Connect with us

crime

നടി ഗൗതമിയുടെ സ്വത്ത് തട്ടിയെടുത്ത കേസില്‍ 5പേര്‍ അറസ്റ്റില്‍; പിടിയിലായത് തൃശ്ശൂരില്‍ നിന്ന്

മുഖ്യപ്രതി അഴകപ്പനും കുടുംബവുമാണ് കുന്നംകുളത്ത് നിന്ന് പിടിയിലായത്.

Published

on

നടിയും മുന്‍ ബി.ജെ.പി. നേതാവുമായിരുന്ന ഗൗതമിയുടെ സ്വത്ത് തട്ടിയെടുത്ത കേസില്‍ തമിഴ്‌നാട് സ്വദേശികളായ 5 പേര്‍ തൃശ്ശൂരില്‍ അറസ്റ്റില്‍. മുഖ്യപ്രതി അഴകപ്പനും കുടുംബവുമാണ് കുന്നംകുളത്ത് നിന്ന് പിടിയിലായത്. തമിഴ്‌നാട് പൊലീസാണ് ഇവരെ പിടികൂടിയത്.

നിലവില്‍ കുന്നംകുളത്തിനടുത്ത് ചൂണ്ടലില്‍ താമസിക്കുന്ന തമിഴ്‌നാട് പുതുശ്ശേരി സ്വദേശി അഴകപ്പന്‍ (63), ഭാര്യ നാച്ചാന്‍ (56), മകന്‍ ശിവ(32), ഇയാളുടെ ഭാര്യ ആര്‍തി (28), സതീഷ്(27) എന്നിവരാണ് അറസ്റ്റിലായതെന്ന് കുന്നംകുളം പൊലീസ് അറിയിച്ചു.

വ്യാജരേഖകള്‍ ഉപയോഗിച്ച് തന്റെ 25 കോടിയുടെ സ്വത്ത് അപഹരിച്ചുവെന്ന് ആരോപിച്ച് കഴിഞ്ഞ സെപ്റ്റംബറില്‍ ഗൗതമി ചെന്നൈ പൊലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കിയിരുന്നു. തനിക്കും മകള്‍ക്കുമെതിരെ വധഭീഷണിയുണ്ടെന്നും പരാതിയില്‍ ആരോപിച്ചിരുന്നു. 46 ഏക്കര്‍ വസ്തു വില്‍ക്കാന്‍ സഹായിക്കാനെത്തിയ അഴഗപ്പനും ഭാര്യയും തന്നെ ചതിച്ചുവെന്നാണ് പരാതിയില്‍ ഗൗതമി പറഞ്ഞിരുന്നത്. പരാതിയില്‍ കേസെടുത്ത കാഞ്ചീപുരം പൊലീസ് നവംബര്‍ 11-ന് നടിയില്‍നിന്നും മൊഴിയെടുക്കുകയും ചെയ്തിരുന്നു.

കാഞ്ചീപുരം ജില്ലയിലെ ശ്രീ പെരുമ്പത്തൂരിന് സമീപം കോട്ടയൂര്‍ ഗ്രാമത്തിലാണ് 25 കോടി വിലമതിക്കുന്ന സ്ഥലമുള്ളത്. നടിയുടെയും മകളുടെയും ഉടമസ്ഥതയിലുള്ള 46 ഏക്കറാണ് വില്‍ക്കാന്‍ തീരുമാനിച്ചത്. ഇതിന് സഹായിക്കാനായെത്തിയതാണ് കെട്ടിടനിര്‍മാതാവു കൂടിയായ അഴഗപ്പനും കുടുംബവും. ഇവരെ വിശ്വസിച്ച നടി പവര്‍ ഓഫ് അറ്റോര്‍ണി കൊടുത്തു. ഇതിന്റെ മറവിലാണ് തട്ടിപ്പ് നടത്തിയത്.

തട്ടിപ്പ് മനസിലാക്കി ചോദിച്ചപ്പോള്‍ അഴഗപ്പന്‍ രാഷ്ട്രീയ പിന്‍ബലത്തോടെ ഗുണ്ടകളെ വിട്ട് വധ ഭീഷണി മുഴക്കിയെന്നാണ് പരാതി. സംഭവം മകളുടെ പഠനത്തെ ബാധിക്കുന്നെന്നും ഗൗതമി വ്യക്തമാക്കിയിരുന്നു. തന്റെ സ്വത്ത് തട്ടിയെടുത്തവരെ സംരക്ഷിക്കുന്നെന്ന് ആരോപിച്ച് ഗൗതമി അടുത്തിടെയാണ് ബി.ജെ.പി.യില്‍നിന്ന് രാജിവെച്ചത്.

 

crime

ഒറ്റപ്പാലത്ത് എസ്ഐയ്ക്കും യുവാവിനും ആക്രമണത്തിൽ പരിക്കേറ്റു ; അക്രമം സംഘർഷ സ്ഥലത്ത് നിന്നും യുവാവിനെ കസ്റ്റഡിയിലെടുക്കുന്നതിനിടെ

ഇന്നലെ രാത്രി 12 മണിയോടെയാണ് സംഭവം.

Published

on

പാലക്കാട് ഒറ്റപ്പാലത്ത് എസ്ഐക്കും യുവാവിനും വെട്ടേറ്റു. ഒറ്റപ്പാലം മീറ്റ്നയിൽ ഗ്രേഡ് എസ് ഐ രാജ് നാരായണനും കസ്റ്റഡിയിലായിരുന്ന അക്ബറിനുമാണ് വെട്ടേറ്റത്. സംഘർഷ സ്ഥലത്തു നിന്നും അക്ബറിനെ കൊണ്ടുപോകുമ്പോൾ ആണ് ആക്രമണം ഉണ്ടായത്.

ഇന്നലെ രാത്രി 12 മണിയോടെയാണ് സംഭവം. മീറ്റ്ന മേഖലയിൽ രണ്ട് വിഭാഗങ്ങൾ തമ്മിൽ സംഘര്‍ഷമുണ്ടായിരുന്നു. ഇതറിഞ്ഞാണ് പൊലീസ് ഇവിടെയെത്തിയത്. അക്ബറിനെ കസ്റ്റഡിയിലെടുത്ത് മടങ്ങുന്നതിനിടെ ഇയാളെ ആക്രമിച്ച മറ്റൊരു വിഭാഗം പൊലീസിനെ ഉൾപ്പെടെ ആക്രമിക്കുകയായിരുന്നു.

എസ്ഐ രാജ് നാരായണന്‍റെ കൈക്ക് വെട്ടേറ്റത്. ഉടൻ തന്നെ ഇരുവരെയും മറ്റ് പൊലീസുകാര്‍ ചേര്‍ന്ന് സമീപത്തുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. പരിക്ക് ഗുരുതരമല്ല. ആക്രമിച്ചയാളുകളെ ഇതുവരെ പിടികൂടിയിട്ടില്ല.

Continue Reading

crime

സൗദിയില്‍ സ്ത്രീകളെയും കുട്ടികളെയും യാചനക്കെത്തിച്ച 15 പേര്‍ പിടിയില്‍

മനുഷ്യക്കടത്ത് വിരുദ്ധ നിയമം ലംഘിച്ചവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കും.

Published

on

റിയാദ്: പൊതുസ്ഥലങ്ങളിലും റോഡുകളിലും യാചനയ്ക്കായി സ്വന്തം രാജ്യക്കാരായ സ്ത്രീകളെ യും കുട്ടികളെയും എത്തിച്ചു ചൂഷണം ചെയ്ത 12 യമനി പൗരന്മാരെ പൊലീസ് അറസ്റ്റ് ചെയ്തു.

യാചകരെ നിരീക്ഷിക്കുന്നതിനും അറസ്റ്റ് ചെയ്യുന്നതിനുമായി ജിദ്ദ ഗവര്‍ണറേറ്റിലെ ജിദ്ദ സെക്യൂരിറ്റി പട്രോളുകള്‍, കമ്മ്യൂണിറ്റി സെക്യൂരിറ്റി ആന്‍ഡ് കോംബാറ്റിംഗ് ട്രാഫിക്കിംഗ് ഇന്‍ പേഴ്സണ്‍ ഡിപ്പാര്‍ട്ട്മെന്റുമായി ഏകോപിപ്പിച്ച് നടത്തിയ സുരക്ഷാ കാമ്പെയ്നിനിടെയാണ് അറസ്റ്റ്.

മനുഷ്യക്കടത്ത് വിരുദ്ധ നിയമം ലംഘിച്ചവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കും. എന്നാല്‍ ചൂഷണത്തിന് ഇരയായവര്‍ക്ക് ആവശ്യമായ മാനുഷിക സേവനങ്ങള്‍ നല്‍കുന്നതിന് സുരക്ഷാ അധികാരികള്‍ ബന്ധപ്പെട്ടവര്‍ക്ക് ആവശ്യമായ നിര്‍ദ്ദേശം നല്‍കി.

Continue Reading

crime

ബ്രെഡിനുള്ളില്‍ എം.ഡി.എം.എ കടത്തി; കാട്ടാക്കടയില്‍ രണ്ട് കൊലക്കേസ് പ്രതികള്‍ പിടിയില്‍

ഏഴ് ബ്രെഡ് പാക്കറ്റുകളാണ് കണ്ടെത്തിയത്.

Published

on

തിരുവനന്തപുരം കാട്ടാക്കട ആമച്ചലിൽ വീട്ടിൽ നിന്നും 195 ഗ്രാം MDMA പിടികൂടി. രണ്ടു പേർ കസ്റ്റഡിയിൽ. ആമച്ചൽ സ്വദേശി വിഷ്ണു, തിരുമല സ്വദേശി അനൂപ് എന്നിവരാണ് കസ്റ്റഡിയിൽ ഉള്ളത്. കൊലക്കേസ് പ്രതികളാണ് ഇരുവരും. ബ്രെഡിനുള്ളിൽ ഒളിപ്പിച്ച നിലയിൽ ആയിരുന്നു എംഡിഎംഎ.

ഡാൻസാഫ് സംഘമാണ് പിടികൂടിയത്. ഏഴ് ബ്രെഡ് പാക്കറ്റുകളാണ് കണ്ടെത്തിയത്. ബാംഗ്ലൂരിൽ നിന്നും ബ്രെഡ് പാക്കറ്റ് വാങ്ങി അതിലാണ് എംഡിഎംഎ കടത്തിയത്. ഇപ്പോഴും വീട്ടിൽ പരിശോധന നടക്കുന്നു. സംഘത്തിൽ ഒരാൾ കൂടിയുണ്ട് അയാൾക്കായി അന്വേഷണം നടക്കുന്നുവെന്ന് പൊലീസ് അറിയിച്ചു.

Continue Reading

Trending