Connect with us

News

ടിഗ്രേയില്‍ മുപ്പതിനായിരം കുട്ടികള്‍ഭക്ഷണം കിട്ടാതെ മരിക്കുമെന്ന് യു.എന്‍

2020 ജൂലൈയില്‍ നതാന്‍സിലെ അത്യാധുനിക സെന്‍ട്രിഫ്യൂഗ് യന്ത്രം സ്ഥാപിച്ചിരിക്കുന്ന കേന്ദ്രത്തലുണ്ടായ സ്‌ഫോടനത്തിലും ഈ വര്‍ഷം ഏപ്രിലില്‍ നിലയത്തിന്റെ ഭൂഗര്‍ഭ സമ്പുഷ്ടീകരണ ഹാളുകളിലുണ്ടായ സ്‌ഫോടനത്തിലും മൊസാദിന്റെ കരങ്ങളുണ്ടെന്ന് കോഹെന്‍

Published

on

ടെല്‍അവീവ്: ഇറാന്റെ ആണവ പദ്ധതിക്കുനേരെ നടന്ന ആക്രമണള്‍ക്കും പ്രമുഖ ആണവ ശാസ്ത്രജ്ഞന്‍ മുഹ്‌സിന്‍ ഫഖ്‌രിസാദയുടെ കൊലപാതകത്തിനും പിന്നില്‍ തങ്ങളാണെന്ന് അവകാശപ്പെട്ട് ഇസ്രാഈല്‍ ചാരസംഘടനയായ മൊസാദ്. ഇസ്രാഈലിന്റെ ചാനല്‍ 12 ടിവിക്ക് നല്‍കിയ അഭിമുഖത്തിലാണ് മൊസാദ് മേധാവി യോസി കോഹെന്‍ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍ നടത്തിയത്. ഇറാന്റെ ആണവ സംഘത്തില്‍ ഇസ്രാഈലിന്റെ ചാരന്മാര്‍ നുഴഞ്ഞുകയറിയിട്ടുണ്ടെന്ന് അദ്ദേഹം അവകാശപ്പെട്ടു. 2020 ജൂലൈയില്‍ നതാന്‍സിലെ അത്യാധുനിക സെന്‍ട്രിഫ്യൂഗ് യന്ത്രം സ്ഥാപിച്ചിരിക്കുന്ന കേന്ദ്രത്തലുണ്ടായ സ്‌ഫോടനത്തിലും ഈ വര്‍ഷം ഏപ്രിലില്‍ നിലയത്തിന്റെ ഭൂഗര്‍ഭ സമ്പുഷ്ടീകരണ ഹാളുകളിലുണ്ടായ സ്‌ഫോടനത്തിലും മൊസാദിന്റെ കരങ്ങളുണ്ടെന്ന് കോഹെന്‍ പറഞ്ഞു. സെന്‍ട്രിഫ്യൂഗുകള്‍ സ്ഥാപിച്ച മാര്‍ബിള്‍ ഫൗണ്ടേഷന്‍ ഇറാന് എത്തിച്ചുകൊടുത്ത വ്യക്തിയാണ് നിലയത്തിലേക്ക് സ്‌ഫോടക വസ്തുക്കള്‍ കടത്തിയതെന്ന് അദ്ദേഹം വെളിപ്പെടുത്തി.

നതാന്‍സിലെ ആണവ കേന്ദ്രത്തിനകത്ത് മാര്‍ബിള്‍ ഫൗണ്ടേഷന്‍ സ്ഥാപിക്കുമ്പോള്‍ അതില്‍ സ്‌ഫോടക വസ്തുക്കള്‍ കൂടിയുണ്ടെന്ന് ഇറാനികള്‍ അറിഞ്ഞിരുന്നില്ലെന്ന് അദ്ദേഹം വിശദീകരിച്ചു. ആണവ ഗവേഷണ പ്രവര്‍ത്തനങ്ങളില്‍നിന്ന് പിന്മാറുകയും ഇസ്രാഈലിനെ ദ്രോഹിക്കില്ലെന്ന് ഉറപ്പാക്കുകയും ചെയ്താല്‍ ഇറാന്റെ ആണവ ശാസ്ത്രജ്ഞരെ വെറുതെ വിടുമെന്ന് കോഹെന്‍ പറഞ്ഞു. അല്ലാത്തപക്ഷം ഫഖ്‌രിസാദയുടെ വിധി അവര്‍ക്കുമുണ്ടാകുമെന്ന് അദ്ദേഹം ഭീഷണി മുഴക്കി. ഇസ്രാഈലിന്റെ മുന്നറിയിപ്പ് കാരണം പല ശാസ്ത്രജ്ഞരും ജോലി ഉപേക്ഷിച്ചുപോയതായും കോഹെന്‍ അവകാശപ്പെട്ടു. ‘ഇറാന്റെ നേതൃത്വത്തോട് തനിക്ക് ചിലതൊക്കെ പറയാനുണ്ട്. പ്രിയപ്പെട്ട സുഹൃത്തുക്കളെ, നിങ്ങള്‍ക്കിടയില്‍ ഞങ്ങളുടെ ചാരന്മാര്‍ നുഴഞ്ഞുകയറിയിരിക്കുന്നു. നിങ്ങളെ ഞങ്ങള്‍ കണ്ടുകൊണ്ടിരിക്കുന്നുണ്ട്.’-അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രി നെതന്യാഹു അധികാരത്തില്‍നിന്ന് പുറത്തുപോകാനിരിക്കെ കോഹെനും മൊസാദിന്റെ തലപ്പത്തുനിന്ന് നീങ്ങുകയാണ്. ഇറാനില്‍ തങ്ങളുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് അദ്ദേഹം നടത്തിയ വെളിപ്പെടുത്തല്‍ ഇസ്രാഈലിന്റെ കറുത്ത കരങ്ങളിലേക്കാണ് വിരല്‍ ചൂണ്ടുന്നത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

News

ഗസ്സയിലേക്ക് കരമാര്‍ഗ്ഗവും ഇസ്രാഈലി സൈന്യം ആക്രമണം തുടങ്ങി

ഇന്ന് കൊല്ലപ്പെട്ടവരില്‍ യുഎന്‍ സംഘാംഗവും

Published

on

ഗസ്സയിലേക്ക് കരമാര്‍ഗ്ഗവും ഇസ്രാഈലി സൈന്യം ആക്രമണം തുടങ്ങി. മധ്യ തെക്കന്‍ ഗസ്സ മുനമ്പിനോട് ചേര്‍ന്നുള്ള പ്രദേശം പിടിച്ചടക്കാനുള്ള ലക്ഷ്യമിട്ടാണ് ഇസ്രാഈല്‍ കരമാര്‍ഗ്ഗം ആക്രമണം തുടങ്ങിയത്. ഇന്ന് നടന്ന വ്യോമാക്രമണത്തില്‍ ഇതുവരെ ഇരുപതോളം പലസ്തീനികള്‍ കൊല്ലപ്പെട്ടു.

ഇന്നലെയുണ്ടായ ഇസ്രാഈലിന്റെ ആക്രമണത്തില്‍ ഗസ്സയില്‍ 400ലധികം പേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ട്. മേഖലയില്‍ അമേരിക്കയുടെ നേതൃത്വത്തില്‍ സമാധാന ശ്രമങ്ങള്‍ ശക്തിപ്പെടുന്നതിനിടയായിരുന്നു ഇസ്രാഈലിന്റെ അപ്രതീക്ഷിതമായ നീക്കം.

രണ്ടു മാസത്തോളം നീണ്ട വെടിനിര്‍ത്തലിന് പിന്നാലെയാണ് വീണ്ടും ഈസ്രാഈല്‍ ആക്രമണം നടത്തിയത്.

ഇന്ന് ഇസ്രാഈല്‍ ഗാസയില്‍ നടത്തിയ വ്യോമാക്രമണത്തില്‍ ഐക്യരാഷ്ട്രസഭയുടെ സമാധാന സേനാംഗമായ ഒരാളും കൊലപ്പെട്ടിട്ടുണ്ട്. യു എന്‍ സംഘത്തിലെ അഞ്ച് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

 

Continue Reading

kerala

വിദ്വേഷ പരാമര്‍ശത്തിനു പിന്നാലെ എം ജെ ഫ്രാന്‍സിസിനെ എല്ലാ സ്ഥാനങ്ങളില്‍ നിന്നും പുറത്താക്കി സിപിഎം

കെടി ജലീലിന്റെ വിവാദ പ്രസംഗത്തിന്റെ വിഡിയോക്ക് താഴെ മുസ്ലിം വിരുദ്ധ പരാമര്‍ശം നടത്തിയതിന് പിന്നാലെ ഫ്രാന്‍സിസിനെതിരെ കേസെടുത്തിരുന്നു.

Published

on

വിദ്വേഷ പരാമര്‍ശത്തിനു പിന്നാലെ സിപിഎം നേതാവിനെ എല്ലാ സ്ഥാനങ്ങളില്‍ നിന്നും പുറത്താക്കി പാര്‍ട്ടി നടപടി. മൂവാറ്റുപുഴ ഏരിയ കമ്മിറ്റി അംഗം എം ജെ ഫ്രാന്‍സിസിനെതിരെയാണ് നടപടിയെടുത്തത്. തിരഞ്ഞെടുക്കപ്പെട്ട എല്ലാ സ്ഥാനങ്ങളില്‍ നിന്നും ഫ്രാന്‍സിസിനെ പുറത്താക്കി.

കെടി ജലീലിന്റെ വിവാദ പ്രസംഗത്തിന്റെ വിഡിയോക്ക് താഴെ മുസ്ലിം വിരുദ്ധ പരാമര്‍ശം നടത്തിയതിന് പിന്നാലെ ഫ്രാന്‍സിസിനെതിരെ കേസെടുത്തിരുന്നു. പിന്നാലെയാണ് നടപടിയെടുത്തത്.

ഫേസ്ബുക്ക് കമന്റിലൂടെയായിരുന്നു ഫ്രാന്‍സിസ് മതവിദ്വേഷ പരാമര്‍ശം നടത്തിയത്. സമൂഹത്തില്‍ ഏറ്റവും കൂടുതല്‍ ക്രിമിനല്‍ സ്വഭാവമുള്ളത് മുസ്ലിങ്ങള്‍ക്കാണ് എന്നായിരുന്നു ഫ്രാന്‍സിസിന്റെ പരാമര്‍ശം. സംഭവം വിവാദമായതോടെ ഫ്രാന്‍സിസ് ഖേദപ്രകടനം നടത്തിയിരുന്നു.

 

Continue Reading

kerala

നിലമ്പൂര്‍ എടക്കരയില്‍ ഇലക്ട്രോണിക്ക് കടയില്‍ നിന്ന് ആനക്കൊമ്പുകള്‍ പിടിച്ചെടുത്തു

മുഹമ്മദ് കബീര്‍ എന്നയാളുടെ കടയില്‍ നിന്നാണ് രണ്ട് ആനക്കൊമ്പുകള്‍ പിടിച്ചെടുത്തത്.

Published

on

നിലമ്പൂര്‍ എടക്കരയില്‍ ഇലക്ട്രോണിക്ക് കടയില്‍ നിന്ന് ആനക്കൊമ്പുകള്‍ പിടിച്ചെടുത്തു. മുഹമ്മദ് കബീര്‍ എന്നയാളുടെ കടയില്‍ നിന്നാണ് രണ്ട് ആനക്കൊമ്പുകള്‍ പിടിച്ചെടുത്തത്. ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സിന്റെ എറണാകുളം ചെന്നൈ യൂണിറ്റ് സംയുക്തമായി നടത്തിയ റെയ്ഡിലാണ് ആനക്കൊമ്പുകള്‍ പിടിച്ചെടുത്തത്.

ഇയാളുടെ കടയില്‍ നിന്ന് ആനക്കൊമ്പുകള്‍ വാങ്ങാനെത്തിയ തൃശൂര്‍ മേലാറ്റൂര്‍ സ്വദേശികളായ മൂന്ന് പേരും ഇതില്‍ പങ്കാളികളായ അഞ്ചുപേരും അടക്കം 8 പേരാണ് വനംവകുപ്പിന്റെ കസ്റ്റഡിയിലുള്ളത്.

അതേസമയം കരുളായില്‍ നിന്നാണ് ആനക്കൊമ്പുകള്‍ ലഭിച്ചതെന്ന് പിടിയിലായ കബീര്‍ മൊഴി നല്‍കിയിരുന്നു. എന്നാല്‍ ഇതില്‍ കൂടുതല്‍ വ്യക്തത വരുത്തേണ്ടതുണ്ട്. റവന്യൂ ഇന്റലിജന്‍സിന് ലഭിച്ചിട്ടുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു ഇന്ന് ഉച്ചയ്ക്ക് ശേഷം നടത്തിയ റെയ്ഡ്. ഇതുമായി ബന്ധപ്പെട്ട കൂടുതല്‍ അന്വേഷണം വനം വകുപ്പ് ആരംഭിച്ചു.

 

 

Continue Reading

Trending