Connect with us

kerala

ഞാന്‍ എവിടെയും ഒളിവില്‍ പോയിട്ടില്ല, സര്‍ട്ടിഫിക്കറ്റിന്റെ ഉറവിടം പൊലീസ് കണ്ടെത്തട്ടെ: കെ.എസ്.യു നേതാവ്

Published

on

ബി.കോം വ്യാജ സര്‍ട്ടിഫിക്കറ്റ് ആരോപണത്തില്‍ വിശദീകരണവുമായി കെ.എസ്.യു. സംസ്ഥാന കണ്‍വീനര്‍ അന്‍സില്‍ ജലീല്‍. ഇപ്പോള്‍ പ്രചരിക്കുന്ന ഡിഗ്രി സര്‍ട്ടിഫിക്കറ്റും തനിക്കും തമ്മില്‍ യാതൊരു ബന്ധവുമില്ലെന്ന് അന്‍സില്‍ ജലീല്‍ പറഞ്ഞു. ഡിഗ്രി സര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കി ജോലിക്ക് കയറേണ്ട ആവശ്യമില്ല. താന്‍ പഠിച്ചത് ബി.എ ഹിന്ദി ലിറ്ററേച്ചറാണ്. വ്യാജമായി സൃഷ്ടിച്ച ബി.കോം സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ച് ജോലിക്ക്് കയറി എന്നാണ് ഇവര്‍ പറയുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

13-ന് എനിക്കെതിരേ ദേശാഭിമാനി പത്രത്തില്‍ വാര്‍ത്ത വന്നു. അന്ന് തന്നെ കേരളത്തിലെ സ്പെഷല്‍ ബ്രാഞ്ച് ഉള്‍പ്പെടെ ഉള്ളവര്‍, താന്‍ ജോലി ചെയ്തിരുന്ന സ്ഥലത്തെത്തുകയും അവിടെനിന്ന് അവര്‍ക്ക് വ്യക്തമായ ഉത്തരം കിട്ടിയതിന്റെ അടിസ്ഥാനത്തില്‍ അവര്‍ പോവുകയും ചെയ്തു. ഇപ്പോള്‍ ഏഴുദിവസം കഴിഞ്ഞ് ഇപ്പോഴാണ് ഇപ്പോഴാണ് ഇവര്‍ക്ക് ഇതിന് പിന്നില്‍ പ്രശ്‌നമുണ്ടെന്നൊക്കെ തോന്നുന്നത്, അന്‍സില്‍ വ്യക്തമാക്കി.

14-ാം തീയതി രാവിലെ ആലപ്പുഴ ജില്ലാ പോലീസ് മേധാവിക്ക് താന്‍ പരാതി നല്‍കിയിരുന്നെന്നും അന്‍സില്‍ പറഞ്ഞു. മാനനഷ്ടത്തിന് കേസും ഫയല്‍ ചെയ്തു. ഇതില്‍ക്കൂടുതല്‍ ഇനി എന്ത് ചെയ്യാനാണ്. ഇന്ന് കേരളം ഭരിക്കുന്നത് പിണറായി വിജയനാണ്. അവരുടെ പോലീസ് അല്ലേ സംസ്ഥാനത്തുള്ളത്. തനിക്കെതിരേ എന്തെങ്കലും തെളിവുണ്ടെങ്കില്‍ അത് അവര്‍ ഉപയോപ്പെടുത്തില്ലേയെന്നും അന്‍സില്‍ ചോദിക്കുന്നു.

ഞാന്‍ എവിടെയും ഒളിച്ചു പോയിട്ടില്ല. എവിടെയും മറഞ്ഞുനിന്നിട്ടില്ല. കാരണം ഞാന്‍ കള്ളത്തരം കാണിച്ചിട്ടില്ലെന്ന പൂര്‍ണബോധ്യം എനിക്കുണ്ട്. ഇന്നലെ വൈകീട്ട് മുതലാണ് എനിക്കെതിരെയുള്ള ആക്രമണം ആരംഭിച്ചത്. ഞാന്‍ ഒരു കെ.എസ്.യു ക്കാരനാണ്. തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ എന്നെ അവര്‍ നിലനില്‍ക്കാന്‍ അനുവദിക്കുമെന്ന് കരുതുന്നുണ്ടോ. എന്നെ അവര്‍ നശിപ്പിക്കാനല്ലേ നോക്കുകയുള്ളൂ.

എന്റെ ഉമ്മ വിളിച്ച് കരച്ചിലാണ്. ഞാന്‍ ഒരു തെറ്റും ചെയ്തിട്ടില്ല. സംഘടനാ പ്രവര്‍ത്തനം നടത്തി മാന്യമായിട്ട് ജീവിക്കണമെന്നാണ് ആഗ്രഹം. ഇത്തരത്തിലുള്ള എന്നെ എന്തിനാണ് വേട്ടയാടുന്നത് എന്ന് അറിയില്ല. ഇതിന് പിന്നിലെ രാഷ്ട്രീയ ഗൂഢാലോചന എന്തെന്നും എനിക്കറിയില്ലെന്ന് എന്‍സില്‍ വ്യക്തമാക്കി.

വി.സി ഇക്കാര്യം പരിശോധിക്കുന്നതിന് മുന്‍പ് താന്‍ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ടെന്ന് അന്‍സില്‍ പറയുന്നു. താന്‍ പഠിച്ചത് ബി.എ. ഹിന്ദി ലിറ്ററേച്ചര്‍ ആണ്. ചില ജീവിതസാഹചര്യങ്ങള്‍ കാരണം പഠനം പൂര്‍ത്തിയാക്കാന്‍ സാധിച്ചില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. എസ്.എഫ്.ഐ നേതാക്കളുടെ വ്യാജവാര്‍ത്തകള്‍ പുറത്ത് വന്ന സാഹചര്യത്തില്‍ എതിര്‍പക്ഷത്തുള്ളവരെ അവഹേളിക്കാനുള്ള ശ്രമാണ് നിലവില്‍ നടക്കുന്നത്- അന്‍സില്‍ ആരോപിക്കുന്നു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

മലപ്പുറത്ത് സഹോദരന്റെ മര്‍ദനത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

കൊണ്ടോട്ടി പുളിക്കല്‍ പരപ്പാറയില്‍ സ്വദേശി ടി.പി ഫൈസല്‍ ആണ് മരിച്ചത്

Published

on

മലപ്പുറത്ത് സഹോദരന്റെ മര്‍ദനത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. കൊണ്ടോട്ടി പുളിക്കല്‍ പരപ്പാറയില്‍ സ്വദേശി ടി.പി ഫൈസല്‍ ആണ് മരിച്ചത്.

ഇക്കഴിഞ്ഞ ശനിയാഴ്ചയാണ് സഹോദരന്മാര്‍ തമ്മില്‍ സംഘര്‍ഷം ഉണ്ടായത്. സംഭവത്തില്‍ പ്രതിയായ സഹോദരന്‍ ടി.പി ഷാജഹാനെ കഴിഞ്ഞ ദിവസം പൊലീസ് പിടികൂടിയിരുന്നു.

 

Continue Reading

kerala

പാലക്കാട് അബദ്ധത്തില്‍ കഴിച്ച പന്നിപ്പടക്കം പൊട്ടിത്തെറിച്ച് പശുവിന്റെ വായ തകര്‍ന്നു

പാടത്ത് കാട്ടുപന്നിയെ തുരത്താനായി പെറോട്ടയില്‍ പൊതിഞ്ഞ് പന്നിപ്പടക്കം കെണിയായി വെച്ചിരുന്നു

Published

on

പാലക്കാട് പുതുനഗരത്തില്‍ പന്നിപ്പടക്കം അബദ്ധത്തില്‍ കഴിക്കവെ പൊട്ടിത്തെറിച്ച് പശുവിന്റെ വായ തകര്‍ന്നു. പൊറോട്ടയില്‍ പൊതിഞ്ഞ നിലയിലായിരുന്നു പന്നിപ്പടക്കം ഉണ്ടായിരുന്നത്. പുതുനഗരം സ്വദേശി സതീശന്റെ പശുവിനാണ് പരിക്ക് പറ്റിയത്. പാടത്ത് കാട്ടുപന്നിയെ തുരത്താനായി പെറോട്ടയില്‍ പൊതിഞ്ഞ് പന്നിപ്പടക്കം കെണിയായി വെച്ചിരുന്നു.

എന്നാല്‍ പാടത്ത് മേയാന്‍ വിട്ട പശു ഇത് അബദ്ധത്തില്‍ കഴിക്കുകയായിരുന്നു. ഒരു ലക്ഷം രൂപയോളം വില വരുന്ന പശു പ്രസവിച്ചിട്ട് ഇരുപത് ദിവസമേ ആയിരുന്നുള്ളൂവെന്നും പശുവിന് പരിക്കുപറ്റിയതോടെ തന്റെ ഉപജീവനമാര്‍ഗമാണ് ഇല്ലാതായതെന്നും ഉടമ സതീഷ് പറഞ്ഞു. സംഭവത്തില്‍ പുതുനഗരം പൊലീസ് അന്വേഷണം ആരംഭിച്ചു.

Continue Reading

kerala

സിനിമ പ്രദര്‍ശനത്തിനുശേഷം തിയറ്റര്‍ ജീവനക്കാരനെ യുവാക്കള്‍ മര്‍ദ്ദിച്ച് അവശനാക്കി

തിയറ്റര്‍ ജീവനക്കാരനായ ചാലിശ്ശേരി സ്വദേശി അനന്തു ഉണ്ണികൃഷ്ണനെ (24) സിനിമ കാണാനെത്തിയ യുവാക്കള്‍ മര്‍ദ്ദിച്ച് അവശനാക്കി

Published

on

മലപ്പുറം ചങ്ങരംകുളം എംഡി മാര്‍സ് തീയേറ്ററില്‍ ആലപ്പുഴ ജിംഖാന സിനിമ പ്രദര്‍ശനത്തിനുശേഷം സംഘര്‍ഷം. ഇന്ന് വൈകിട്ടാണ് സംഭവമുണ്ടായത്. തിയറ്റര്‍ ജീവനക്കാരനായ ചാലിശ്ശേരി സ്വദേശി അനന്തു ഉണ്ണികൃഷ്ണനെ (24) സിനിമ കാണാനെത്തിയ യുവാക്കള്‍ മര്‍ദ്ദിച്ച് അവശനാക്കി. സിനിമ കഴിഞ്ഞ് എക്‌സിറ്റ് വഴിയിലൂടെ പുറത്തേക്ക് പോകണമെന്ന അനന്തുവിന്റെ നിര്‍ദ്ദേശം ചോദ്യം ചെയ്തുകൊണ്ടായിരുന്നു സംഘര്‍ഷത്തിന്റെ തുടക്കം. ഒരു സംഘം യുവാക്കളാണ് അനന്തുവിനെ മര്‍ദ്ദിച്ചത്. പരിക്കേറ്റ അനന്തു ആശുപത്രിയില്‍ ചികിത്സയിലാണ്.

Continue Reading

Trending