india
മോദി സർക്കാർ കുറ്റവാളിക്ക് സംരക്ഷണം ഒരുക്കുന്നുവെന്ന് കോണ്‍ഗ്രസ് ; ഗുസ്തിതാരങ്ങളുടെ സമരം ശക്തിയാർജ്ജിക്കുന്നു
ചെങ്കോട്ടയില്‍ സ്ത്രീകളെ ബഹുമാനിക്കുന്നതിനെ കുറിച്ച് നീണ്ട പ്രസംഗം നടത്തിയ മോദി ലൈംഗീകാതിക്രമം നടത്തിയ കുറ്റവാളിക്ക് സംരക്ഷണം ഒരുക്കുന്നുവെന്ന് കോണ്‍ഗ്രസ് കുറ്റപ്പെടുത്തി.

ലൈംഗികാരോപണ കേസിൽ ബിജെപി എം പി യും ഗുസ്തി ഫെഡറേഷൻ അധ്യക്ഷനുമായ ബ്രിജ് ഭൂഷൺ സിംഗിനെ അറസ്റ് ചെയ്യാത്തതിൽ പ്രതിഷേധിച്ച് ഗുസ്തിതാരങ്ങൾ നടത്തുന്ന സമരത്തിന് പിന്തുണയേറുന്നു .ചെങ്കോട്ടയില്‍ സ്ത്രീകളെ ബഹുമാനിക്കുന്നതിനെ കുറിച്ച് നീണ്ട പ്രസംഗം നടത്തിയ മോദി ലൈംഗീകാതിക്രമം നടത്തിയ കുറ്റവാളിക്ക് സംരക്ഷണം ഒരുക്കുന്നുവെന്ന് കോണ്‍ഗ്രസ് കുറ്റപ്പെടുത്തി. മോദിയുടെ അഹങ്കാരം കൊണ്ടാണ് രാജ്യത്തിന്‍റെ പെണ്‍കുട്ടികള്‍ തോറ്റതെന്നും കോൺഗ്രസ് പ്രതികരിച്ചു. ചരിത്രത്തില്‍ ഇതുവരെ ഒരു വനിത ഗുസ്തി താരത്തിന് മാത്രമാണ് ഒളിംപിക്സില്‍ മെഡല്‍ നേടാനായിട്ടുള്ളു. അത് സാക്ഷി മാലിക്കിനാണ്. ആ പെൺകുട്ടിയടക്കമാണ് ലൈംഗികാതിക്രമ കേസിലെ പ്രതി ഗുസ്തി ഫെഡറേഷൻ അധ്യക്ഷനെതിരെ നടപടി വേണമെന്നാവശ്യപ്പെട്ട് തെരുവിലിറങ്ങിയത്. ലജ്ജാകരമായ സംഭവമാണ് നടക്കുന്നതെന്നും കോണ്‍ഗ്രസ് കുറ്റപ്പെടുത്തി.
ഇതോടൊപ്പം നീതി നിഷേധത്തിനെതിരെ പ്രതിഷേധിക്കുന്ന കായിക താരങ്ങൾക്ക് പിന്തുണയുമായി നിരവധി പ്രമുഖർ രംഗത്തെത്തി. കപിൽ ദേവ്, അനിൽ കുംബ്ലൈ, സാനിയ മിര്‍സ, നീരജ് ചോപ്ര അടക്കമുള്ള കായികതാരങ്ങളും ശശി തരൂര്‍, അരവിന്ദ് കെജ്രിവാൾ അടക്കമുള്ള രാഷ്ട്രീയ നേതാക്കളും കായിക താരങ്ങൾക്ക് പിന്തുണയുമായി രംഗത്തെത്തി.രാജ്യം ഞെട്ടലിലാണെന്നും പ്രധാനമന്ത്രി അഹങ്കാരം വെടിയണമെന്നുമാണ് ഗുസ്തിതാരങ്ങൾക്ക് പിന്തുണ പ്രഖ്യാപിച്ച് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ പ്രതികരിച്ചത്. രാജ്യത്തിന്‍റെ യശ്ശസ്സ് ഉയര്‍ത്തിയ ഗുസ്തി താരങ്ങള്‍ മെഡലുകൾ ഗംഗയിലൊഴുക്കുമെന്ന് പ്രഖ്യാപിക്കേണ്ടി വരുന്നത് അതീവ ദുഖകരമെന്നാണ് ശശി തരൂര്‍ പറഞ്ഞു.. രാജ്യത്തെ ഹീറോയാണ് താരങ്ങളെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി വാഴ്ത്തിയവരാണ് ഇന്ന് സമരം ചെയ്യുന്നത്. ബിജെപി സർക്കാരിന്‍റെ നിലപാട് മനസിലാകുന്നില്ലെന്നും തരൂര്‍ പ്രതികരിച്ചു. സത്യത്തെ പരാജയപ്പെടുത്താന്‍ കഴിയില്ലെന്ന് മഹിള കോണ്‍ഗ്രസും പ്രതികരിച്ചു. താരങ്ങളുടേത് മെഡലുകള്‍ മാത്രമല്ല രാജ്യത്തിന് ലഭിച്ച ആദരമാണ്. നാണം കെട്ട സർക്കാരിന്‍റെ തെറ്റായ നടപടി കൊണ്ട് രാജ്യത്തിന്‍റെ മെഡലുകള്‍ നദിയില്‍ ഒഴുക്കരുതെന്നായിരുന്നു മഹിള കോണ്‍ഗ്രസ് അധ്യക്ഷ നെറ്റ ഡിസൂസയുടെ പ്രതികരണം.
india
24 മണിക്കൂറിനിടെ 203 പുതിയ കോവിഡ് കേസുകള്‍; കേരളത്തില്‍ ഒരു മരണം കൂടി റിപ്പോര്‍ട്ട് ചെയ്തു
നിലവിലെ രോഗികളുടെ എണ്ണം 3961 ആയി ഉയര്‍ന്നു.

രാജ്യത്ത് 24 മണിക്കൂറിനിടെ 203 പുതിയ കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു. ഒരു ദിവസത്തിനിടെ രാജ്യത്ത് നാല് പേര്‍ കൂടി മരിച്ചു. നിലവിലെ രോഗികളുടെ എണ്ണം 3961 ആയി ഉയര്‍ന്നു.
അതേസമയം, കേരളത്തില്‍ ഒരു മരണം കൂടി റിപ്പോര്‍ട്ട് ചെയ്തു. രാജ്യത്ത് ഏറ്റവും അധികം കോവിഡ് കേസുകള്‍ കേരളത്തിലാണ്. 35 പേര്‍ക്ക് കൂടി പുതുതായി രോഗം സ്ഥിരീകരിച്ച് രോഗികളുടെ എണ്ണം 1435 ആയി ഉയര്‍ന്നു. കേരളത്തിന് പുറമെ തമിഴ്‌നാട്, മഹാരാഷ്ട്ര, ഡല്‍ഹി എന്നിവിടങ്ങളിലാണ് കോവിഡ് മരണം റിപ്പോര്‍ട്ട് ചെയ്തത്.
മഹാരാഷ്ട്ര- 506, ഡല്‍ഹി- 483, ഗുജറാത്ത്- 338, പശ്ചിമ ബം?ഗാള്‍- 331 കര്‍ണാടക- 253, തമിഴ്‌നാട്- 189, ഉത്തര്‍പ്രദേശ്- 157 എന്നിങ്ങനെ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു.
india
വര്‍ഗീയ പരാമര്‍ശം; മംഗളൂരുവില്‍ ആര്‍ എസ് എസ് നേതാവിനെതിരെ കേസ്
ആര്‍ എസ് എസ് ലീഡര്‍ കല്ലഡ്ക്ക പ്രഭാകര്‍ ഭട്ടിനെതിരെയാണ് മംഗളൂരുവിലെ ബണ്ട്വാള്‍ പൊലീസ് കേസെടുത്തത്.

വര്‍ഗീയ പ്രസ്ഥാവന നടത്തിയ ആര്‍ എസ് എസ് നേതാവിനെതിരെ കേസ്. വര്‍ഗീയ സംഘര്‍ഷത്തിലേക്ക് നയിച്ചേക്കാവുന്ന പ്രകോപനപരമായ പ്രസ്ഥാവന നടത്തിയ ആര്‍ എസ് എസ് ലീഡര്‍ കല്ലഡ്ക്ക പ്രഭാകര്‍ ഭട്ടിനെതിരെയാണ് മംഗളൂരുവിലെ ബണ്ട്വാള്‍ പൊലീസ് കേസെടുത്തത്. മംഗളൂരുവില്‍ കൊല്ലപ്പെട്ട ഹിന്ദുത്വ പ്രവര്‍ത്തകന്‍ സുഹാസ് ഷെട്ടിയുടെ സ്മരണക്കായി സംഘടിപ്പിച്ച അനുശോചന യോഗത്തില്‍ വെച്ച് നടത്തിയ പ്രസംഗത്തിലാണ് ആര്‍ എസ് എസ് നേതാവ് പ്രകോപനപരമായ പ്രസ്ഥാവന നടത്തിയത്.
പൊതു സൗഹാര്‍ദം തകര്‍ക്കുന്ന പരാമര്‍ശം ആര്‍ എസ് എസ് നേതാവ് നടത്തിയതായി കണ്ടെത്തിയിരുന്നു. മെയ് 12നാണ് അനുശോചന യോഗം നടന്നത്. ബണ്ട്വാള്‍ റൂറല്‍ പൊലീസിന്റെ പരിധിയിലുള്ള കവലപ്പാടൂര്‍ ഗ്രാമത്തിലെ മഡ്വ പാലസ് കണ്‍വെന്‍ഷന്‍ ഹാളില്‍ വെച്ചായിരുന്നുഅനുശോചന യോഗം. ഇയാല്‍ക്കെതിരെ ഭാരതിയ ന്യായ സംഹിത പ്രകാരം കേസെടുത്തതായും തുടര്‍ നടപടികളിലേക്ക് കടക്കുന്നതായും പൊലീസ് വ്യക്തമാക്കി.
india
ഒരു മുസ്‌ലിമിനെയും ജിമ്മില്‍ പ്രവേശിപ്പിക്കരുത്: വിദ്വേഷ പരാമര്‍ശവുമായി ഭോപ്പാല്‍ സബ് ഇന്‍സ്പെക്ടര്‍
സബ് ഇന്‍സ്പെക്ടര്‍ ഒരു ജിം ഉടമയുമായുള്ള ആശയവിനിമയത്തിനിടെ വിവാദപരമായ പരാമര്‍ശം നടത്തുന്നതായി കാണിക്കുന്ന വീഡിയോ സമൂഹ മാധ്യമത്തില്‍ വൈറലാണ്.

ഭോപ്പാലില്‍ മുസ്ലിംകളെ ജിമ്മില്‍ പ്രവേശിപ്പിക്കരുതെന്ന വിദ്വേഷ പരാമര്‍ശവുമായി ഭോപ്പാല്‍ സബ് ഇന്‍സ്പെക്ടര്‍ ദിനേശ് ശര്‍മ്മ. സബ് ഇന്‍സ്പെക്ടര്‍ ഒരു ജിം ഉടമയുമായുള്ള ആശയവിനിമയത്തിനിടെ വിവാദപരമായ പരാമര്‍ശം നടത്തുന്നതായി കാണിക്കുന്ന വീഡിയോ സമൂഹ മാധ്യമത്തില്‍ വൈറലാണ്. മുസ്‌ലിം പരിശീലകരുടെയും ട്രെയിനികളുടെയും പ്രവേശനം നിരോധിക്കാന്‍ ശര്‍മ്മ ഉടമയോട് നിര്‍ദേശിക്കുന്നത് ദൃശ്യങ്ങളില്‍ കേള്‍ക്കുന്നു.
വീഡിയോയില്‍ സബ് ഇന്‍സ്പെക്ടര്‍ ദിനേശ് ശര്‍മ്മ പറയുന്നത് കേള്‍ക്കാം: ‘ഒരു മുസ്‌ലിമും ഇവിടെ പരിശീലനം നല്‍കാനോ എടുക്കാനോ വരില്ല, ഞാന്‍ നിങ്ങളോട് വ്യക്തമാക്കിയിട്ടുണ്ട്.’
ഭോപ്പാലിലെ അയോധ്യ നഗര്‍ പ്രദേശത്തെ ജിമ്മില്‍ മുസ്‌ലിം പരിശീലകരുടെ സാന്നിധ്യം ചോദ്യം ചെയ്ത് ബജ്‌റംഗ്ദള്‍ അംഗങ്ങള്‍ ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് ജിമ്മില്‍ എത്തിയപ്പോഴായിരുന്നു പ്രസ്താവന. സംഘര്‍ഷം ശമിപ്പിക്കാന്‍ പോലീസിനെ വിളിച്ചു, പ്രതികരിച്ച ഉദ്യോഗസ്ഥരില്‍ സബ് ഇന്‍സ്പെക്ടര്‍ ദിനേശ് ശര്‍മ്മയും ഉണ്ടായിരുന്നു.
പിന്നീട് സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ട ഒരു വീഡിയോയില്‍, മുസ്‌ലിം പരിശീലകരെയോ ക്ലയന്റുകളെയോ പരിസരത്തേക്ക് പ്രവേശിപ്പിക്കരുതെന്ന് ശര്‍മ്മ ജിം ഉടമയോട് നിര്‍ദ്ദേശിക്കുന്നത് കാണാം. ‘ഒരു മുസ്‌ലിമും ഇവിടെ ട്രെയിനിംഗ് കൊടുക്കാനോ എടുക്കാനോ വരില്ല. ഞാന്‍ നിങ്ങളോട് വ്യക്തമാക്കിയിട്ടുണ്ട്’ എന്ന് അദ്ദേഹം പറയുന്നത് കേള്‍ക്കാം.
വീഡിയോ പ്രചരിച്ചതിനെ തുടര്‍ന്ന് മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍ സംഭവം ശ്രദ്ധിക്കുകയും ഉദ്യോഗസ്ഥനെതിരെ ആഭ്യന്തര അന്വേഷണം ആരംഭിക്കുകയും ചെയ്തു.
അതേസമയം സബ് ഇന്‍സ്‌പെക്ടറുടെ പരാമര്‍ശത്തെ പിന്തുണച്ച് ഭോപ്പാല്‍ എംപിയും ബിജെപി നേതാവുമായ അലോക് ശര്‍മ രംഗത്തെത്തി. മുസ്‌ലിം ജിം പരിശീലകരെക്കുറിച്ചുള്ള ആശങ്കകള്‍ അദ്ദേഹം ആവര്‍ത്തിക്കുകയും ഭോപ്പാലിലെ പരിശീലകരുടെ പട്ടിക തയ്യാറാക്കിയിട്ടുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു.
-
kerala3 days ago
കൊച്ചി കപ്പലപകടം: ഷിപ്പിങ് കമ്പനിയുമായുള്ള ചര്‍ച്ചയ്ക്ക് വിദഗ്ത സമിതിയെ നിയോഗിച്ച് സര്‍ക്കാര്‍
-
GULF3 days ago
ഇന്ന് നാട്ടിൽ വരാനിരുന്ന പ്രവാസി അബുദാബിയിൽ മരണപ്പെട്ടു
-
india3 days ago
കന്നഡ വിവാദം; തഗ് ലൈഫിന് കര്‍ണാടകയില്‍ വിലക്ക്; മാപ്പ് പറയില്ലെന്ന് കമല്ഹാസന്
-
hospital3 days ago
വൈദ്യുതിയില്ല; കൊല്ലം താലൂക്ക് ആശുപത്രിയില്‍ പ്രസവം ഉള്‍പ്പെടെ മുടങ്ങി
-
kerala3 days ago
‘നിലമ്പൂരില്‍ യുഡിഎഫിന് ചരിത്ര ഭൂരിപക്ഷം ഉണ്ടാക്കുകയാണ് തന്റെ ദൗത്യം’; എ.കെ ആന്റണിയുടെ അനുഗ്രഹം വാങ്ങി ആര്യാടന് ഷൗക്കത്ത്
-
News3 days ago
വടക്കന്‍ ഗസ്സയിലെ അവസാന ആശുപത്രി ഇസ്രാഈല്‍ ഉത്തരവിനെത്തുടര്‍ന്ന് ഒഴിപ്പിച്ചു
-
Video Stories3 days ago
എറണാകുളത്ത് കോണ്‍ക്രീറ്റ്കട്ട തലയില്‍ വീണ് യുവതിക്ക് ദാരുണാന്ത്യം
-
kerala3 days ago
പേരൂര്‍ക്കടയില്‍ ദലിത് സ്ത്രീയെ വ്യാജ കേസില്‍ കുടുക്കി ഉപദ്രവിച്ച സംഭവം; എസ്എച്ച്ഒയെ സ്ഥലംമാറ്റി