Connect with us

india

തെരഞ്ഞെടുപ്പ് അക്രമം; ബംഗാളില്‍ എട്ട് പേർ കൊല്ലപ്പെട്ടെന്ന് റിപ്പോര്‍ട്ട്; തെരഞ്ഞെടുപ്പ് അസാധുവാക്കണമെന്നും ഹര്‍ജി

22 ജില്ലാ പരിഷത്തുകളിലും 9,730 പഞ്ചായത്ത് സമിതികളിലും 63,229 ഗ്രാമപഞ്ചായത്ത് സീറ്റുകളിലുമായി ഏകദേശം 928 സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്.

Published

on

പഞ്ചായത്ത് തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പിനിടയിലും പശ്ചിമ ബംഗാളില്‍ വ്യാപക അക്രമങ്ങൾ തുടരുന്നു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലുണ്ടായ ആക്രമണത്തില്‍ എട്ട് പേര്‍ കൊല്ലപ്പെട്ടതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്തു. അക്രമസംഭവങ്ങളെത്തുടര്‍ന്ന് പഞ്ചായത്ത് തിരഞ്ഞെടുപ്പ് അസാധുവാക്കണമെന്നാവശ്യപ്പെട്ട് കൊല്‍ക്കത്ത ഹൈക്കോടതി ചീഫ് ജസ്റ്റിസിന് ഇമെയില്‍ വഴി ഹര്‍ജി ലഭിച്ചെന്ന് ഒരു ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തു. തെരഞ്ഞെടുപ്പിൽ 9 മണിവരെ 10.26 ശതമാനം പോളിംഗ് രേഖപ്പെടുത്തിയാതായി തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു.

22 ജില്ലാ പരിഷത്തുകളിലും 9,730 പഞ്ചായത്ത് സമിതികളിലും 63,229 ഗ്രാമപഞ്ചായത്ത് സീറ്റുകളിലുമായി ഏകദേശം 928 സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്.കേന്ദ്ര സേനയുടെ നിരീക്ഷണത്തിലാണ് ഗ്രാമസഭകളിലേക്ക് പ്രതിനിധികളെ തിരഞ്ഞെടുക്കുന്നതിനുള്ള തിരഞ്ഞെടുപ്പ് നടക്കുന്നത്. ബംഗാളിൽ 65,000 കേന്ദ്ര പോലീസുകാരെയും 70,000 സംസ്ഥാന പോലീസുകാരെയും വിന്യസിച്ചിട്ടുണ്ട്.

india

കണക്കില്‍പ്പെടാത്ത പണം കണ്ടെടുത്ത സംഭവം; ജസ്റ്റിസ് യശ്വന്ത് വര്‍മക്കെതിരെ കനത്ത നടപടി വേണമെന്ന് ആവശ്യം

പ്രാഥമിക അന്വേഷണത്തിനും ജസ്റ്റിസ് യശ്വന്ത് വര്‍മയുടെ പ്രതികരണത്തിനും ശേഷം, തുടര്‍ നടപടികള്‍ ഉണ്ടാകുമെന്ന ഉറപ്പും ചീഫ് ജസ്റ്റിസ് നല്‍കിയതായാണ് റിപ്പോര്‍ട്ട്.

Published

on

ഡല്‍ഹി ഹൈക്കോടതിയിലെ മുതിര്‍ന്ന ജഡ്ജിയായ ജസ്റ്റിസ് യശ്വന്ത് വര്‍മയുടെ വസതിയിലുണ്ടായ തീപിടുത്തത്തിനു പിന്നാലെ തീയണയ്ക്കാനെത്തിയ ഫയര്‍ഫോഴ്‌സ് അംഗങ്ങള്‍ വന്‍തോതില്‍ കണക്കില്‍പ്പെടാത്ത പണം കണ്ടെടുത്തിരുന്നു. സംഭവം ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന കൊളീജിയത്തിലെ ഭൂരിഭാഗം അംഗങ്ങളും ആഭ്യന്തര അന്വേഷണവും ഇംപീച്ച്മെന്റ് അടക്കമുള്ള കര്‍ശന നടപടികളെടുക്കണമെന്ന് ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്നയോട് ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ട്. യോഗത്തിന് ശേഷം ജസ്റ്റിസിനെ അലഹബാദ് ഹൈക്കോടതിയിലേക്ക് സ്ഥലം മാറ്റുകയായിരുന്നു. അതേസമയം ജസ്റ്റിസ് യശ്വന്ത് വര്‍മയോട് രാജി ആവശ്യപ്പെടണമെന്നാണ് ചിലര്‍ ആവശ്യപ്പെട്ടത്.

പ്രാഥമിക അന്വേഷണത്തിനും ജസ്റ്റിസ് യശ്വന്ത് വര്‍മയുടെ പ്രതികരണത്തിനും ശേഷം, തുടര്‍ നടപടികള്‍ ഉണ്ടാകുമെന്ന ഉറപ്പും ചീഫ് ജസ്റ്റിസ് നല്‍കിയതായാണ് റിപ്പോര്‍ട്ട്.

അതേസമയം ജസ്റ്റിസ് യശ്വന്ത് വര്‍മയെ അലഹബബാദ് ഹൈക്കോടതിയിലേക്ക് സ്ഥലം മാറ്റിയതിനെതിരെ ബാര്‍ അസോസിയേഷന്‍ രംഗത്ത് വന്നിരുന്നു. മാര്‍ച്ച് 14ന് ജസ്റ്റിസ് വര്‍മ ഭോപ്പാലില്‍ ആയിരുന്നപ്പോള്‍ അദ്ദേഹത്തിന്റെ വസതിയില്‍ തീപിടിത്തമുണ്ടായതിനു പിന്നാലെയാണ് പണം കണ്ടെത്തിയത്. ഡല്‍ഹിയിലെ ഔദ്യോഗിക വസതിയില്‍ നിന്നാണ് പണം പിടിച്ചെടുത്തത്.

 

Continue Reading

india

ബഹളം വെക്കേണ്ട, കഴുത്തിന് പിടിക്കും; വനിതാ പ്രതിഷേധക്കാരെ ഭീഷണിപ്പെടുത്തി ബിജെപി നേതാവ്

പശ്ചിമ ബംഗാളിലെ ഖരഗ്പൂരില്‍ റോഡ് ഉദ്ഘാടനത്തിനെത്തിയ ബിജെപി നേതാവ് സ്ത്രീകള്‍ക്കു നേരെ തട്ടിക്കയറുകയായിരുന്നു.

Published

on

പൊതുമധ്യത്തില്‍ വനിതാ പ്രതിഷേധക്കാരെ ഭീഷണിപ്പെടുത്തി മുതിര്‍ന്ന ബി.ജെ.പി നേതാവും മുന്‍ എം.പിയുമായ ദിലീപ് ഘോഷ്. പശ്ചിമ ബംഗാളിലെ ഖരഗ്പൂരില്‍ റോഡ് ഉദ്ഘാടനത്തിനെത്തിയ ബിജെപി നേതാവ് സ്ത്രീകള്‍ക്കു നേരെ തട്ടിക്കയറുകയായിരുന്നു.

എം.പിയായിരുന്ന കാലത്ത് മണ്ഡലത്തിലേക്ക് തിരിഞ്ഞുനോക്കിയില്ലെന്ന് പറഞ്ഞ് ചില വനിതകള്‍ പ്രതിഷേധവുമായി രംഗത്തെത്തി. ഇതുവരെ നിങ്ങള്‍ എവിടെയായിരുന്നെന്നും എം.പിയായിരുന്ന കാലത്ത് ഞങ്ങള്‍ക്ക് ഒരുദിവസം പോലും കാണാനായില്ലെന്നും അവര്‍ കുറ്റപ്പെടുത്തി. വാര്‍ഡ് കൗണ്‍സിലര്‍ റോഡ് നിര്‍മിച്ചപ്പോഴാണ് നിങ്ങള്‍ ഇവിടെ വന്നതെന്നും പരിഹസിച്ചു.

അതേസമയം മമതാ ബാനര്‍ജിയുടെ അനുയായികളാണ് പ്രതിഷേധക്കാര്‍ എന്നുപറഞ്ഞ് പ്രതിഷേധത്തെ തള്ളിക്കളയുകയാണ് ദിലീപ് ചെയ്തത്.

താനാണ് തുക അനുവദിച്ചു തന്നതെന്നും ഇത് നിങ്ങളുടെ അച്ഛന്റെ പണമല്ലെന്നും ബിജെപി നേതാവ് തട്ടിക്കയറി. എന്നാല്‍ എന്തിനാണ് അച്ഛനെ ഇതിലേക്ക് വലിച്ചിഴക്കുന്നതെന്നും നിങ്ങളൊരു എം.പിയായിരുന്നില്ലെ എന്നും പ്തിഷേധക്കാരില്‍ ഒരാള്‍ ചോദിച്ചപ്പോള്‍ നിങ്ങളുടെ പതിനാല് തലമുറകളെ വരെ പറയുമെന്നാണ് ദിലീപ് ദേഷ്യത്തോടെ പറഞ്ഞത്. ഇതോടെ പ്രതിഷേധം ശക്തമാവുകയായിരുന്നു. പിന്നാലെ ഇതുപോലെ ബഹളം വെക്കരുതെന്നും കഴുത്തിന് പിടിക്കുമെന്നും ഭീഷണിപ്പെടുത്തുകയായിരുന്നു.

സംഘര്‍ഷാവസ്ഥയിലേക്ക് എത്തിയതോടെ ഖരഗ്പൂര്‍ ടൗണ്‍ സ്റ്റേഷനില്‍ നിന്നുള്ള ഒരു സംഘം പൊലീസുകാര്‍ സ്ഥലത്തെത്തുകയായിരുന്നു.

 

Continue Reading

india

കുടുംബാസൂത്രണം നടപ്പാക്കിയ സംസ്ഥാനങ്ങളോട് അനീതി ; മണ്ഡല പുനര്‍നിര്‍ണയത്തിനെതിരെ തമിഴ്‌നാട്ടില്‍ വന്‍യോഗം

തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി, പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാന്‍ കര്‍ണാടക ഉപമുഖ്യമന്ത്രി ഡി കെ ശിവ കുമാര്‍, കേരള മുഖ്യമന്ത്രി പിണറായി വിജയന്‍, തുടങ്ങിയവര്‍ പങ്കെടുക്കുന്നു.

Published

on

മണ്ഡല പുനര്‍നിര്‍ണയ നീക്കത്തിനെതിരെ വിവിധ രാഷ്ട്രീയകക്ഷികളുടെ യോഗം ചെന്നെയില്‍ തുടങ്ങി. യോഗത്തില്‍ 7 സംസ്ഥാനങ്ങളിലെ വിവിധ കക്ഷിനേതാക്കള്‍ പങ്കെടുക്കുന്നു. തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിനാണ് യോഗം വിളിച്ചു ചേര്‍ത്തത്. തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി, പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാന്‍ കര്‍ണാടക ഉപമുഖ്യമന്ത്രി ഡി കെ ശിവ കുമാര്‍, കേരള മുഖ്യമന്ത്രി പിണറായി വിജയന്‍, തുടങ്ങിയവര്‍ പങ്കെടുക്കുന്നു. ഇതു കൂടാതെ കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്‍, സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം, മുസ്‌ലിം ലീഗിലെ പി.എം.എസലാം തുടങ്ങിയവരും കേരളത്തില്‍ നിന്ന് പങ്കെടുക്കുന്നു. ബിജെപി ഒഴികെയുള്ള 123 കക്ഷികള്‍ യോഗത്തിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.

വരാനിരിക്കുന്ന മണ്ഡല പുനര്‍ നിര്‍ണയം ദക്ഷിണേന്ത്യയിലെ ലോക്‌സഭാ മണ്ഡലങ്ങളുടെ എണ്ണത്തെ ബാധിക്കുമെന്നാണ് സ്റ്റാലിന്‍ കുറ്റപ്പെടുത്തി. നിലവിലുള്ള സീറ്റുകള്‍ കുറയ്ക്കാന്‍ അനുവദിക്കില്ലെന്ന് സ്റ്റാലിന്‍ വ്യക്തമാക്കി. സംസ്ഥാനങ്ങളുടെ ഫെഡറല്‍ അധികാരങ്ങള്‍ വെട്ടിക്കുറയ്ക്കാന്‍ അനുവദിക്കില്ലെന്നും തമിഴ് നാട് മുഖ്യമന്ത്രി പറഞ്ഞു. സ്റ്റാലിന്റെ പ്രവര്‍ത്തനങ്ങളെ ഡി കെ ശിവകുമാര്‍ അഭിനന്ദിച്ചു.

മാര്‍ച്ച് 5 ന് ചെന്നൈയില്‍ ഇതേ വിഷയത്തില്‍ നടന്ന സര്‍വകക്ഷി യോഗത്തിന് ശേഷമാണ് ചെന്നൈയിലെ ഐടിസി ചോളയില്‍ യോഗം ചേരുന്നത്. അതിര്‍ത്തി നിര്‍ണ്ണയം ബാധിക്കുന്ന സംസ്ഥാനങ്ങള്‍ക്കായുള്ള ആദ്യ സംയുക്ത ആക്ഷന്‍ കമ്മിറ്റി (ജെഎസി)യാണ് യോഗത്തിന് ആതിഥേയത്വം വഹിക്കുന്നത്. ഫെയര്‍ ഡീലിമിറ്റേഷന്‍ ഉറപ്പാക്കി ഫെഡറല്‍ ഘടന സംരക്ഷിക്കാന്‍ സംസ്ഥാനങ്ങള്‍ ഒന്നിച്ച ദിവസമായി ഇന്ന് ചരിത്രത്തില്‍ രേഖപ്പെടുത്തപ്പെടുമെന്ന് സ്റ്റാലിന്‍ സാമൂഹ്യ മാദ്ധ്യമങ്ങളില്‍ കുറിച്ചു. ചെന്നൈ കോര്‍പ്പറേഷന്‍ കെട്ടിടത്തിന് പുറത്ത് ‘ഫെയര്‍ ഡീലിമിറ്റേഷന്‍’ എന്ന വലിയ ബോര്‍ഡ് പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. കുടുംബാസൂത്രണം വിജയകരമായി നടപ്പിലാക്കിയ സംസ്ഥാനങ്ങളെ അതിര്‍ത്തി നിര്‍ണ്ണയം ബാധിക്കും. അതുകൊണ്ടാണ് ഈ സംസ്ഥാനങ്ങള്‍ അതിനെ എതിര്‍ക്കുന്നത്.

ചെന്നൈയിലെ നാമക്കല്‍ കവിഗ്‌നര്‍ ഹാളില്‍ ഈ വിഷയത്തില്‍ സര്‍വ്വകക്ഷി യോഗം ചേര്‍ന്നിരുന്നു. 123 രാഷ്ട്രീയ പാര്‍ട്ടികളില്‍ നിന്നുള്ള നേതാക്കള്‍ അതിര്‍ത്തി നിര്‍ണ്ണയത്തിനെതിരായ തമിഴ്നാടിന്റെ നിലപാടിന് പിന്തുണ അറിയിച്ചു. എന്നാല്‍ ബിജെപി യോഗം ബഹിഷ്‌കരിച്ചു.

Continue Reading

Trending