന് സംവിധായകന്‍ പറയുന്നുണ്ടെങ്കിലും യഥാര്‍ത്ഥ്യം മറ്റൊന്നാണ്. കലാപത്തെക്കുറിച്ച് നടത്തിയ എല്ലാസ്വതന്ത്ര അന്വേഷണങ്ങളും കാര്യമായപ്രകോപനവുമില്ലാതെയും ഉത്തരവാദിത്തപ്പെട്ട പൊലീസുദ്യോഗസ്ഥരുടെ നിര്‍ദേശമില്ലാതെയുമാണ് വെടിവെച്ചതെന്ന് കണ്ടെത്തിയിട്ടുള്ളതാണ്. സെക്രട്ടറിയേറ്റില്‍നിന്ന് 13കിലോമീറ്റര്‍ മാത്രമകലെനടന്ന സംഭവത്തില്‍ മുഖ്യമന്ത്രിയുടെയും ആഭ്യന്തരമന്ത്രിയുടെയും റോളുകള്‍ തീര്‍ത്തും അവഗണിക്കുകയുംചെയ്തു. വിനയ് ഫോര്‍ട്ട് അവതരിപ്പിക്കുന്ന ഡേവിഡ് എന്ന കഥാപാത്രത്തിന്റെമേലും വെടിവെപ്പിന് ആധാരമായ കാരണത്തിന്റെ ഉത്തരവാദിത്തം കെട്ടിവെക്കുന്നുണ്ട്. പച്ചനിറവും തക്ബീര്‍വിളിയും ഓഖി വന്നപ്പോള്‍ മുസ്‌ലിംപള്ളി അടച്ചിടുന്നതടക്കമുള്ള ഇസ്‌ലാമോഫോബിക് പ്രതീകങ്ങള്‍ സിനിമയില്‍ യഥേഷ്ടം പ്രയോഗിച്ചിട്ടുമുണ്ട്. ഇതുകൊണ്ടുതന്നെ സിനിമാരംഗത്തെ പ്രമുഖരുള്‍പ്പെടെ വിമര്‍ശിച്ച് രംഗത്തുവന്നുകഴിഞ്ഞു. ചരിത്രസിനിമ നിര്‍മിക്കുമ്പോള്‍ പാലിക്കേണ്ട ഉത്തരവാദിത്തം സിനിമ പാലിച്ചില്ലെന്നാണ് മുഖ്യപരാതി.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

കൊല്ലങ്കോട് വെള്ളച്ചാട്ടത്തില്‍ അപകടത്തില്‍പ്പെട്ട യുവാവ് മരിച്ചു

വെള്ളരിമേട് വെള്ളച്ചാട്ടം കാണാന്‍ എത്തിയ സജീഷ് കാല്‍വഴുതി മലയിടുക്കിലേക്ക് വീഴുകയായിരുന്നു

Published

on

പാലക്കാട് കൊല്ലങ്കോട് വെള്ളച്ചാട്ടത്തില്‍ അപകടത്തില്‍പ്പെട്ട യുവാവ് മരിച്ചു. മുതലമട നണ്ടന്‍കിഴായ സ്വദേശി സജീഷ് (27) ആണ് മരിച്ചത്. ഇന്ന് വൈകിട്ട് അഞ്ച് മണിയോടെയായിരുന്നു അപകടം. സുഹൃത്തുക്കള്‍ക്കൊപ്പം കൊല്ലങ്കോട് വെള്ളരിമേട് വെള്ളച്ചാട്ടം കാണാന്‍ എത്തിയ സജീഷ് കാല്‍വഴുതി മലയിടുക്കിലേക്ക് വീഴുകയായിരുന്നു.

അപകടത്തില്‍പ്പെട്ട ഉടന്‍ ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ രക്ഷപ്പെടുത്തി നെന്മാറയിലെ ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം ഉടന്‍ പാലക്കാട് ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റും.

Continue Reading

kerala

മുന്നറിയിപ്പില്ലാതെ ജപ്തി; സര്‍ട്ടിഫിക്കറ്റുകളെടുക്കാന്‍ പൂട്ട് തുറന്ന് നല്‍കി എംഎല്‍എ

വീട്ടില്‍ ആളില്ലാത്ത സമയത്ത് ആയിരുന്നു ചോളമണ്ഡലം ഫിനാന്‍സിയേഴ്സാണ് അനിമോന്റെ വീട് ജപ്തി ചെയ്തത്.

Published

on

കൊല്ലത്ത് മുന്നറിയിപ്പ നല്‍കാതെ സ്വകാര്യ ബാങ്ക് ജപ്തി ചെയ്ത വീടിന്റെ പൂട്ട് തുറന്നു നല്‍കി സി ആര്‍ മഹേഷ് എംഎല്‍എ. വീട്ടുകാരുടെ വസ്ത്രങ്ങളും സര്‍ട്ടിഫിക്കറ്റുകളും പുറത്തെടുക്കാനാണ് കൊല്ലം അഴീക്കലില്‍ സ്വകാര്യ ബാങ്ക് ജപ്തി ചെയ്ത വീട് എംഎല്‍എയുടെ നേതൃത്വത്തില്‍ പൂട്ട് തകര്‍ത്ത് തുറന്ന് അകത്തു കയറിയത്.

വീട്ടില്‍ ആളില്ലാത്ത സമയത്ത് ആയിരുന്നു ചോളമണ്ഡലം ഫിനാന്‍സിയേഴ്സാണ് അനിമോന്റെ വീട് ജപ്തി ചെയ്തത്. സര്‍ട്ടിഫിക്കറ്റും വസ്ത്രവും എടുക്കാന്‍ അനുവാദം ചോദിച്ചിട്ട് അനുമതി നല്‍കിയില്ലെന്ന് കുടുംബം ആരോപിച്ചു. ഇതിന് പിന്നാലെയാണ് എംഎല്‍എയുടെ ഇടപെടല്‍.

അനിമോന്‍, ഭാര്യ, കൈകുഞ്ഞ് ഉള്‍പ്പടെ മൂന്ന് മക്കള്‍ ഇപ്പോള്‍ താമസിക്കുന്നത് ഓച്ചിറ സത്രത്തിലാണ്. വസ്ത്രങ്ങളും സര്‍ട്ടിഫിക്കറ്റുകളും എടുത്ത ശേഷം വീടിന്റെ വാതില്‍ എംഎല്‍എ തന്നെ പൂട്ടി.

Continue Reading

kerala

എറണാകുളത്ത് നിര്‍ത്തിയിട്ട റോ-റോയില്‍ വാട്ടര്‍ മെട്രോ ഇടിച്ച് അപകടം

സംഭവത്തില്‍ കെഎംആര്‍എല്‍ ആഭ്യന്തര അന്വേഷണം ആരംഭിച്ചു.

Published

on

എറണാകുളത്ത് നിര്‍ത്തിയിട്ട റോ-റോയില്‍ വാട്ടര്‍ മെട്രോ ഇടിച്ച് അപകടം. ശക്തമായ ഒഴുക്കില്‍ ബോട്ടിന്റെ നിയന്ത്രണം നഷ്ടമായതാണെന്നാണ് പ്രാഥമിക വിലയിരുത്തല്‍. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. സംഭവത്തില്‍ കെഎംആര്‍എല്‍ ആഭ്യന്തര അന്വേഷണം ആരംഭിച്ചു.

വൈപ്പിന്‍ ജെട്ടിയിലേക്ക് ബോട്ട് അടുപ്പിക്കുന്നതിനിടെ ജെട്ടിയ്ക്ക് സമീപം നിര്‍ത്തിയിട്ടിരുന്ന റോറോയില്‍ തട്ടുകയായിരുന്നു. അപകടത്തില്‍ ബോട്ടിന്റെ മുന്‍ഭാഗത്തും റോറോയുടെ കൈവരികള്‍ക്കും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. അപകടസമയം യാത്രക്കാരെല്ലാം ബോട്ടിനുള്ളിലായതിവാല്‍ ആര്‍ക്കും പരിക്കില്ല. മറ്റൊരു ബോട്ടിന്റെ സഹായത്തോടെ ബോട്ട് ജട്ടിയോട് ചേര്‍ത്ത് യാത്രക്കാരെ ഇറക്കി.

Continue Reading

Trending