Connect with us

kerala

കർഷക ആത്മഹത്യക്ക് ഉത്തരവാദി സംസ്ഥാനസർക്കാർ: സ്വതന്ത്ര കർഷക സംഘം

പാലക്കാട്ട് 15 ന് നടത്തുന്ന കർഷക സത്യാഗ്രഹം സർക്കാരിനെതിരായ മുന്നറിയിപ്പാകും .

Published

on

കോഴിക്കോട് :വായ്പ ലഭിക്കാതെ നെൽ കർഷകൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ ഉത്തരവാദി സംസ്ഥാന സർക്കാരാണെന്ന് സ്വതന്ത്ര കർഷകസംഘം ആരോപിച്ചു. ഇന്നലെ ആലപ്പുഴയിൽ പ്രസാദ് എന്ന നെൽകർഷകൻ ബാങ്കിൽ നിന്ന് വായ്പ ലഭിക്കാതെ ആത്മഹത്യാക്കുറിപ്പ് എഴുതിവച്ച് ആത്മഹത്യ ചെയ്ത സംഭവത്തിൽ കർശന നടപടി ഉത്തരവാദിത്തപ്പെട്ടവർക്കെതിരെ ഉണ്ടാവണമെന്ന് സംസ്ഥാന പ്രസിഡണ്ട് കുറുക്കോളി മൊയ്തീൻ എംഎൽഎയും ജനറൽ സെക്രട്ടറി കളത്തിൽ അബ്ദുല്ല യും ആവശ്യപ്പെട്ടു .കർഷക ആത്മഹത്യകൾ കുടി വരുന്നതിനു കാരണം സർക്കാരുകളുടെ പിടിപ്പുകേടാണ്. നെല്ല് സംഭരണം കഴിഞ്ഞ ഏഴ് വർഷമായി അട്ടിമറിക്കപ്പെട്ടു. മാസങ്ങളോളം നെല്ലിൻറെ വില ലഭിക്കാതെ കാത്തുകെട്ടി കിടക്കേണ്ട അവസ്ഥയിലാണ് കർഷകർ. വിലക്ക് പകരം വായ്പ യെടുക്കാനാണ് സർക്കാർ പറയുന്നത്. വായ്പ നൽകാൻ ബാങ്കുകൾ തയ്യാറാവാത്തതിന് കാരണം സർക്കാർ സമയത്തിന് പണം തിരിച്ചടയ്ക്കാത്ത ത് മൂലമാണ്. മൻമോഹൻസിംഗിന്റെ കാലത്ത് കർഷക ആത്മഹത്യകൾ കുറഞ്ഞിരുന്നു എന്ന് ഇരുവരും ചൂണ്ടിക്കാട്ടി. മതിയായ അളവിൽ സംഭരണം നടത്തുകയും സമയബന്ധിതമായി വില വിതരണം ചെയ്യുകയും ചെയ്യണമെന്ന് ഇരുവരും ആവശ്യപ്പെട്ടു. പാലക്കാട്ട് 15 ന് നടത്തുന്ന കർഷക സത്യാഗ്രഹം സർക്കാരിനെതിരായ മുന്നറിയിപ്പാകും .

kerala

കാശ്മീര്‍ ഭീകരാക്രമണം; മുസ്‌ലിം യൂത്ത് ലീഗ് ഭീകരവിരുദ്ധ സായാഹ്നം സംഘടിപ്പിച്ചു

. നിരപരാധികളായ മനുഷ്യരെ കൊല്ലുകയും രാജ്യത്തിന്റെ സമാധാനവും സ്വസ്ഥതയും തകര്‍ക്കുന്ന ഭീകരവാദികള്‍ക്കെതിരെ ശക്തമായ നിലപാട് സ്വീകരിക്കാന്‍ ഭരണകൂടം തയ്യാറാകണമെന്ന് മുസ്‌ലിം യൂത്ത് ലീഗ് ആവശ്യപ്പെട്ടു.

Published

on

കാശ്മീരിലെ പെഹല്‍ഗാമില്‍ നടന്ന ഭീകരാക്രമണത്തില്‍ പ്രതിഷേധിച്ചു കൊണ്ട് മുസ്‌ലിം യൂത്ത് ലീഗ് കോഴിക്കോട് ജില്ലാ കമ്മിറ്റി ഭീകരവിരുദ്ധ സായാഹ്നം സംഘടിപ്പിച്ചു. നിരപരാധികളായ മനുഷ്യരെ കൊല്ലുകയും രാജ്യത്തിന്റെ സമാധാനവും സ്വസ്ഥതയും തകര്‍ക്കുന്ന ഭീകരവാദികള്‍ക്കെതിരെ ശക്തമായ നിലപാട് സ്വീകരിക്കാന്‍ ഭരണകൂടം തയ്യാറാകണമെന്ന് മുസ്‌ലിം യൂത്ത് ലീഗ് ആവശ്യപ്പെട്ടു. 29 പേരുടെ മരണം മുഴുവന്‍ ജനങ്ങളുടെയും മരണത്തിന് തുല്യമാണെന്നും നിരാശയില്‍ വീണു പോകാതെ പ്രതീക്ഷയോടെ മുന്നോട്ടുപോകാന്‍ രാജ്യത്തിന് സാധിക്കാന്‍ പ്രതീക്ഷ വെട്ടം കൈകളില്‍ തെളിയിച്ചു കൊണ്ടാണ് പരിപാടി സംഘടിപ്പിച്ചത്. തുടര്‍ന്ന് ഭീകര വിരുദ്ധ പ്രതിജ്ഞയും നടത്തി. മുസ്ലിം യൂത്ത് ലീഗ് ദേശീയ വൈസ് പ്രസിഡന്റ് ആഷിക്ക് ചെലവൂര്‍ ഉല്‍ഘാടനം ചെയ്തു. ഭീകരതയെ ചെറുക്കാന്‍ ഇന്ത്യക്കാര്‍ ഒറ്റക്കെട്ടാണെന്ന് ഭീകരതക്ക് മതമില്ലെന്നും അവരുടെ മനുഷ്യത്വ വിരുദ്ധമായ സമീപനങ്ങള്‍ക്കെതിരെ ഇന്ത്യക്കാരുടെ മാനവികതയുടെ മതമാണ് എന്നും അദ്ദേഹം പറഞ്ഞു. സാധാരണക്കാരുടെ മരണം അതീവ ഗൗരവമുള്ളതാണ് സുരക്ഷ ജാഗ്രതാ കൂടുതലുള്ള അതിര്‍ത്തി പ്രദേശങ്ങളില്‍ നടന്ന ഭീകരക്രമണത്തില്‍ ഭരണകൂടത്തിന് വീഴ്ച പറ്റിയിട്ടുണ്ടെങ്കില്‍ അത് പരിശോധിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ജില്ലാ പ്രസിഡന്റ് മിസ്ഹബ് കീഴരിയൂര്‍ അധ്യക്ഷത വഹിച്ചു.ജനറല്‍ സെക്രട്ടറി ടി മൊയ്തീന്‍ കോയ സ്വാഗതവും ട്രഷറര്‍ കെ എം എ റഷീദ് നന്ദിയും പറഞ്ഞു.
സംസ്ഥാന സമിതി അംഗം എ ഷിജിത്ത് ഖാന്‍, ഷഫീക്ക് അരക്കിണര്‍, എസ് വി ഷലീക്ക്, എം ടി സെയ്ദ് ഫസല്‍, ഒ എം നൗഷാദ്, റിഷാദ് പുതിയങ്ങാടി, പി വി അന്‍വര്‍, ഷാഫി, സിറാജ് കിണാശ്ശേരി, അഫ്‌നാസ് ചോറോട്, സ്വാഹിബ് മുഖദാര്‍, സമദ് പെരുമണ്ണ, കോയമോന്‍ പുതിയപാലം, നിസാര്‍ തോപ്പയില്‍ പ്രസംഗിച്ചു.
ഷമീര്‍ പറമ്പത്ത്, ഇര്‍ഷാദ് മനു, യൂനുസ് സലീം,ഷമീര്‍ കല്ലായി,നാസര്‍ ചക്കുംകടവ്, ബഷീര്‍ മുഖദാര്‍, നസീര്‍ കപ്പക്കല്‍, നസീര്‍ ചക്കുംകടവ്, മുനീര്‍ എം പി,യാക്കൂബ് കീഴവന, ഷമീല്‍ കെ കെ, മിഷാഹിര്‍ നടക്കാവ്, മുആദ് സി എം, ആഷിക്ക് ഫആദ് തുടങ്ങിയവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.

 

Continue Reading

india

പഹല്‍ഗാം ഭീകരാക്രമണം രാജ്യത്തിന്റെ പരമാധികാരത്തിന് നേരെയുള്ള കടന്നുകയറ്റം

ഡല്‍ഹിയില്‍ എംഎസ്എഫ് പ്രതിഷേധം

Published

on

പഹല്‍ഗാമില്‍ നടന്ന ഭീകരാക്രമണം രാജ്യത്തിന്റെ പരമാധികാരത്തിനു നേരെയുള്ള കടന്നുകയറ്റമെന്ന് എം.എസ്.എഫ്. ഡല്‍ഹി ജന്തര്‍ മന്ദറില്‍ എം.എസ്.എഫ് സംഘടിപ്പിച്ച ക്യാന്‍ഡ്ല്‍ ലൈറ്റ് വിജില്‍ അഡ്വ. ഹാരിസ് ബീരാന്‍ എം.പി ഉദ്ഘാടനം ചെയ്തു. എം.എസ്.എഫ് ദേശീയ പ്രസിഡന്റ് പി വി അഹമ്മദ് സാജു അധ്യക്ഷത വഹിച്ചു. എല്ലാ പ്രതിസന്ധികളെയും അതിജീവിച്ച് മുന്നോട്ടു പോകാന്‍ നമ്മുടെ മഹത്തായ ഈ ജനാധിപത്യ മതനിരപേക്ഷ രാജ്യത്തിന് കഴിയുമെന്ന് തീര്‍ച്ചയാണ്.

 

പക്ഷെ, കോടിക്കണക്കിന് മതനിരപേക്ഷ സമൂഹം താമസിക്കുന്ന ഇന്ത്യയെ കലുഷിതമാക്കാനുള്ള ചിദ്രശക്തികളുടെ ശ്രമം രാജ്യം ഒറ്റക്കെട്ടായി ചെറുത്തുതോല്‍പ്പിക്കമെന്നും ഭീകരതക്ക് മതമില്ലന്നും ഭീകരതയുടെ മതം ഭീകരത മാത്രമെന്നും ഭീകരാക്രമണത്തില്‍ ഉറ്റവരും ഉടയവരും നഷ്ടപ്പെട്ട എല്ലാവരോടും ദുഃഖത്തില്‍ പങ്കുചേരുന്നു. ടൂറിസ്റ്റുകള്‍ക്ക് സംരക്ഷണം ഒരുക്കുന്നതില്‍ വീഴ്ച വരുത്തിയത് പ്രത്യേകം അന്വേഷിക്കപെടേണ്ടതുണ്ടെന്നും എം എസ് എഫ് ആവശ്യപ്പെട്ടു. അഫ്‌സല്‍ യൂസുഫ്, അബ്ദുല്‍ ഹാദി, രാജിയ അഷ്റഫ്,സാഹില്‍, ഷാജഹാന്‍, റസിന്‍, നജ നഹ്‌മ എന്നിവര്‍ നേതൃത്വം നല്‍കി.

 

Continue Reading

kerala

വിമാനം ലഭിച്ചില്ല; നാട്ടിലേക്കുള്ള യാത്ര പ്രതിസന്ധിയില്‍; ടി.സിദ്ദിഖ് എം.എല്‍.എ

നിരവധി മലയാളികള്‍ കശ്മീരില്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്നും ഇവിടെയുള്ള വിനോദസഞ്ചാരികള്‍ പരിഭ്രാന്തിയിലാണെന്നും ടി.സിദ്ദീഖ് പറഞ്ഞു

Published

on

ശ്രീനഗറില്‍ നിന്ന് ഇതുവരെ വിമാനം ലഭിച്ചിക്കാത്തതിനാല്‍ ഇല്ലാത്തതിനാല്‍ നാട്ടിലേക്കുള്ള യാത്ര പ്രതിസന്ധിയിലാണെന്ന് കശ്മീരിലുള്ള ടി.സിദ്ദിഖ് എം.എല്‍.എ. നിരവധി മലയാളികള്‍ കശ്മീരില്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്നും ഇവിടെയുള്ള വിനോദസഞ്ചാരികള്‍ പരിഭ്രാന്തിയിലാണെന്നും ടി.സിദ്ദീഖ് പറഞ്ഞു. എന്നാല്‍, നാട്ടുകാര്‍ക്ക് കാര്യമായ ആശങ്കയില്ല. മലയാളികളെ നാട്ടിലെത്തിക്കുന്നതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുമായും പ്രതിപക്ഷ നേതാവുമായും ചര്‍ച്ചകള്‍ നടത്തി. നോര്‍ക്കയുടെ നേതൃത്വത്തിലാണ് ഇതിനുള്ള നീക്കങ്ങള്‍ നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

നാളെയുള്ള വിമാനത്തില്‍ സീറ്റ് ലഭിച്ചിട്ടില്ല. വിമാന സര്‍വീസ് കുറവാണ് എന്നതാണ് പ്രശ്‌നം. അടുത്ത ദിവസം തന്നെ തിരിച്ചെത്താന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്നും സിദ്ദീഖ് പറഞ്ഞു. നിയമസഭ സബ്ജക്ട് കമ്മിറ്റിയുമായി ബന്ധപ്പെട്ടാണ് കല്‍പ്പറ്റ എം.എല്‍.എ ടി.സിദ്ദിഖ്, തിരൂരങ്ങാട് എം.എല്‍.എ കെ.പി.എ മജീദ്, നെയ്യാറ്റിന്‍കര എം.എല്‍.എ കെ.ആന്‍സലന്‍, കൊല്ലം എം.എല്‍.എ മുകേഷ് എന്നിവര്‍ കശ്മീരിലെത്തിയത്.

Continue Reading

Trending