Connect with us

kerala

‘സഹകരണ പ്രസ്ഥാനങ്ങളുടെ ലക്ഷ്യം സാമ്പത്തിക ജനാധിപത്യമായിരിക്കണം: ഡോ.എം.പി അബ്ദുസമദ് സമദാനി എംപി

നിർദ്ദിഷ്ട സർവ്വ കലാശാലയുടെ ഘടനയിൽ വിദ്യാർത്ഥികൾക്ക് പോലും അർഹമായ പ്രാതിനിധ്യമില്ല

Published

on

സഹകരണ പ്രസ്ഥാനത്തിന്റെയും നിർദ്ദിഷ്ട സർവകലാശാലയുടെയും ലക്ഷ്യം സാമ്പത്തിക ജനാധിപത്യമായിരിക്കണമെന്ന് ഡോ. എം.പി അബ്ദുസ്സമദ് സമദാനി ലോക്സഭയിൽ ആവശ്യപ്പെട്ടു. ഗ്രാമീണ ജനതയെ സാമ്പത്തികമായി ഉദ്ധരിക്കാനാണ് സഹകരണ പ്രസ്ഥാനം സ്ഥാപിതമായത്. സാമ്പത്തിക ജനാധിപത്യം ലക്ഷ്യം വെച്ചുകൊണ്ടാണ് സഹകരണപ്രസ്ഥാനം ഇന്ത്യയിൽ രൂപകല്പന ചെയ്തത്. എന്നാൽ ഉപരിവർഗ്ഗത്തിന്റെ നിയന്ത്രണത്തിലുള്ള വോട്ട് ബാങ്കുകളായി അത് മാറിക്കഴിഞ്ഞു.

ഗ്രാമീണ ജനതയുടെ സാമ്പത്തിക ഉന്നമനം ലക്ഷ്യംവെച്ച് തുടക്കംകുറിച്ച സംരംഭങ്ങൾ
ഇന്ന് കർഷകരെയും തൊഴിലാളികളെയും തന്നെ മാറ്റി നിർത്തുകയാണ്. ഇന്ന് സഹകരണ രംഗത്തെ ഏറ്റവും വലിയ പ്രത്യേകത മറ്റു മേഖലകളിലെന്നപോലെ അതിന്റെ ബഹുസ്വരതാവിരുദ്ധ സ്വഭാവമാണ്. സ്ത്രീകളെയും ദളിതരെയും പ്രാദേശിക ഗോത്രവിഭാഗങ്ങളെയും ഉൾകൊള്ളുംവിധം സഹകരണ മേഖലയെ മാറ്റിപ്പണിയേണ്ടതുണ്ട്.

നിർദ്ദിഷ്ട സർവ്വ കലാശാലയുടെ ഘടനയിൽ വിദ്യാർത്ഥികൾക്ക് പോലും അർഹമായ പ്രാതിനിധ്യമില്ല. സർക്കാരിന്റെ വിഭാഗീയ നയങ്ങൾ മറ്റു മേഖലകളെയെന്നപോലെ വിദ്യാഭ്യാസ രംഗത്തെയും ഹാനികരമായി ബാധിക്കുകയാണ്. സർവകലാശാലകളുടെയും മറ്റു വിദ്യാഭ്യാസ സ്ഥാപനങ്ങൾടെയും സ്വയംഭരണാവകാശം സർക്കാർ തകർക്കുകയാണ്. സാകല്യത്തെ സമ്മിശ്രമായി കാണുന്നതിൽ പരാജയപ്പെടുന്ന കേന്ദ്ര സർക്കാർ മുൻവിധികളോടു കൂടിയുള്ള നയങ്ങളാണ് നടപ്പിലാക്കുന്നത്.

അത് ആരോഗ്യകരമായ കാമ്പസിനെയും വിദ്യാഭ്യാസ നായത്തെയും തകർക്കുകയാണ്. സഹകരണ സർവകലാശാല ബിൽ അടക്കമുള്ള സർക്കാർ നടപടികൾ പരമപ്രധാനനമായ ഫെഡറലിസത്തിനു നിരക്കുന്നതല്ല. വിദ്യാഭ്യാസം സംസ്ഥാന സർക്കാരിന്റെ വകുപ്പിൽ പെടുന്നതാണെന്ന കാര്യം സർക്കാർ ഓർക്കണം. ഒന്നിനു പിറകെ ഒന്നായി ഫെഡറലിസത്തിനു വിരുദ്ധമായ നടപടികളാണ് കേന്ദ്ര സർക്കാർ കൈക്കൊള്ളുന്നത്. സഹകരണ മേഖല അനുഭവിക്കുന്ന പ്രശ്നങ്ങൾക്ക് പരിഹാരം നിർദ്ദേശിക്കാത്ത ബിൽ കേവലം ഉപരിതല സ്പർശിയാണ്.

ഗുജറാത്തിലെ മരുപ്പറമ്പായിക്കിടക്കുന്ന പ്രദേശങ്ങളെ ക്ഷീരവികസനത്തിന്റെ ഫലഭൂയിഷ്ടമായ മണ്ണാക്കിത്തീർത്തുകൊണ്ട് ധവള വിപ്ലവത്തിനു നേതൃത്വം കൊടുത്ത ഡോ.വർഗീസ് കൂര്യൻ സ്ഥാപിച്ച ഐ.ആർ.എം.എ ആണ് ഇപ്പോൾ സർവ്വകലാശാലയായിത്തീർന്നിരിക്കുന്നത്. ഗ്രാമീണ ജനതയിൽ വലിയ പരിവർത്തനം കൊണ്ടുവന്ന ഈ സംരംഭത്തെ ആധാരമാക്കിയാണ് 1976ൽ
ശ്യാം ബെനഗൽ ‘മൻഥൻ’ എന്ന ക്ലാസിക് സിനിമ എടുത്തത്.

സഹകരണ പ്രസ്ഥാന നായകരിൽപ്പെടുന്ന ത്രിഭുവൻ ദാസ് പട്ടേലിന്റെ പേരിൽ നമാകരണം ചെയ്യപെട്ടിരിക്കുന്ന നിർദ്ദിഷ്ട സർവകലാശാലയുടെ പേര് കേൾക്കുമ്പോൾ മനസ്സിൽ തെളിയുന്നത് ശ്രീനാരായണഗുരുവിന്റെ ഒരു ശ്ലോകത്തിലെ ആദ്യ ഭാഗമാണെന്ന് സമദാനി പറഞ്ഞു: “ത്രിഭുവനസീമ കടന്ന് തിങ്ങിവിങ്ങും ത്രിപുടി മുടിഞ്ഞു തെളിഞ്ഞീടുന്ന ദീപം”. ഈ വചനങ്ങളിൽ പറയുംപോലെ വിജ്ഞാനവും സർവകലാശാലകളും സകല അതിർത്തിയെയും ഭേദിക്കുന്നതാകണം. അത് ചെറുപ്പക്കാർക്ക് തൊഴിൽ നൽകണം പക്ഷെ, കേവലം തൊഴിൽ ദാനത്തിൽ മാത്രം പരിമിതമാവരുത്. കവി പറഞ്ഞതുപോലെ: “ബിഎ പാസ്സായി, ജോലി കിട്ടി, പെൻഷനും ലഭിച്ചു, പിന്നെ മരിച്ചുപോവുകയും ചെയ്തു”. എന്ന രീതിയിലുള്ള ബിരുദ ധാരികളെ ഉൽപാദിപ്പിക്കാനുള്ള കേന്ദ്രങ്ങളാകരുത് വിദ്യാഭ്യാസ സ്ഥാപനങ്ങൾ.

kerala

ഞങ്ങള്‍ ഒരു ഭീഷണിയേയും ഭയക്കുന്നില്ല; രാഹുലിനെ സംരക്ഷിക്കാനുള്ള സംവിധാനം യുഡിഎഫിനുണ്ട്: വിഡി സതീശന്‍

Published

on

ആര്‍.എസ്.എസ് ഭീഷണിക്ക് വഴങ്ങുന്ന പ്രസ്ഥാനമല്ല കോണ്‍ഗ്രസും യൂത്ത് കോണ്‍ഗ്രസുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ഒരു ബി.ജെ.പിക്കാരനും ഒരു യൂത്ത് കോണ്‍ഗ്രസുകാരനെയും ഭീഷണിപ്പെടുത്തേണ്ട. പാലക്കാട്ടെ ജനങ്ങള്‍ വമ്പിച്ച ഭൂരിപക്ഷത്തില്‍ വിജയിപ്പിച്ച ജനപ്രതിനിധിയാണ് രാഹുല്‍ മാങ്കൂട്ടത്തില്‍.

രാഹുല്‍ പാലക്കാടും ഇറങ്ങും കേരളത്തിന്റെ എല്ലാ ഭാഗത്തും പോകുകയും ചെയ്യും. ഭീഷണിപ്പെടുത്തുക എന്നത് സംഘ്പരിവാറിന്റെ രീതിയാണ്. അത്തരം ഭീഷണികള്‍ക്കൊന്നും വഴങ്ങില്ല. രാഹുല്‍ മാങ്കൂട്ടത്തില്‍ ഉള്‍പ്പെടെ മുഴുവന്‍ യൂത്ത് കോണ്‍ഗ്രസുകാരെയും സംരക്ഷിക്കാനുള്ള സംവിധാനം കേരളത്തിലെ കോണ്‍ഗ്രസിനുണ്ട്. ഒരു ബി.ജെ.പിക്കാരും ഭയപ്പെടുത്താന്‍ വരേണ്ടെന്നും വി ഡി സതീശൻ വ്യക്തമാക്കി.

കേരള സര്‍ക്കാര്‍ മുനമ്പത്തെ ജനങ്ങളെ വഞ്ചിക്കുകയാണ്. ഫറൂഖ് മാനേജ്‌മെന്റ് നല്‍കിയ കേസ് വഖഫ് ട്രിബ്യൂണലിന്റെ പരിഗണനയില്‍ ഇരിക്കെയാണ് സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള വഖഫ് ബോര്‍ഡ് ഹൈക്കോടതിയില്‍ പോയി ട്രിബ്യൂണലിന്റെ നടപടിക്രമങ്ങള്‍ക്ക് സ്റ്റേ വാങ്ങിയത്. ഇതിന് പിന്നില്‍ ഗൂഡാലോചനയുണ്ട്.

മെയ് 19 ന് ട്രിബ്യൂണലിന്റെ കാലാവധി അവസാനിക്കാന്‍ ഇരിക്കെ മെയ് 29 വരെയാണ് സ്‌റ്റേ വാങ്ങിയിരിക്കുന്നത്. ഇപ്പോഴത്തെ വഖഫ് ട്രിബ്യൂണല്‍ മുനമ്പം നിവാസികള്‍ക്ക് അനുകൂലമായ നിലപാട് സ്വീകരിക്കുമെന്ന് ഭയന്നാണ് സര്‍ക്കാര്‍ ഇങ്ങനെ ചെയ്തത്. ട്രിബ്യൂണലില്‍ നിന്നും നീതിപൂര്‍വകമായ വിധിയുണ്ടാകുമെന്നാണ് മുനമ്പത്തെ ജനത കരുതിയിരുന്നത്. ആ ട്രിബ്യൂണലിനെക്കൊണ്ട് വിധി പറയിപ്പിക്കാതിരിക്കാനാണ് സംസ്ഥാന സര്‍ക്കാരിന് കീഴിലുള്ള വഖഫ് ബോര്‍ഡ് ശ്രമിച്ചത്.

വഖഫ് മന്ത്രിയുടെ കൂടി അനുമതിയോടെയാണ് വഖഫ് ബോര്‍ഡ് കോടതിയെ സമീപിച്ച് സ്റ്റേ വാങ്ങിയത്. മുനമ്പത്തെ ജനങ്ങള്‍ക്ക് കിട്ടേണ്ട നീതി സംസ്ഥാന സര്‍ക്കാര്‍ മനപൂര്‍വം വൈകിപ്പിക്കുകയാണ്. ക്രൈസ്തവ- മുസ്ലീം ജനവിഭാഗങ്ങളെ തമ്മിലടിപ്പിക്കാനുള്ള സംഘ്പരിവാര്‍ അജണ്ടയ്ക്ക് സംസ്ഥാന സര്‍ക്കാര്‍ വഴിയൊരുക്കിക്കൊടുക്കുകയാണ്. എന്തിനു വേണ്ടിയാണ് കോടതിയെ സമീപിച്ചതെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണം.

Continue Reading

kerala

മലപ്പുറത്ത് ആൾത്താമസമില്ലാത്ത വീടിന്റെ വാട്ടർടാങ്കിൽ യുവതിയുടെ മൃതദേഹം

Published

on

മലപ്പുറം: മലപ്പുറം വളാഞ്ചേരിയിൽ ആൾതാമസമില്ലാത്ത വീടിൻ്റെ വാട്ടർ ടാങ്കിൽ യുവതിയുടെ മൃതദേഹം കണ്ടെത്തി. അത്തിപ്പറ്റ സ്വദേശി ഫാത്തിമയാണ് മരിച്ചത്. ഇവർ സമീപത്തെ വീട്ടിലെ ജോലിക്കാരിയാണെന്ന് പൊലീസ് പറഞ്ഞു.

വീടിനു പിൻവശത്തെ വാട്ടർ ടാങ്കിലാണു മൃതദേഹം കണ്ടെത്തിയത്. വീട്ടിൽ സെക്യൂരിറ്റി ജീവനക്കാരൻ മാത്രമാണ് ഉണ്ടായിരുന്നത്. ഒഴിഞ്ഞ ടാങ്കിൽ ആമയെ വളർത്തുന്നുണ്ട്. ഇതിനു തീറ്റ കൊടുക്കാൻ വന്ന ജോലിക്കാരാണു മൃതദേഹം കണ്ടത്. വളാഞ്ചേരി സിഐ ബഷീർ ചിറക്കലിന്റെ നേതൃത്വത്തിൽ പൊലീസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങി.

Continue Reading

kerala

സംസ്ഥാനത്ത് വേനൽ മഴ ശക്തം; പലയിടത്തും വ്യാപക നാശനഷ്ടം

Published

on

സംസ്ഥാനത്ത് പലയിടത്തും പെയ്ത വേനൽ മഴയിൽ വ്യാപക നാശനഷ്ടം. തൃശൂർ കുന്നംകുളത്ത് മിന്നൽചുഴലിയിൽ വൈദ്യുതി പോസ്റ്റുകളും മരങ്ങളും വീണ് വീടുകൾ ഭാഗികമായി തകർന്നു. എറണാകുളം വട്ടേക്കുന്നത്ത് മിന്നലേറ്റ് തെങ്ങിന് തീ പിടിച്ചു. ഇന്ന് പുലർച്ച ഉണ്ടായ ശക്തമായ മിന്നലിനെ തുടർന്ന് 70 അടിയോളം ഉയരമുള്ള തെങ്ങിനാണ് തീപിടിച്ചത്. വട്ടേകുന്നം സ്വദേശി അബ്ദുൽ ലത്തീഫിന്റെ വീടിനു സമീപമുള്ള തെങ്ങാണ് നിന്ന് കത്തിയത്.

കൊച്ചി നഗരത്തിൽ ഇന്നലെ രാത്രി മുതൽ പുലർച്ചെ വരെ ശക്തമായ മഴയാണ് പെയ്തത് . പാലാരിവട്ടം എംജി റോഡ് കടവന്ത്ര വൈറ്റില തുടങ്ങിയ പ്രദേശങ്ങളിൽ വെള്ളക്കെട്ടും രൂപപ്പെട്ടു. നഗരത്തിൽ നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല.

ശക്തമായ മഴയെ തുടർന്നുണ്ടായ മിന്നൽ ചുഴലിൽ തൃശ്ശൂർ കുന്നംകുളത്ത് വ്യാപക നാശനഷ്ടങ്ങളാണു ണ്ടായത്. കാട്ടു കാമ്പാൽ ചിറയിൻകാട് മേഖലയിലെ മിന്നൽചൂഴലിയിൽ വീടുകൾ ഭാഗികമായി തകർന്നു. വൈദ്യുതി പോസ്റ്റുകളും മരങ്ങളും ഒടിഞ്ഞുവീണ ആണ് വീടുകൾ തകരാറിലായത്. പ്രദേശത്ത് വൈദ്യുതി ബന്ധം പൂർണമായും നിലച്ചു. വൈദ്യുതി പുനസ്ഥാപിക്കാനുള്ള നടപടികൾ കെഎസ്ഇബി സ്വീകരിച്ചിട്ടുണ്ട്.

Continue Reading

Trending