Connect with us

News

റഷ്യന്‍ പ്രതിപക്ഷ നേതാവ് അലക്‌സി നവാല്‍നി ജയിലില്‍ കുഴഞ്ഞുവീണ് മരിച്ചു

റഷ്യന്‍ പ്രസിന്റ് വ്‌ലാഡിമിര്‍ പുടിന്റെ നിരന്തര വിമര്‍ശകനായിരുന്നു അദ്ദേഹം.

Published

on

റഷ്യന്‍ പ്രതിപക്ഷ നേതാവ് അലക്‌സി നവാല്‍നി (47) ജയിലില്‍ വൈച്ച് മരണപ്പെട്ടു. ജയിലില്‍ നടക്കുന്നതിനിടെ കുഴഞ്ഞ് വീണാണ് നവാല്‍നി മരിച്ചത്. റഷ്യന്‍ പ്രസിന്റ് വ്‌ലാഡിമിര്‍ പുടിന്റെ നിരന്തര വിമര്‍ശകനായിരുന്നു അദ്ദേഹം.
ജയിലിൽ വെച്ച് അസ്വസ്ഥത അനുഭവപ്പെട്ടെ നവാൽനിയെ ആശുപത്രയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ലെന്ന് ജയില്‍ അധികൃതര്‍ അറിയിച്ചു. നവാല്‍നിയുടെ മരണത്തില്‍ അന്വേഷണം ആരംഭിച്ചതായും അധികൃതര്‍ കൂട്ടിച്ചേര്‍ത്തു.
എന്നാല്‍ അദ്ദേഹത്തിന്റെ അനുയായികള്‍ മരണ വാര്‍ത്ത ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. നവാല്‍നിയുടെ അഭിഭാഷകന്‍ സൈബീരിയയിലേക്ക് തിരിച്ചിട്ടുണ്ടെന്നും അദ്ദേഹം അവിടെ എത്തിയാല്‍ കൂടുതല്‍ വിവരങ്ങള്‍ അറിയിക്കാമെന്നും അവർ അറിയിച്ചു. ജയിലില്‍ വെച്ച് കടുത്ത രോഗങ്ങളാല്‍ വലഞ്ഞ നവാല്‍നിക്ക് മതിയായ ചികിത്സ ലഭിക്കുന്നില്ലെന്ന് മുമ്പ് ആരോപണമുയര്‍ന്നിരുന്നു.
ഭരണകൂടം ചുമത്തിയ ഭീകരവാദം ഉള്‍പ്പടെയുള്ള കുറ്റങ്ങളില്‍ 2021ലാണ് നവാല്‍നിയെ 19 വര്‍ഷത്തെ ഏകാന്ത തടവിന് ശിക്ഷിച്ചത്. ഇതിനിടെയാണ് ജയിലില്‍ വെച്ച് നവാല്‍നിയുടെ മരണം. എന്നാല്‍ കേസുകള്‍ രാഷ്ട്രീയ പ്രേരിതമാണെന്നാണ് നവാല്‍നിയും അദ്ദേഹത്തിന്റെ അനുയായികളും അവകാശപ്പെട്ടിരുന്നത്.
അഭിഭാഷകനായിരുന്ന നവാല്‍നി 2008 മുതലാണ് തന്റെ രാഷ്ട്രീയ ജീവിതം ആരംഭിച്ച്. അഴിമതി വിരുദ്ധ പോരാട്ടങ്ങളിലൂടെ നിരന്തരം റഷ്യന്‍ ഭരണകൂടത്തിനെതിരെ പോരാടിയ നേതാവായിരുന്നു അദ്ദേഹം. ഇതിലൂടെ റഷ്യന്‍ സര്‍ക്കാരിന്റെ നിരവധി അഴിമതികളും അദ്ദേഹം പുറത്ത് കൊണ്ടുവന്നു. നവാല്‍നിക്ക് അനുയായികളുടെ പിന്തുണ വര്‍ധിച്ചതും പുടിനെതിരായ പോരാട്ടങ്ങളിലൂടെയാണ്.

kerala

കണ്ണരില്‍ മണ്ണിടിഞ്ഞ് ഇതരസംസ്ഥാന തൊഴിലാളി മരിച്ചു

മഴയ്ക്കിടെ ചെങ്കല്‍പണയിലെ മണ്ണിടിഞ്ഞാണ് അപകടം

Published

on

കണ്ണരില്‍ മണ്ണിടിഞ്ഞ് ഇതരസംസ്ഥാന തൊഴിലാളി മരിച്ചു. പയ്യന്നൂര്‍ ഒയോളത്തെ ചെങ്കല്‍പണയിലെ തൊഴിലാളിയായ അസം സ്വദേശി ഗോപാല്‍ വര്‍മന്‍ ആണ് അപകടത്തില്‍ മരിച്ചത്. മഴയ്ക്കിടെ ചെങ്കല്‍പണയിലെ മണ്ണിടിഞ്ഞാണ് അപകടം.

സംസ്ഥാനത്ത് കനത്ത മഴ തുടരുന്നതിനാല്‍ കണ്ണൂരും കാസര്‍ഗോഡും നാളെ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മറ്റന്നാള്‍ മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലും അതിതീവ്ര മഴ ഉണ്ടാകും . രണ്ടു ദിവസത്തിനകം കാലവര്‍ഷം കേരളത്തില്‍ എത്തും എന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.

Continue Reading

india

ബെംഗളൂരുവിലെ റൂറലില്‍ ഒന്‍പത് മാസം പ്രായമുള്ള കുഞ്ഞിന് കോവിഡ്

മെയ് 22നാണ് കുഞ്ഞിന് കോവിഡ് സ്ഥിരീകരിച്ചത്.

Published

on

ബെംഗളൂരുവിലെ റൂറലില്‍ ഒന്‍പത് മാസം പ്രായമുള്ള കുഞ്ഞിന് കോവിഡ് സ്ഥിരീകരിച്ചു. റൂറല്‍ ജില്ലയിലെ ഹോസ്‌കോട്ടില്‍ നിന്നുള്ള കുഞ്ഞിനാണ് രോഗം സ്ഥിരീകരിച്ചത്. മെയ് 22നാണ് കുഞ്ഞിന് കോവിഡ് സ്ഥിരീകരിച്ചത്. കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണ്, നിലവില്‍ ബെംഗളൂരുവിലെ കലാസിപാളയയിലുള്ള വാണി വിലാസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണെന്ന് ആരോഗ്യ മന്ത്രി ദിനേശ് ഗുണ്ടു റാവു വ്യക്തമാക്കി.

റാപ്പിഡ് ആന്റിജന്‍ പരിശോധനയിലൂടെ കുഞ്ഞിന് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചതായി ആരോഗ്യ-കുടുംബക്ഷേമ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഹര്‍ഷ് ഗുപ്ത പറഞ്ഞു. മേയ് 21ന് സംസ്ഥാനത്ത് 16 കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്ന് കര്‍ണാടക ആരോഗ്യ മന്ത്രി അറിയിച്ചു.

Continue Reading

kerala

കാളികാവിലെ നരഭോജി കടുവയെ പിടിക്കാനുള്ള ദൗത്യം ഒമ്പതാം ദിവസവും തുടരുന്നു

കടുവയെ ഇനിയും പിടികൂടാത്തതില്‍ നാട്ടുകാര്‍ പ്രതിഷേധത്തിലാണ്.

Published

on

മലപ്പുറം കാളികാവിലെ നരഭോജി കടുവയെ പിടിക്കാനുള്ള ദൗത്യം ഒമ്പതാം ദിവസവും തുടരുന്നു. റാവുത്തര്‍ കാട് ഭാഗത്ത് രണ്ടുകൂടുകളും സുല്‍ത്താന എസ്റ്റേറ്റ് ഭാഗത്ത് ഒരു കൂടും സ്ഥാപിച്ചിട്ടുണ്ട്. ഇവയെല്ലാം ലൈവ് ക്യാമറ നിരീക്ഷണത്തിലാണ്. കടുവയെ ഇനിയും പിടികൂടാത്തതില്‍ നാട്ടുകാര്‍ പ്രതിഷേധത്തിലാണ്.

കുംകിയാനയെ അടക്കം എത്തിച്ച് പരിശോധന നടത്തിയിരുന്നെങ്കിലും കടുവയെ ഇതുവരെ പിടികൂടാനായില്ല. പ്രദേശത്ത് നിരവധി കാമറകളും സ്ഥാപിച്ചിട്ടുണ്ട്. ഇവയെല്ലാം പരിശോധിച്ചു വരികയാണ്.

മേയ് 15നാണ് ടാപ്പിങ് തൊഴിലാളിയായ ഗഫൂര്‍ കടുവയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. കടുവയെക്കണ്ട് കൂടെയുണ്ടായിരുന്നവര്‍ ഓടി രക്ഷപ്പെട്ടെങ്കിലും ഗഫൂറിനെ കടുവ പിടിക്കുകയായിരുന്നു.

Continue Reading

Trending