Connect with us

india

ബീഹാറില്‍ 12 കോടി ചെലവഴിച്ച് നിര്‍മിക്കുന്ന പാലം ഉദ്ഘാടനത്തിന് മുമ്പ് തകര്‍ന്നു

ബക്ര നദിക്ക് കുറുകെ നിര്‍മിച്ചുകൊണ്ടിരിക്കുന്ന കോണ്‍ക്രീറ്റ് പാലമാണ് ഉദ്ഘാടനത്തിന് മുമ്പ് തകര്‍ന്നത്.

Published

on

ബീഹാറില്‍ 12 കോടി ചെലവഴിച്ച് നിര്‍മിക്കുന്ന പാലം തകര്‍ന്നുവീണു. സംസ്ഥാനത്തെ അരാരിയയിലാണ് സംഭവം. ബക്ര നദിക്ക് കുറുകെ നിര്‍മിച്ചുകൊണ്ടിരിക്കുന്ന കോണ്‍ക്രീറ്റ് പാലമാണ് ഉദ്ഘാടനത്തിന് മുമ്പ് തകര്‍ന്നത്.
അപകടത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല. അരാരിയ ജില്ലയിലെ കുര്‍സകാന്തക്കും സിക്തിക്കും ഇടയിലുള്ള യാത്ര എളുപ്പമാക്കുന്നതിനായാണ് ഈ പാലം നിര്‍മിച്ചത്. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ രണ്ട് തവണയാണ് പാലം തകര്‍ന്നുവീണത്. നിലവില്‍ പാലത്തിന്റെ സെന്‍ട്രല്‍ പില്ലര്‍ മാത്രമാണ് അവശേഷിക്കുന്നത്.
അപകടത്തിന് പിന്നാലെ, പാലം ഒരു ഭാഗത്തേക്ക് ചരിയുന്നതും തുടര്‍ന്ന് ആളുകള്‍ തടിച്ചുകൂടുന്നതിന്റെയും ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിക്കുകയാണ്. സംഭവത്തില്‍ ഉന്നതതല അന്വേഷണം ആവശ്യപ്പെട്ട് സിക്തി എം.എല്‍.എ വിജയകുമാര്‍ രംഗത്തെത്തി. നിര്‍മാണ കമ്പനിയുടെ അനാസ്ഥ മൂലമാണ് പാലം തകര്‍ന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
അതേസമയം ഗുണനിലവാരമില്ലാത്ത വസ്തുക്കള്‍ കൊണ്ടാണ് പാലം നിര്‍മിച്ചതെന്ന് നാട്ടുകാര്‍ പ്രതികരിച്ചതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. മുമ്പ് നിര്‍മിച്ച പാലത്തിന്റെ അപ്രോച്ച് റോഡ് പൊളിച്ച്, അതിന്റെ അവശിഷ്ടങ്ങള്‍ കൊണ്ടാണ് തകര്‍ന്ന പാലം നിര്‍മിച്ചിരുന്നത്. അപ്രോച്ച് റോഡ് പുനഃസ്ഥാപിക്കാനുള്ള പണികള്‍ നടക്കുന്നതിനിടെയാണ് പാലം തകര്‍ന്നതെന്നും നാട്ടുകാര്‍ മാധ്യമങ്ങളോട് പറഞ്ഞു.
ഇത് ആദ്യമായല്ല ബീഹാറില്‍ നിര്‍മാണത്തിലിരിക്കെ ഒരു പാലം തകരുന്നത്. ഭഗല്‍പൂരിലെ പാലം തകര്‍ന്നത് വലിയ വിവാദമായിരുന്നു. ഭഗല്‍പൂരിനെയും ഖഗാരിയയെയും ബന്ധിപ്പിക്കുന്ന ഈ പാലം രണ്ടുതവണയാണ് തകര്‍ന്നത്.
2023 ഏപ്രില്‍ 30ന് ആയിരുന്നു ആദ്യമായി പാലം തകര്‍ന്നത്. പിന്നീട് ജൂണ്‍ നാലിന് പാലം രണ്ടാമതും തകര്‍ന്നു. സംഭവത്തില്‍ അഴിമതി നടന്നിട്ടുണ്ടെന്ന് മുഖ്യമന്ത്രി നിതീഷ് കുമാര്‍ മാധ്യമങ്ങളോട് പ്രതികരിക്കുകയുമുണ്ടായി. തുടര്‍ന്ന് രൂക്ഷ വിമര്‍ശനമാണ് സര്‍ക്കാരിനെതിരെയും പൊതുമരാമത്തിനെതിരെയും സംസ്ഥാനത്ത് ഉയര്‍ന്നത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

അര്‍ജുന്റെ കുടുംബത്തിന് 5 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് കര്‍ണാടക സര്‍ക്കാര്‍

അര്‍ജുന്റെ മൃതദേഹം കാര്‍വാര്‍ ആശുപത്രിയില്‍നിന്ന് നാട്ടിലേക്ക് പുറപ്പെട്ടു.

Published

on

ഷിരൂരിലെ മണ്ണിടിച്ചിലില്‍ മരിച്ച അര്‍ജുന്റെ കുടുംബത്തിന് ധനസഹായം പ്രഖ്യാപിച്ച് കര്‍ണാടക സര്‍ക്കാര്‍. 5 ലക്ഷം രൂപയാണ് അര്‍ജുന്റെ കുടുംബത്തിന് കര്‍ണാടക സര്‍ക്കാര്‍ ധനസഹായം പ്രഖ്യാപിച്ചത്. ഡിഎന്‍എ പരിശോധനയില്‍ മൃതദേഹം അര്‍ജുന്റേത് തന്നെയാണെന്ന് സ്ഥിരീകരിച്ചിരുന്നു. അര്‍ജുന്റെ മൃതദേഹം കാര്‍വാര്‍ ആശുപത്രിയില്‍നിന്ന് നാട്ടിലേക്ക് പുറപ്പെട്ടു. നാളെ രാവിലെ ആറുമണിയോടെ മൃതദേഹം വീട്ടിലെത്തിക്കും. വീട് വരെ കാര്‍വാര്‍ എംഎല്‍എ സതീഷ് കൃഷ്ണ സെയിലും കര്‍ണാടക പൊലീസും ആംബുലന്‍സിനെ അനുഗമിക്കും.

ഷിരൂരില്‍ 72 ദിവസം നീണ്ടുനിന്ന തിരച്ചിലിനൊടുവിലാണ് അര്‍ജുനെയും അര്‍ജുന്റെ ലോറിയും കണ്ടെത്താനായത്. ജൂലൈ 16 നാണ് ഷിരൂരിലെ മണ്ണിടിച്ചിലില്‍ അര്‍ജുന്‍ അപകടത്തില്‍ പെടുന്നത്. ഷിരൂരില്‍ കാലാവസ്ഥ പ്രതികൂലമായതിനാല്‍ തിരച്ചില്‍ ദുഷ്‌കരമായിരുന്നു. ഗോവയില്‍ നിന്നും എത്തിച്ച ഡ്രഡ്ജര്‍ ഉപയോഗിച്ചുള്ള തിരച്ചിലിലാണ് അര്‍ജുനെ കണ്ടെത്താനായത്.

72 ദിവസങ്ങള്‍ക്ക് ശേഷമാണ് കഴിഞ്ഞ ദിവസം അര്‍ജുന്റെ ലോറി ഗംഗാവലി പുഴയില്‍ കണ്ടെത്തിയത്. ക്യാബിനില്‍ അഴുകിയ നിലയിലായിരുന്നു മൃതദേഹം.

 

 

Continue Reading

india

അര്‍ജുന്റെ മൃതദേഹം കാര്‍വാര്‍ ആശുപത്രിയില്‍ നിന്ന് നാട്ടിലേക്ക്

ഡിഎന്‍എ പരിശോധനയില്‍ മൃതദേഹം അര്‍ജുന്റേത്  തന്നെയാണെന്ന് സ്ഥിരീകരിച്ചതോടെയാണ് നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടികള്‍ വേഗമാക്കിയത്.

Published

on

ഷിരൂരിലെ മണ്ണിടിച്ചില്‍ മരിച്ച അര്‍ജുന്റെ മൃതദേഹം കാര്‍വാര്‍ ആശുപത്രിയില്‍ നിന്ന് നാട്ടിലേക്ക്. ഡിഎന്‍എ പരിശോധനയില്‍ മൃതദേഹം അര്‍ജുന്റേത്് തന്നെയാണെന്ന് സ്ഥിരീകരിച്ചതോടെയാണ് നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടികള്‍ വേഗമാക്കിയത്.

അര്‍ജുന്റെ മൃതദേഹവുമായി ആംബുലന്‍സ് കാര്‍വാര്‍ ആശുപത്രിയില്‍ നിന്ന് പുറപ്പെട്ടു. വൈകീട്ട് മൂന്നുമണിയോടെയാണ് പരിശോധനാ ഫലം കുടുംബത്തെ അറിയിച്ചത്. പിന്നാലെ മറ്റു നടപടിക്രമങ്ങള്‍ വേഗത്തിലാക്കി. അര്‍ജുന്റെ മൃതദേഹം കൊണ്ടുവരുന്ന ആംബുലന്‍സില്‍ സഹോദരന്‍ അഭിജിത്തും സഹോദരി ഭര്‍ത്താവ് ജിതിനും ഒപ്പമുണ്ടാകും. മൃതദേഹത്തെ കൊണ്ടുവരുന്നതോടൊപ്പം കര്‍ണാടക പൊലീസും ഉണ്ടാകും. കാര്‍വാര്‍ എംഎല്‍എ സതീഷ് കൃഷ്ണ സെയില്‍ മൃതദേഹത്തെ അനുഗമിച്ച് ആബുലന്‍സിന് പുറകിലുണ്ട്.

72 ദിവസത്തിന് ശേഷമാണ് അര്‍ജുന്റെ ലോറി ഗംഗാവലിപുഴയില്‍ നിന്ന് കണ്ടെത്തുന്നത്. CP2 പോയിന്റില്‍ നടത്തിയ തിരച്ചിലില്‍ 12 അടി താഴ്ചയിലായിരുന്നു ലോറി ഉണ്ടായിരുന്നത്. ഡ്രെഡ്ജര്‍ പരിശോധനയിലാണ് ലോറി കണ്ടെത്താനായത്. ക്രെയിന്‍ ഉപയോഗിച്ചാണ് ലോറി കരയിലേക്കെത്തിച്ചത്. ലോറി പൂര്‍ണ്ണമായും ചെളിക്കുള്ളിലായിരുന്നു.

ജൂലൈ 16 ന് ഷിരൂരിലുണ്ടായ മണ്ണിടിച്ചിലിലാണ് കോഴിക്കോട് കണ്ണാടിക്കല്‍ സ്വദേശി അര്‍ജുന്‍ അപകടത്തിപ്പെടുന്നത്. മണ്ണിടിച്ചിലില്‍ കാണാതായ കര്‍ണാടക സ്വദേശികളായ മറ്റു രണ്ടു പേര്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ ഗംഗിവലിപ്പുഴയില്‍ തുടരുകയാണ്.

Continue Reading

india

ഡിഎന്‍എ പരിശോധന ഫലം പോസിറ്റീവ്; മൃതദേഹം അര്‍ജുന്റേതെന്ന് സ്ഥിരീകരിച്ചു

പരിശോധനയില്‍ ഉറപ്പിച്ചതോടെ മൃതദേഹ ഭാഗങ്ങള്‍ ഉടന്‍ ബന്ധുക്കള്‍ക്കു വിട്ടു നല്‍കും

Published

on

അങ്കോല: ഷിരൂരില്‍ ഗംഗാവലി പുഴയില്‍നിന്നു കണ്ടെടുത്ത ലോറിയില്‍ ഉണ്ടായിരുന്നത് അര്‍ജുന്റെ ശരീരം തന്നെയെന്ന് ഡിഎന്‍എ പരിശോധനയില്‍ സ്ഥിരീകരണം. അര്‍ജുന്റെ സഹോദരന്റെ ഡിഎന്‍എ സാംപിളുമായാണ്, കണ്ടെടുത്ത ശരീരത്തിലെ ഡിഎന്‍എ ഒത്തുനോക്കിയത്. പരിശോധനയില്‍ ഉറപ്പിച്ചതോടെ മൃതദേഹ ഭാഗങ്ങള്‍ ഉടന്‍ ബന്ധുക്കള്‍ക്കു വിട്ടു നല്‍കും.

ലോറി അര്‍ജുന്റേതു തന്നെയെന്ന് ഉറപ്പിച്ചതോടെ മൃതദേഹത്തെക്കുറിച്ചു സംശയം ഉണ്ടായിരുന്നില്ല. അര്‍ജുന്റെ വാച്ച്, ചെരുപ്പ്, ഫോണുകള്‍, പ്രഷര്‍ കുക്കര്‍, സ്റ്റീല്‍ പാത്രങ്ങള്‍ തുടങ്ങിയവയും കാബിനില്‍ നിന്നു കണ്ടെടുത്തിരുന്നു. മൃതദേഹം തിരിച്ചറിയാനാവാത്ത നിലയില്‍ ആയതിനാല്‍ ഡിഎന്‍എ പരിശോധന നടത്തി ഉറപ്പിക്കുകയായിരുന്നു.

Continue Reading

Trending