Connect with us

india

ഡല്‍ഹി കലാപം: അനുരാഗ് ഠാക്കൂറിനും കപില്‍ മിശ്രയ്ക്കും പര്‍വേശ് വര്‍മയ്ക്കും ക്ലീന്‍ചിറ്റ്- തെളിവില്ലെന്ന് ഡല്‍ഹി പൊലീസ്!

Published

on

ന്യൂഡല്‍ഹി: ഡല്‍ഹി കലാപത്തില്‍ പ്രകോപന പ്രസംഗങ്ങള്‍ കൊണ്ട് സംഘ്പരിവാര്‍ പ്രവര്‍ത്തകരെ ഉത്തേജിപ്പിച്ച ബി.ജെ.പി നേതാക്കള്‍ക്ക് ഡല്‍ഹി പൊലീസിന്റെ ക്ലീന്‍ ചിറ്റ്. കലാപവുമായി ബന്ധപ്പെട്ട് കപില്‍ മിശ്ര, അനുരാഗ് ഠാക്കൂര്‍, പര്‍വേശ് വര്‍മ എന്നിവര്‍ക്കെതിരെ കേസ് ചുമത്താന്‍ തെളിവില്ല എന്നാണ് പൊലീസ് പറയുന്നത്. ഡല്‍ഹി ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് പൊലീസ് ഇക്കാര്യം വ്യക്തമാക്കിയത്.

ചീഫ് ജസ്റ്റിസ് ഡി.എന്‍ പട്ടേല്‍, ജസ്റ്റിസ് പ്രതീക് ജലാന്‍ എന്നിവര്‍ അടങ്ങുന്ന ഡിവിഷന്‍ ബഞ്ചിന് മുമ്പാകെ ലീഗല്‍ സെല്‍ ഡപ്യൂട്ടി കമ്മിഷണര്‍ രാജേഷ് ദേവ് ആണ് സത്യവാങ്മൂലം സമര്‍പ്പിച്ചത്. കലാപവുമായി ബന്ധപ്പെട്ട് നേതാക്കള്‍ക്കെതിരെ തെളിവുകള്‍ ലഭിച്ചാല്‍ ഉടന്‍ കേസെടുക്കുമെന്നും സത്യവാങ്മൂലം പറയുന്നു.

ഫെബ്രുവരി അവസാന വാരം വടക്കുകിഴക്കന്‍ ഡല്‍ഹിയിലുണ്ടായ കലാപത്തില്‍ 751 ക്രിമിനില്‍ കേസുകളാണ് ഇതുവരെ രജിസ്റ്റര്‍ ചെയ്തത് എന്ന് പൊലീസ് വ്യക്തമാക്കി. ആംസ് ആക്ട്, യു.എ.പി.എ തുടങ്ങിയ വകുപ്പുകളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്. ഡി.സി.പിമാര്‍ അദ്ധ്യക്ഷരായ മൂന്ന് എസ്.ഐ.ടികളാണ് കേസ് അന്വേഷിക്കുന്നത്- പൊലീസ് വ്യക്തമാക്കി.

കലാപം പെട്ടെന്നുണ്ടായതല്ലെന്നും പിന്നില്‍ സാമൂഹികൈക്യം തകര്‍ക്കാനുള്ള ക്രിമിനല്‍ ഗൂഢാലോചനയുണ്ട് എന്നും പൊലീസ് പറയുന്നു. ചില കുറുസംഘങ്ങളാണ് കലാപത്തിനു പിന്നില്‍. അവര്‍ക്ക് ചില അജണ്ടകളുണ്ടായിരുന്നു- പൊലീസ് ആരോപിച്ചു.

നേരത്തെ, ജസ്റ്റിസ് എസ് മുരളീധറിന്റെ നേതൃത്വത്തിലുള്ള ഹൈക്കോടതി ബഞ്ച് ഫെബ്രുവരി 26ന് കപില്‍ മിശ്ര അടക്കമുള്ളവര്‍ക്കെതിരെ എന്തു കൊണ്ടാണ് കേസെടുക്കാത്തത് എന്ന് ചോദിച്ചിരുന്നു. പ്രകോപന പ്രസംഗങ്ങളില്‍ ഒരു ദിവസത്തിനകം കേസ് രജിസ്റ്റര്‍ ചെയ്യണമെന്നും കോടതി ആവശ്യപ്പെട്ടിരുന്നു. തൊട്ടുപിന്നാലെ ജസ്റ്റിസ് മുരളീധറിനെ സര്‍ക്കാര്‍ തിരക്കിട്ട് സ്ഥലം മാറ്റുകയായിരുന്നു. നിലവിലെ സാഹചര്യത്തില്‍ കേസെടുക്കുന്നത് പ്രശ്‌നങ്ങള്‍ക്ക് വഴിയൊരുക്കും എന്നാണ് സോളിസിറ്റല്‍ ജനറല്‍ തുഷാര്‍ മേത്ത കോടതിയെ അറിയിച്ചിരുന്നത്.

കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂര്‍ അടക്കമുള്ള ബി.ജെ.പി നേതാക്കള്‍ ദേശ് കി ഗദ്ദാറോന്‍ കോ, ഗോലി മാറോ സാലോന്‍ കോ (ദേശവഞ്ചകരെ വെടിവച്ചു കൊല്ലൂ) എന്നു തുടങ്ങിയ മുദ്രാവാക്യങ്ങള്‍ കലാപത്തിന് തൊട്ടു മുമ്പ് ഉയര്‍ത്തിയത് വിവാദമായിരുന്നു. ഇതിന്റെ വീഡിയോ സാമൂഹിക മാദ്ധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയും ചെയ്തിരുന്നു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

പൊലീസിന് ഒരു ദിവസത്തേക്ക് ലീവ് നല്‍കിയാല്‍ ഹിന്ദുക്കളുടെ ശക്തി കാണിക്കാം; വിദ്വേഷ പ്രസംഗവുമായി ബി.ജെ.പി എം.എല്‍.എ

കേസുകള്‍ കാണുമ്പോള്‍ അതില്‍ ഉള്‍പ്പെട്ട ആളുകളെ കണ്ടെത്തി അവരുടെ എല്ല് ഒടിക്കണമെന്നും എം.എല്‍.എ ഒരു പൊതുയോഗത്തില്‍ വെച്ച് പ്രവര്‍ത്തകരോട് ആഹ്വാനം ചെയ്തു.

Published

on

ഒരു ദിവസത്തേക്ക് പൊലീസിന് അവധി നല്‍കിയാല്‍ ഹിന്ദുക്കളുടെ ശക്തിയെന്താണന്ന് താന്‍ കാണിക്കാമെന്ന് വെല്ലുവിളിച്ച് മഹാരാഷ്ട്രയിലെ കാന്‍കാവില്‍ നിന്നുള്ള ബി.ജെ.പി. എം.എല്‍.എ. നിതേഷ് റാണ. ഇനി ‘ലവ്ജിഹാദ്’ കേസുകള്‍ കാണുമ്പോള്‍ അതില്‍ ഉള്‍പ്പെട്ട ആളുകളെ കണ്ടെത്തി അവരുടെ എല്ല് ഒടിക്കണമെന്നും എം.എല്‍.എ ഒരു പൊതുയോഗത്തില്‍ വെച്ച് പ്രവര്‍ത്തകരോട് ആഹ്വാനം ചെയ്തു.

അങ്ങനെ ചെയ്യുമ്പോള്‍ തന്നെ വിളിച്ചാല്‍ മതിയെന്നും പ്രവര്‍ത്തകര്‍ക്ക് ഒന്നും സംഭവിക്കില്ലെന്നും താന്‍ സുരക്ഷയൊരുക്കുമെന്നും നിതേഷ് റാണ ഉറപ്പ് നല്‍കി. മഹാരാഷ്ട്രയിലെ സാന്‍ഗലില്‍ നടത്തി വിദ്വേഷ, ഭീഷണി പ്രസംഗത്തിന്റെ വീഡിയോ വാര്‍ത്ത ഏജന്‍സികള്‍ പുറത്തു വിട്ടു. പിന്നാലെ ഈ വീഡിയോ സമൂഹ മാധ്യമങ്ങളിലും വ്യാപകമായി പ്രചരിച്ചു. എന്നാല്‍ ഒരു എം.എല്‍.എ എന്ന നിലയിലല്ല, ഒരു ഹിന്ദു എന്ന നിലയിലാണ് ഇത്തരത്തില്‍ സംസാരിച്ചത് എന്നായിരുന്നു നിതേഷ് റാണ പിന്നീട് വിശദീകരിച്ചത്.

‘ ഒരു എം.എല്‍.എ അല്ലെങ്കില്‍ ഒരു ബി.ജെ.പി പ്രവര്‍ത്തകന്‍ എന്ന നിലയിലല്ല ഞാന്‍ സംസാരിച്ചത്. ഒരു ഹിന്ദു എന്ന നിലയില്‍ ഹിന്ദുക്കളെ കുറിച്ചാണ് സംസാരിച്ചത്. അതെന്റെ മതപരമായ കടമയാണ്. നമ്മുടെ മതം വെല്ലുവിളി നേരിടുകയാണ്. ഹിന്ദുമതത്തിനെതിരെ കല്ലെറിയുന്നത് പോലെ ഞാന്‍ മതത്തിന് വേണ്ടി നിലകൊള്ളുന്നു, അതിന് വേണ്ടി പോരാടുന്നു,’ നിതേഷ് റാണ പറഞ്ഞു.

അതേസമയം നിതേഷ് റാണയുടെ വിദ്വേഷ പ്രസ്താവനക്കെതിരെ വിമര്‍ശനവുമായി എ.ഐ.എം.ഐ.എം നേതാവ് വാരിസ് പത്താന്‍ രംഗത്തെത്തി. ഇതേ കാര്യം താനാണ് പറഞ്ഞിരുന്നതെങ്കില്‍ ഇപ്പോള്‍ ജയിലിലായേനെയെന്ന് വാരിസ് പത്താന്‍ പറഞ്ഞു. 24 മണിക്കൂര്‍ പോലീസിന് മാറ്റി നിര്‍ത്തൂ എന്നും അദ്ദേഹം എന്താണ് ചെയ്യാന്‍ പോകുന്നതെന്ന് അറിയണമെന്നും എ.ഐ.എം.ഐ.എം നേതാവ് പറഞ്ഞു.

നിതേഷ് റാണയുടേത് പ്രകോപനപരമായ പരാമര്‍ശമാണെങ്കിലും അദ്ദേഹത്തിനെതിരെ കേസെടുക്കാതെ തെരഞ്ഞെടുപ്പിന് മുമ്പാടി വര്‍ഗീയ കലാപത്തിന് കളമൊരുക്കുകയാണ് മഹാരാഷ്ട്ര സര്‍ക്കാര്‍ ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു. നിതേഷ് റാണ ആദ്യമായല്ല വിദ്വേഷ പരാമര്‍ശം നടത്തുന്നതെന്നും ഈ മാസം ഒന്നിന് ഹിന്ദുക്കള്‍ കൂട്ടമായി പള്ളികളിലേക്ക് കയറി മുസ്‌ലിങ്ങളെ ഒന്നൊന്നായി കൊല്ലണമെന്നും നിതേഷ് റാണ പറഞ്ഞിരുന്നതായി വാരിസ് പത്താന്‍ കൂട്ടിച്ചേര്‍ത്തു.

Continue Reading

india

ഉത്തരേന്ത്യന്‍ ഗ്രാമങ്ങളുടെ ദാഹമകറ്റാന്‍ യൂത്ത് ലീഗ് ദേശീയ കമ്മിറ്റി; മീററ്റില്‍ ഹൈദരലി തങ്ങള്‍ കുടിവെള്ള പദ്ധതി സ്വിച്ച് ഓണ്‍ ചെയ്തു

ആദ്യഘട്ടത്തിൽ പള്ളി, മദ്രസ, തഹ്ഫീളുൽ ഖുർആൻ സെന്റർ, പബ്ലിക് സ്കൂൾ എന്നിവയുടെ സമീപത്തായി മൂന്ന് സ്ഥലങ്ങളിലാണ് പദ്ധതി പൂർത്തിയായത്

Published

on

ഉത്തർപ്രദേശിലെ മീററ്റിൽ പണി പൂർത്തിയായ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ കുടിവെള്ള പദ്ധതി യൂത്ത് ലീഗ് ദേശീയ പ്രസിഡന്റ് ആസിഫ് അൻസാരി സ്വിച്ച് ഓൺ ചെയ്തു. ആദ്യഘട്ടത്തിൽ പള്ളി, മദ്രസ, തഹ്ഫീളുൽ ഖുർആൻ സെന്റർ, പബ്ലിക് സ്കൂൾ എന്നിവയുടെ സമീപത്തായി മൂന്ന് സ്ഥലങ്ങളിലാണ് പദ്ധതി പൂർത്തിയായത്.

ഏബിൾ ഗ്രൂപ്പ് സഹായത്തോടെ യൂത്ത് ലീഗ് ദേശീയ കമ്മിറ്റി റിലീഫ് വിംഗ് നേതൃത്വത്തിലാണ് ജലക്ഷാമം നേരിടുന്ന ഉത്തരേന്ത്യയിലെ വിവിധ പ്രദേശങ്ങളിൽ ഹൈദരലി തങ്ങൾ കുടിവെള്ള പദ്ധതി നടപ്പാക്കുന്നത്. ഹരിയാനയിലെ മേവാത്, ഹതീൻ, ഡൽഹിയിലെ ദിൽഷാദ് ഗാർഡൻ, സീമ പുരി എന്നിവിടങ്ങളിലും പണി പൂർത്തിയായി തുറന്നു കൊടുത്തിട്ടുണ്ട്.

മീററ്റിൽ നടന്ന ചടങ്ങിൽ യൂത്ത് ലീഗ് ദേശീയ വൈസ് പ്രസിഡന്റ് അഡ്വ. ഷിബു മീരാൻ, പദ്ധതി കോർഡിനേറ്റർ യൂത്ത് ലീഗ് ദേശീയ സെക്രട്ടറി സികെ ശാക്കിർ, മുസ്‌ലിം ലീഗ് യുപി സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ.മുഹമ്മദ്‌ ഉവൈസ് പ്രസംഗിച്ചു. മീററ്റ് കോർപറേഷൻ കൗൺസിലറും സിറ്റി മുസ്‌ലിം ലീഗ് പ്രസിഡന്റുമായ റിസ്‌വാൻ അൻസാരി അധ്യക്ഷത വഹിച്ചു. യൂത്ത് ലീഗ് യുപി സംസ്ഥാന ജനറൽ സെക്രട്ടറി മുഹമ്മദ്‌ സുബൈർ സ്വാഗതവും
സിറ്റി യൂത്ത് ലീഗ് പ്രസിഡന്റ് ആഷിഖ് ഇലാഹി നന്ദിയും പറഞ്ഞു.

Continue Reading

india

ബിഹാറില്‍ ദലിതരുടെ വീടുകള്‍ തീയിട്ടത് അപലപനീയം: ദലിത് ലീഗ്‌

നവാഡ ജില്ലയിലെ മുഫാസിൽ കൃഷ്ണ നഗർ മഹാ ദളിത് സെറ്റിൽമെൻ്റിലാണ് സംഭവം

Published

on

ബിഹാറിൽ 21 ദലിത് കുടുംബങ്ങളുടെ വീടുകൾ അഗ്നിക്കിരയാക്കിയ സംഭവം അപലപനീയമാണന്ന് ദലിത് ലീഗ് സ്റ്റേറ്റ് കമ്മറ്റി ആരോപിച്ചു. നവാഡ ജില്ലയിലെ മുഫാസിൽ കൃഷ്ണ നഗർ മഹാ ദളിത് സെറ്റിൽമെൻ്റിലാണ് സംഭവം നടന്നത്. പ്രദേശത്ത് നിന്ന് ഒഴിഞ്ഞു പോകണമെന്ന് ആവശ്യപ്പെട്ട് ഭൂമി കച്ചവടക്കാരനായ നന്ദു പാസ്വാൻ്റെ നേതൃത്വത്തിൽ എത്തിയ സംഘമാണ് അക്രമം നടത്തിയത്.

ബി ജെ പി നേതൃത്വം നൽകുന്ന എൻ ഡി എ മുന്നണിയുടെ ദലിത് വിരുദ്ധ വികാരമാണ് പ്രശ്നത്തിന് കാരണമാക്കിയത്. ഇത്തരം സംഭവങ്ങൾ രാജ്യത്ത് ആവർത്തിക്കാതിരിക്കാൻ നടപടി സ്വീകരിക്കാൻ ഭരണകർത്താക്കൾ തയ്യാറാവണമെന്നും യോഗം ആവശ്യപ്പെട്ടു. ഈ സംഭവത്തിൽ പ്രതികരിച്ച പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയേയും പ്രിയങ്കാ ഗാന്ധി, തേജസ്വി യാദവ്, അഖിലേഷ് യാദവ് എന്നിവരെയും യോഗത്തിൽ അഭിനന്ദിച്ചു.

യോഗത്തിൽ സംസ്ഥാന പ്രസിഡൻ്റ് ഇ.പി. ബാബു അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ശശിധരൻമണലായ, ട്രഷർ എസ്. കുമാരൻ ഭാരവാഹികളായ പി.ബാലൻ, പ്രകാശൻ പറമ്പൻ, സുധാകരൻ കുന്നത്തൂർ, വി. എം സുരേഷ് ബാബു, പ്രകാശൻ മൂച്ചിക്കൽ, ശ്രീദേവി പ്രാകുന്ന്, സോമൻ പുതിയാത്ത്, വേലായുധൻ മഞ്ചേരി, യു. വി മാധവൻ, ആർ. ചന്ദ്രൻ, കലാഭവൻ രാജു, സജിത വിനോദ്, ആർ. വാസു, പോൾ എം.പീറ്റർ, കെ. എ ശശി എന്നിവർ സംസാരിച്ചു.

Continue Reading

Trending