Connect with us

kerala

ബീമാപള്ളി വെടിവെപ്പും ഇസ്ലാംഭീതിയും : സിനിമ വിവാദമാകുന്നു

ചരിത്രസിനിമ നിര്‍മിക്കുമ്പോള്‍ പാലിക്കേണ്ട ഉത്തരവാദിത്തം സിനിമ പാലിച്ചില്ലെന്നാണ് മുഖ്യപരാതി.

Published

on

മഹേഷ്‌നാരായണന്‍ സംവിധാനംചെയ്ത് ഫഹദ്ഫാസില്‍ മുഖ്യകഥാപാത്രമായി ഒ.ടി.ടിപ്ലാറ്റ്‌ഫോമില്‍ കഴിഞ്ഞദിവസം റിലീസ്‌ചെയ്ത ‘മാലിക്’ ഇടതുപക്ഷത്തെ വെള്ളപൂശിക്കൊണ്ടുള്ള ഇസ്‌ലാമോഫോബിക് സിനിമയാണെന്ന പരാതിയുയര്‍ന്നു. കേരളത്തിന്റെ ചരിത്രത്തില്‍ ഏറ്റവുംകൂടുതല്‍ മനുഷ്യര്‍ കൊല്ലപ്പെട്ട വെടിവെപ്പാണ് 2009 മെയ്17ന് തിരുവനന്തപുരം ബീമാപള്ളിയില്‍ നടന്നത്. ഇതില്‍ ആറുമുസ്‌ലിംകള്‍ മരിക്കുകയും അമ്പത്താറുപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഒരൊറ്റ പൊലീസുദ്യോഗസ്ഥനുപോലും പരിക്കേല്‍ക്കുകയുണ്ടായതുമില്ല. പുറത്തായിരുന്നു എല്ലാവര്‍ക്കും വെടിയേറ്റത്. എന്നിട്ടും കൊല്ലപ്പെട്ടവരുടെ സമുദായത്തിനെതിരായാണ് സിനിമയില്‍ രംഗങ്ങള്‍ അധികവും ചിത്രീകരിച്ചിരിക്കുന്നത്. സംവിധായകന്‍ തന്റെ കഥ സാങ്കല്‍പികം മാത്രമാണെന്നാണ് അവകാശപ്പെടുന്നതെങ്കിലും സിനിമകണ്ട പ്രേക്ഷകര്‍ ഒറ്റക്കെട്ടായി സിനിമക്കാധാരമായ വിഷയം ബീമാപള്ളി വെടിവെപ്പാണെന്ന് പറയുന്നുണ്ട്. വി.എസ് അച്യുതാനന്ദന്‍ മുഖ്യമന്ത്രിയും കോടിയേരിബാലകൃഷ്ണന്‍ ആഭ്യന്തരവകുപ്പുമന്ത്രിയുമായിരുന്ന കാലത്താണ് സംഭവം. പക്ഷേ സിനിമയിലൊരിടത്തും ഇക്കാര്യം സൂചിപ്പിക്കാതെയാണ് അവസാനിപ്പിക്കുന്നത്.

സിനിമ അവസാനിച്ച് കാണികള്‍ എഴുന്നേല്‍ക്കുമ്പോള്‍ അന്നത്തെ ജില്ലാകലക്ടറായ കഥാപാത്രത്തെക്കൊണ്ട് വെടിവെപ്പിനുത്തരവാദി സര്‍ക്കാരിന്റെ പിന്തുണയോടെ പൊലീസ് നടത്തിയതാണെന്ന് അപ്രധാനമായി പറയുകമാത്രമാണ് ചെയ്യുന്നത്. സമുദായങ്ങള്‍ തമ്മിലുള്ള സ്പര്‍ദ്ദയല്ല വെടിവെപ്പിന് കാരണമെന്നും സര്‍ക്കാരിന്റെ മൗനാനുവാദത്തോടെ പൊലീസ്‌നടത്തിയതാണ് വെടിവെപ്പെന്നും പറയുന്നുണ്ടെങ്കിലും സി.പി.എമ്മിന്റെ സാംസ്‌കാരികഫാസിസത്തെ ഭയന്നാണ് സംവിധായകന്‍ കലാപത്തിന്റെ യഥാര്‍ത്ഥഉത്തരവാദികളെ വെള്ളപൂശാന്‍ ശ്രമിച്ചതെന്നാണ് പരാതി. കലാപവുമായി യാതൊരുപങ്കുമില്ലാത്ത ഒരുസാങ്കല്‍പിക മുസ്‌ലിംരാഷ്ട്രീയപാര്‍ട്ടിയുടെയും പാര്‍ട്ടിയുടെ അബൂബക്കര്‍ എന്ന എം.എല്‍.എ (ദിലീഷ്‌പോത്തന്‍)യുടെയുംമേല്‍ ഉത്തരവാദിത്തം പരോക്ഷമായി കെട്ടിയേല്‍പിക്കുന്നുണ്ട്.

മുസ്‌ലിംകളും ക്രിസ്ത്യാനികളും തമ്മിലുള്ള വൈരമാണ് കലാപത്തിലേക്ക് നയിച്ചതെന്ന് സംവിധായകന്‍ പറയുന്നുണ്ടെങ്കിലും യഥാര്‍ത്ഥ്യം മറ്റൊന്നാണ്. കലാപത്തെക്കുറിച്ച് നടത്തിയ എല്ലാസ്വതന്ത്ര അന്വേഷണങ്ങളും കാര്യമായപ്രകോപനവുമില്ലാതെയും ഉത്തരവാദിത്തപ്പെട്ട പൊലീസുദ്യോഗസ്ഥരുടെ നിര്‍ദേശമില്ലാതെയുമാണ് വെടിവെച്ചതെന്ന് കണ്ടെത്തിയിട്ടുള്ളതാണ്. സെക്രട്ടറിയേറ്റില്‍നിന്ന് 13കിലോമീറ്റര്‍ മാത്രമകലെനടന്ന സംഭവത്തില്‍ മുഖ്യമന്ത്രിയുടെയും ആഭ്യന്തരമന്ത്രിയുടെയും റോളുകള്‍ തീര്‍ത്തും അവഗണിക്കുകയുംചെയ്തു. വിനയ് ഫോര്‍ട്ട് അവതരിപ്പിക്കുന്ന ഡേവിഡ് എന്ന കഥാപാത്രത്തിന്റെമേലും വെടിവെപ്പിന് ആധാരമായ കാരണത്തിന്റെ ഉത്തരവാദിത്തം കെട്ടിവെക്കുന്നുണ്ട്. പച്ചനിറവും തക്ബീര്‍വിളിയും ഓഖി വന്നപ്പോള്‍ മുസ്‌ലിംപള്ളി അടച്ചിടുന്നതടക്കമുള്ള ഇസ്‌ലാമോഫോബിക് പ്രതീകങ്ങള്‍ സിനിമയില്‍ യഥേഷ്ടം പ്രയോഗിച്ചിട്ടുമുണ്ട്. ഇതുകൊണ്ടുതന്നെ സിനിമാരംഗത്തെ പ്രമുഖരുള്‍പ്പെടെ വിമര്‍ശിച്ച് രംഗത്തുവന്നുകഴിഞ്ഞു. ചരിത്രസിനിമ നിര്‍മിക്കുമ്പോള്‍ പാലിക്കേണ്ട ഉത്തരവാദിത്തം സിനിമ പാലിച്ചില്ലെന്നാണ് മുഖ്യപരാതി.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

വനിതാ പോലീസുകാര്‍ വസ്ത്രം മാറുന്നിടത്ത് ഒളിക്യാമറ; പൊലീസുകാരന്‍ അറസ്റ്റില്‍

വണ്ടിപ്പെരിയാര്‍ സ്റ്റേഷനിലെ പൊലീസുക്കാരനാണ് പിടിയിലായത്.

Published

on

ഇടുക്കി: വണ്ടിപ്പെരിയാറില്‍ വനിത പൊലീസുകാര്‍ വസ്ത്രം മാറുന്ന സ്ഥലത്ത് ഒളിക്യാമറ വെച്ച പൊലീസുകാരന്‍ അറസ്റ്റില്‍. വണ്ടിപ്പെരിയാര്‍ സ്റ്റേഷനിലെ പൊലീസുകാരനാണ് പിടിയിലായത്.

വനിതാ പോലീസുകാര്‍ വസ്ത്രം മാറുന്ന സ്ഥലത്ത് പ്രതി ഒളിക്യാമറ ഉപയോഗിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തിയിരുന്നു. ഇതിനു ശേഷം ഒരു വനിത ഉദ്യോഗസ്ഥയെ ഇയാള്‍ ഭീഷണിപെടുത്തിയതോടെയാണ് സംഭവം പുറത്തറിയുന്നത്.
ഭീഷണിപ്പെടുത്തലിനിരയായ ഉദ്യോഗസ്ഥ വനിത സെല്ലിലും സൈബര്‍ ക്രൈമിലും പരാതി നല്‍കിയിട്ടുണ്ട്. തുടര്‍ന്ന് ഇടുക്കി എസ്.പിയുടെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിലാണ് ഇയാളെ പിടിക്കൂടിയത്. പ്രതിയുടെ ഫോണില്‍ നിന്ന് ഒളിക്യാമറ ഉപയോഗിച്ച് പകര്‍ത്തിയ ദൃശ്യങ്ങള്‍ കണ്ടെത്തുകയും ചെയ്തു.

Continue Reading

kerala

എംഎസ്‌സി കപ്പല്‍ വിഴിഞ്ഞം തീരം വിടാന്‍ അനുവദിക്കരുത്; ഹൈക്കോടതി

കാഷ്യൂ എക്സ്പോര്‍ട്ട് പ്രമോഷന്‍ കൗണ്‍സില്‍ നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ നിര്‍ദേശം.

Published

on

വിഴിഞ്ഞത്ത് നങ്കൂരമിട്ടിട്ടുള്ള എം എസ് സി മാന്‍സ- എഫ് ( MSC Mansa – F ) ചരക്കുകപ്പല്‍ വിഴിഞ്ഞം തീരം വിടാന്‍ അനുവദിക്കരുതെന്ന് ഹൈക്കോടതി ( Kerala Highcourt ) നിര്‍ദേശം. കാഷ്യൂ എക്സ്പോര്‍ട്ട് പ്രമോഷന്‍ കൗണ്‍സില്‍ നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ നിര്‍ദേശം. കമ്പനിയുടെ എല്‍സ-3 ( MSC Elsa- 3 ) എന്ന ചരക്കുകപ്പല്‍ കൊച്ചി തീരത്തിന് സമീപം മറിഞ്ഞ് അപകടമുണ്ടായതിനാല്‍ നഷ്ടപരിഹാരം ഈടാക്കാന്‍ സര്‍ക്കാരിന് ഹൈക്കോടതി നിര്‍ദേശം നല്‍കിയിരുന്നു.

അപകടത്തില്‍പ്പെട്ട കപ്പലില്‍ സംസ്ഥാനത്തേക്കുള്ള കശുവണ്ടി ഉണ്ടായിരുന്നു. അപകടത്തില്‍ ഇതു നഷ്ടപ്പെട്ടതിനാല്‍, തങ്ങളുടെ നഷ്ടം നികത്തണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാനത്തെ കശുവണ്ടി വ്യാപാരികള്‍ കോടതിയെ സമീപിക്കുകയായിരുന്നു. നഷ്ടപരിഹാരം ലഭിക്കുന്നതുവരെ എംഎസ്‌സിയുടെ വഴിഞ്ഞത്ത് നങ്കൂരമിട്ടിട്ടുള്ള ചരക്കുകപ്പല്‍ തീരം വിടാന്‍ അനുവദിക്കരുതെന്നും ഇവര്‍ ആവശ്യം ഉന്നയിക്കുകയായിരുന്നു.

ആറു കോടിയുടെ നഷ്ടം കശുവണ്ടി നഷ്ടപ്പെട്ടതിനാല്‍ ഉണ്ടായെന്നാണ് വ്യാപാരികള്‍ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നത്. ഈ പണം കെട്ടിവെക്കാതെ എംഎസ്‌സിയുടെ കപ്പല്‍ കേരള തീരം വിടാന്‍ അനുവദിക്കരുതെന്നും ഹര്‍ജിക്കാര്‍ ആവശ്യപ്പെട്ടു. ഈ ആവശ്യം അംഗീകരിച്ചായിരുന്നു കോടതി ഉത്തരവ്.

കപ്പല്‍ അപകടത്തില്‍ കര്‍ശന നടപടി സ്വീകരിക്കാന്‍ കേന്ദ്ര- സംസ്ഥാന സര്‍ക്കാരിനോട് ഹൈക്കോടതി നിര്‍ദേശം നല്‍കിയിരുന്നു. പുറംകടലില്‍ കഴിഞ്ഞ ദിവസം തീപിടിച്ച വാന്‍ഹായ് കപ്പലപകടം കൂടി കേസിന്റെ ഭാഗമാക്കാനും ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Continue Reading

india

ദുരിതബാധിതരുടെ വായ്പകള്‍ എഴുതി തള്ളാനാകില്ല; ദുരന്തനിവാരണ അതോറിറ്റിയുടെ അധികാരം വെട്ടി കേന്ദ്രം

പ്രസ്തുത വകുപ്പ് പ്രകാരം ചൂരല്‍മല-മുണ്ടക്കൈ ഉരുള്‍പ്പൊട്ടല്‍ ബാധിതരുടെ ബാങ്ക് വായ്പകള്‍ എഴുതിത്തള്ളുന്ന കാര്യത്തില്‍ കേന്ദ്രത്തോട് നിലപാടറിയിക്കാന്‍ ഏപ്രില്‍ 10-ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു.

Published

on

കൊച്ചി: ദുരിതബാധിതരുടെ വായ്പകള്‍ എഴുതിത്തള്ളാന്‍ ദേശീയ ദുരന്തനിവാരണ അതോറിറ്റിക്ക് അധികാരം നല്‍കുന്ന വകുപ്പ് 13 ദുരന്തനിവാരണ നിയമത്തില്‍ നിന്ന് ഒഴിവാക്കിയതായി കേന്ദ്രം. പ്രസ്തുത വകുപ്പ് പ്രകാരം ചൂരല്‍മല-മുണ്ടക്കൈ ഉരുള്‍പ്പൊട്ടല്‍ ബാധിതരുടെ ബാങ്ക് വായ്പകള്‍ എഴുതിത്തള്ളുന്ന കാര്യത്തില്‍ കേന്ദ്രത്തോട് നിലപാടറിയിക്കാന്‍ ഏപ്രില്‍ 10-ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു.

എന്നാല്‍ ഈ വകുപ്പ് ഒഴിവാക്കി നിയമത്തില്‍ ഭേദഗതിവരുത്തി മാര്‍ച്ച് 29-ന് വിജ്ഞാപനം പുറപ്പെടുവിച്ചെന്ന് ദേശീയ ദുരന്തനിവാരണ അതോറിറ്റി അണ്ടര്‍ സെക്രട്ടറി ചന്ദന്‍ സിങ്ങ് സത്യവാങ്മൂലത്തില്‍ പറഞ്ഞു. ചൂരല്‍മല-മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ ബാധിതരുടെ വായ്പ ഇത്തരത്തില്‍ എഴുതിത്തള്ളാനാകില്ലെന്ന് സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.

Continue Reading

Trending